മാനേജ്മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുൻപ് ദുരന്തമെത്തി; മരണത്തിലും പിരിയാത്ത ഉറ്റ ചങ്ങാതിമാരെ ഓർത്ത് തേങ്ങി കൂട്ടുകാർ; മൂന്നു വർഷംകൊണ്ട് ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ; ക്രിസ്റ്റി ടി വി പരിപാടികളിലെയും നിത്യസാന്നിധ്യം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മരിച്ച രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥികൾക്ക് അന്ത്യാജ്ഞലി
കോട്ടയം: മാനേജ്മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയുള്ള മടക്കയാത്ര ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടൽ മാറുന്നില്ല രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥിൾക്ക്. ക്രിസ്റ്റി മാത്യു ഫിലിപ്പ് (24), ബിമൽ സെബാസ്റ്റ്യൻ (21) എന്നിവരെയാണ് അപകടം കവർന്നത്. രണ്ട് സുഹൃത്തുക്കൾ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയും ചെയ്യുന്നു. മാനേജ്മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി മടങ്ങുകയായിരുന്ന എംബിഎ വിദ്യാർത്ഥികളുടെ കാർ ലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. രണ്ടു വിദ്യാർത്ഥികൾക്കു ഗുരുതരമായി പരുക്കേറ്റു. നാലു പേരും എറണാകുളം കളമശേരി രാജഗിരി കോളജിലെ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥികളാണ്.
ദേശീയപാതയിൽ പോട്ട നാടുകുന്നിൽ ബുധനാഴ്ച അർധരാത്രിയാണ് അപകടം. കോട്ടയം നെടുങ്കുന്നം തെങ്ങുംമൂട്ടിൽ ക്രിസ്റ്റി മാത്യു ഫിലിപ്പ് (24), കടപ്പൂര് വല്ലാട്ട് വീട്ടിൽ ബിമൽ സെബാസ്റ്റ്യൻ (21) എന്നിവരാണു മരിച്ചത്. ചെങ്ങന്നൂർ ആഞ്ഞിലിച്ചുവട് തെങ്ങുംതറയിൽ വീട്ടിൽ ബ്ലെസൻ ടി.വർഗീസ് (26), പാറക്കടവ് പൂവത്തുശേരി ഇരുമ്പൻ വീട്ടിൽ ജോസി മാത്യു (24) എന്നിവർക്കാണു പരുക്കേറ്റത്.
ക്രിസ്റ്റിയുടെ സംസ്കാരം നെടുങ്കുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ വെച്ചും. ബിമലിന്റെ സംസ്കാരം കൂടല്ലൂർ സെന്റ് ജോസഫ്സ് പള്ളിയിലും വെച്ച് നടന്നു. തേഞ്ഞിപ്പലത്ത് മാനേജ്മെന്റ് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനവുമായി മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി ഒരുമണിയോടെ പോട്ട നാടുകുന്നിൽ ആയിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ജോസി മാത്യുവാണ് കാറോടിച്ചിരുന്നത്. ബിമൽ സംഭവസ്ഥലത്തും ക്രിസ്റ്റി ആശുപത്രിയിൽവെച്ചും മരിച്ചു. ബിമൽ മുൻസിറ്റീലും ക്രിസ്റ്റി പിൻസീറ്റിലുമായിരുന്നു.
ഡ്രൈവർ സീറ്റിൽ എയർബാഗുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ലോറിക്കടിയിൽപ്പെട്ട കാറിൽനിന്ന് വിദ്യാർത്ഥികളെ നാട്ടുകാരും ചാലക്കുടി പൊലീസും വഴിയാത്രക്കാരും ചേർന്നാണ് പുറത്തെടുത്ത് ആസ്പത്രയിൽ എത്തിച്ചത്. പാർസൽ ലോറിയിലാണ് ഇടിച്ചത്.ലോറി നിർത്തിയിട്ട് ഡ്രൈവറും ക്ലീനറും വിശ്രമിക്കുകയായിരുന്നു. കോളേജിൽ ക്ലാസ് തുടങ്ങിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. അഞ്ചംഗസംഘമാണ് ഫെസ്റ്റിൽ ടീമിനത്തിൽ പങ്കെടുക്കുവാൻ എത്തിയത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരനായ വിനായകൻ തൃശ്ശൂരിലിറങ്ങി. ടീമിനത്തിൽ രണ്ടാംസ്ഥാനവും വിമലിന് വ്യക്തിഗത ഇനത്തിൽ ഒന്നാംസ്ഥാനവും ലഭിച്ചിരുന്നു.
കോട്ടയം സി.എം.എസ്. കോളേജിലെ ബി.കോം ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ബിമൽ സെബാസ്റ്റ്യൻ. പാഠങ്ങളും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മുമ്പൻ. പങ്കെടുത്ത മാനേജ്മെന്റ് ഫെസ്റ്റുകളിലെയെല്ലാം വിജയി. മൂന്നു വർഷംകൊണ്ട് കേരളത്തിനകത്തും പുറത്തുമായി ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ. ശ്രമകരമായ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ മാത്രം നേടാനാകുന്ന പട്ടമാണ് മികച്ച മാനേജർ എന്നത്. കലാലയത്തിനുതന്നെ അത്ഭുതമായ ബിമൽ മത്സരങ്ങളിലെ വിജയിയാകുന്നത് അധികാരികൾ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. കോളേജിന്റെ യശസ്സുയർത്തുന്ന വിദ്യാർത്ഥിയെ ഭാവിയുടെ വാഗ്ദാനമായാണ് കണ്ടിരുന്നതെന്ന് പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ പറഞ്ഞു. 2017-ൽ മികച്ച വിദ്യാർത്ഥിയെന്ന ഖ്യാതിയോടെയാണ് ബിമൽ സി.എം.എസിന്റെ പടിയിറങ്ങിയത്.
കാക്കനാട് രാജഗിരി കോളേജിനുവേണ്ടി, മലപ്പുറത്ത് നടത്തിയ മാനേജ്മെന്റ് ഫെസ്റ്റിൽ വിജയകിരീടം ചൂടിയ ശേഷമുള്ള മടക്കത്തിലാണ് അപകടം ബിമലിനെ തട്ടിയെടുത്തത്. നാട്ടിലെ ജീസസ് യൂത്തിന്റെയും മറ്റ് സാമൂഹിക പ്രവർത്തനങ്ങളുടെയും മുൻ നിരയിൽ ക്രിസ്റ്റി സജീവമായിരുന്നു. പഠനത്തോടൊപ്പം സാസ്കാരിക പ്രവർത്തനങ്ങളിലും പ്രാവീണ്യം പുലർത്തിയിരുന്ന ക്രിസ്റ്റി ടെലിവിഷൻ ചാനലുകളിൽ വിവധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ചെറുപ്രായത്തിൽതന്നെ ഒട്ടനവധി പുരസ്കാരങ്ങളും ഈ മിടുക്കനെ തേടിയെത്തിയിരുന്നു.
ഇവരുടെ ജീവനെടുത്ത അപകടത്തിന് ഇടയാക്കിയത് ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്ങാണ്. പാർക്കിങ്ങിന് ഒട്ടും സൗകര്യമില്ലാത്ത സ്ഥലത്താണ് ലോറിയിട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പോട്ടയിൽനിന്ന് നാടുകുന്നെത്തുന്ന ഭാഗത്ത് സർവീസ് റോഡിന് നിർദ്ദേശമുള്ളതാണ്. എന്നാൽ സ്ഥലം ഏറ്റെടുത്ത സ്ഥലത്ത് സർവീസ് റോഡിന്റെ പണി പൂർത്തിയായിട്ടില്ല. ഇവിടെയുള്ള പരിമിതമായ സ്ഥലത്താണ് പാർസൽ ലോറി പാർക്ക് ചെയ്തിരുന്നത്. റോഡിനോട് തൊട്ടടുത്താണ് വണ്ടിയിട്ടിരുന്നത്.
റോഡരിക് ചെളിനിറഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. സർവീസ് റോഡില്ലാത്തതിനാൽ എതിർഭാഗത്തുനിന്നും തെറ്റായ ദിശയിൽ വാഹനങ്ങൾ കയറിവരുന്നതും പതിവാണ്. ഇതും അപകടത്തിന് കാരണമാകുന്നു. വേഗത്തിൽ വരുന്ന വണ്ടികൾക്ക് തൊട്ടുമുന്നിലുള്ള വണ്ടി നിർത്തിയിട്ടിരിക്കുകയാണെന്ന് മനസ്സിലാവില്ല.നിയന്ത്രണം തെറ്റിയാൽ സർവീസ് റോഡിനായി ഇട്ടിട്ടുള്ള കുഴിനിറഞ്ഞ ഭാഗത്തേക്കാണ് വാഹനങ്ങൾ എത്തുക. രാത്രിയിൽ ദീർഘദൂരവാഹനങ്ങളിലെ ഡ്രൈവർമാർ വിശ്രമത്തിനായി വാഹനങ്ങൾ നിർത്തിയിടാറുണ്ട്. എന്നാൽ ഇതിനായി പ്രത്യേക സ്ഥലങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. ഈ സ്ഥലങ്ങൾ സൂചിപ്പിച്ചുകൊണ്ട് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഡ്രൈവർമാർ മറ്റുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയാണ്.
അപകടത്തിൽപ്പെട്ട ലോറിയും നിർദ്ദേശിക്കപ്പെട്ട സ്ഥലത്തായിരുന്നില്ല പാർക്ക് ചെയ്തിരുന്നത്. ഹൈവേ പൊലീസ് ഇത് തടയുന്നില്ല.സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാത്തത് പല അപകടങ്ങൾക്കും കാരണമാകുന്നു. നാലുവരിപ്പാത വന്നാൽ അപകടം കുറയുമെന്ന കണക്കുകൂട്ടൽ തെറ്റുകയാണ്.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍