ഇഡ്ഡലിയും ദോശയേയും കടൽ കടത്തിയ പാചക വിദ്വാൻ; സ്വാദൂറുന്ന പാലട പ്രഥമന്റെ സ്പെഷ്യലിസ്റ്റ്; മസാലദോശയെ വിഐപി വിഭവമാക്കിയതിൽ അഭിമാനിച്ച് വ്യക്തി: വിനായക ഗ്രൂപ്പ് അധിപന്റെ വിടവാങ്ങലിലൂടെ മലയാളത്തിന് നഷ്ടമായത് സ്വന്തം നളപാചക കുലപതിയെ
മറുനാടൻ മലയാളി ബ്യൂറോ
തൃപ്പൂണിത്തുറ: കൈപുണ്യവും പാരമ്പര്യവും കൈവിടാതെ മൂന്നു പതിറ്റാണ്ടു കാലമായി മലയാളത്തിന്റെ നളപാചകക്കാരനായിരുന്നു കെ അനന്തരാമൻ. പാരമ്പര്യത്തിൽ ഉറച്ചു നിന്ന് സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി രുചിയെ ആഗോളതലത്തിലെത്തിച്ച അടുക്കളപ്പെരുമയാണ് അനന്തരാമന്റേത്. അമ്പത്തിയെട്ടാം വയസ്സിൽ അകാലത്തിൽ ഈ പാചക കുലപതി വിടവങ്ങുമ്പോൾ അത് മലയാളിക്ക് തീരാനഷ്ടമാണ്. നളപാചക പരമ്പരയിലെ അപൂർവ്വ പ്രതിഭയാണ് വിടവാങ്ങുന്നത്.
വെറുമൊരു കുശ്ശനിക്കാരനെന്നതിന് അപ്പുറത്ത് അതിന്റെ സാധ്യതകളിലൂടെ പടർന്ന് പന്തലിച്ച് ബിസിനസ് സാമൃാജ്യം കെട്ടിയുയർത്തിയ പാചക വൈഭവമാണ് അനന്തരാമന്റേത്. ഭക്ഷ്യോത്പന്നങ്ങളും കല്ല്യാണമണ്ഡപവും ബിൽഡേഴ്സുമെല്ലാമായി വിനായക കാറ്ററിങ് ഗ്രൂപ്പിന്റെ ഉടമയെന്ന നിലയിൽ അന്തരാമൻ തൊട്ടതെല്ലാം പൊന്നാക്കി. കേറ്ററിങ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരിയായിരുന്നു. പാരമ്പര്യവഴിയിൽ അടുക്കളക്കാരനായ അനന്തരാമന്റെ കൈപുണ്യം ആഗോളതലത്തിൽ തന്നെ പ്രശസ്തമായി. അനന്തരാമന്റെ പാലട പ്രഥമനും, പഴപ്രഥമനും, പരിപ്പ് പ്രഥമനും, ഗോതമ്പ് പായസവും, പാൽപ്പായസവും ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിക്കുന്ന വിഭവക്കൂട്ടുകളായി. ദോശകളിൽ രുചിക്കൂട്ടുകൾ ഒരുക്കിയും ശ്രദ്ധേയനായി.
വെജിറ്റേറിയൻ പാചകരംഗത്ത് 30 വർഷത്തിലേറെയായി കേരളത്തിലും പുറത്തും ശ്രദ്ധേയനായ വ്യക്തിയാണ് അനന്തരാമൻ. സ്കൂൾ യുവജനോൽസവങ്ങളിലെ അനന്തരാമന്റെ പാചക വൈദഗ്ധ്യം പ്രശസ്തിയാർജിച്ചിരുന്നു. രാജകുടുംബത്തിന്റെ ഊട്ടുപുരയിലെ ജീവനക്കാരനായിരുന്ന പിതാവ് കെ മഹദേവഅയ്യരിൽ നിന്നു പകർന്നു കിട്ടിയതാണ് പാചക പൈതൃകം. അതിശയിപ്പിക്കുന്ന രുചിക്കൂട്ടുകളുമായി കൊച്ചിയുടെ നളനായി മാറുകയായിരുന്നു. രുചിയുടെ അപരനാമമായി വിനായകയെ കൊണ്ടുവന്നപ്പോഴും ഗുണമേന്മയായിരുന്നു മുഖമുദ്ര. പാചകത്തിന്റെ ആദ്യഘട്ടം മുതൽ വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതുവരെ ഏറെ ശ്രദ്ധിച്ചായിരുന്നു വിനായകയെ മുന്നോട്ടു നടത്തിയിരുന്നത്. ഗുണമേന്മയും രുചിയും നിറയുന്ന വിനായകയുടെ രുചി വിദേശരാജ്യങ്ങളിലേക്ക് വരെ പടർന്നു.
മസാലദോശയ്ക്ക് ഇപ്പോൾ ബെസ്റ്റ്ടൈമാണ്. ന്യൂയോർക്കിലെ 'ഹഫിങ്ടൺ പോസ്റ്റ്' ദിനപ്പത്രം പുറത്തിറക്കിയ സർവേ പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് മനുഷ്യൻ മരിക്കും മുൻപ് നിർബന്ധമായും കഴിച്ചിരിക്കേണ്ട 10 ഭക്ഷണ വിഭവങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്വന്തം 'മസാലദോശ' ഇടം പിടിച്ചത്. മസാലദോശയുടെ പുതിയ വി.ഐ.പി. പദവിയിൽ അനന്തരാമനും ഏറെ അഭിമാനിച്ചിരുന്നു. ഈ പാചകക്കാരന്റെ വൈഭവവും മസാൽ ദോശയുടെ പെരുമ കടൽകടക്കാൻ കാരണമായിരുന്നു. ''പുളിയില്ലാത്ത ദോശയായിരിക്കണം, മസാല ചേരുവ കൃത്യമായിരിക്കണം... ഇതു രണ്ടും കൃത്യമായാൽ ദോശ നന്നാവും...'' - മസാൽ ദോശയുടെ നേട്ടത്തെ അനന്തരാമൻ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. മാവ് അരച്ച് അധികം വൈകാതെ (കുറഞ്ഞത് രണ്ട് മണിക്കൂർ) ദോശയുണ്ടാക്കണം. കിഴങ്ങും സവാളയും തമ്മിൽ ഇഴുകിച്ചേർന്ന മസാലയ്ക്കാണ് ടേസ്റ്റ് കൂടുതൽ. ഇത് പാലിച്ചാലായിരുന്നു മസാൽ ദോശയൊരുക്കൽ. കൊച്ചിയിൽ നിന്ന് നേരിട്ട് മസാലദോശ പായ്ക്കറ്റുകളിൽ അമേരിക്കയിലേക്കു വരെ അനന്തരാൻ കയറ്റി അയച്ചിരുന്നു.
വിനായക കാറ്റേഴ്സ്, വിനായക ഫുഡ്സ് ആൻഡ് ബിവറേഝസ്, വിനായക ഹോം ഫുഡ്സ് എന്നിവയടങ്ങുന്നതായിരുന്നു അനന്തരാമന്റെ കാറ്ററിങ് സാമ്രാജ്യം. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന പാലടയെ കേരള വിഭങ്ങളിൽ പ്രിയപ്പെട്ടതാക്കിയത് അനന്തരാമനായിരുന്നു. ഇഡ്ഡലിയും ദോശയും അടക്കമുള്ള വിഭവങ്ങലുടെ കയറ്റുമതി സാധ്യതയും പരീക്ഷിച്ച് വിജയിപ്പിച്ചു. പുളിശ്ശേരിയും കാളനും പുളിയിഞ്ചിയും വിദേശത്തും സ്വദേശത്തും ഹിറ്റാക്കിയതിലും അനന്തരാമന് തന്റേതായ സംഭാവനയുണ്ട്. ദാരിദ്രത്തിന്റെ ബാല്യകാലത്തിൽ നിന്ന് പൊരുതിയാണ് അനന്തരാമൻ തന്റെ സാമ്രാജ്യം കെട്ടി ഉയർത്തിയത്.
അച്ഛൻ കെ മഹാദേവ അയ്യർക്കൊപ്പം ദേഹണ്ഢിച്ച കളിക്കോട്ടയിലെ ഒരു കല്ല്യാണമാണ് സ്വാമിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വധുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം കുംഭകോണത്തിന് അടുത്ത് ആടുംതുറൈ ഗ്രാമത്തിലെ അവരുടെ ക്യാന്റീനിൽ ജീവനക്കാരനായി. തിരിച്ചുവന്ന് ടിഡിഎം ഹാളിലെ സദ്യവട്ടം ഒരുക്കുന്ന സംഘത്തിലെ അംഗമായി. പിന്നീട് സുഹൃത്തിന്റെ കൃഷ്ണ ഭവൻ എന്ന ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു. ആദ്യമായി കേരളത്തിൽ ദേഹണ്ഡത്തിന് ഗ്യാസ് അടുപ്പ് ഉപയോഗിച്ചത് കല്ല്യാണ രാമനായിരുന്നു. 1990ൽ കല്ലൂർ കടവന്ത്ര റോഡിലെ ചെറിയ വാടക മുറി കെട്ടിടത്തിൽ വിനായക കാറ്റേഴ്സ് തുടങ്ങിി. അവിടെ നിന്ന് അതിവേഗം മലയാളിയുടെ പാചക കുലപതിയായി വളർന്നു
പുതിയ വിപണികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി പാചക പരീക്ഷണങ്ങളും നടത്തി. വിനായകയുടെ റെഡിടുഈറ്റ് പായസ വിഭവങ്ങളായ പാലട പ്രഥമൻ, പഴപ്രഥമൻ, പരിപ്പ് പ്രഥമൻ, ഗോതന്പ് പായസം, പാൽപ്പായസം എന്നിവയുടെയും കുറുക്കുകാളൻ, പുളിയിഞ്ചി, പുളിശ്ശേരി എന്നീ കറികളും ആഗോള തലത്തിൽ താരമായി. റെഫ്രിജറേറ്ററിലല്ലാതെയും കേടുവരാതെ സൂക്ഷിക്കാവുന്ന അഞ്ചിനം പായസങ്ങളും മൂന്നിനം കറികളുമാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിച്ചത് അനന്തരാമൻ സാങ്കേതി വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി. 7.5 കോടി രൂപ ചെലവിൽ 16,500 ച അടി വിസ്തൃതിയിൽ തൃപ്പൂണിത്തുറ എരൂരിൽ സ്ഥാപിച്ച ആധുനിക പ്ലാന്റിലായിരുന്നു നിർമ്മാണ്. അത്യന്താധുനിക പാചകരീതികൾ അവലംബിച്ച് 121 ഡിഗ്രി വരെയുള്ള താപനിലയിൽ പാകം ചെയ്ത് തീർത്തും അണുവിമുക്തമാക്കി നൂതന പാക്കിങ് യന്ത്രങ്ങളിൽ മൈക്രോവേവ് ചെയ്യാവുന്ന മുന്തിയ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റിരീയലുകളുപയോഗിച്ച് പാക്ക് ചെയ്യുന്നതു മൂലമാണ് വിഭവങ്ങൾ ആറുമാസത്തിലേറെ കേടുകൂടാതെയിരിക്കുന്നത് അങ്ങനെ പാചകക്കാരനെന്നതിന് അപ്പുറം കേരളത്തിലെ വ്യവസായ മേഖലയിലെ പ്രധാനിയായി അനന്തരാമൻ മാറി.
തിരക്കേറുന്ന ആധുനിക ജീവിതത്തിലും പരമ്പരാഗത വിഭവങ്ങൾക്കുള്ള ഡിമാൻഡ് കണക്കിലെടുത്തും കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള ആഗ്രഹവുമാണ് പുതിയ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ അന്തരാമന് പ്രേരണയായത്. സ്റ്റോക്ക് എന്ന ആഗോള പ്രസിദ്ധമായ ജർമൻ സാങ്കേതികവിദ്യയിലുള്ള സ്റ്റെർഡിലിന്റെ റെറ്റോർട്ട് മെഷീനാണ് വിനായകയുടെ പ്ലാന്റിൽ റെറ്റോർട്ടിനായി സ്ഥാപിച്ചിരിക്കുന്നത്. തയ്വാനിൽ നിന്ന് പാക്കിങ് മെഷീനറി ഇറക്കുമതി ചെയ്തു. 184 ഡിഗ്രി വരെ താപനില ചെറുക്കുന്ന ഉന്നത ഗുണനിലവാരമുള്ള മെറ്റീരിയലിലുസാണ് പാക്കിംഗിനുള്ള കണ്ടെയ്നറുകൾ നിർമ്മിച്ചിരിക്കുന്നത്. കർശനമായ ഗുണനിലവാര പരിശോധന ഉറപ്പുവരുത്താൻ ആധുനിക സൗകര്യങ്ങളുള്ള ലാബോറട്ടറിയും പ്ലാന്റിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. അങ്ങനെ നല്ല ഭക്ഷണം ആളുകളിലെത്തിച്ച് തന്റെ വ്യവസായ ശ്രംഖല അനന്തരമാൻ വളർത്തി.
സിഫ്റ്റിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സേവനമാണ് റിറ്റോർട്ട് രംഗത്ത് ഉപയോഗപ്പെടുത്തിയത്. 'വിവിധ ഘട്ടങ്ങളിൽ ഉൽപ്പന്നം പരിശോധിച്ച് തീർത്തും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തി മാത്രമേ വിപണിയിലെത്തിക്കുമായിരുന്നുള്ളൂ. ഇതും വിനായകയുടെ പെരുമ കടൽ കടന്ന് വളരാൻ കാരണമായി. ഇതിലെല്ലാം അനന്തരാമൻ എന്ന വ്യക്തിയുടെ ദീർഘവീക്ഷണമായിരുന്നു നിറഞ്ഞത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അനന്തരാമൻ മരിച്ചത്. മൃതദേഹം പൂണിത്തുറയിലെ വസതിയിയായ വിക്രം സാരാഭായ് റോഡിൽ മഹാലക്ഷ്മിയിൽ പൊതുദർശനത്തിനുശേഷം ചൊവ്വാഴ്ച സംസ്കരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: മഹാദേവൻ (എംബിഎ വിദ്യാർത്ഥി), ശ്രീഹരി (+2 വിദ്യാർത്ഥി).
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍