ചെഗുവേര മനസ്സിലേറ്റിയ വിപ്ലവ ഗുരു; അയൽപക്കങ്ങളിൽ ഇടതുപക്ഷത്തിന് വേരോട്ടമുണ്ടാക്കിയതോടെ അമേരിക്കയുടെ തലവേദനയായി; ഇന്ദിരയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ചു; ആ സ്നേഹം തുടർന്നത് ക്യൂബയിലെ പെൺകുട്ടികൾക്ക് ഇന്ദിരയെന്ന് പേരിട്ടുകൊണ്ട്
ലോക കമ്യൂണിസത്തിലെ തീപ്പന്തം അണഞ്ഞുപോയി. ക്യൂബൻ വിപഌവ നായകൻ ഫിദൽ കാസ്ട്രോ അന്തരിക്കുമ്പോൾ ലോക കമ്യൂണിസത്തിന് നഷ്ടമാകുന്നത് ജനലക്ഷങ്ങളുടെ നെഞ്ചിൽ കമ്യൂണിസ്റ്റ് ആശയങ്ങളുടെ കനലെരിയിച്ച കാരണവരെയാണ്. ലോകത്തെങ്ങും വിപഌവ പ്രസ്ഥാനം വളർത്തുന്നതിൽ കാസ്ട്രോ വഹിച്ച പങ്ക് ചെറുതല്ല. ലോകത്ത് എറ്റവുമധികം ആരാധകരുള്ള വിപഌവകാരിയാണ് വർത്തമാനകാലത്തും കാസ്ട്രോ.
ക്യൂബയിലെ ബീറാനിലുള്ള ഒരു ധനിക കർഷക കുടുംബത്തിൽ ജനിച്ച കാസ്ട്രോ ഹവാനയിലെ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നത് 1945 കാലത്താണ്. ക്യൂബൻ സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള പുസ്തങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായ കാസ്ട്രോ ക്യൂബൻ ഭരണനേതൃത്വത്തിനെതിരെ സമരം ചെയ്തുകൊണ്ടാണ് രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നത്. പിന്നീട് അമേരിക്കയുടെയും പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങളുടെയും ഉപരോധങ്ങളെയും സൈനിക നീക്കങ്ങളെയും ചെറുത്ത്, തന്റേതായ രീതിയിൽ ക്യൂബയിൽ സോഷ്യലിസ്റ്റ് സംവിധാനം കൊണ്ടുവരാൻ ശ്രമിച്ച് കാസ്ട്രോ ക്യൂബൻ രാഷ്ട്രീയത്തിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ശ്രദ്ധേയനായി. മുതലാളിത്ത വിരുദ്ധ പോരാട്ടത്തിന്റെ വക്താവായി കാസ്ട്രോ മാറുന്നത് അങ്ങനെയാണ്.
വിപ്ലവകാരിയും ഗൊറില്ലാ പോരാളിയുമായി മാറിയ കാസ്ട്രോ കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ നടന്ന സർക്കാർ വിരുദ്ധ കലാപങ്ങളിൽ പങ്കാളികളായി. അമേരിക്കൻ പിന്തുണയോടെ സർവാധിപത്യ ഭരണം നടത്തിയിരുന്ന ക്യൂബയിലെ ബാറ്റിസ്റ്റ സർക്കാരിനെവീഴ്ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അട്ടിമറിയിലൂടെ രാജ്യത്ത് അധികാരത്തിലെത്തിയ ബാറ്റിസ്റ്റയെ കാസ്ട്രോ ഒരിക്കലും അംഗീകരിച്ചില്ല. 1953ൽ മൊൻകാഡ ബാരക്ക്സ് അക്രമത്തിലുടെ സർക്കാരിനെ മറിച്ചിടനുള്ള കാസ്ട്രോയുടെയും കൂട്ടരുടെയും നീക്കം പാളി. ഇതേത്തുടർന്ന് വിപ്ലവപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കാസ്ട്രോയടക്കമുള്ളവർ പിടിയിലായി. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് കാസ്ട്രോ ജയിൽ മോചിതനാകുന്നത്.
വിപ്ളവലോകത്തെ അഗ്നിനക്ഷത്രമായി ചെറുപ്പക്കാർ ആരാധിച്ച ചെഗുവേരയെ കാസ്ട്രോ കണ്ടെത്തുന്നത് ഇക്കാലത്താണ്. അർജന്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര കാസ്ട്രോയുടെ ഉറ്റതോഴനായി മാറി. മെക്സിക്കോയിൽ രാഷ്ട്രീയ അഭയംതേടിയ കാലത്തായിരുന്നു ഈ കൂട്ടുകെട്ട്. അവിടെവച്ച് ചെ ഗുവേരയും സഹോദരൻ റൗൾ കാസ്ട്രോയുമായി ചേർന്ന് 26 ജൂലൈ പ്രസ്ഥാനമെന്ന പേരിൽ ഒരു വിപ്ലവ സംഘടന രൂപീകരിച്ചു. മൊൻകാഡ ബാരക്ക്സ് ആക്രമണത്തിന്റെ ഓർമ്മയിൽനിന്നാണ് ജൂലൈ 26 എന്ന പേര് വിപ്ലവ സംഘടനയ്ക്ക് നൽകുന്നത്. മെക്സിക്കോയിൽ കഴിയുകയായിരുന്ന 82 വിപ്ലവകാരികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. 1956 ഡിസംബർ രണ്ടിന് ഈ ഗ്രൂപ്പിൽപെട്ട കാസ്ട്രോ അടക്കമുള്ളവർ, ഗ്രാന്മ എന്ന ബോട്ടിൽ കയറി, ക്യൂബയിൽ എത്തി. ക്യൂബർ വ്യോമസേനയുടെ ആക്രമണത്തിൽ കനത്ത നാശനഷ്ടം നേരിട്ട ഇവർക്ക് രണ്ട് വിഭാഗങ്ങളായി തിരിയേണ്ടിവുന്നു. ഒരു ഘട്ടത്തിൽ കാസ്ട്രോ കൊല്ലപ്പെട്ടതായിവരെ ബാറ്റിസ്റ്റ സർക്കാർ പ്രചരിപ്പിച്ചു.
ഭരണകൂടത്തിന്റെ ആക്രമണത്തിൽ ഛിന്നഭിന്നമായ സംഘത്തിലെ 12 പേർ സൈയിന്റ് മിസ്ട്ര മലനിരകളിൽ ഒന്നിച്ചുകൂടി. ക്യൂബൻ സൈന്യത്തെ എതിരിട്ട സംഘത്തിലെ ചേഗുവേരയ്ക്ക് കഴുത്തിൽ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഈ പോരാട്ടത്തിൽ പിന്നീട് വിവിധ സംഘടനകൾ പങ്കാളികളായി. ഈ സംഘടന യൂണൈറ്റഡ് പാർട്ടി ഓഫ് ക്യൂബൻ സോഷ്യലിസ്റ്റ് പാർട്ടിയായി മാറി. തുടർന്ന് നടന്ന പോരാട്ടങ്ങളിലൂടെയാണ് 1959ൽ ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിക്കുന്നത്.
ചെഗുവേരയുടെ മനസ്സിൽ ഇടംപിടിച്ച വിപ്ലവഗുരു
പക്ഷേ, ഇതൊന്നും അമേരിക്കൻ ഭരണകൂടത്തിന് രുചിച്ചില്ല. കാസ്ട്രോയെ അധികാരഭ്രഷ്ഠനാക്കാൻ അമേരിക്ക ആവതും ശ്രമിച്ചുതുടങ്ങി. പക്ഷേ, സോവിയറ്റ് യൂണിയനുമായുള്ള അടുപ്പം കാസ്ട്രോയ്ക്ക് തുണയായി. സോവിയറ്റ് യൂണിയനുമായുള്ള അടുപ്പവും കാസ്ട്രോയും ചേഗുവേരയും പിന്നിട്ട വിപ്ലവ പാതകളും അമേരിക്കയെ അസ്വസ്ഥമാക്കി. ഐസൻഹോവറിന്റെയും ജോൺ എഫ് കെന്നഡിയുടെയും കാലത്ത് കാസ്ട്രോ ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രത്യക്ഷത്തിൽ തന്നെയുള്ള സൈനിക ഇടപെടലുകൾക്ക് അമേരിക്ക തയ്യാറായി. 1961ൽ നടത്തിയ ബേ ഓഫ് പിഗ്സ് ആക്രമമായിരുന്നു ഇതിൽ പ്രധാനം. അമേരിക്കൻ ചാരസംഘടനയായ സിഐഎ പരിശീലിപ്പിച്ച സംഘമായിരുന്നു കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത്. എന്നാൽ മൂന്ന് ദിവസം കൊണ്ട് അക്രമത്തെ ഇല്ലായ്മ ചെയ്തതോടെ അമേരിക്കൻ തന്ത്രം പൊളിഞ്ഞു.
1965 ലാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നത്. കാസ്ട്രോ അതിന്റെ ജനറൽ സെക്രട്ടറിയായി. മൂന്നാം ലോക രാജ്യങ്ങളുടെ മുന്നണി നേതാക്കളിൽ ഒരാളായി മാറിയ കാസ്ട്രോ ചേരിചേരാ ഉച്ചകോടിയുടെ സെക്രട്ടറി ജനറലായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം വലിയ പ്രതിസന്ധിയിലായ ക്യൂബയെ സോഷ്യലിസ്റ്റ് രാഷ്ട്രമായി പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്നതാണ് കാസ്ട്രോയുടെ ഏറ്റവും വലിയ നേട്ടം. ബൊളിവീയ, നിക്കരാഗ്വ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വരുന്നതിന് നിർണായക പങ്കാണ് കാസ്ട്രോ വഹിച്ചത്.
ഇരുപതാം നൂറ്റാണ്ടു കണ്ട പ്രമുഖ രാഷ്ട്ര നേതാക്കളിലൊരാണ് കാസ്ട്രോ. ലാറ്റിനമേരിക്കൻ വിപ്ലവകാരികളുടെ കാരണവർ എന്ന് ഇവോ മൊറെയിസ് വിശേഷിപ്പിച്ച കാസ്ട്രോ എപ്പോഴും ലോകത്തിലെ ഇടതുചിന്തകരുടെ മനസ്സിലെ കത്തുന്ന തീപ്പന്തമായിരുന്നു.
കുറച്ചുനാളത്തെ അടുപ്പംകൊണ്ടുതന്നെ ചെഗുവേരയെന്ന യുവത്വത്തിന്റെ ആവേശനായകൻ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച നേതാവായിരുന്നു കാസ്ട്രോ. വിപഌവാനന്തരം ക്യൂബൻ ജനത കാസ്ട്രോയ്ക്കു ശേഷമുള്ള നേതാവായി ചെയെ മനസ്സി്ൽ പ്രതിഷ്ഠിച്ചു. ഏണസ്റ്റോ ഗുവേര സെർണ എന്ന പേരിൽ ചെ എന്ന് കൂട്ടിച്ചേർത്തത് കാസ്ട്രോയാണ്. ഇതിനുശേഷം ക്യൂബയൽ ഭരണനിർവഹണ സ്ഥാനങ്ങൾ വഹിച്ചുവന്ന ചെ എന്ന പോരാളിക്ക് ഭരണത്തേക്കാൾ ഇഷ്ടം വിപഌവംതന്നെയായിരുന്നു. അതിനാൽ ചുമതലകളെല്ലാം വിട്ട് ചെ ഒരുനാൾ ക്യൂബ വിട്ടു. 1965ലായിരുന്നു ഇത്. ലാറ്റിനമേരിക്കയിലെ സായുധസമര രംഗത്തേക്ക് ക്യൂബയിൽ നിന്ന് ഒരു ഒളിച്ചോട്ടമാണ് ചെ നടത്തിയത്. ആ സമരഭൂമിയിൽ 1967 ഒക്ടോബറിൽ ബൊളീവിയൻ പട്ടാളക്കാർ ചെയെ വെടിവച്ചുകൊന്നു.
ഇന്ദിരയെ കെട്ടിപ്പിടിച്ച് ഇന്ത്യയെ ഞെട്ടിച്ച കാസ്ട്രോ
ഇന്ത്യയുടെ ഓർമ്മകളിൽ കാസ്ട്രോയുടെ പേര് തെളിയുക നെഹ്റു കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധത്തിലൂടെയാണ്. ഇന്ദിരാഗാന്ധി തന്റെ സഹോദരിയായി കരുതിയ കാസ്ട്രോ ആ സ്നേഹം പ്രകടിപ്പിച്ചത് തന്റെ ക്യൂബയിലെ നിരവധി പേർക്ക് ഇന്ദിരയെന്ന് പേരിട്ടുകൊണ്ടാണ്. ന്യൂഡൽഹിയിൽ 1983ൽ ഇന്ദിര കൊല്ലപ്പെടുന്നതിന്റെ തൊട്ടു തലേവർഷം കാസ്ട്രോ ചേരിചേരാ സമ്മേളനത്തിന് എത്തിയ വേളയിൽ വേദിയിൽവച്ച് ഇന്ദിരയെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചത് വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. സമിറ്റിന് എത്തിയ നൂറിലേറെ ഉന്നതരായ പ്രതിനിധികൾക്കുമുന്നിൽ വച്ചാണ് ഇന്ദിരാഗാന്ധിയെ കരവലയത്തിൽ ഒതുക്കിയ ആശ്ളേഷം.
ഇരുവരും വേദിയിൽ അടുത്തെത്തിയപ്പോൾ ഇന്ദിര ഹസ്തദാനത്തിനായി കൈ മുന്നോട്ടു നീട്ടി. കാസ്ട്രോ അത് ശ്രദ്ധിച്ചില്ല. കൈ പിൻവലിച്ച ഇന്ദിര വീണ്ടും കൈനീട്ടി. പക്ഷേ, ഹസ്തദാനത്തിന് തയ്യാറാവാതെ ഒരു ചെറുചിരിയുമായി കാസ്ട്രോ നിന്നു. മൂന്നാമതും കൈനീട്ടിയപ്പോൾ പൊടുന്നനെ കാസ്ട്രോ ഇന്ദിരയെ വലിച്ചടുപ്പിക്കുകയും ഹാളിൽ എല്ലാവരും നോക്കിനിൽക്കെ ആശ്ളേഷിക്കുകയുമായിരുന്നു.
ഇതോടെ ഈ രംഗങ്ങൾ കണ്ടുനിന്ന എല്ലാവരും കരഘോഷംമുഴക്കി. ആ സഹോദര സ്നേഹം ക്യൂബയിലും ചർച്ചയായതോടെ അവിടെ നിരവധി പെൺകുട്ടികൾക്ക് ഫിദൽ-ഇന്ദിര സൗഹൃദത്തിന്റെ ഓർമ്മയിൽ ഇന്ദിരയെന്ന പേരും നൽകി ക്യൂബൻ ജനത. അതുപോലെ ചർച്ചചെയ്യപ്പെട്ട മറ്റൊരു സൗഹൃമാണ് ഫുട്ബോൾ മാന്ത്രികൻ മറഡോണയുമായി ഉണ്ടായിരുന്നതും. ചെയുടെ നാടായതുകൊണ്ടു കൂടി അർജന്റീനയും ഫുട്ബാളും കാസ്ട്രോയുടേയും ഇഷ്ടങ്ങളായിരുന്നു. മറഡോണയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തോടൊപ്പം കാസ്ട്രോയും പന്തുതട്ടിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്