മരണത്തിലും പിരിയാത്ത സുഹൃത്തുക്കൾ; ഉപരിപഠനത്തിന് മുമ്പുള്ള അവധിക്കാലയാത്ര അവസാന യാത്രയായി; ഉറ്റവരുടെ തോരാത്ത കണ്ണീരിന് ആർക്ക് സമാധാനം പറയാനാകും
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: വേർപിരിയാത്ത ചങ്ങാതിമാരായിരുന്നു ഇർഷാദും ദീപക്കും. പഠനകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടങ്ങിയ സൗഹൃദം. സർക്കാർ ആതുരാലയങ്ങളിൽ ജോലി കിട്ടിയതും ഒരേ സമയം. ഒടുവിൽ ജോലി രാജിവച്ച് ഉപരിപഠനത്തിനു പോകാനും ഇരുവരും തീരുമാനിച്ചു. ഇർഷാദിന് അസം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സിലും ദീപക്കിന് ഡൽഹിയിൽ റേഡിയോളജിയിലും ഉപരിപഠനത്തിന് അവസരവും ലഭിച്ചു. പഠനത്തിന് ചേരുംമുമ്പുള്ള ഒഴിവുകാലം ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര പോകണമെന്ന ആഗ്രഹവുമായി നേപ്പാളിലേക്കു തിരിച്ച ഇവർക്ക് അത് അവസാനയാത്രയാകുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2014ൽ എംബിബിഎസ് പൂർത്തിയാക്കിയ ബാച്ചിലെ ഉറ്റ സുഹൃത്തുക്കളായിരുന്നു കാസർകോട് ആനബാഗിലു സ്വദേശി എ എസ് ഇർഷാദും കണ്ണൂർ കേളകം സ്വദേശി ദീപക് തോമസും. വർഷങ്ങൾ നീണ്ട ബന്ധം. പഠനവും യാത്രകളുമെല്ലാം ഒരുമിച്ച്. ഒടുവിൽ ആറുമാസം മുമ്പ് ഇർഷാദ് വിവാഹിതനായപ്പോഴും കൂട്ടുകാരെയെല്ലാം ഒപ്പം കൂട്ടി ദീപക്കെത്തി. പ്രിയ സുഹൃത്തിന് വിവാഹമംഗളാശംസകൾ നേരാൻ.
സന്തോഷത്തിന്റെ ഓർമകൾ വേദനയിലേക്കു വഴിമാറിയത് സഹിക്കാനാകാതെ വിതുമ്പുകയാണ് ഈ യുവ ഡോക്ടർമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. പ്രകൃതിയുടെ കോപത്തിന് ശനിയാഴ്ച നേപ്പാൾ ഇരയായപ്പോൾ ഈ ചങ്ങാതിമാരുടെയും ഒപ്പമുണ്ടായിരുന്ന ഡോ. അബിൻ സൂരിയുടെയും കുടുംബാംഗങ്ങളെല്ലാം നടുക്കത്തോടെയാണ് ഈ വാർത്ത കേട്ടത്.
തങ്ങളുടെ പ്രിയപ്പെട്ടവർ നേപ്പാളിൽ നിന്ന് സുരക്ഷിതരായി തിരിച്ചുവരാൻ പ്രാർത്ഥനകളോടെ ഇവരുടെ കുടുംബം കാത്തിരുന്നു. പിന്നീട് വിവരങ്ങളൊന്നും അറിയാതെ ഉഴറിയ കുടുംബാംഗങ്ങൾക്ക് ആശ്വാസമായി കോഴിക്കോട് കലക്ടറുടെ ഫേസ്ബുക്ക് സന്ദേശം പ്രത്യക്ഷപ്പെട്ടു.
'കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ഡോ. ദീപക് തോമസ്, ഡോ. ഇർഷാദ് . എ.എസ് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇവർ ഇപ്പോൾ നേപ്പാളിലെ റെഡ് ക്രോസ്സ് കേമ്പിൽ സുരക്ഷിതരായിരിക്കുന്നു എന്ന് ഡൽഹി കണ്ട്രൊൾ റൂം അറിയിക്കുന്നു.' എന്നായിരുന്നു ആ സന്ദേശം. ഇതോടെ അൽപ്പം ആശ്വാസം ലഭിച്ച കുടുംബാംഗങ്ങൾക്ക് പക്ഷേ, തൊട്ടടുത്ത ദിവസത്തെ പോസ്റ്റ് വീണ്ടും ആശങ്ക സമ്മാനിക്കുകയായിരുന്നു.
'ഡൽഹിയിലെ Cotnrol Room ൽ നിന്ന് ലഭിച്ച വിവരമാണ് ഇന്നലെ നല്‍കിയത്. രണ്ടു ഡോക്റ്റർമാരുമായി നേരിട്ട് ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ഞങ്ങൾക്ക് കൈമാറുക.
നേപ്പാളിലെ Red Cross Camp മായി ബന്ധപ്പെടാൻ ശ്രമിച്ചു. തുടർച്ചയായുള്ള ഭൂചലനവും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാലും വ്യക്തമായ വിവരം നൽകുവാൻ അവർക്കും കഴിയുന്നില്ല.' എന്നായിരുന്നു തൊട്ടടുത്ത ദിവസം കലക്ടർ അറിയിച്ചത്.
വീണ്ടും കുടുംബങ്ങൾ പ്രാർത്ഥനയും കണ്ണീരുമായി കഴിഞ്ഞുകൂടി. അതിനിടെ ഡോ. അബിൻ സൂരിയെ കണ്ടെത്തിയ വാർത്തകൾ പുറത്തുവന്നു. പ്രതീക്ഷയുടെ പുതുനാമ്പുകൾ വീണ്ടും തളിർത്തുവെങ്കിലും അൽപനേരത്തെ ആയുസേ അതിനും ഉണ്ടായിരുന്നുള്ളു. ചൊവ്വാഴ്ച വൈകിട്ടോടെ ഇരു സുഹൃത്തുക്കളുടെയും മരണവാർത്ത പുറത്തുവന്നു.
കാസർകോട് ആനബാഗിലുവിൽ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനായ എ എസ് ഷംസുദീന്റെയും ആയിഷ ഉമ്മയുടെയും മകനാണ് ഇർഷാദ്. ആറ് മാസം മുമ്പായിരുന്നു ഇർഷാദിന്റെ വിവാഹം. ഭാര്യ ഡോ. ലുലു ഫാത്തിമ. മംഗളുരു യോനപ്പോയ മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്. കണ്ണൂർ കേളകം കളപ്പുരക്കൽ തോമസിന്റെ മകനാണ് ദീപക്. വയനാട് എടവക പിഎച്ചഎസിലായിരുന്നു ദീപ്ക് സേവനമനുഷ്ഠിച്ചിരുന്നത്. ഇർഷാദ് മാനന്തവാടി ജില്ലാ ആശുപത്രിയിലും.
രണ്ടാഴ്ച മുൻപാണ് വീട്ടിൽ നിന്ന് ഇവർ യാത്ര തിരിച്ചത്. ഇർഷാദിന്റെയും ദീപകിന്റെയും സഹോദരങ്ങൾ നേരിട്ട് പോയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം അവസാനം പഠനത്തിന് ചേരുന്നതിന് മുമ്പായിരുന്നു ഇരുവരും ഡോക്ടർ അബിൻ സൂരിക്കൊപ്പം വിനോദയാത്രക്ക് നേപ്പാളിലേക്ക് പോയത്. അബിൻ സൂരിക്കൊപ്പം ഒരേ ഹോട്ടലിലാണ് ദീപക്കും ഇർഷാദും താമസിച്ചിരുന്നത്. മൂന്നു സുഹൃത്തുക്കൾ നടത്തിയ യാത്രയ്ക്കൊടുവിൽ രണ്ടുപേരെയും നഷ്ടമായതിന്റെ തീരാവേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍