നാടകാചാര്യന് പ്രണാമവുമായി സാംസ്കാരിക കേരളം; കാവാലം നാരായണപ്പണിക്കരുടെ സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ; ഇന്ന് തിരുവനന്തപുരത്തെ സോപാനത്ത് പൊതുദർശനം; വിടവാങ്ങിയത് പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിച്ച കലാകാരനെന്ന് മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: അന്തരിച്ച പ്രശസ്ത നാടകാചാര്യനും പൗരാണിക കലാപണ്ഡിതനും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കർക്ക് ആദരാഞ്ജലി അർപ്പിച്ച് സാംസ്കാരിക കേരളം. കവിയായും നാടൻപാട്ട് കലാകാരനായും സംഗീതസംവിധായകനുമൊക്കെയായി വിവിധ മേഖലകളിൽ പ്രതിഭയുടെ മുദ്രപതിപ്പിച്ചയാളായിരുന്നു കാവാലം. മലയാള നാടകവേദിക്ക് സ്വന്തം തായ്വേര് കണ്ടെത്തിയ മഹാപ്രതിഭയുടെ അന്ത്യം ഇന്നലെ രാത്രി പത്തോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച നടക്കും. കുട്ടനാട്ടിലെ കാവാലത്തായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
കാവാലത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിനോട് ചേർന്ന സോപാനം നാടകകളരിയിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാത്രിവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കുന്ന കാവാലത്തിന്റെ മൃതദേഹം. തിങ്കളാഴ്ച രാത്രിയോടെ ജന്മദേശമായ കാവാലത്തെക്ക് കൊണ്ടുപോകും. സംസ്കാരം സംസ്ഥാന ബഹുമതികളോടെ ചൊവ്വാഴ്ച കാവാലത്ത് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. കേരളത്തിൽ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ് കാവാലം. കാളിദാസന്റെയും ഭാസന്റെയും നാടകങ്ങൾ മലയാള വേദിയിൽ എത്തിച്ച അതുല്യ പ്രതിഭയാണ് കാവാലം. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1961ൽ കേരള സംഗീത നാടക അക്കാദമി ചെയർമാനായ കാവാലത്തിന്1975ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കർ. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. വാടകയ്ക്കൊരു ഹൃദയം, തമ്പ്, രതിനിർവ്വേദം, ആരവം, പടയോട്ടം, മർമ്മരം, ആൾക്കൂട്ടത്തിൽ തനിയെ, അഹം, സർവ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി 40 ഓളം സിനിമകൾക്ക് ഗാനങ്ങൾ എഴുതി. വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടി.
കാലത്തിനെ അതിജീവിക്കുന്ന അവനവൻ കടമ്പ
ഭാസനേയും ഷേക്സ്പിയറിനെയും മലയാളത്തിന്റെ തനതുനാടകവേദിയിൽ എത്തിച്ച് പുത്തൻ രംഗഭാഷ ചമച്ച കലാകാരനാണ് കാവാലം. കാവാലത്തിന്റെ അവനവൻ കടമ്പ മലയാളിപ്രേക്ഷകന്റെ മനസ്സിൽ ഉണർത്തിയ രസം നവ്യമായ ഒന്നായിരുന്നു. ഭരതന്റെ നാട്യശാസ്ത്രവും കാക്കാലന്റെ ശീലും ദ്രുത ചലങ്ങളും അതിൽ സമ്മേളിച്ചു, ചെണ്ടയും ഉടുക്കുമെല്ലാം ചേർന്നുണ്ടാക്കിയ അഭൗമമായ നാദവിസ്മയം. അഭിനേതാക്കളും കാണിയും തമ്മിലുണ്ടായിരുന്ന നിയതമായ അതിർത്തി രേഖകൾ അവിടെ ലംഘിക്കപ്പെട്ടു. കാവാലത്തിന്റെ തനതു നാടകവേദി വലിയ ചലനങ്ങളാണ് കേരളക്കരയിൽ ഉണ്ടാക്കിയത്.
ചലച്ചിത്ര സംവിധായകനായ അരവിന്ദൻ, നാടകകൃത്ത് സിഎൻ ശ്രീകണ്ഠൻ നായർ, കവി അയ്യപ്പപണിക്കർ, നടൻ നെടുമുടി വേണു.അങ്ങനെ കാവാലത്തിന്റെ കലാസപര്യക്കൊപ്പം നിന്നത് മലയാളത്തിലെ വലിയ പ്രതിഭകൾ. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന സാക്ഷിയും, തെയ്യത്തെയ്യവും ദൈവത്താറുമൊക്കെ കേരളത്തിൽ മാത്രമല്ല മറ്റ് നാടുകളിലെ കലാപ്രേമികൾക്കിടയിലും ചർച്ചയായി. ഭാസന്റേതുൾപ്പെടെ അനേകം സംസ്കൃത നാടകങ്ങളും ഷേക്സ്പിയർ നാടകങ്ങളും കാവാലം അരങ്ങിലെത്തിച്ചു. മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി.
1961ൽ കേരള സംഗീത നാടകഅക്കാദമിയിൽ സെക്രട്ടറി ആയി നിയമിതനായതു മുതൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല തൃശ്ശൂരായി. ഇതോടെ യൂറോപ്യൻ നാടുകളിൽ വരെ കേരളക്കരയുടെ കലാപാരമ്പര്യത്തിന്റെ യശശ്ശുയർത്തുന്ന പേരായി കാവാലം മാറി. വള്ളപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും കേട്ടുവളർന്ന നാരായണപ്പണിക്കർ ആ ശീലുകളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയ കവി കൂടിയായിരുന്നു. അറുപതിലേറെ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങളും രചിച്ചിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടിയിലേതുൾപ്പെടെ അവയിൽ പലതും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ. കവിത്വത്തിനൊപ്പം സംഗീതവും ആ രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.
നാടൻപാട്ടുകളുടെ തമ്പുരാൻ
നാടകാചാര്യൻ, കവി, ഗാനരചയിതാവ് എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ പ്രസിദ്ധനായപ്പോഴും കാവാലം നാരായണപ്പണിക്കരെ ജനങ്ങളോടടുപ്പിച്ചത് അദ്ദേഹത്തിന്റെ നാടൻപാട്ടുകളായിരുന്നു. ലോകോത്തരങ്ങളായ നാടകങ്ങൾക്ക് ജന്മം കൊടുത്തപ്പോഴും മലയാള സാഹിത്യത്തിന് മുൽക്കൂട്ടായ കവിതകൾ എഴുതിയപ്പോഴും മലയാള ചലച്ചിത്ര ശാഖയ്ക്ക് ഓർത്തുവെക്കാൻ സാധിക്കുന്ന ഗാനങ്ങൾ സമ്മാനിച്ചപ്പോഴും അദ്ദേഹം ഒരു നാടൻപാട്ടുകാരനായിതന്നെ നിലകൊണ്ടു. ഒപ്പം തന്റെ നാടകങ്ങളിലും സിനിമാ ഗാനങ്ങളിലും നാടൻശീലുകൾ നിറയ്ക്കാനും അദ്ദേഹം ശ്രമിച്ചു.
കർണ്ണഭാരവും ഭൂതവാക്യവും ഊരുഭംഗവും രചിച്ച് ഭാഷയെ സമ്പന്നമാക്കുന്നതിനൊപ്പം നാടൻ പാട്ടുകളിലൂടെ സാധാരണക്കാരനോടൊപ്പം നിൽക്കാനും കാവാലത്തിന് സാധിച്ചു. ആരും ഏറ്റുചൊല്ലുന്ന നാടൻ ശീലുകൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ പ്രധാന സവിശേഷത. അത് ഭാഷാപരമായ ഉന്നതിക്കപ്പുറം സാധാരണക്കാരന്റെ ജീവിതത്തോട് അടുത്തുനിൽക്കുന്നവയായിരുന്നു. കുട്ടനാടൻ കൊയ്ത്തുപാട്ടിന്റെ താളം, പണിയാളരുടെ ഏറ്റുപാടലുകൾ, അവരുടെ വായ്ത്താരികൾ, വള്ളപ്പാട്ടിന്റെ വേഗവും താളവും എന്നിങ്ങനെ ഓരോ മലയാളിയും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ആ തൂലികയിൽ നിന്ന് പിറവിയെടുത്തു.
നാടും നാട്ടുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ജീവിതത്തിന്റെ അർത്ഥതലങ്ങൾ തേടാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ഗ്രാമീണതയുടെ ചൂടും ചൂരും പകർന്നുനൽകി പ്രകൃതിയുടെ താളവും സംഗീതവും അദ്ദേഹം തന്റെ പാട്ടുകളിൽ നിറച്ചു. വള്ളമൂന്നുന്നതിലും ചക്രം ചവിട്ടുന്നതിലും വെള്ളം കോരുന്നതിലും പോലും താളം കണ്ടെത്തിയ കാവാലം തന്റെ പാട്ടുകൾക്കും ആ ഈണം പകർന്നു നൽകി. അതുതന്നെയായിരുന്നു ആ നാടൻപാട്ടുകളുടെ ശക്തിയും.
അരങ്ങൊഴിയുന്നത് അതുല്യ പ്രതിഭ
മുഖ്യമന്ത്രി പിണറായി വിജയൻ: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നൽകിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിർ. പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കവിതയെ കുട്ടനാടൻ നാടോടി ശീലിന്റെ ബലത്തിൽ പുതിയ ഒരു ഉണർവിലേക്ക് നയിക്കുന്നതി്നും അദ്ദേഹത്തിന് സാധിച്ചു. ഭാവനാ പൂർണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നൽകുന്നതിനും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പഴമയുടെയും പുതുമയുടെയും ഇടയിൽ ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും അദ്ദേഹത്തിനായി.
മമ്മൂട്ടി: ആധുനിക നാടകപ്രവർത്തനത്തിന്റെ ആചാര്യൻ എന്നു വേണമെങ്കിൽ അദ്ദേഹത്തെ പറയാം. അദ്ദേഹത്തിന്റെ നാടകങ്ങൾ മലയാളികൾക്ക് ഏറെ പുതുമയുള്ളതാണ്.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വളരെ ബഹുമാനത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരനഷ്ടമാണ്
മഞ്ജു വാര്യർ: സ്വന്തം കുടുംബന്ധത്തിൽ സംഭവിച്ച വേദന പോലെയാണ് തോനുന്നത്. അദ്ദേഹത്തിന്റെ കുടുബവുമായി എനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതിനാൽ അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു.
മന്ത്രി എ.കെ. ബാലൻ: തന്റെ മേഖലയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് കാവാലം. ആധുനിക നാടക പ്രവർത്തനത്തിന്റെ ശക്തതനായ വ്യക്തവാണ് അദ്ദേഹം.
ഇന്നസെന്റ്: മലയാളികൾക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. മലയാളികൾ എവിടെയാണെങ്കിലും അദ്ദേഹത്തെ എന്നും ഓർക്കും.
കൈതപ്രം: പണിക്കർ സാറിന്റെ കൂടെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ കൈതപ്രം എന്ന കലാകാരൻ ഉണ്ടാവില്ലായിരുന്നു. ഒരാളെ വളർത്തി കൊണ്ടുവരാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.
ജി. സുകുമാരൻ നായർ: നാടകാചാര്യനും കവിയുമായിരുന്ന കാവാലത്തിന്റെ വിയോഗം സാംസ്കാരിക, സാഹിത്യരംഗങ്ങൾക്ക് തീരാ നഷ്ടമാണെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരിൽ ഒരാളായിരുന്ന കാവാലവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ജി. സുകുമാരൻ നായർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാവാലം ജീവിത രേഖ
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ നാടൻ കലകളുടെ ഈറ്റില്ലമായ കാവാലം ഗ്രാമത്തിൽ ചാലയിൽ തറവാട്ടിൽ ഗോദവർമ കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകനായി 1928 മെയ് നാലിനു ജനിച്ചു. സർദാർ കെ.എം. പണിക്കരുടെ അനന്തരവനും കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കെ. അയ്യപ്പപ്പണിക്കരുടെ മച്ചുനനുമാണ്. 2007 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
കാവാലത്തെ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. എസ്.ഡി കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് മദിരാശി ലോ കോളജിൽ നിന്ന് നിയമബിരുദം നേടി.
1955ൽ വക്കീലായി ജോലി ആരംഭിച്ച അദ്ദേഹം ആറുവർഷത്തോളം ആലപ്പുഴ ബാറിൽ പ്രവർത്തിച്ചു. 1961 ൽ കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി. അതോടെ തൃശൂരിലേക്ക് താമസം മാറി.
1974 ൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ഈ കാലത്താണ് അദ്ദേഹത്തിന്റെ അവനവൻ കടമ്പ എന്ന പ്രശസ്ത നാടകം ജി. അരവിന്ദൻ ചലച്ചിത്രമാക്കുന്നത്. കലാപ്രവർത്തനങ്ങളുമായി പഴയ സോവിയറ്റ് യൂണിയനുൾപ്പടെ പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഗ്രീസിൽ രാമായണത്തിന്റെയും ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെയും സംയുക്തരൂപമായ ഇല്യായന ഗ്രീക്ക് കലാകാരന്മാരോടൊത്ത് നിർമ്മിച്ചു.
കൂടിയാട്ടത്തെക്കുറിച്ച് രണ്ട് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മാണിമാധവ ചാക്യാർ : ദ മാസ്റ്റർ അറ്റ് വർക്ക് (1994), പാർവതീവിരഹം (1993) എന്നിവയാണവ. ഉത്സവപ്പിറ്റേന്ന്, വാടകയ്ക്കൊരു ഹൃദയം, മർമ്മരം, മഞ്ചാടിക്കുരു, ആമേൻ തുടങ്ങിയ ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു. വാടകയ്ക്കൊരു ഹൃദയത്തിന് 1978 ലും മർമരത്തിന് 1982 ലും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചു. ഭാര്യ: ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. മരുമക്കൾ: മായ ഹരികൃഷ്ണൻ, ലക്ഷ്മി ശ്രീകുമാർ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്