സംസ്കാരത്തിന് മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കുന്നതിൽ എതിർപ്പ് തുടർന്ന് മുഖ്യമന്ത്രി പളനി സ്വാമി; അണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും കൊടുത്ത അംഗീകാരം കലൈഞ്ജർക്കും കിട്ടിയേ തീരൂവെന്ന് ഡിഎംകെ അണികൾ; രാത്രിയിലെ രണ്ട് മണിക്കൂർ വാദത്തിലും തീരുമാനം എടുക്കാനാവാതെ മദ്രാസ് ഹൈക്കോടതി; എട്ട് മണിക്ക് വീണ്ടും കോടതി ചേരും; പ്രതിഷേധവുമായി പ്രവർത്തകർ തെരുവിൽ; തമിഴ്നാട്ടിൽ എങ്ങും സംഘർഷം; കരുണാനിധിയുടെ സംസ്കാര സ്ഥലത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം രാത്രി പൂർത്തിയായില്ല. വാദം രാവിലെ എട്ടു മണിക്ക് തുടരും. തർക്കം സംബന്ധിച്ച് മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം തുടരുന്നത് രാവിലേക്ക് മാറ്റിയത്. ഇതിന് ശേഷം മാത്രമേ കരുണാനിധുയുടെ അന്ത്യവിശ്രമ സ്ഥലത്തിലെ അനിശ്ചിതത്വം മാറൂ. അതിനിടെ കരുണാനിധിയുടെ കുടുംബത്തിന്റെ ആവശ്യത്തിന് അനുകൂലമായി പ്രതികരിക്കാൻ തമിഴ്നാട് സർക്കാരിൽ സമ്മർദ്ദം ശക്തമാണ്.
കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മൃതദേഹം സംസ്കരിക്കാൻ മറീനാ ബീച്ച് അനുവദിക്കില്ലെന്ന നിലപാടെടുത്തത്. മറീനാബിച്ചിൽ സംസ്കാരത്തിന് സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നിലവിലുണ്ട്. ഇക്കാര്യത്തിൽ കോടതി ഇതുവരെ നിലപാടെടുക്കാത്തതിനാലാണ് ഇതെന്ന് സർക്കാർ പറയുന്നു. ഇതോടെയാണ് ഡിഎംകെ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. രാത്രി 11 മണിയോടെയാണ് ഹർജി പരിഗണിച്ചത്. ജഡ്ജിയുടെ വസതിയിൽ നടന്ന വാദം രണ്ടര മണിക്കൂർ നീണ്ടു. എന്നാൽ തീരുമാനമുണ്ടാകാതെവന്നതോടെയാണ് കൂടുതൽ വാദത്തിനായി രാവിലേക്ക് മാറ്റിയത്.
വിഷയത്തിൽ ഡിഎംകെ അണികൾ വൈകാരികമായി പ്രതിഷേധിച്ചതിനെ തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സർക്കാരിനെതിരെ കോൺഗ്രസും വൈകോയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 6.10 നാണ് അദ്ദേഹം വിടപറഞ്ഞത്. മരണവാർത്ത അരമണിക്കൂർ കഴിഞ്ഞാണു പുറത്തുവിട്ടത്. സുരക്ഷാ സന്നാഹങ്ങൾ പൂർത്തിയാക്കാനായിരുന്നു ആ കരുതലോടെയുള്ള നീക്കം. എന്നാൽ, പിന്നീട് നടന്നത് നാടകീയ പോരാട്ടം. ഇതാദ്യമായാണ് ഒരു നേതാവിന്റെ സംസ്കാരത്തെച്ചൊല്ലിയുള്ള തർക്കം രാത്രി വൈകി കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്.
കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലത്തെച്ചൊല്ലി എടപ്പാടി പളനിസ്വാമി സർക്കാരും ഡി.എം.കെയും തമ്മിലുണ്ടായ തർക്കമാണു മദ്രാസ് കോടതിയിലേക്കു വളർന്നത്. എം.ജി. രാമചന്ദ്രനും ജെ. ജയലളിതയും സി.എൻ. അണ്ണാദുരൈയും അന്ത്യവിശ്രമം കൊള്ളുന്ന മെറീനാ ബീച്ചിൽ സംസ്കാരത്തിനു സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം. ഗ്രീൻവേയ്സ് റോഡിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷിന്റെ വസതിയിലാണു ഡി.എം.കെയുടെ ഹർജി പരിഗണിക്കാൻ രാത്രിയിൽ കോടതി ചേർന്നത്. ജസ്റ്റിസ് എസ്.എസ്. സുന്ദറും ബെഞ്ചിലുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു തന്നെ മെറീനാ ബീച്ചിൽ കരുണാനിധി സ്മാരകം വേണമെന്ന ആവശ്യം ഡി.എം.കെ. ഉന്നയിച്ചിരുന്നു. ഡി.എം.കെ. നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ, മെറീനാ ബീച്ചിനു പകരം സർദാർ വല്ലഭായ് പട്ടേൽ റോഡിലെ ഗാന്ധി മണ്ഡപത്തിനു സമീപം സ്ഥലം അനുവദിച്ചതാണു ഡി.എം.കെ. നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്. മറീനാ ബീച്ചിലെ സ്ഥലത്തെച്ചൊല്ലി വിവിധ കോടതികളിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്റെ ആവശ്യം സംസ്ഥാന സർക്കാർ നിരാകരിച്ചത്. എന്നാൽ മെറീനാ ബീച്ചിൽ സ്മാരകങ്ങൾ അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത അഡ്വ. എസ്. ദുരൈസ്വാമി ഹർജി പിൻവലിച്ചിട്ടുണ്ടെന്നായിരുന്നു ഡി.എം.കെ. വാദം, മെറീനാ ബിച്ചിൽ ജയലളിതയ്ക്കു സ്മാരകം അനുവദിച്ചതിനെതിരേയാണു ദുരൈസ്വാമി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്്കാരത്തിന്റെ പേരിലുള്ള തർക്കം തമിഴ്നാട് മുഴുവൻ വ്യാപിക്കാൻ വൈകിയില്ല. തെരുവിലിറങ്ങിയ ഡി.എം.കെ. അണികളും പൊലീസുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായി. ഡി.എം.കെ. ആവശ്യത്തെ പിന്തുണച്ചു സൂപ്പർതാരം രജനീകാന്തും, രംഗത്തെത്തിയിരുന്നു. സംഘർഷം കോടതി പരിസരത്തേക്കും നീണ്ടു. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ചേർന്ന കോടതിയിൽ പ്രവേശിക്കാൻ ആക്ടിവിസ്റ്റ് ട്രാഫിക് രാമസ്വാമിയുടെ അഭിഭാഷകൻ ഗണേശന് അനുമതി നൽകിയതാണു ഡി.എം.കെയെ പ്രതിനിധീകരിച്ച അഭിഭാഷകരെ ചൊടിപ്പിച്ചത്. തുടർന്നു അഭിഭാഷകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
കോടതിയിലെത്തിയ ദുരൈസ്വാമി, താൻ ഹർജി പിൻവലിച്ചതായി അറിയിച്ചു. പി.എം.കെ. നേതാവ് കെ. ബാലുവും ഹർജി പിൻവലിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാൽ, ഹർജി പിൻവലിക്കാൻ ട്രാഫിക് രാമസ്വാമി വിസമ്മതിച്ചു. വാദങ്ങൾക്കൊടുവിൽ ഹർജി രാവിലത്തേക്കു മാറ്റുകയായിരുന്നു. കോടതിയിൽവരെയെത്തിയ പോരാട്ടം അണികളിലും പ്രതിഫലിച്ചു. പൊലീസിനെ തള്ളിമാറ്റി ഇന്നു പുലർച്ചെ ഒന്നിന് അണികൾ കരുണാനിധിയുടെ വസതിയിലേക്ക് ഇടിച്ചുകയറി.
വിവാദങ്ങൾക്കിടെ ചെന്നൈ ഗോപാലപുരത്തെ വസതിയിലേക്ക് കരുണാനിധിയുടെ മൃതദേഹം എത്തിച്ചു. പുലർച്ചെ ഒരു മണി വരെ അവിടെ പൊതുദർശനത്തിന് വച്ചു. ഒരു മണി മുതൽ മൂന്ന് മണി വരെ സിഐ.ടി കോളനിയിൽ കനിമൊഴിയുടെ വസതിയിൽ പൊതുദർശനത്തിന് വച്ചു. പുലർച്ചെ മൂന്ന് മണിയോടെ രാജാജി ഹാളിലേക്ക് കൊണ്ടു വന്നു. അവിടെയാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് അനുമതി ഉള്ളത്. രജനികാന്ത് അടക്കമുള്ളവർ രാവിലെ തന്നെ രാജാജി ഹാളിൽ എത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍