ഭീകരവാദികൾ കഴുത്തറുത്തു കൊന്നത് യുവമോർച്ചയുടെ സമ്മേളനം കശ്മീരിൽ സംഘടിപ്പിച്ച കരുത്തനായ യുവജനനേതാവിനെ; പ്രാണൻ പിടയുമ്പോൾ അള്ളാഹുവിനെ വിളിച്ച ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ് ഗൗഹാർ അഹമ്മദ് ഭട്ടിന്റെ അകാല മരണത്തിൽ നൊമ്പരപ്പെട്ട് സംഘപരിവാർ പ്രവർത്തകർ
മറുനാടൻ ഡെസ്ക്ക്
ശ്രീനഗർ: ' Difficult doens't mean impossible. It simply means that you have to work hard' ഇങ്ങനെ ആദ്യമായി പറഞ്ഞത് ആരാണെന്ന് ചരിത്രത്തിന് ഇന്നും അജ്ഞാതമായി തുടരുന്നു. പക്ഷേ ഇന്നും ഈ വാക്കുകൾ പിന്തുടരുന്നവർ ഒട്ടേറെയാണ്. പ്രയാസമാണ് എന്നു പറഞ്ഞാൽ അത് ഒരിക്കലും അസാദ്ധ്യമെന്നല്ല; നാം കുറച്ചു കൂടി കഠിനമായി പ്രയത്നിക്കണമെന്നാണ്.
ചരിത്രത്തിലാദ്യമായി ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോർച്ചയുടെ ഒരു സമ്മേളനം കാശ്മീർ താഴ് വരയിൽ സംഘടിപ്പിച്ചതിലൂടെ ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ് ഗൗഹാർ അഹമ്മദ് ഭട്ട് അതു തെളിയിക്കുകയായിരുന്നു. കഠിന പ്രയത്നത്തിന് പുതിയ ഒരർത്ഥം. ഭീകരവാദികളുടെ നെഞ്ചത്ത് ശ്രീനഗറിൽ ഈ സമ്മേളനം സംഘടിപ്പിച്ചതിന് അവർ കഴിഞ്ഞ ദിവസം പ്രതികാരം ചെയ്തു. ഗൗഹാർ അഹമ്മദ് ഭട്ടിനെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായ രീതിയിൽ കഴുത്തറുത്തു കൊന്നു.
ജുനൈദ് ഖാൻ എന്ന് ചെറുപ്പക്കാരനേയും ഇപ്പോൾ ഒന്നോർക്കാം. ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദ്ദനവും കത്തിക്കുത്തുമേറ്റു കൊല്ലപ്പെട്ട ജുനൈദ് ഖാൻ എന്ന ഹരിയാനക്കാരൻ. ട്രെയിൻ യാത്രയിലെ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പിന്നീടു തെളിഞ്ഞ സംഭവം രാജ്യത്ത് വൻ വിവാദമായിരുന്നു. സംഘപരിവാറിനെതിരേ കിട്ടിയ അവസരം പാഴാക്കാത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജുനൈദിന്റെ ബന്ധുക്കളെ കണ്ടതും പത്തുലക്ഷം രൂപ സഹായം നല്കിയതും ആരും മറന്നു കാണില്ല.
ബീഫിന്റെ പേരിലായിരുന്നില്ല ട്രെയിനിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നു തെളിഞ്ഞതോടൈ വിവാദങ്ങൾ കെട്ടടങ്ങി
ഇതാ മറ്റൊരു മുസ്്ലിം യുവാവു കൂടി അരും കൊല ചെയ്യപ്പെട്ടിരിക്കുന്നു. അതും തീവ്രവാദികളുടെ കൈകളിൽ പെട്ട് അരും കൊലയിലൂടെ. പിണറായി വിജയനും കൂട്ടുകാർക്കും ഈ മരണത്തിൽ എന്തേ താത്പര്യമില്ലാതാകുന്നത് എന്നാണ് ചോദ്യം . ആർക്കും ദുഃഖമില്ലാത്തത് ബിജെപിക്കാരനായതു കൊണ്ടാണോ. രാഷ്ട്രീയത്തിനു മനുഷ്യത്വം ഇല്ലേ ? ഈ ചോദ്യമുയർത്തിയാണ് മരണത്തിൽ സംഘപരിവാർ അനുശോചനം നടത്തുന്നത്.
ഗൗഹാർ അഹമ്മദ് ഭട്ടിനെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ വളരെ കുറച്ചേയുള്ളൂ. അനാഥനാണ്. കുൽഗാമിലാണ് ജീവിച്ചു പോന്നത്. വിദ്യാഭ്യാസ കാലത്തെ പറ്റിയും കൂടുതലറിയില്ല. എങ്കിലും തീവ്രവാദത്തേയും ഇടതു രാഷ്ട്രീയത്തേയും എതിർത്തിരുന്നു എന്നു വ്യക്തമാണ്. നല്ല സംഘാടകനും പ്രാസംഗികനും ഈ മേന്മകളാണ് അദ്ദേഹത്തെ യുവമോർച്ചയിലേയ്ക്ക് എത്തിക്കുന്നത്.
ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന രാഷ്ടീയക്കാർക്കെല്ലാം ജമ്മുവിലെ ജീവിതം തോക്കിൻ കുഴലിലാണ്. പ്രമുഖമായ എല്ലാ പാർട്ടികളിലെല്ലാം ഇത്തരത്തിൽ കൊല്ലപ്പെട്ട യുവ നേതാക്കളുണ്ട്. കശ്മീരിൽ തുടരുന്ന രാഷ്ട്രീയക്കാരുടെ കൊലപാതക പട്ടികയിൽ ഒന്നു കൂടി എന്നാണ് വാർത്തകളിലെല്ലാം. പക്ഷേ സംഘപരിവാരത്തിന് അതു വെറും വാർത്ത മാത്രമായിരുന്നില്ല. ഭീകരവാദികൾ കൊല്ലുമ്പോൾ ഗൗഹാന് മുപ്പതു വയസ്സു മാത്രമായിരുന്നു പ്രായം. ഒരു് പാടു പ്രതീക്ഷകൾ..സ്വപ്നങ്ങൾ.. എല്ലാമാണ് ഒപ്പം അവസാനിച്ചത്.
ഗൗഹാറിനെ അനുസ്മരിക്കുന്ന കാളിയമ്പി അമ്പിയുടെ കുറിപ്പു ശ്രദ്ധേയമാണ് . വായിക്കാം
പേര്: ഗൗഹാർ അഹമ്മദ് ഭട്ട്
പ്രായം: മുപ്പത് വയസ്സ്
ചുമതല: ഭാരതീയ ജനതാ യുവമോർച്ച ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ്
പ്രധാനപ്പെട്ട നേട്ടം : ചരിത്രത്തിലാദ്യമായി ഭാരതീയ ജനതാ യുവമോർച്ചയുടെ ഒരു സമ്മേളനം കാശ്മീർ താഴ്വരയിൽ, ഭീകരവാദികളുടെ നെഞ്ചത്ത് ശ്രീനഗറിൽ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. യുവമോർച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജൻ അത് ഉത്ഘാടനം ചെയ്തു.
(അതിന്റെ ഒരു ചിത്രം ചേർത്തിട്ടുണ്ട്).
ഭാരതീയ ജനതാ യുവമോർച്ചയാണ്. യുവമോർച്ച ഓഫ് ജമ്മു ആൻഡ് കശ്മീർ അല്ല.
തീവ്രവാദികൾ വിധിച്ചത്: ക്രൂര മർദ്ദനം. കഴുത്തറുത്തുള്ള മരണം.
പ്രീയ ഗൗഹാർ.. നിന്നെ എനിക്കറിയില്ലായിരുന്നു. ഒരുപക്ഷേ നീ മരിച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും നിന്നെ അറിയുകയുമില്ലായിരുന്നു.
പ്രായം കൊണ്ടെന്റെ അനുജനാണ്...
നീ അമരനാകും, ഒരിക്കലും മരിക്കില്ല, ആകാശത്ത് താരകമായി നിൽക്കും എന്നൊക്കെപ്പറഞ്ഞ് ചുമ്മാ ആവേശം കൊള്ളാനും വാചാടോപമടിക്കാനുമൊന്നും കഴിയില്ല... തോന്നുന്നില്ല.
നിന്റെ ചിത്രത്തിൽ നോക്കിയപ്പോൾ You are so full of life എന്നാണ് തോന്നുന്നത്. വാചാടോപമെല്ലാം വെറുതേയാണെന്ന് എനിക്കും കേൾക്കുന്നവർക്കുമറിയാം. ആരെങ്കിലും നിന്നെപ്പറ്റി കവിതകൾ ചമച്ചേക്കാം, പക്ഷേ അതിനുമെനിക്ക് കഴിവില്ല.
പക്ഷേ നിന്റെ മരണം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നിന്റെ ജീവിതം ആരെയൊക്കെയോ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കുന്നുമുണ്ട്.
പ്രാണൻ പോയപ്പോൾ, അവർ വേദനിപ്പിച്ചപ്പോൾ, നീ നിന്റെ ഭാഷയിൽ വിളിച്ചത് അല്ലാഹുവേ എന്നായിരിക്കും. സർവതിലും അതായി നിറഞ്ഞിരിക്കുന്ന മഹാകാരുണ്യവാൻ അത് കേട്ടിട്ടുണ്ടാകും. അവന്റെ പേരിലെന്ന വ്യാജത്തിൽ കൊലപാതകികൾ ചോര തിരയുന്ന സമയത്ത് നിനക്കു വേണ്ടിയും നിന്നോടുചേർന്ന് നിന്ന മറ്റുള്ളവർക്കായും അവനോട് ഞാനും പ്രാർത്ഥിക്കും.
നീയും ഞാനും അവനുമാകുന്ന അത് കേൾക്കും.
നിന്റെ വേദനയും മരണവും വെറുതേയാവില്ല എന്ന് ഉറപ്പ് വരുത്താൻ എനിക്കും കൂടി കഴിയും. നീ മരിച്ച നാടിനു വേണ്ടി, ഇവിടത്തെ ദേശീയതയ്ക്കും സാംസ്കാരികതയ്ക്കും വേണ്ടി നീ കൊടുത്ത ജീവിതം, നീ ത്യാഗം ചെയ്ത ജീവിതം വെറുതേയാവില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്യാൻ ഞങ്ങൾക്കാവും.
ഈ സംസ്കൃതിയിലെ അവസാനത്തെ കണ്ണികളാവില്ല നമ്മളെന്ന് ഉറപ്പുവരുത്താൻ അവസാന ശ്വാസം വരെയും വേണ്ടതെല്ലാം ചെയ്തിരിക്കും.
അത് മനുഷ്യചരിത്രത്തിന്റെ തുടക്കം മുതലിന്നുവരെ നിരന്തരമായിയുറവയാകുന്ന ഭാരതഗംഗയുടെ ആത്മാവിൽ നിന്നുള്ള ഒഴുക്കാണ്. ആ നിരന്തരമായ ധാരയിൽ ചേർന്ന് നിൽക്കുന്ന നീയും ഞാനും അമരർ തന്നെ.
വന്ദേ മാതരം.
ഭാരതമാകുന്ന അമ്മ എന്നെന്നും ജയിക്കട്ടെ.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍