അടിയന്തരാവസ്ഥയിലേക്ക് നയിച്ച വിധി പുറപ്പെടുവിച്ച ന്യായാധിപൻ; 'ഇന്ദിരയെ ഇന്ത്യ'യാക്കിയ കൃഷ്ണയ്യരുടെ വിധി പ്രസ്താവം നിയമ വിദ്യാർത്ഥികൾക്ക് ഇന്നും പാഠ്യവിഷയം
ന്യൂഡൽഹി: നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ കുറിക്കപ്പെട്ട വരികൾ: സോഷ്യലിസ്റ്റ്, സെക്കുലർ, ഡെമോക്രാറ്റിക് റിപ്പബളിക്ക്.... ഇതു തന്നെയാണ് സ്വന്തം ജീവിതത്തിൽ കൃഷ്ണയ്യറെന്ന ബഹുമുഖ പ്രതിഭയും വരച്ചു കാട്ടിയത്. ആർക്കും വഴങ്ങാതെ തന്റേടത്തോടെ തന്റെ നിലപാട് വിശദീകരിച്ചു. സമൂഹനന്മയ്ക്ക് അപ്പുറമൊന്നും ആഗ്രഹിച്ചുമില്ല. ശാന്തതയാണ് ആ മുഖത്ത് നിറഞ്ഞു നിന്നത്. പക്ഷേ അനീതിക്ക് എതിരെ പോരടിക്കുമ്പോൾ കൃഷ്ണയ്യർ ആർക്കും പിടികൊടുത്തുമില്ല. സമൂഹത്തിന് തന്റെ കാർകശ്യത അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം.
അഭിഭാഷകനായിരുന്നപ്പോഴും 42ാം വയസ്സിൽ മന്ത്രിയായപ്പോഴും പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായിരുന്നപ്പോഴും മനുഷ്യസ്നേഹമെന്ന മഹാനിയമം മുറുകെ പിടിച്ചു. തടവുകാർ മനുഷ്യരാണെന്ന തിരിച്ചറിവ് ജുഡീഷ്യറിയെ ഓർമിപ്പിച്ചത് കൃഷ്ണയ്യരാണ്. പൊതുതാത്പര്യ ഹർജികൾ ആശയും പ്രതീക്ഷയും നഷ്ടപ്പെട്ടവന്റെ ആയുധമാക്കിമാറ്റിയതും കൃഷ്ണയ്യർ തന്നെ. എഴുന്നൂറോളും വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ജസ്റ്റീസിന് നേരിട്ട് കത്തെഴുതിയാൽ പോലും അത് പരിഗണിച്ച് നിയമനടപടികൾ തുടങ്ങുകയെന്ന കീഴ് വഴക്കവും സൃഷ്ടിച്ചു.
ബുദ്ധികൊണ്ട് നിയമത്തിന്റെ തലനാരിഴ കീറി വ്യാഖ്യാനിക്കുമ്പോൾത്തന്നെ ഹൃദയംകൊണ്ട് അതിലെ മാനവികത കാത്തു സൂക്ഷിച്ചു. നിയമത്തിലൂന്നിയ തന്റേടം അതുതന്നെയായിരുന്നു കൃഷ്ണയ്യരെ വ്യത്യസ്തനാക്കിയത്. അതാണ് ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതിവിധി സ്റ്റേ ചെയ്യാതെ നിയമത്തിന്റെ ഉൽകൃഷ്ടം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് കേസിൽ കൃഷ്ണയ്യർ നടത്തിയ വിധി ലോകം ശ്രദ്ധാപൂർവ്വമാണ് വീക്ഷിച്ചത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കേസുകളിൽ ഒന്നായിരുന്നു അത്. ഇന്ദിരാഗാന്ധിയെ ആറ് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് ചില ഉപാധികളോടെ കൃഷ്ണയ്യർ റദ്ദാക്കി.
ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ കൊണ്ടുവന്നത് കൃഷ്ണയ്യരുടെ തൂലികതുമ്പിലൂടെയാണെ വിശ്വസിക്കുന്നവരുണ്ട്. അലഹബാദ് കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയപ്പോൾ സുപ്രിംകോടതിയുടെ വെക്കേഷൻ ജഡ്ജിയായിരുന്ന കൃഷ്ണയ്യർ ഒറ്റയ്ക്ക് വാദം കേട്ട് വിധി പറഞ്ഞു. പാർലമെന്റ് അംഗം എന്നനിലയിൽ തുടരനാകില്ലെങ്കിലും ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നായിരുന്നു വിധി. അടുത്ത ദിവസങ്ങളിലായികുന്നു ഇന്ദിരാ ഗാന്ധിയുടെ കുപ്രസിദ്ധമായ അടിയന്തരാവസ്ഥ പ്രഖ്യാപനം.
അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ച വിധിയെക്കുറിച്ച് ചോദിക്കുമ്പോഴും അതൊരു സാധാരണ നിയമ നടപടിയെന്ന മട്ടിലാണ് പ്രതികരണം. 'ഇന്ദിരയാണെന്നെ ജഡ്ജിയായി നിയമിച്ചത്, അതിനുശേഷം ഒരുവർഷമായപ്പോഴാണ് അവരുടെ താത്പര്യത്തിന്
വിരുദ്ധമായ വിധി പ്രഖ്യാപിച്ചത്. പക്ഷേ, ഒരിക്കൽപോലും അവരോ സിൽബന്ധികളോ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചില്ല. നേതാവെന്ന നിലയിൽ അവർ കരുത്തയായിരുന്നു.'ഇന്ദിരാഗാന്ധിയെ കൃഷ്ണയ്യർ വിശദീകരിച്ചത് എന്നും ഇങ്ങനെ മാത്രമായിരുന്നു.
1980ൽ രത്ലം മുനിസിപ്പാലിറ്റിക്കേസിൽ ഭരണാധികാരികൾക്ക് താക്കീതായ സുപ്രീംകോടതി വിധിയും വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്നവയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർണയിച്ച ആ വിധി ജനവിരുദ്ധ ഭരണകർത്താക്കൾക്കെതിരെ ഇന്നും എടുത്ത് പ്രയോഗിക്കാവുന്ന ആയുധമാണ്. കൊതുകു നശിപ്പിക്കാനും കാനകൾ വൃത്തിയാക്കാനും മാലിന്യം നിർമ്മാർജനം ചെയ്യാനുമൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവന്നത് ആ വിധിക്ക് ശേഷമാണെന്നതാണ് യാഥാർത്ഥ്യം.
സാമൂഹിക നീതി അപകടത്തിലാകുമ്പോഴെല്ലാം നൂറാം വയസ്സിലും വാക്കുകൊണ്ട് പോരാളിയായി കൃഷ്ണയ്യർ. തെറ്റുകാണുമ്പോൾ ചൂണ്ടിക്കാണിക്കുയും ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറാക്കിയ തീരുമാനത്തേയും വിമർശിച്ചു. പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയെ വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിക്കുന്നതിനെതിരേയും ശബ്ദമുയർത്തി. മലയാളികളായ മീൻ പിടിത്തക്കാരെ ഇറ്റാലിയൻ നാവകിർ ആക്രമിച്ച കേസിലെ നിയമ നടപടികളേയും വിമർശിച്ചു.
മുഖ്യന്ത്രിയായിരിക്കെ അച്യുതാനന്ദൻ സർക്കാരിന്റെ ആവശ്യപ്രകാരം നിയമപരിഷ്കരണ കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹം ഒന്നര വർഷം പ്രവർത്തിച്ചു. കമ്മിഷനിലെ അംഗങ്ങളും കൃഷ്ണയ്യരെപ്പോലെ പ്രതിഫലം പറ്റിയില്ല. 104 ബില്ലുകൾ തയ്യാറാക്കി സർക്കാരിന് നൽകി. നിയമങ്ങൾ സമൂലം പരിഷ്കരിച്ച് ജനക്ഷേമം ഉറപ്പാക്കി. ഹർത്താലും ബന്ദും നിരോധിക്കാനുള്ള ബില്ലുകളും അതിൽ ഉണ്ടായിരുന്നു. പക്ഷേ ഒന്നും നിയമമായി കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.
Stories you may Like
- സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
- 'സ്പീക്കറും കേന്ദ്ര സർക്കാരും വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു': കെ.സി.
- ഈ അമ്മ വീട്ടിൽ ചെല്ലുമ്പോൾ വീടില്ല, മക്കളെയും കാണാനില്ല
- ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും
- രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍