എ ലെവൽ പരീക്ഷയിൽ ഇംഗ്ലീഷ് കുട്ടികളെ തോൽപിച്ചു മലയാളി വിദ്യാർത്ഥികൾ; ഏറ്റവും ഉയർന്ന സ്‌കോർ നേടിയത് കണ്ണൂരുകാരി നയൻതാര; ബ്രിട്ടനിലെ ഒരു നിശബ്ദ മലയാളി വിപ്ലവം
ജോലി തേടി യു കെയിൽ എത്തിയ മലയാളികളുടെ പുതിയ തലമുറ വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന ബ്രിട്ടനിലെ ഏറ്റവും പ്രധാന പരീക്ഷയായ എ ലെവലിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടിയിരിക്കുന്ന സമൂഹമായി മലയാളി സമൂഹം മാറിയിരിക്കുന്നു. പരീക്ഷ എഴുതിയ മിക്ക മലയാളികളും യു കെയിലെ തന്നെ മികച്ച സ്‌കോർ ആണ് നേടിയത്. മൂന്ന് വിഷയം മാത്രമെ എടുത്തു പഠിക്കേണ്ടതുള്ളൂ എന്നായിട്ടും അഞ്ചെണ്ണം എടുത്ത് പഠിച്ച കണ്ണൂർ പുൽകിരിമ്പാ സ്വദേശിയായ നയൻതാര ശശിധരനാണ് യു കെയിലെ തന്നെ ഏറ്റവും അധികം മാർക്ക് നേടിയ കുട്ടികളിൽ ഒരാൾ. തിരഞ്ഞെടുത്ത അഞ്ച് വിഷയങ്ങൾക്കും എ സ്റ്റാർ നേടിയ നയൻതാര ബ്രിട്ടന്റെ മുഴുവൻ കൈയടി നേടിയെടുത്തു. മറ്റനേകം കുട്ടികളും ഉയർന്ന സ്‌കോർ വാങ്ങി മലയാളി സമൂഹത്തിന് അഭിമാനം പകർന്നിട്ടുണ്ട്.
എ ലെവൽ പോലെ പ്രാധാന്യമുള്ള ഇവിടുത്തെ പത്താം ക്ലാസിനു തുല്ല്യമായ ജിസിഎസ്ഇ പരീക്ഷയിലും യുകെയിലെ മലയാളികുട്ടികൾ ഉന്നതവിജയം കരസ്ഥമാക്കാറുണ്ട്. ജി സി എസ് ഇ പരീക്ഷയിൽ മികച്ച വിജയം കൊയ്‌തെടുത്ത മലയാളി പ്രതിഭകളിൽ ഒട്ടു മിക്കവരും തന്നെ ഇപ്പോൾ എ ലെവലിലും അതെ പ്രകടനം കാഴ്‌ച്ചവച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ മലയാളി കുട്ടികളുടെ പ്രതിഭയുടെ മിടുക്കിൽ പല സ്‌കൂളുകളും ഇപ്പോൾ അഭിമാനം പങ്കിടുകയാണ്. യുകെയിലെ ഷ്രൂസ്‌ബറിയിൽ താമസിക്കുന്ന നയൻതാര ശശിധരൻ, ഇപ്‌സ്വിചിലെ സ്മിതി, സന്ദർലണ്ടിലെ അഞ്ജന വർഗീസ്, ബാസിൽഡണിലെ ഗൗതം മേനോൻ, ആഷ്‌ഫോഡിലെ ക്രിസ്റ്റി എന്നിവരൊക്കെ ഉന്നത വിജയമാണ് കരസ്ഥമാക്കിയത്.
മലയാളികളിൽ ഒന്നാം സ്ഥാനത്ത് നയൻതാര; പുസ്തകപ്രേമിക്ക് 5 എ സ്റ്റാർ
പ്രശസ്തമായ 4 യൂണിവേഴ്‌സിറ്റികൾ ഒന്നിച്ചു ഒരു മലയാളി കുട്ടിയെ തേടി എത്തിയ കാര്യമാണ് ഷ്രൂസ്‌ബറിയിലെ നയൻ താരയ്ക്ക് പങ്കു വയ്ക്കാൻ ഉള്ള പ്രധാന വിശേഷം. അഞ്ചു വിഷയങ്ങളിൽ ഒന്നിച്ചു എ സ്റ്റാർ നേടിയ ഈ മിടുക്കിയെ കൈവിട്ടു കളയാൻ യൂണിവേഴ്‌സിറ്റികൾക്ക് താല്പര്യം ഇല്ല എന്നതാണ് തമാശ. തീർച്ചയായും മലയാളി കുട്ടികൾക്കിടയിൽ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയിരിക്കുന്നത് നയൻതാര തന്നെ ആയിരിക്കണം.
യൂണിവേഴ്‌സിടി കോളേജ് ഓഫ് ലണ്ടൻ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിടി, ന്യുകാസിൽ യൂണിവേഴ്‌സിറ്റി, ലിവർപൂൾ യൂണിവേഴ്‌സിറ്റി എന്നിവർ ഒന്നിച്ചു മെഡിസിൻ പഠന വാഗ്ദാനം നൽകിയതിൽ ഓക്‌സ്‌ഫോർഡ് തിരഞ്ഞെടുക്കുകയാണ് നയൻതാര. ഇംഗ്ലിഷ് സാഹിത്യം, ബയോളജി, കെമിസ്ട്രി, ഐ ടി, എക്‌സ്റ്റെന്റ് പ്രൊജെക്റ്റ് എന്നിവയിലാണ് നയന്റെ എ സ്റ്റാർ. ക്ലാസിക് സാഹിത്യത്തോട് പ്രണയം കൂടിയ പെൺകുട്ടിക്ക് ഇംഗ്ലിഷ് സാഹിത്യത്തിൽ ഉയർന്ന വിജയം കിട്ടിയത് ഒട്ടും അത്ഭുതമില്ലാത്ത കാര്യം.
ശശിധരൻ റോസമ്മ ദമ്പതികളുടെ മകളായ നയൻതാര പഠിച്ച വിഷയങ്ങളിൽ മുഴുവൻ എ സ്റ്റാർ നേടിയാണ് സ്‌കൂളിനും മലയാളികൾക്കും അഭിമാനമായി മാറിയത്. നാട്ടിൽ അവധിക്കു പോയാൽ പോലും രാമായണം, മഹാഭാരതം, പുരാണം, വില്ല്യം ഷെക്‌സ്പിയാർ, മാക്‌സിം ഗോർകി തുടങ്ങി വായിക്കുവാൻ കഴിയുന്ന ഏതു പുസ്തകവും സ്വന്തമാക്കിയെ നയൻതാര മടങ്ങാറുള്ളൂ. ടെൽഫോടിലെ ന്യു കോളേജിൽ നിന്നാണ് നയൻതാര ഉന്നത ജയം സ്വന്തമാക്കിയത്. ആറാം ക്ലാസ് വരെ തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ പഠിച്ച നയൻതാര മൂന്നു മാസം വെയ്ൽസിലെ ടിവിൻ എന്ന സ്ഥലത്തും പഠിച്ചിരുന്നു. തുടർന്നാണ് ഷ്രൂസ്‌ബറിയിലേക്ക് താമസം മാറ്റുന്നത്. നാട്ടിൽ ഫുഡ് ഇൻസ്‌പെക്ടർ ഓഫീസിൽ ജോലി ചെയ്തിരുന്ന ശശിധരൻ ഇപ്പോൾ ജോലിയിൽ നിന്നു താൽക്കാലിക അവധി എടുത്തിരിക്കുകയാണ്. എഴാം ക്ലാസ്സിൽ പഠിക്കുന്ന സുമൻ താര ആണ് ഏക സഹോദരി. അമ്മ റോസമ്മ ബർച്ചസ്റ്റർ ഹോമിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്നു. എൻ ജി ഓ യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റി അംഗവും സ്റ്റേറ്റ് കൗൺസിലരും ആയിരുന്നു ശശിധരൻ.
ഗ്രാമർ സ്‌കൂളിലേക്ക് കൂട് മാറി സ്മിജി വിജയത്തിന് തിളക്കം കൂട്ടി
ഇപ്‌സ്വിചിലെ സ്മിജി സജി ജി സി എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ സ്റ്റാർ നേടിയിരുന്നെങ്കിലും ഇനിയുള്ള പഠനം ഗ്രാമർ സ്‌കൂളിൽ ആക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. ആ തീരുമാനം അക്ഷരം പ്രതി ശരിയെന്നു തെളിയിക്കുകയാണ് ഇപ്പോൾ പുറത്തു വന്ന റിസൾറ്റ്. കോൾചെസ്റ്റർ ഗ്രാമർ സ്‌കൂളിലെ മികച്ച വിജയങ്ങളിൽ ഒന്നാണ് സ്മിജി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇവിടെ പഠിച്ച അഫ്ഹം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിജയങ്ങളിൽ ഒന്നാണ് സ്വന്തമാക്കിയിരുന്നത്. ഒരു സ്‌കൂളിനു തുടർച്ചയായി രണ്ടാം വർഷവും പെരുമ നില നിർത്താൻ മലയാളി കുട്ടികൾ കാരണമായി എന്നതും ചെറിയ കാര്യമല്ല.
നാലു വിഷയങ്ങളിൽ ഫുൾ മാർക്ക് വാങ്ങിയാണ് സ്മിജി കേംബ്രിഡ്ജിൽ മെഡിസിൻ പഠനത്തിനു തയ്യാറെടുക്കുന്നത്. ഇന്നലെ കേരളത്തിൽ അവധിക്കാലം പൂർത്തിയാക്കി വന്നു ബാഗേജും മറ്റും അടുക്കി ഒതുക്കുന്നതിനിടയ്ക്കാണ് വിജയ വാർത്ത വന്നു കയറിയത്. കെമിസ്ട്രി, ബയോളജി, മാത്സ്, ഫർതർ മത്സ് എന്നിവയിൽ നൂറു മേനി കണ്ടെത്തിയ സ്മിജി അല്പം പിന്നോക്കം നിന്ന വിഷയങ്ങൾ ജനറൽ സ്റ്റഡീസും ക്രിട്ടിക്കൽ തിന്കിങ്ങും ആണ്. ഭാവി പഠനത്തിനു പ്രയോജനപ്പെടും വിധം അവ അത്ര പ്രാധാന്യം ഉള്ള വിഷയങ്ങൾ അല്ലാത്തതിനാൽ തന്നെ ഗൗരവം കൊടുത്തില്ല എന്ന് മാത്രം. പഠനത്തിനൊപ്പം മറ്റു കാര്യങ്ങളിലും സജീവ ആണ് സ്മിജി. കരെട്ടയിൽ ബ്ലു ബെൽറ്റും കീ ബോർഡിൽ ഗ്രേഡ് നാലും ഈ മിടുക്കിയുടെ നേട്ടങ്ങൾക്കൊപ്പം ഉണ്ട്. അടൂര അറപ്പുരയിൽ കുടുംബാംഗം ആണ് പിതാവ് സജി. ഇപ്‌സ്വിച് ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സ്റ്റാഫ് നേഴ്‌സ് ആണ് അമ്മ സ്മിത. എട്ടാം ക്ലാസിലേക്ക് പ്രവേശം നേടിയ സനൽ സജിയാണ് ഏക സഹോദരൻ.
വിജയ വഴികളിൽ വീണ്ടും കാലിടറാതെ അഞ്ജന വർഗീസ്
രണ്ടു വർഷം മുൻപ് സ്‌കൂളിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് സന്ദർലന്റ് സെന്റ് ആന്റണീസ് കത്തോലിക് സ്‌കൂൾ വിദ്യാർത്ഥിനി അഞ്ജന വർഗീസ് ജിസിഎസ്ഇയിൽ സ്വന്തമാക്കിയത്. ആ നേട്ടം ഇത്തവണയും ആവർത്തിച്ചു. മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ സ്വന്തമാക്കിയാണ് അഞ്ജന വീണ്ടും അഭിമാന താരമാകുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ എ സ്റ്റാർ നേടിയ അഞ്ജന കണക്കിൽ എ ഗ്രേഡും സ്വന്തമാക്കിയാണ് ന്യുകാസിൽ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ പ്രവേശനം നേടിയിരിക്കുന്നത്. ഇന്നലെ രാവിലെ സന്ദർലന്റ് എഫ് എം റേഡിയോ അഞ്ജനയുടെ വിജയം പുറത്തു വിട്ടതിനു പിന്നാലെ സന്ദർലന്റ് ഏകോ പ്രാദേശിക പത്രവും വിജയം ആഘോഷിക്കാൻ അഞ്ജനയെ തേടി എത്തിയിരുന്നു. ജി സി എസ ഇ പരീക്ഷയിൽ 11 വിഷങ്ങളിൽ എ സ്റ്റാറും രണ്ടെണ്ണത്തിൽ എ യും നേടിയാണ് അഞ്ജന സ്‌കൂളിലെ താരമായത്.
സന്ദർലന്റ് മലയാളി സംഘടനയ്ക്ക് നെതൃതം നല്കിയ വർഗീസ് ഔസേഫിന്റെയും ഷീബ വർഗീസിന്റെയും മകളാണ് അഞ്ജന. ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡും നേടിയിട്ടുണ്ട് ഈ മിടുക്കി. നേരത്തെ തന്നെ ഡോക്ടർ ആകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള അഞ്ജന തന്റെ ആഗ്രഹ സഫലീകരണത്തോട് ഏറെ അടുത്ത് എത്തിയിരിക്കുകയാണ്. അഞ്ജനയ്ക്ക് അജയ് എന്ന സഹോദരനുമുണ്ട്.
ചേച്ചി ആരതി കാട്ടിയ വഴിയെ അനുജൻ ഗൗതമും
മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ ന്യുസ് പെഴ്‌സൺ ഓഫ് അവാർഡ് നേടിയും ആരതി മേനോന്റെ സഹോദരനാണ് ഗൗതം. രണ്ടു വർഷം മുൻപ് എ ലെവൽ റിസൾട്ട് റിപ്പോർട്ട് ചെയ്തപ്പോൾ ഏറ്റവും മികച്ച വിദ്യാർത്ഥിനി എന്ന വിശേഷണത്തോടെയാണ് ആരതിയെ തേടി അവാർഡ് എത്തിയത്. ആറു വിഷയങ്ങൾ തിരഞ്ഞെടുത്തു 3 എ സ്റ്റാറും 3 എ യും സ്വന്തമാക്കിയാണ് എ ലെവൽ പാസായി ഗൗതം ഓക്‌സ്‌ഫോഡിൽ മെഡിസിൻ പഠനത്തിനു ചേരുന്നത്. ചേച്ചി ആരതി ലണ്ടൻ ഇമ്പീരിയൽ കോളേജിൽ മെഡിസിൻ പഠിക്കുമ്പോൾ അനുജൻ ഓക്‌സ്‌ഫോഡിൽ മെഡിസിൻ പഠനം നടത്തും എന്ന കൗതുകവും ഇവരുടെ പരീക്ഷ വിജയത്തിന്റെ ബാക്കി പത്രമാണ്.
പാട്ടും ഉപകരണ സംഗീതവും കഥയും നാടകവും കരാട്ടെയും എല്ലാം ചേർന്ന ഒരു ഹീറോ ലൈഫ് ആണ് ഗൗതമിന്റെത്. ഇതിനൊക്കെ എവിടെ സമയം കിടുന്നു എന്ന കാര്യത്തിൽ മാത്രമേ അത്ഭുതപ്പെടെണ്ടൂ. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ ഗൗതം ക്രികറ്റ്, പിയാനോ, ഗിത്താർ എന്നിവയിലെല്ലാം തന്റെ വൈഭവം പ്രകടമാക്കിയിടുണ്ട്. ലണ്ടനിലെ പ്രമുഖ സാംസ്‌ക്കാരിക സംഘടന ആയ കലയുടെ സജീവ അംഗമാണ് ഗൗതം. ദ്യുക് ഓഫ് എടിൻബാറോ ഏക്‌സ്‌പെടിഷൻ സിൽവർ മെഡൽ ജേതാവ് ആയ ഗൗതം ലണ്ടൻ അക്കാഡമി ഓഫ് മ്യുസിക് ആൻഡ് ഡ്രാമയുടെ സിൽവർ മെഡൽ ജേതാവ് കൂടിയാണ്.
ചെംസ് വുഡ് കിങ് എഡ്വേഡ് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയാണ് ഗൗതം. ബസ്സില്‌ടോൻ ആശുപത്രിൽ സർജൻ ആയ ജയചന്ദ്രൻ മേനോനും കാർഡിയോളജിസ്റ്റ് ആയ അമ്മ സുധ അയ്യരും ഭാവിയിലെ മികച്ച ഒരു ഡോക്ടറെ ആണ് ഗൗതമിൽ നിന്നു പ്രതീക്ഷിക്കുന്നത്. ചേച്ചി ആരതി പ്രശസ്തമായ ലണ്ടൻ ഇമ്പീരിയൽ കോളേജിൽ നാലാം വർഷ വൈദ്യ ശാസ്ത്ര വിദ്യാർത്ഥിനിയാണ്.
വാക്ക് തെറ്റിക്കാതെ ക്രിസ്റ്റി
ആഷ്‌ഫോഡ് നോർട്ടൺ നാച്ച്ബുൾ സ്‌കൂളിൽ നിന്നും എ ലെവൽ പരീക്ഷയിൽ രണ്ട് എ പ്ലസും രണ്ട് എ യും കരസ്ഥമാക്കിയാണ് ക്രിസ്റ്റി വർഗിസ് മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് സീറ്റുറപ്പിച്ചത്. രണ്ട് വർഷം മുമ്പ് നടന്നജി.സി.എസ്.ഇ പരീക്ഷയിൽ ക്രിസ്റ്റി പത്ത് എസ്റ്റാറും മൂന്ന് എ യും തുടർന്ന് നടന്ന ഏഎസ് ലെവൽ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഏയും ലഭിച്ചിരുന്നു.
ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റായിരുന്ന രാജു വർഗീസിന്റെയും ഓമന വർഗീസിന്റെയും മകനാണ് ക്രിസ്റ്റി. പഠനത്തിന് പുറമേ ആത്മീയ, ജീവകാരുണ്യ സാംസ്‌കാരിക കലാപരിപാടികളിലും ഏറെ സജീവമാണ് ക്രിസ്റ്റി. ഹൺസ്ലിലോ സെന്റ് ജോൺസ് മാർതോമാ ഇടവകാംഗവും കെന്റ് പ്രാർത്ഥാനാ സംഘത്തിന്റെ ഗായക സംഘാംഗവുമായ ക്രിസ്റ്റി കീബോർഡിൽ വിദഗ്ധനുമാണ്. കൂടാതെ വിൽസ്‌ബ്രോ ക്രിക്കറ്റ് ക്ലബ് അംഗം, സെന്റ് ജോൺസ് ആമ്പുലൻസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നയാളും ആഷ്‌ഫോർ മലയാളി അസോസിയേഷന്റെ കലാമേളകളിലെ നിറസാന്നിധ്യവുമാണ് ക്രിസ്റ്റി.
നിരന്തരമായ പ്രാർത്ഥനയും കഠിനാദ്ധ്വാനവുമാണ് ക്രിസ്റ്റിക്ക് ഉന്നത വിജയം നേടാൻ കഴിഞ്ഞതിന്റെ പിന്നിലെന്ന് മാതാപിതാക്കൾ പറഞ്ഞു. ഏക സഹോദരൻ ജസ്റ്റിൻ വർഗീസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ജ്യേഷ്ഠന്റെ പാത പിന്തുടരണമെന്നാണ് ആഗ്രഹമെന്ന് ജസ്റ്റിൻ പറഞ്ഞു.
അയൽവാസികളായ സഹപാഠികൾക്ക് മധുരമൂറും വിജയം
അധികം മലയാളികൾ താമസം ഇല്ലാത്ത ഇടത്തരം പട്ടണം ആയ ന്യുബറിയിൽ രണ്ടു സഹപാഠികൾ കണ്ടെത്തിയ മികച്ച വിജയം കുടുംബ സുഹൃത്തുക്കൾക്കും മലയാളി അസോസിയേഷനും എല്ലാം ഒന്ന് പോലെ ആഹ്ലാദം പകരുകയാണ്. രണ്ടു വിഷയങ്ങളിൽ എ സ്റ്റാർ കണ്ടെത്തിയ പ്രിൻസും എലിസബത്തും സൗഹൃദ വഴികളിൽ തന്നെ മാർക്കും തുല്ല്യമായി വീതം വച്ചിരിക്കുകയാണ്. കൂടുതൽ കൗതുകമായത് ഇരുവരും ഓരോ വിഷയങ്ങളിൽ എ യും ബി യും ഗ്രേഡും നേടി എന്നതാണ്. അതും ഒരേ വിഷയങ്ങളിൽ.
ബയോളജിയിലും കണക്കിലും എ സ്റ്റാർ നേടിയ ഇരുവരും തുടർപഠനം മെഡിസിൻ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. കെമിസ്ട്രിയിൽ എ ഗ്രേഡ് നേടിയ ഇരുവരും ഫർതർ മാത്സിൽ ബി ഗ്രേഡും സ്വന്തമാക്കിയിട്ടുണ്ട്. എലിസബത്ത് ലണ്ടൻ ഇമ്പീരിയൽ കോളേജിൽ അഡ്മിഷൻ ഉറപ്പിച്ചു കഴിഞ്ഞു. പ്രിൻസ് ഇതുവരെ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തിട്ടില്ല. മികച്ച യൂണിവേഴ്‌സിറ്റി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം ഗ്യാപ് എടുത്തു അടുത്ത വർഷം മികച്ച യൂണിവേഴ്‌സിറ്റിയിൽ സീറ്റ് കണ്ടെത്തി പഠനം തുടരാനും ആണ് ഉൽസാഹിയായ പ്രിൻസിന്റെ ശ്രമം. ജിജു യൊവെലിന്റെയും ഷേർളി ജിജുവിന്റെയും മൂത്ത മകനാണ് പ്രിൻസ്. ഏക സഹോദരൻ പാട്രിക് ജിജു സ്‌കൂളിൽ പഠിക്കുന്നു. കുര്യൻ ഫിലിപ്പിന്റെയും ശാലിനി ഫിലിപ്പിന്റെയും മകളാണ് എലിസബത്ത്. ഇളയ സഹോദരൻ ജോഷ്വ ഫിലിപ്. മികച്ച വിജയം സ്വന്തമാക്കിയ ഇരുവരെയും അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് ന്യുബറി മലയാളികൾ.
കേംബ്രിഡ്ജ് കാത്തിരിക്കുന്നു, അബിനെ തേടി
ഇത്തവണ റിസൾട്ട് വന്നപ്പോൾ പെൺകുട്ടികൾക്കൊപ്പം തന്നെ മികച്ച വിജയം കണ്ടെത്താൻ ആൺകുട്ടികൾക്കും കഴിഞ്ഞു എന്നത് പ്രത്യേകതയ്യായി. ബാസിൽഡനിൽ നിന്നും ഗൗതം മേനോൻ നേടിയത് പോലെ തിളക്കമാർന്ന വിജയം കണ്ടെത്തിയിരിക്കുകയാണ് കെന്റിലെ അബിൻ വർഗീസ് എന്ന മിടുക്കനും. ചാത്തം ഗ്രാമർ സ്‌കൂൾ ഫോർ ബോയ്‌സിൽ നിന്നും എ ലെവൽ പാസായ അബിൻ മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ സ്വന്തമാക്കി മെഡിസിൻ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്. മറ്റൊരു വിഷയത്തിൽ എ ഗ്രേഡും അബിന് ലഭിച്ചിട്ടുണ്ട്. മിടുമിടുക്കർ മാത്രം തുടർ പഠനം നടത്തുന്ന കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ തന്നെ മെഡിസിന് ചേരാൻ കഴിഞ്ഞു എന്നതാണ് എ ലെവൽ പരീക്ഷ വിജയം അബിന് നല്കിയ സമ്മാനം. ഇപ്പോൾ കെന്റിലെ ഗിള്ളിൻഹമിലാണ് അബിനും മാതാപിതാക്കളും താമസിക്കുന്നത്. ഭാവിയിൽ മികച്ചൊരു സർജൻ ആകണം എന്ന ആഗ്രഹമാണ് ഈ യുവാവ് പങ്കു വയ്ക്കുന്നത്. വർഗീസ് സെബാസ്റ്റ്യൻ, ലിറ്റി വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ ജോസഫ് വർഗീസും
സ്വപ്ന സാഫല്യം അശ്വതിക്കരികിൽ
തന്റെ മോഹസാഫല്യം അടുത്തെത്തുന്ന സന്തോഷമാണ് എ ലെവൽ റിസൾട്ട് പുറത്തു വന്നതോടെ ഈസ്റ്റ് ഹാമിലെ അശ്വതി ബിജു പങ്കിടുന്നത്. ഉറുസിലിൻ അക്കാദമിയിൽ നിന്നും രണ്ടു എ സ്റ്റാർ നേടിയ അശ്വതി ഭാവിയിൽ ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് യോർകിൽ ആകും അശ്വതിയുടെ തുടർ പഠനം. ബയോളജിയിലും സോഷ്യോളജിയിലും എ സ്റ്റാർ നേടിയ അശ്വതിക്ക് കെമിസ്ട്രിയിൽ ബി ഗ്രേഡും ലഭിച്ചു. ജി സി എസ് ഇ യിൽ 9 വിഷയങ്ങൾക്ക് എ സ്റ്റാർ നേടിയാണ് അശ്വതി വിജയം കണ്ടെത്തിയത്. ഒരു പാട് കഠിനാധ്വാനവും ഉറക്കമില്ലാത്ത രാത്രികളും ഒടുവിൽ സന്തോഷത്തിലേക്ക് വഴി മാറുന്ന ദിവസം കൂടിയാണ് അശ്വതി ഇപ്പോൾ ആസ്വദിക്കുന്നത്. പഠന കാലത്ത് എപ്പോഴും അച്ഛൻ ബിജുവും അമ്മ രജിതയും അനുജത്തി ഐശ്വര്യയും നല്കിയ പിന്തുണ ഏറെ സഹായകം ആയി എന്നും അശ്വതി മനസ് തുറക്കുന്നു. അടുത്ത വർഷം ഐശ്വര്യയും എ ലെവൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ്. കോട്ടയം കൂട്ടിക്കൽ ചെമ്പൻകുളം കുടുംബാംഗമാണ് അശ്വതിയുടെ പിതാവ്.
ഷിമോൺ കണക്കിന്റെ വഴിയെ
അക്കങ്ങളെ എന്നും കൂട്ട് പിടിച്ച ഷിമോനെ കണക്കു ചതിച്ചില്ല. കണക്കിനോപ്പം ഫിസിക്‌സിലും ബയോളജിയിലും എ ഗ്രേഡ് നേടിയ ഷിമോൺ കണക്കിനോപ്പം തന്നെ യാത്ര തുടരാനുള്ള തയ്യാറെടുപ്പിലാണ്. സറെ യൂണിവേഴ്‌സിറ്റിയിൽ കണക്കിൽ ഉന്നത പഠനത്തിനു ചേരുന്ന ഷിമോൺ ഭാവിയിൽ തന്റെ കരിയർ സാമ്പത്തിക സേവന രംഗത്ത് കണ്ടെത്താനാകും എന്ന പ്രതീക്ഷ ആണ് പങ്കിടുന്നത്. രേയ്‌ഗേറ്റ് കോളേജിൽ നിന്നും ആണ് ഷിമോൺ തന്റെ എ ലെവൽ പൂർത്തിയാക്കിയിരിക്കുന്നത്. സറെയിൽ ബിസിനെസ് ചെയ്യുന്ന സോജൻ കരിങ്ങനമറ്റത്തിന്റെയും എൽസമ്മയുടെയും മകനാണ് ഷിമോൺ. ചങ്ങനാശ്ശേരി സ്വദേശികളായ ഇവർ ഇപ്പോൾ കെറ്റർഹമിൽ ആണ് താമസം. ഷിമോന്റെ സഹോദർ നഗലും ബിസിനെസ് സംബന്ധമായ വിഷയങ്ങളാണ് ഉന്നത പഠനത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്. മൂത്ത സഹോദരന സ്‌റെഫാൻ ബ്രൈറ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അടുത്തിടെയാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്‌പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍