മലയാളികളെ കരയിച്ച പെരുമഴക്കാലം.. മലബാറിന്റെ തിന്മയും നന്മയും തിരിച്ചറിഞ്ഞ വിമർശന ചിത്രമായ കാണാക്കിനാവ്.. മമ്മൂട്ടിയെ പ്രിയപ്പെട്ട ജ്യേഷ്ഠനാക്കിയ രാപ്പകലും ബസ് കണ്ടക്ടറും..: ടി എ റസാഖ് എന്ന തിരക്കഥാകൃത്തിന്റെ മനസ്സിൽ തൊട്ട് കഥപറച്ചിലുകൾ പരിചയപ്പെടാം..
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മലബാർ മുസ്ലിംങ്ങൾക്കിടയിൽ സിനിമാകമ്പം വ്യാപിപ്പിക്കുന്നതിൽ ടി എ റസാഖ് എന്ന തിരക്കഥാകൃത്തിന്റെ ശക്തമായ ഇടപെടലുണ്ട്. മലബാറിന്റെ മനസു തൊടുന്നു ചിത്രങ്ങളുടെ തിരക്കഥാകൃത്തായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കഥപറച്ചിലിൽ ഏറെ ശ്രദ്ധേയമായത് നിരവധി പുരസ്ക്കാരങ്ങൾ നേടിയ പെരുമഴക്കാലം എന്ന ചിത്രമാണ്. മലയാളികളെ ഏറെ കരയിപ്പിച്ച ജീവിതഗന്ധിയായ ഈ ചിത്രം റസാഖിന്റെ തൂലികയിൽ ഏറ്റവും മികച്ചു നിൽക്കുന്നതാണ്. ഓർമകളുടെ പെരുമഴക്കാലത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹം ജീവിതത്തിൽ നിന്നും മടങ്ങുന്ന്. മുപ്പത് തിരക്കഥകളാണ് റസാഖിന്റെ തൂലികയിൽ വിരിഞ്ഞത്.
അതാണ് മലയാള സിനിമയ്ക്ക് ടി.എ.റസാഖിന്റെ സംഭാവന. പക്ഷേ, മുപ്പതും മലയാളികളുടെ മനസിലുണ്ട് എന്നതാണ് ആ എഴുത്തിന്റെ വലുപ്പം. തിന്മകൾ തുറന്നുകാട്ടിയും നന്മകളെ ചേർത്തുപിടിക്കാൻ പ്രേരിപ്പിച്ചും റസാഖിന്റെ രചനകൾ മുന്നോട്ടുള്ള കാലത്തും നമുക്ക് വഴികാട്ടും. 1987 ൽ എ.ടി. അബുവിന്റെ ധ്വനി എന്ന സിനിമയിൽ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. ജി.എസ്. വിജയന്റെ ഘോഷയാത്രയ്ക്ക് തിരക്കഥയൊരുക്കി റസാഖ് കഥാകഥനത്തിൽ സ്വന്തം ഇടം കണ്ടെത്തി. കമലിന്റെ വിഷ്ണുലോകം റസാഖിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. സിബിമലയിൽ സംവിധാനം ചെയത കാണാക്കിനാവിലൂടെ ഒരേ വർഷം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി!. ഒന്ന് തിരക്കഥയ്ക്കും മറ്റൊന്ന് പ്രമേയത്തിനും. ഗസൽ ആണ് റസാഖിലെ വിപ്ലവകാരിയെ മലയാളത്തിനു പരിചയപ്പെടുത്തിയത്. സമുദായത്തിലെ ജീർണതകൾക്കെതിരെ ചലിച്ച ആ തൂലിക ഗസലിനെ മലയാളസിനിമയിലെ മറക്കാനാകാത്ത അനുഭവമാക്കി.
സിബി മലയിലിനുവേണ്ടി എഴുതിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന് 2001ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരം. കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം 2004ൽ രാജ്യത്തെ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ മുപ്പതോളം നല്ല ചിത്രങ്ങൾക്ക് റസാഖ് തിരക്കഥയൊരുക്കി. ഇതിനിടെ മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമ സംവിധാനം ചെയ്തു. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കി ചിത്രങ്ങളായിരുന്നു ടി എ റസാഖിന്റേത്.
2016ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം. റജി പ്രഭാകർ എന്ന പുതുമുഖമാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇടക്കാലത്ത് ചലച്ചിത്ര ഗാനരചനയിലും കൈവച്ചു. 2007ൽ പുറത്തിറങ്ങിയ ആകാശം എന്ന സിനിമയിലെ 'മാനത്ത് ചന്തിരനുണ്ടോ...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ റസാഖിന്റേതാണ്. വിഷ്ണുലോകം, നാടോടി, ഘോഷയാത്ര, ഗസൽ, കാണാക്കിനാവ്, താലോലം, ഉത്തമൻ, വാൽക്കണ്ണാടി, പെരുമഴക്കാലം, വേഷം, രാപ്പകൽ, ബസ്സ് കണ്ടക്ടർ, പരുന്ത്, മായാ ബസാർ, ആയിരത്തിൽ ഒരുവൻ, പെൺപട്ടണം, സൈഗാൾ പാടുകയാണ്, മൂന്നാം നാൾ ഞായറാഴ്ച തുടങ്ങിയവ റസാഖിന്റെ തൂലികയിൽ വിരിഞ്ഞ ചിത്രങ്ങളാണ്.
മലബാറിലെ മുസ്ലിം കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ കഥപറഞ്ഞ റസാഖ് ഗ്രാമീണതയുടെ നന്മ വാക്കിലും കഥാപാത്രങ്ങളിലും നിറച്ചു. കരൾ പകുത്ത് നൽകാനുള്ള സൗഹൃദങ്ങളുണ്ടെങ്കിലും കാത്തുനിൽക്കാൻ കാലത്തിന്റെ തിരക്കഥയിൽ റസാഖിന് രംഗങ്ങൾ ബാക്കിയുണ്ടായിരുന്നില്ല.
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ടി എ റസാഖിന്റെ തിരക്കഥയിൽ മികച്ച അഭിനയം കാഴ്ച്ചവച്ചത് റസാഖിന്റെ തിരക്കഥയിലാണ്. അവസാന കാലത്ത് അദ്ദേഹം രചിച്ച്'സുഖമായിരിക്കട്ടെ എന്ന ചിത്രവും ഏറെ സാമൂഹ്യ വിമർശനങ്ങൾ നിറഞ്ഞതായിരുന്നു. സുഖമായിരിക്കട്ടെ എന്ന ചിത്രം മതസ്പർധ വളർത്തുന്ന മതനേതാക്കൾക്കെതിരെയുള്ള ശക്തമായ വിമർശമായിരുന്നു. ടി.എ. റസാഖിന്റെ തൂലിക എന്നും സാമുദായിക വിഷയത്തെ കൈകാര്യം ചെയ്യുമ്പോൾ മൂർച്ച കൂടുന്നതായിരുന്നു. ഗസലും കാണാക്കിനാവും പെരുമഴക്കാലവും കഴിഞ്ഞ് സുഖമായിരിക്കട്ടെയിലെത്തുമ്പോൾ ജാതി മതാതീതമായ മനുഷ്യസ്നേഹത്തിൽ തന്നെയായിരുന്നു റസാഖ് ഊന്നിയിരുന്നത്.
നാടകങ്ങളിലൂടെ വളർന്നുവന്ന എഴുത്തായിരുന്നു റസാഖിന്റേത്. സിനിമകളിലും നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അനുവാചക മനസ്സിനെ ദുഃഖസാന്ദ്രമാക്കുന്നതിനൊപ്പം ചിന്തിക്കാൻ എന്തെങ്കിലും ഉണ്ടാക്കുക എന്നതായിരുന്നു റസാഖിന്റെ രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. റെജി പ്രഭാകർ സംവിധാനം ചെയ്ത സുഖമായിരിക്കട്ടെ ആയിരുന്നു റസാഖ് അവസാനമായി തിരക്കഥ എഴുതിയ ചിത്രം. സ്വന്തം ചിത്രം പോലെ കൂടെ നിന്ന് അതിന്റെ പ്രിവ്യൂ ഷോയ്ക്ക് വരുമ്പോൾ റസാഖ് ക്ഷീണതനായിരുന്നു. എന്നാൽ, വാക്കുകൾക്കും സംഭാഷണങ്ങളുടെ ആർജവം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.
സലിംകുമാർ നിർമ്മിച്ച് ടി.എ. റസാഖ് സംവിധാനം ചെയ്ത മൂന്നാംനാൾ ഞായറാഴ്ച എന്നൊരു ചിത്രം അടുത്തിടെ പുറത്തിറങ്ങി. തിയ്യറ്ററിൽ ചലനമുണ്ടാക്കാനായില്ല. പക്ഷേ, ദളിതർ അനുഭവിക്കുന്ന അവഗണനയുടെ നീറുന്നൊരു ചിത്രമായിരുന്നു ഇത്. കച്ചവട സിനിമകൾക്കൊപ്പം സഞ്ചരിക്കുമ്പോഴും ഇത്തരം ആശയങ്ങൾ തന്റെ രചനയിൽ കൊണ്ടുവന്നു എന്നിടത്താണ് റസാഖ് വ്യതസ്തനാവുന്നത്.
ഗസൽ ,വിഷ്ണുലോകം കാണാക്കിനാവ് സിനിമകൾ മാത്രം മതി ടി എ റസാഖ് എന്ന കഥാകൃത്തിന്റെ കഴിവും പരപ്പും മനസിലാക്കാൻ. മുസ്ലിം സമൂഹത്തിന്റെ അകത്തുള്ള വിചാരണകളെ പോലും പുറത്തുകൊണ്ടുവന്ന കലാകാരൻ ആയിരുന്നു റസാഖ്. അനിയൻ ടി എ ഷാഹിദ് തിരക്കഥ എഴുതിയ ബാലേട്ടൻ ആണ് മോഹൻലാലിനെ ഒരിടക്കു സിനിമയിൽ വൻ തിരിച്ചു വരവിന് വഴി ഒരുക്കിയത്. മനുഷ്യ ജീവിതത്തിലെ നിഷ്കളങ്കമായ സ്നേഹവും, ജീവിതവും, പകയുമെല്ലാം മതങ്ങൾക്കും അതീതമായി മലയാളികളെ കാണിച്ച കലാകാരൻ ഇനിയില്ല. ഓർമ്മകളിൽ മലയാളികൾ ഒരിക്കലും മറക്കാത്ത. ഒരു പിടി ചിത്രങ്ങൾ നൽകി യാത്രയായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍