ബ്രിട്ടീഷുകാരെ പോലും അമ്പരപ്പിച്ച നിയമ പണ്ഡിതൻ; മലയാളികൾ ആദരവോടെ വിളിച്ച സ്വാമി; എല്ലാം തികഞ്ഞ മനുഷ്യാവകാശ പോരാളി; അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ബഹുമുഖ പ്രതിഭയായത് അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന്
ബി രഘുരാജ്
തിരുവനന്തപുരം: ദീർഘവീക്ഷണമുള്ള ന്യായാധിപൻ, ചലനാത്മകമായ വ്യാഖ്യാതാവ്' ഇംഗ്ലണ്ടിലെ പ്രശസ്തനായ ജഡ്ജി ഡെന്നിങ് പ്രഭു അങ്ങനെയാണ് വി.ആർ.കൃഷ്ണയ്യരെ വിശേഷിപ്പിച്ചത്. ഡെന്നിങ് പ്രഭു നീതിയുടെ അവസാന വാക്കായിരുന്നു. എന്തുകൊണ്ടും അസാധാരണമായ വ്യക്തിപ്രഭാവവും പാണ്ഡിത്യവുമുള്ള ന്യായാധിപനായിരുന്നു കൃഷ്ണയ്യർ. എന്നാൽ അതുമാത്രമായിരുന്നില്ല താനും.
എംഎൽഎ, മന്ത്രി, അഭിഭാഷകൻ, ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജി, സാമൂഹികമനുഷ്യാവകാശ പ്രവർത്തകൻ, ഭരണഘടനാ വ്യാഖ്യാതാവ്, നിയമജ്ഞൻ. എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ മേഖലകളിൽ ആഗോളശ്രദ്ധ നേടിയ വ്യക്തിയാണ് വി.ആർ.കൃഷ്ണയ്യർ. ഭരണഘടനാ ശിൽപ്പികളുടെ സങ്കൽപത്തിനും വിഭാവനയ്ക്കും അപ്പുറം മൗലീകവകാശങ്ങൾക്ക് പുതിയ മാനങ്ങൾ നൽകാൻ സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോൾ കൃഷ്ണയ്യർക്ക് കഴിഞ്ഞു.
ഇന്ത്യൻ പൗരന്റെ രക്ഷാകവചമായി ഭരണഘടനയെ രൂപപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ജസ്റ്റീസ് കൃഷ്ണയ്യർ. ഭരണഘടനാ ശിൽപ്പികളുടെ സങ്കൽപത്തിനും വിഭാവനയ്ക്കും അപ്പുറം മൗലീകവകാശങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. ഇന്ത്യൻ പൗരന്റെ രക്ഷാകവചമായി ഭരണഘടനയെ രൂപപ്പെടുത്തിയതും മലയാളി ആദരവോടെ വിളിച്ച സ്വാമിയെന്ന നിയമപണ്ഡിതനാണ്.
ഭരണഘടനയും നിയമവും ജനങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ടത് എങ്ങനെ എന്ന വ്യാഖ്യാനങ്ങൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. കസ്റ്റഡിയിലുള്ള പ്രതിക്ക് സർക്കാർ സൗജന്യനിയമസഹായം നൽകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിചാരണത്തടവുകാരുടെ ജാമ്യം, കുറ്റവാളിയെ ജയിൽവാസത്തിനിടെ നല്ലവനാക്കാനുള്ള നിർദ്ദേശങ്ങൾ എന്നിവയിലൂടെ, ആരും വാദിക്കാനില്ലാത്ത തടവുകാർക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. വധശിക്ഷ അപൂർവമായി മാത്രമേ നൽകാവൂ എന്ന അദ്ദേഹത്തിന്റെ വിധിന്യായം ലോകശ്രദ്ധ നേടി. അഹിംസയുടെ പാഠമോതിയ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടിൽ വധശിക്ഷ സ്വീകാര്യമാകുന്നതെങ്ങനെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സുപ്രീംകോടതി ന്യായാധിപനായി വിരമിച്ച ശേഷം സർക്കാറിൽ പദവികളൊന്നും ഏറ്റെടുക്കാതെ സാധാരണക്കാർക്കൊപ്പം നിന്ന് അനീതിക്കെതിരായ പോരാട്ടം അദ്ദേഹം 34 വർഷം നടത്തി.
അയ്യരെ രാഷ്ട്രീയഭാഷാസ്ഥല ഭേദമന്യേ എല്ലാവരും അംഗീകരിച്ചു. അദ്ദേഹത്തിന്റെ ഒരു കത്ത് പോലും നിയമ സംവിധാനങ്ങളേയും ഭരണകൂടങ്ങളേയും സ്വാധീനിച്ചു. അത് അവരുടേയും അവസാന വാക്കായി. നിയമത്തെ സത്യത്തിന്റെ ഭാഗത്ത് നിന്ന് സൂക്ഷമതയോടെ മാത്രമേ സ്വാമി വ്യാഖ്യാനിച്ചിരുന്നുള്ളൂ. നൂറാം വയസ്സിലും അദ്ദേഹം അതുതന്നെ തുടർന്നു. മതേതരവാദികളുടേയും സാസ്കാരികസാമൂഹിക കൂട്ടായ്മകളുടേയും പ്രതീക്ഷാ കേന്ദ്രമായി അദ്ദേഹം. ശരിയെന്ന് തോന്നുന്നത് വെട്ടിതുറന്നു പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയത്തോടുള്ള അടുപ്പം പോലും അതിന് വിലങ്ങുതടിയായില്ല.
നരേന്ദ്ര മോദിയെ പോലൊരു പ്രധാനമന്ത്രിയാണ് രാജ്യത്തിന് ആവശ്യമെന്ന് കൃഷ്ണയ്യർ തിരിച്ചറിയുകയും തന്റെ സാമൂഹിക സാംസ്കാരിക ബന്ധങ്ങൾ പോലും മറന്ന് അത് തുറന്നു പറയുകയും ചെയ്തു. ഒരു പക്ഷേ രാജ്യത്തിന്റെ മനസ്സ് മോദിക്ക് ഒപ്പമാണെന്ന തിരിച്ചറിവ് തന്നെയാകണം കൃഷ്ണയ്യരുടെ വാക്കുകളിലും പ്രതിഫലിച്ചത്. നൂറാം പിറന്നാൾ ആഘോഷച്ചടങ്ങിൽ ഫോട്ടോ ക്ലിക്കിലൂടെ പരസ്യത്തിനായി കേക്കുമായി വന്നവർക്കും കൃഷ്ണയ്യരുടെ വാക്കിന്റെ ചൂട് കിട്ടി. പ്രായത്തിന്റെ ആകുലതകളൊന്നും ദിവസങ്ങൾക്ക് മുമ്പ് വരെ കർമ്മ മണ്ഡലത്തിൽ സജീവമായി തുടരാൻ കൃഷ്ണയ്യർക്ക് തടസ്സമായില്ല. പൊതു വിഷയങ്ങളിൽ വാർത്താ സമ്മേളനം വിളിച്ചു പോലും പ്രതികരിച്ച് ജനമനസ്സുകളെ ഉണർത്തി. രാഷ്ട്രീയക്കാരിലെ ജസ്റ്റീസ് അങ്ങനെ സമൂഹമനസാക്ഷിയെ ഉണർത്തി അശരണരുടെ ആശാ കേന്ദ്രമായി.
1957ൽ സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ നിലവിൽ വന്നു. സ്വതന്ത്രനായി ജയിച്ചെത്തിയ കൃഷ്ണയ്യറെ ഇഎംഎസ് മന്ത്രിസഭയിലെടുത്തു. തലശ്ശേരിയിൽനിന്ന് സ്വതന്ത്രനായി ജയിച്ചാണ് കൃഷ്ണയ്യർ എംഎൽഎ ആയത്. പാലക്കാട്ട് സ്വദേശിയാണെങ്കിലും പിതാവ് രാമഅയ്യർ പ്രാക്ടീസ് ചെയ്തതുകൊയിലാണ്ടി മുൻസിഫ് കോടതിയിലായിരുന്നു. ആത്മസുഹൃത്തുക്കളിൽ ചിലർ കൊയിലാണ്ടിക്കാരായിരുന്നു. പിന്നീട് തലശ്ശേരിയിലും ഓഫീസ് തുടങ്ങി. അങ്ങനെയാണ് കൃഷ്ണയ്യരും തലശ്ശേരിയിൽ പ്രാക്ടീസ് തുടങ്ങിയത്. ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവരിൽ രണ്ടുപേർ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കൃഷ്ണയ്യരും കെ.ആർ.ഗൗരിയമ്മയും. അന്ന് ആഭ്യന്തര വകുപ്പുൾപ്പെടയുള്ള പ്രധാന വകുപ്പുകൾ കൃഷ്ണയ്യർ ഭരിച്ചു.
മന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് മോഷ്ടാക്കളുടെ ശല്യം പെരുകി. ഒരു രാത്രി പൊലീസ് ഐ.ജി.യോടൊപ്പം ആഭ്യന്തരമന്ത്രിയും പെട്രോളിങ്ങിന് ഇറങ്ങി. പൊലീസുകാർ യൂണിഫോം ധരിക്കേണ്ടെന്ന് കൃഷ്ണയ്യർ പറഞ്ഞു. ഒരു ക്ഷേത്രത്തിന് സമീപം പതിയിരുന്ന കള്ളനെ പിടികൂടാൻ മന്ത്രിയും ഐ.ജി.യും മതിൽ ചാടി. കള്ളനെ കിട്ടിയില്ലെങ്കിലും പിറ്റേന്ന് പത്രങ്ങളിൽ അത് വല്യ വാർത്തയായി. പൊലീസുകാരും ജാഗ്രത പാലിച്ചു, അങ്ങനെ മോഷ്ടാക്കളുടെ ശല്യം കുറഞ്ഞു. ഓഫീസിലിരുന്നായിരുന്നില്ല കൃഷ്ണയ്യർ എന്ന മന്ത്രി പ്രവർത്തിച്ചതെന്ന് സാരം.
1957 ൽ ഇ.എം.എസ്. മന്ത്രിസഭ കേന്ദ്രസർക്കാർ പിരിച്ചുവിട്ടപ്പോൾ കൃഷ്ണയ്യർ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. പെട്ടെന്ന് തന്നെ ഹൈക്കോടതിയിലെ തിരക്കുള്ള വക്കീലായി കൃഷ്ണയ്യർ. പാവപ്പെട്ടവരുടെ കേസ് വാദിക്കാൻ ജനകീയ നേതാവ് കാശ് വാങ്ങിയിരുന്നില്ല. പക്ഷേ കാശുള്ളവരിൽ നിന്ന് പണം വാങ്ങി തന്നെ നിയമോപദേശവും നൽകി. അങ്ങനെ ജനകീയ പരിവേഷവുമായി 1968 ൽ കൃഷ്ണയ്യർ ഹൈക്കോടതി ജഡ്ജിയായി.
ചീഫ് ജസ്റ്റിസായിരുന്ന എം.എസ്.മേനോന്റെ നിർബന്ധമായിരുന്നു അഭിഭാഷകനെന്ന നിലയിൽ നിന്ന് ജസ്റ്റീസിന്റെ റോളിൽ കൃഷ്ണയ്യറെ എത്തിച്ചത്. അങ്ങനെ എംഎൽഎയും മന്ത്രിയും ആയിരുന്ന വ്യക്തി ഹൈക്കോടതി ന്യായാധിപനാകുന്ന അപൂർവ്വതയും എത്തി. ഇന്നും അത്തരത്തിലൊരു മാറ്റം സംഭവിച്ചിട്ടില്ല. ജസ്റ്റീസ് എം എസ് മേനോന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ജഡ്ജി സ്ഥാനം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'അദ്ദേഹത്തിന്റെ തീരുമാനം എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. അതിന് കാരണമുണ്ട്. പണ്ഡിതനായ ഒരു ന്യായാധിപനായിരുന്നു എം.എസ്. മേനോൻ.
ഒരു കമ്മ്യൂണിസ്റ്റുകാരനെ ജഡ്ജിയാക്കി എന്ന ആരോപണം അന്ന് ശക്തിപ്പെട്ടിരുന്നു. പക്ഷെ പ്രഗത്ഭനായ അഭിഭാഷകൻ എന്ന നിലയിൽ കൃഷ്ണയ്യരുടെ വ്യക്തിത്വം അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എസ്.ബെയ്ഗിനെ ആകർഷിച്ചിരുന്നു. 1973ൽ കൃഷ്ണയ്യർ സുപ്രീംകോടതി ജഡ്ജിയായി. ചീഫ് ജസ്റ്റിസ് പി.എൻ.ദളപതിയും ജഡ്ജിമാരായ ചിന്നപ്പ റെഡ്ഡിയും കൃഷ്ണയ്യരും ചേർന്ന് ഇന്ത്യൻ ജ്യുഡീഷ്യറിയെ ജനകീയമായി. പാവപ്പെട്ടവരുടെ ആശാകേന്ദ്രമായി നിയമവ്യവസ്ഥയെ മാറ്റി. പൊതുതാല്പര്യ വ്യവഹാരങ്ങൾക്ക് തുടക്കം കുറിച്ചു. പരാതിക്കത്തുകൾ പരാതിയായി പരിഗണിച്ച് ജനങ്ങൾക്ക് ആശ്വാസവും നീതിയും നൽകുന്ന വിപ്ലവകരമായ മാറ്റം സുപ്രീം കോടതി തുടങ്ങിവച്ചു. മനുഷ്യവകാശത്തിന് പ്രഥമ പരിഗണനയെന്ന വാദം ജ്യൂഡീഷ്യറിയിലും എത്തി. സുപ്രീംകോടതിയുടെ മാതൃക ഹൈക്കോടതിയും കീഴ്ക്കോടതിയും പിന്തുടർന്നു.
1980 ൽ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് കൃഷ്ണയ്യർ വിരമിച്ചു. എഴുത്തും വായനയും പ്രഭാഷണവുമായി പിന്നെ ജീവിതം. രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തണമെന്ന സ്നേഹബുദ്ധിയാലുള്ള ആവശ്യവും നിരസിച്ചു. അദ്ദേഹം താമസം അൽപ്പകാലം മദ്രാസിലും, 1984 മുതൽ കൊച്ചിയിലേക്കും മാറ്റി. പക്ഷെ കൊച്ചിയിലെ വീട് ഇൻകംടാക്സ് കോടതിക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഒഴിയാൻ കേന്ദ്രസർക്കാർ കൂട്ടാക്കിയില്ല. ഒടുവിൽ സ്വന്തം വീട് വീണ്ടെടുക്കാൻ കൃഷ്ണയ്യർ എറണാകുളം മുൻസിഫ് കോടതിയിൽ കേസുകൊടുത്തു. ജയിക്കുകയും ചെയ്തു.
കൊച്ചിയിൽ താമസിച്ചപ്പോഴും കൃഷ്ണയ്യർ തിരക്കിട്ട യാത്രകൾ നടത്തി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രഭാഷണങ്ങൾക്ക് പോയി. പത്തുവർഷം മുമ്പുവരെ അത് മുടങ്ങാതെ നടന്നു. 60 ഓളം ഗ്രന്ഥങ്ങൾ കൃഷ്ണയ്യർ രചിച്ചിട്ടുണ്ട്. 1984 ൽ കൊച്ചിയിൽ താമസമാക്കിയശേഷമാണ് 40 ഓളം ഗ്രന്ഥങ്ങൾ എഴുതിയത്.
- വി ആർ കൃഷ്ണയ്യർക്ക് ചുവടേയുള്ള കമന്റ് ബോക്സിൽ ആദരാഞ്ജലി അർപ്പിക്കാം..
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്