മഞ്ഞുമലയിലെത്തും മുമ്പ് ബോഡോ ഭീകരർക്കെതിരെ പോരാടി; തീവ്രവാദികളുടെ ആക്രമണം നേരിട്ടു കശ്മീരിലും രാജ്യത്തിനായി പോരാടി; ദുഷ്കര സാഹചര്യങ്ങളിൽ പത്തുവർഷത്തോളം പൊരുതി ജീവൻ വെടിഞ്ഞ ഹനുമന്തപ്പയ്ക്കു ജനകോടികളുടെ ആദരാഞ്ജലി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സിയാച്ചിനിലെ മഞ്ഞുമലയിലെത്തും മുമ്പ് അസമിൽ ബോഡോ ഭീകരർക്കെതിരെ പോരാടാനായിരുന്നു രാജ്യം ലാൻസ്നായക് ഹനുമന്തപ്പയെ നിയോഗിച്ചത്. അതിനിടെ തീവ്രവാദികളുടെ ആക്രമണം നേരിട്ടു കശ്മീരിലും രാജ്യത്തിനായി പോരാടി. സൈനികസേവനത്തിനെത്തിയ 13 വർഷത്തിൽ പത്തുവർഷവും ദുഷ്കര സാഹചര്യങ്ങൾ നേരിട്ടാണ് ഹനുമന്തപ്പ രാജ്യസേവനം നടത്തിയത്.
സുരക്ഷാകവചങ്ങളില്ലാതെ ഒന്നു നിൽക്കാൻ പോലും കഴിയാത്ത കൊടും തണുപ്പിൽ മഞ്ഞുമലയുടെ കീഴിൽ ആറുദിവസമാണ് പത്തുസൈനികർ കുടുങ്ങിയത്. സിയാച്ചിനിൽ അപകടത്തിൽപ്പെട്ടപ്പോൾ ജീവനോടെ ഇവരെ പുറത്തെടുക്കാമെന്ന് ആർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല.
എന്നാൽ, ഏവരെയും ഞെട്ടിച്ചാണ് ലാൻസ്നായിക് ഹനുമന്തപ്പയെ ജീവനോടെ പുറത്തെടുക്കാനായത്. ആറുദിവസം മൈനസ് 45 ഡിഗ്രി തണുപ്പിൽ, മഞ്ഞുമലയുടെ കീഴിൽ 30 അടിയോളം താഴ്ചയിൽ ബോധമില്ലാതെ കഴിയുകയായിരുന്നു ഇദ്ദേഹം
ഈ സൈനികന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സൈന്യം പിന്നീട്. മറ്റുള്ളവരൊക്കെ ഇതിനോടകം ജീവൻ വെടിഞ്ഞിരുന്നു. ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം ഹനുമന്തയ്ക്കായി വിശ്രമമമേതുമില്ലാതെ പ്രവർത്തിച്ചു. പക്ഷേ, വൈദ്യശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടും ഹനുമന്തപ്പയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞില്ല. മറ്റുള്ള ഒമ്പതു സൈനികർക്കൊപ്പം ഹനുമന്തപ്പയും മരണത്തിനു കീഴടങ്ങി.
2002 ഒക്ടോബർ 25നാണ് കർണാടക സ്വദേശിയായ ഹനുമന്തപ്പ സൈന്യത്തിലെത്തിയത്. മദ്രാസ് റെജിമെന്റിലെ 19ാം ബറ്റാലിയനിലായിരുന്നു ആദ്യനിയമനം. ദുഷ്കരമായ നിയമനങ്ങൾ പലതും അദ്ദേഹം ചോദിച്ചുവാങ്ങിയതാണെന്ന് സുഹൃത്തുക്കൾ സ്മരിക്കുന്നു. 2003 മുതൽ 2006 വരെ ജമ്മുകശ്മീരിലെ മഹോറയിലായിരുന്നു അദ്ദേഹം. തീവ്രവാദി നുഴഞ്ഞുകയറ്റം അതിശക്തമായ കാലം. തീവ്രവാദികൾക്കെതിരായ ദൗത്യങ്ങളുടെ മുൻനിരയിൽ ഹനുമന്തപ്പയുണ്ടായിരുന്നു. 2008 മുതൽ രണ്ടുവർഷം 54 രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായും കശ്മീരിൽ സേവനമനുഷ്ഠിച്ചു.
സംഘർഷഭരിതമായ അസമിലെ സൈനികജീവിതം ഇതിനുശേഷമായിരുന്നു. തീവ്രവാദിസംഘടനകളായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡ്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളും സൈന്യവും തമ്മിൽ നിരന്തര ഏറ്റുമുട്ടൽ നടക്കുന്ന കാലമായിരുന്നു അത്. വിജയകരമായ ഒട്ടേറെ സൈനികനടപടികളിൽ ഹനുമന്തപ്പ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ സേവനത്തിനെത്തുന്നത് 2015 ആഗസ്തിലാണ്. ഡിസംബറിൽ 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ടു. താപനില 40 ഡിഗ്രി സെൽഷ്യസിലും താഴെ. കൊടുംതണുപ്പും വഹിച്ചുകൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഹിമക്കാറ്റ്. ഇവയെല്ലാം അതിജീവിച്ചുകൊണ്ട് ഹനുമന്തപ്പ അവിടെ രണ്ടുമാസത്തോളം നിലകൊണ്ടു. ഒടുവിൽ സൈനിക പോസ്റ്റിനുമേൽ 800 അടി നീളവും 400 അടി വീതിയുമുള്ള കൂറ്റൻ മഞ്ഞുപാളി വീണ് അപകടത്തിൽപ്പെട്ടു. എന്നിട്ടും 25 അടി താഴ്ചയിൽനിന്നും ഉയിർത്തെഴുന്നേറ്റു ഈ ധീരജവാൻ. പക്ഷേ, ഒടുവിൽ മരണത്തിനു കീഴടങ്ങേണ്ടി വന്നു.
മലയാളി സൈനികൻ സുധീഷും മരണമടഞ്ഞവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊല്ലം മൺറോ തുരുത്തുകൊച്ചൊടുക്കത്തു വീട്ടിൽ ബ്രഹ്മപുത്രൻ-പുഷ്പവല്ലി ദമ്പതികളുടെ മകനാണു സുധീഷ്. രാജ്യത്തിനു വേണ്ടി അതിശൈത്യം പോലും വകവയ്ക്കാതെ സിയാച്ചിനിൽ സമുദ്രനിരപ്പിൽനിന്നു 20,500 അടി ഉയരത്തിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റിൽ ജോലിചെയ്തു ജീവൻ വെടിഞ്ഞ ഈ സൈനികർക്കെല്ലാം ഏകമനസോടെ അന്തിമോപചാരം അർപ്പിക്കുകയാണ് രാജ്യം.
മൂന്നാംതിയതിയുണ്ടായ ഹിമപാതത്തിലാണ് ഹനുമന്തപ്പയുൾപ്പെടെയുള്ള സൈനികർ അപടകത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടാണ് ഹനുമന്തപ്പയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അതായത് ആറുദിവസം ബോധമില്ലാതെ കിടന്ന ശേഷം. വലിയൊരു വായു കുമിളയുടെ (എയർ ബബിൾ) ഉള്ളിൽ അകപ്പെട്ടതാവണം ജീവൻ രക്ഷിച്ചത് എന്നാണു വിദഗ്ദ്ധർ കരുതുന്നത്.
സാൾട്ടോറോ പർവതനിരയുടെ താഴ്വാരത്തിൽ, സിയാച്ചിൻ മഞ്ഞുപർവതനിരയിലെ പട്ടാള പോസ്റ്റ് സമുദ്രനിരപ്പിൽനിന്ന് 6248 മീറ്റർ (20,500 അടി) ഉയരത്തിലാണ്. മഞ്ഞിനുള്ളിൽ ഒൻപതു മീറ്റർ (30 അടി) താഴ്ചയിൽ മൈനസ് 45 ഡിഗ്രി താപനിലയിലാണ് ഹനുമന്തപ്പയെ കണ്ടെത്തിയത്. ഇടിഞ്ഞുവീണത് കോൺക്രീറ്റ് പോലെ ഉറപ്പുള്ള മഞ്ഞുപാളിയായിരുന്നു. 800 അടി വീതിയും 400 അടി നീളവുമുള്ള ഇടിഞ്ഞുവീണ മഞ്ഞുമല, ഒരുകിലോമീറ്ററോളം നീളത്തിൽ ചിതറിയിരുന്നു. സൈനിക പോസ്റ്റ് ഇതിനടിയിലടിഞ്ഞു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്. മഞ്ഞുനീക്കംചെയ്തും മഞ്ഞുപാളികൾ വെട്ടിമുറിച്ചും ഹനുമന്തപ്പയെ കണ്ടെത്തി. അപ്പോൾത്തന്നെ ശരീരത്തിലെ ജലാംശം അപകടകരമാംവിധം നഷ്ടപ്പെട്ടിരുന്നു. ബോധം വന്നുംപോയുമിരുന്നു. സൈനികസംഘത്തിലെ ഡോക്ടർ അടിയന്തര ശുശ്രൂഷകൾ നൽകി. തുടർന്ന് ബേസ് ക്യാംപിലും പിന്നീട് ഡൽഹിയിലുമെത്തിക്കുകയായിരുന്നുഇന്ത്യൻ സൈന്യം നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ നേട്ടമായി അതു മാറിയെങ്കിലും ഒടുവിൽ ഹനുമന്തപ്പയ്ക്കും ജീവൻ നഷ്ടമാകുകയായിരുന്നു.
Stories you may Like
- ശ്രീനഗറിൽ അതിശക്തമായ മഞ്ഞുവീഴ്ച, വിനോദ സഞ്ചാരകേന്ദ്രങ്ങൾ സജീവമായി
- ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; പ്രദേശവാസികൾക്ക് ഹിമപാത മുന്നറിയിപ്പ് നൽകി
- രണ്ടരമാസത്തോളം നീണ്ട 'വേനൽക്കാല'ത്തിന് വിട; കശ്മീരിൽ ഇനി മഞ്ഞുകാലം
- സിയാച്ചിനിലെ ആദ്യവനിതാ മെഡിക്കൽ ഓഫീസറായി കരസേനയിലെ ക്യാപ്റ്റൻ ഫാത്തിമ
- തണുത്ത് വിറച്ച് ഊട്ടി; താപനില പൂജ്യം ഡിഗ്രിയിലെത്തി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍