റോഡ് മുറിച്ചു കടക്കവേ ഇംഗ്ളണ്ടിൽ 88 കാരൻ ഓടിച്ചിരുന്ന കാറിടിച്ച് അപകടത്തിൽപെട്ട കോട്ടയംകാരനായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി; പോൾ ജോണിന്റെ ശരീരത്തിൽ ഉപയോഗപ്രദമായ മുഴുവൻ അവയവങ്ങളും ശസ്ത്രക്രിയയിലൂടെ സംരക്ഷിക്കുന്ന തിരക്കിൽ മാഞ്ചസ്റ്ററിലെ ആശുപത്രി: അവയവ ദാന ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ഒരു മലയാളിയുടെ ജീവിതം
ലണ്ടൻ: മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ മകളെ സ്കൂളിൽ നിന്നും ക്വയർ പ്രാക്ടീസ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ കോട്ടയം സ്വദേശിയായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. അയർക്കുന്നം കൂടല്ലൂർ സ്വദേശിയായ പോൾ ജോണാണ് (43) മരണമടഞ്ഞത്. പത്തു വയസുകാരിയായ മകൾ ആഞ്ചലയ്ക്കും റോഡ് ക്രോസ് ചെയ്ത് വന്നിരുന്ന ഒരു സ്ത്രീക്കും കുഞ്ഞിനും കൂടി അപകടത്തിൽ പരിക്കേറ്റിരുന്നു.
48 മണിക്കൂറായി ജീവനും മരണത്തിനും ഇടയിലൂടെയുള്ള പോരാട്ടമാണ് പോൾ ജോൺ എന്ന 43 കാരൻ നടത്തിക്കൊണ്ടിരുന്നത്. കാറിടിച്ചു തലയ്ക്കേറ്റ മാരകമായ മുറിവ് മൂലം ആന്തരിക രക്തസ്രവം തടയാനാകാതെ വന്നതോടെ 72 മണിക്കൂർ നിരീക്ഷണ സമയമാണ് ഡോക്ടർമാർ പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ജീവിതത്തിലേക്ക് മടങ്ങി വരവിനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ലെന്നും കുടുംബത്തെ അറിയിച്ചിരുന്നു.
എങ്കിലും കുടുംബവും സുഹൃത്തുക്കളും മനുഷ്യ സ്നേഹികളും ഒന്നടങ്കം ആത്മാർത്ഥമായി പോൾ ജോണിന്റെ മടങ്ങിനായി പ്രാർത്ഥിച്ചു. പക്ഷെ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഇന്നലെ രാവിലെ മസ്തിഷ്ക മരണം സംബന്ധിച്ച് ഡോക്ടമാർ സൂചന നൽകുകയും വൈകുന്നേരം അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് സാൽഫോർഡ് ഹോസ്പിറ്റലിലെ ന്യൂറോ കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ബ്രെയിൻ ഫങ്ഷൻ പരിശോധനകൾ ആരംഭിച്ചത്. തുടർന്ന് വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ബുധനാഴ്ച ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി കാണിച്ചെങ്കിലും ബ്രെയിൻ ഡെത്ത് ആയതോടെ അവസാന പ്രതീക്ഷയും അസ്ഥാനത്തായി.
അവയവ ദാനത്തെ പറ്റിയുള്ള കുടുംബത്തിന്റെ അഭിപ്രായം തേടിയതിനാലാണ് മരണ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകിയത്. എന്നാൽ വൈകുന്നേരത്തോടെ അവയവ ദാനം നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതോടെ തുടർ നടപടി ക്രമങ്ങൾ ആശുപത്രി അധികൃതർ ആരംഭിച്ചു. പോളിന്റെ അവയവങ്ങൾ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നീക്കം ചെയ്ത ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
സംസ്ക്കാരം യുകെയിൽ തന്നെ നടത്തുവാനാണ് കുടുംബാഗങ്ങളുടെ തീരുമാനം. ഓസ്ട്രേലിയ, ബാംഗ്ലൂർ, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള പോളിന്റെ സഹോദരങ്ങൾ എത്തിയതിന് ശേഷമാകും സംസ്ക്കാരം നടക്കുക. നാട്ടിൽ കൂടലൂർ ആണ് സ്വദേശം എങ്കിലും പോൾ ജനിച്ചതും വളർന്നതും എല്ലാം മദ്രാസിൽ ആയിരുന്നു. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ്കൈ ഷെഫ് എന്ന കമ്പനിയിൽ ആയിരുന്നു പോൾ ജോലി ചെയ്തു വന്നിരുന്നത്. ഭാര്യ മിനി വിഥിൻഷോ ആശുപത്രിയിൽ എൻഡോസ്കോപ്പി വിഭാഗത്തിൽ നഴ്സാണ്.
മൂത്ത മകൾ കിമ്പർലി മാഞ്ചസ്റ്റർ വാലി റേഞ്ച് സ്കൂളിൽ എട്ടാം ക്ലാസ്സിലും, ഇളയ മകൾ ആഞ്ചല സെന്റ് ജോൺസ് സ്കൂളിൽ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. ഇളയ മകളെ കൊയർ പ്രാക്ടീസിന് ശേഷം സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ എതിരെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ എയർ ആംബുലസിൽ വിഥിൻഷോ ആശുപത്രിയിലും തുടർന്ന് സാൽഫോർഡ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുക ആയിരുന്നു. ബ്രയിനുള്ളിൽ ബ്ലഡ് ക്ലോട്ട് ആയതോടെ ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടേഴ്സിന്റെ ശ്രമം വിഫലമാവുക ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ ആഞ്ചല സുഖം പ്രാപിച്ചു വരികയാണ്.
പോളിന്റെ അവയവങ്ങൾ നിരവധിപേർക്ക് നവജീവനേകും
നിറപുഞ്ചിരിയും സൗമ്യതയും എപ്പോഴും മുഖത്ത് സൂക്ഷിച്ചിരുന്ന, സുഹൃത്തുക്കൾ പോളേ, എന്ന് നീട്ടി വിളിച്ചിരുന്ന കൃശഗാത്രനായ മനുഷ്യൻ ഇനി തങ്ങളോടൊപ്പം ഇല്ല എന്ന തിരിച്ചറിവോടെയാണ് ഇന്നലെ മാഞ്ചസ്റ്റർ മലയാളികൾ രാത്രി വൈകിയും ആശുപത്രിയിൽ എത്തിക്കൊണ്ടിരുന്നത്. അപകടം ഉണ്ടായതു മുതൽ മരണം സ്ഥിരീകരിക്കുന്നത് വരെ സദാ സമയം മാഞ്ചസ്റ്റർ പള്ളി വികാരിയും സീറോ മലബാർ വികാരി ജനറലും ആയ ഫാ: സജി മലയിലിന്റെ സാന്നിധ്യവും കുടുംബത്തിന് ഏറെ ആശ്വാസകമായി. തുടർ നടപടികൾക്കു എല്ലാം മേൽനോട്ടം വഹിക്കാൻ മാഞ്ചസ്റ്റർ മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തുണ്ട്.
ഇന്നലെ രാത്രി മുഴുവൻ പോളിന്റെ ശരീരം തുടർച്ചയായ ശസ്ത്രക്രിയയ്ക്ക് വിധേയമാവുക ആയിരുന്നു. മരിച്ചു മരവിച്ച പോളിന്റെ ജീവനില്ലാത്ത മൃതദേഹത്തിൽ നിന്നും അവർ അടർത്തിയെടുത്തത് സ്നേഹത്തിന്റെ പൂക്കളായിരുന്നു. ഏതെല്ലാം അവയവങ്ങൾ ഉപയോഗിക്കാവോ അവയൊക്കെ ഉപയോഗിക്കാൻ ആയിരുന്നു പോളിന്റെ ആഗ്രഹം എന്നു വീട്ടുകാർ പറഞ്ഞതോടെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മരിച്ചു മണ്ണടിയുമ്പോൾ ഒരു പ്രയോജനവും ഇല്ലാത്ത അവയവങ്ങൾ എല്ലാം പുതു ശരീരങ്ങളിൽ ജീവനായി തുടിക്കട്ടെയെന്ന് ഭാര്യ സമ്മതിച്ചതോടെ മനുഷ്യസ്നേഹത്തിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം പിറന്നു.
ഇന്നലെ രാത്രി തന്നെ അവയവ മാറ്റ ശാസ്ത്രക്രിയകൾ നടന്നു. അവയവങ്ങൾ ആർക്കൊക്കെയാണ് പുതുജീവൻ നൽകുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. മരണം സ്ഥിരീകരിച്ച ശേഷം വിവരം അറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് മലയാളികളാണ് ഇന്നലെ സാൽഫോർഡ് റോയൽ ഹോസ്പിറ്റലിൽ തടിച്ചുകൂടിയത്. മാത്രമല്ല, സെന്റ് ജോൺസ് പള്ളിയിൽ പരേതന്റെ ആത്മാവിന് വേണ്ടി നടത്തിയ പ്രാർത്ഥനയിൽ ഒത്തുകൂടിയത് അനേകം പേരാണ്.
ഇനി ആത്മാവിന് വേണ്ടിയും കുടുംബത്തിന് പ്രയാസകരമായ ദിവസങ്ങൾ തരണം ചെയ്യാൻ വേണ്ടിയും മനക്കരുത്തു ലഭിക്കാനും പ്രാർത്ഥനയുടെ വഴി തേടുകയാണ് ആശ്രയം എന്ന തിരിച്ചറിവോടെയാണ് വിശ്വാസികൾ പള്ളിയിലേക്ക് എത്തിയത്. അരുമയായ മകളുടെ കൈപിടിച്ച് റോഡ് മുറിച്ചു കടക്കവേ വെറും രണ്ടു സെക്കന്റിന്റെ സമയ വത്യാസത്തിൽ ഉണ്ടായ ദാരുണ സംഭവത്തിൽ പൂർണ്ണ ആരോഗ്യവാനായിരുന്ന പോൾ ജോൺ ഓർമ്മയായി.
സൗമ്യനായ ആ കൂട്ടുകാരനെ നഷ്ടപ്പെട്ട വേദനയിൽ മാഞ്ചസ്റ്ററിലെ മലയാളികൾ
സ്വന്തം കൺമുന്നിൽ പിതാവ് പിടഞ്ഞു വീഴുന്നത് കാണേണ്ടി വന്ന പത്തു വയസ്സുകാരി ആഞ്ചലോയുടെ മുഖത്തേക്ക് നോക്കാൻ പോലും അമ്മമാരും മറ്റും അധൈര്യപ്പെടുകയായിരുന്നു. പലരും സംസാരിക്കാൻ തന്നെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. രണ്ടു പെൺകുഞ്ഞുങ്ങളെ തന്നിൽ ഏൽപ്പിച്ചു വിധിയൊടൊപ്പം മറഞ്ഞ പ്രിയതമന്റെ നഷ്ടം ഉൾക്കൊള്ളാനാകാതെ തരിച്ചിരിക്കുന്ന മിനിയോട് എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാത്ത അനേകം പേർ സ്വയം ആശ്വാസത്തിനായി വിഷമിക്കുന്നതും കാണാനായി. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം എന്ന നിസ്സഹായതയിൽ പലരും വിഷമം ഒതുക്കാൻ ശ്രമിക്കുക ആയിരുന്നു.
വിഥിൻഷോ സെന്റ് എലിസബത്ത് ദേവാലയത്തിലും പ്രത്യേക ദിവ്യബലിയും പ്രാർത്ഥനകളും നടന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ: സജി മലയിൽ പുത്തൻപുര, ഫാ: രഞ്ജിത് തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ കാർമ്മികരായി. നൂറുകണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ആകസ്മിക ദുരന്തം എന്ന നിലയിൽ മാഞ്ചസ്റ്റർ അപകടത്തെ തുടർന്ന് യുകെ മലയാളികൾ ഒന്നാകെ പോളിന്റെ ആത്മാവിനായി നിറ മിഴികളോടെ, ഇടനെഞ്ചു വിങ്ങി പ്രാർത്ഥിച്ച രാത്രിയാണ് കടന്നു പോയത്.
പോളിന്റെ അകാലത്തിലെ വേർപാട് മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിനു തീരാ നഷ്ടം ആണ്. എപ്പോഴും ചെറു പുഞ്ചിരിയോടെ എല്ലാവരോടും ഇടപെടുന്ന പോളിനെ ഒരിക്കൽ പരിചയപ്പെട്ട ആർക്കും അത്രപെട്ടെന്ന് മറക്കാൻ ആവില്ല. 2001 ആണ് പോളും മിനിയും യുകെയിൽ എത്തിയത്. മദ്രാസിൽ ജനിച്ചു വളർന്നതിനാൽ ആദ്യം മലയാളം സംസാരിക്കാൻ അത്ര വശമില്ലാത്തതിനാൽ മലയാളി സമൂഹവുമായി അത്ര ഇടപെട്ടിരുന്നില്ലെങ്കിലും പിന്നീട് മലയാളി അസോസിയേഷനിലും, പള്ളി പ്രവർത്തനങ്ങളിലും പോളും കുടുംബവും സജീവ സാന്നിദ്ധ്യം ആവുക ആയിരുന്നു.
മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുന്നാളിൽ തനത് ക്നാനായ വേഷങ്ങൾ അണിഞ്ഞു വെഞ്ചാമരം വീശുവാനും, ക്നാനായ കൺവൻഷൻ, ക്നാനായ ചാപ്ലയൻസിയുടെ ഇനാഗുറേഷൻ എന്നിവയിലും പോൾ നിറ സാന്നിധ്യം ആയിരുന്നു. മലയാളി സമൂഹവുമായി അത്യധികം അടുത്ത് ഇടപെട്ട് ഏവർക്കും പ്രിയങ്കരൻ ആയിരുന്ന പോളിന്റെ വിയോഗത്തിൽ തീരാ വേദനയിൽ ആണ് മാഞ്ചസ്റ്ററിലെ മലയാളി സമൂഹം.
ഇടിത്തീപോലെ വന്നെത്തിയ ആ അപകടം
മാഞ്ചസ്റ്റർ വിഥിൻഷോയിലെ സെന്റ് ജോൺ സ്കൂളിനു സമീപമുള്ള ഹോളി ഹെഡ്ജ് റോഡും വുഡ്ഹൗസ് ലൈനും ചേരുന്ന ജംഗ്ഷനിൽ വച്ചാണ് പോളിന്റെ ജീവനെടുത്ത അപകടം ഉണ്ടായത്. വിഥിൻഷോയിലെ സെന്റ് ജോൺ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പത്തുവയസ് മാത്രം പ്രായമായ മകൾ അഞ്ചോലോയെ ക്വയർ പ്രാക്ടീസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുമ്പോൾ ഹോളി ഹെഡ്ജ് റോഡിൽ വച്ച് അതിവേഗം പാഞ്ഞു വന്ന കിയ പിക്കാന്റോ കാർ പോൾ ജോൺ അടക്കമുള്ളവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹോളി ഹെഡ്ജ് റോഡ് ക്രോസ് ചെയ്ത് വേണം ഇവർക്കു വീട്ടിലേക്ക് എത്താൻ.
പോളിനും മകൾക്കും കൂടാതെ, പ്രാമിൽ കുഞ്ഞിനെയും ഇരുത്തി റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവർ നാലു പേരെയും കാർ ഇടിച്ചെങ്കിലും പോളിന്റെ പരിക്ക് മാത്രമാണ് ഗുരുതരം. ഇടിയുടെ ആഘാതത്തിൽ തലകുത്തി മറിഞ്ഞു വീണ പോൾ ജോണിന് അതീവ ഗുരുതരമായി പരിക്കേറ്റതായും സംഭവത്തിന് ദൃക്സാക്ഷികളായവർ പറയുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം വിഥിൻഷോ ആശുപത്രിയിലും പിന്നീട് സാൽഫോഡ് ഹോപ്പ് ഹോസ്പിറ്റലിലേക്കും മാറ്റുകയുമായിരുന്നു. തലയിൽ രക്തം കട്ട പിടിച്ച് ഓപ്പറേഷൻ ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ പാഞ്ഞെത്തിയ എയർ ആംബുലൻസ്, പാരാമെഡിക്സ് സംഘം എന്നിവരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചത്.
അപകടം നടന്നത് ഹോളി ഹെഡ്ജ് റോഡും വുഡ്ഹൗസ് ലൈനും ചേരുന്ന ജംഗ്ഷനിൽ ആയതിനാൽ റോഡിലൂടെയുള്ള ഗതാഗതം നിർത്തി വയ്ക്കുകയും ട്രാം സർവീസ് ഉൾപ്പെടെ നിലയ്ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ചു വീണ പോളിന്റെ ആന്തരിക രക്ത സ്രാവം നിയന്ത്രിച്ച് ജീവൻ തിരികെ പിടിക്കാൻ ഉള്ള ശ്രമം പരാജയപ്പെട്ടതോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്