ബ്രിട്ടീഷ് മലയാളി ശേഖരിച്ച 28 ലക്ഷം രൂപ ദരിദ്ര രോഗികൾക്ക് വിതരണം ചെയ്തു; കണ്ണീരോടെ നന്ദി പറഞ്ഞ് 15 നിരാലംബർ: മറുനാടൻ മലയാളിയുടെ പ്രസക്തി വിശദീകരിച്ച് ഗണേശ്കുമാർ
കൊല്ലം: ലക്ഷങ്ങൾ വിറ്റഴിക്കുന്ന മാദ്ധ്യമങ്ങൾക്കോ അനേകായിരം പേർ വീക്ഷിക്കുന്ന ചാനലുകൾക്കോ സാധിക്കുന്നത് മറുനാടൻ മലയാളിക്ക് സാധിക്കുന്നതിൽ അഭിനന്ദനം അറിയിച്ച് പത്തനാപുരം എംഎൽഎയും മുന്‍മന്ത്രിയുമായ കെബി ഗണേശ്കുമാർ. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനവും മറുനാടൻ മലയാളി എഡിറ്റർ തന്നെ എഡിറ്ററുമായ ബ്രിട്ടീഷ് മലയാളി ഓൺലൈൻ പത്രത്തിന്റെ സംരംഭമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ച 28 ലക്ഷം രൂപ പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഗണേശ്കുമാർ ഇങ്ങനെ പറഞ്ഞത്. പത്തനാപുരം ഗാന്ധി ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ വച്ചാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 രോഗികൾക്ക് ധനസഹായം നൽകിയത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നിരാലംബരായ രോഗികൾക്ക് ധനസഹായം എത്തിക്കുന്നതിൽ ബ്രിട്ടീഷ് മലയാളി വഹിച്ച പങ്കിനെയും ഗണേശ് കുമാർ അഭിനന്ദിച്ചു. അടുത്തകാലത്തായി മറുനാടൻ മലയാളി പൊതുജന സമക്ഷം കൊണ്ടുവന്ന അഴിമതി കേസുകൾ കേരളം ഏറ്റെടുത്ത കാര്യവും ഗണേശ് കുമാർ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. മറുനാടന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ടാനിയ ബിനോയ്, തൃശൂർ ജില്ലയിലെ മേലടൂർ സ്വദേശിയായ അതുൽ രമണൻ, വർക്കല സ്വദേശി ജീവൻ ദീപക്ക്, ആലുവ സ്വദേശിനി പതിനാറുകാരി ടീനാ ജോൺസൺ, മൂവാറ്റുപുഴ സ്വദേശി പികെ അജിമോൻ, കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിയായ രാമചന്ദ്രൻ, അയർക്കുന്നം സ്വദേശി മറിയാമ്മ, മട്ടന്നൂർ സ്വദേശിനി ബിന്ദു ബേബി, കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശി രവീന്ദ്രൻ, പാലാ സ്വദേശിനി ഓമന ജോസും, കൊല്ലം സ്വദേശി ഇനോച് മനു, കോട്ടയം ജില്ലയിലെ അകലക്കുന്നം സ്വദേശി ടികെ തോമസ്, വയനാട്ടിലെ ജെസി ബാബു, ചങ്ങനാശേരി സ്വദേശിനി ജലജ രവി, നൈബി തോമസ് എന്നിവർക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സഹായം നൽകിയത്. ഗണേശ് കുമാർ എംഎൽഎയിൽ നിന്നും ധനസഹായം ഏറ്റുവാങ്ങിയ ഇവർ ധനസഹായത്തിന് നന്ദി പറഞ്ഞു. ചിലർ കണ്ണീരോടെ വിതുമ്പുകയും ചെയ്തു.
സഹായം ലഭിച്ച 15 പേരെ അവരുടെ ജീവിത സാഹചര്യങ്ങളുടേയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നാലായി തിരിച്ചാണ് ഫണ്ട് വിഭജനം പൂർത്തിയാക്കിയിരുന്നത്. എല്ലാവരും കൂടുതൽ തുകയ്ക്ക് അർഹരാണെങ്കിലും ലഭ്യമായ തുക അർഹരിൽ അർഹർക്ക് കൂടുതലായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് സഹായം ഏറ്റവും അധികം അർഹിക്കുന്ന മൂന്നു കുരുന്നുകളുടെ ചികിത്സക്കാണ് കൂടുതൽ പണം നീക്കിവച്ചിരിന്നത്. നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഇവരെ തരംതിരിച്ചിരുന്നത്.
എ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയ ടാനിയ ബിനോയ്, അതുൽ രമണൻ, ജീവൻ ദീപക്ക് എന്നീ മൂന്നു കുട്ടികൾക്കും 288000 രൂപ വീതവും, 6 പേരെ ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുത്തി ഇവർക്ക് ബാക്കി ചെലവ്ക്ക് ശേഷം രണ്ടു ലക്ഷം രൂപ ലഭിക്കത്തക്ക രീതിയിൽ 201600 രൂപ വീതവും ഗ്രൂപ്പ് സിയിൽ ഒരാളെ ഉൾപ്പെടുത്തി 110400 രൂപ നല്കുവാനും ബാക്കി 5 പേരെയും ഗ്രൂപ്പ് ഡിയിൽ ഉൾപ്പെടുത്തി 110400 രൂപ വീതവുമാണ് വിതരണം ചെയ്തത്.
ബോൺ മാരോ ശസ്ത്രക്രിയക്ക് ഉടനടി പണം വേണ്ട പതിനാറുകാരി കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ടാനിയ ബിനോയ്ക്ക് വേണ്ടി ബിനോയ് ആണ് തുക കൈപ്പറ്റിയത്. വൃക്ക തകറാറിനാൽ ദുരിതമനുഭവിക്കുന്ന തൃശൂർ ജില്ലയിലെ മേലടൂർ സ്വദേശിയായ പതിനഞ്ചുകാരൻ അതുൽ രമണന് വേണ്ടി അച്ഛൻ രമണനും, രക്താർബുദത്തിന്റെ പിടിയിൽപെട്ട് മജ്ജ മാറ്റൽ ശസ്ത്രക്രിയ നടത്താൻ പണം വേണ്ട വർക്കല സ്വദേശി പതിമൂന്നുകാരൻ ജീവൻ ദീപക്കിന് വേണ്ടി അച്ഛൻ ദിപക്കുമെത്തി തുക കൈപ്പറ്റി.
ഗ്രൂപ് ബിയിൽ ഉൾപ്പെട്ട ക്രോൺസ് അൾസർ ബാധിച്ച ആലുവ സ്വദേശിനി പതിനാറുകാരി ടീനാ ജോൺസന് വേണ്ടി അമ്മ ജാൻസി തുക കൈപ്പറ്റാൻ എത്തിയപ്പോൾ ഗുരുതരമായ കരൾ രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പികെ അജിമോന് വേണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി സാബു എത്തിയാണ് തുക ഏറ്റുവാങ്ങിയത്.
വായിലെ കാൻസറിനോട് മല്ലിടുന്ന കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിയായ രാമചന്ദ്രന്റെ മകൻ വൈശാഖും, തെങ്ങ് മറിഞ്ഞ് വീണ് അരയ്ക്ക് താഴെ തളർന്ന അയർക്കുന്നം സ്വദേശി മറിയാമ്മയ്ക്ക് വേണ്ടി മകൻ അഖിലും എത്തി തുക ഏറ്റുവാങ്ങി. ബ്രയിൻ ട്യുമർ ബാധിച്ച മട്ടന്നൂർ സ്വദേശിനി ബിന്ദു ബേബി തന്നെ തുക ഏറ്റുവാങ്ങാനെത്തി. ശ്വാസ കോശ കാൻസർ ബാധിച്ച കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശി അയ രവീന്ദ്രന്റെ ഭാര്യ ഉഷാകുമാരി ആണ് ചടങ്ങിൽ പങ്കെടുത്ത് തുക വാങ്ങിയത്.ഗ്രൂപ് സിയി ഉൾപ്പെടുത്തിയ എല്ലുപൊടിയുന്ന രോഗത്താൽ വലയുന്ന പാലാ സ്വദേശിനി ഓമന ജോസിന് വേണ്ടി ഭർത്താവ് ജോസ് എത്തി 110400 രൂപ കൈപ്പറ്റി.
ഗ്രൂപ് ഡിയിൽ ഉൾപ്പെടുത്തിയ സെറിബ്രൽ പാൾസി എന്ന രോഗത്തിന് അടിമയായ ആറുവയസുകാരൻ കൊല്ലം സ്വദേശി ഇനോച് മനുവിന് വേണ്ടി അച്ഛൻ മനുവെത്തി തുക കൈപ്പറ്റി. നട്ടെല്ലിന് പരിക്കേറ്റ് കിടപ്പായ കോട്ടയം ജില്ലയിലെ അകലക്കുന്നം സ്വദേശി ടികെ തോമസിന് വേണ്ടി ജാൻസിയും വീഴ്ചയിൽ അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന വയനാട്ടിലെ ജെസി ബാബുവിന് വേണ്ടി ബാബുവും, രണ്ടു പെൺമക്കളുമായി ഏതു നിമിഷവും ജപ്തി ഭീഷണിയിൽ കഴിയുന്ന ചങ്ങനാശേരി സ്വദേശിനി ജലജ രവിയും, കാൻസർ രോഗം ബാധിച്ച ഇരുപത്തിയൊന്നുകാരൻ നൈബി തോമസിന് വേണ്ടി അമ്മ ഏലിക്കുട്ടിയും എത്തി തുക ഏറ്റുവാങ്ങി.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജയമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകരും പ്രാദേശിക നേതാക്കളും പങ്കെടുത്തു. ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ സ്വാഗതവും മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ നന്ദിയും രേഖപ്പെടുത്തി.
രണ്ട് വർഷമായി എല്ലാ മാസവും ഇങ്ങനെ ഫണ്ട് ശേഖരിച്ച് കേരളത്തിൽ നിർദ്ധന രോഗികൾക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എത്തിക്കാറുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിക്കുന്ന ചാരിറ്റി ഫൗണ്ടേഷൻ ഇതേവരെ 36 പേർക്കായി ഒന്നരകോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. കൂടുതലും രോഗികൾക്കായാണ് പണം വിതരണം ചെയ്യുന്നതെങ്കിലും വിദ്യാഭ്യാസം, ഭവനിർമ്മാണം തുടങ്ങിയ കാര്യങ്ങൾക്കും നൽകാറുണ്ട്. യുകെയിലെ മലയാളികൾ നൽകുന്ന അപേക്ഷ പരിഗണിച്ച് വേണ്ട അന്വേഷണങ്ങൾ നടത്തിയാണ് ഓരോ മാസവും സഹായത്തിന് അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. യുകെയിലെ മലയാളികളിൽ നിന്നും ശേഖരിക്കുന്ന പണമാണ് ഇതുവഴി നൽകുന്നത്. ആദ്യമായാണ് ഈ ചാരിറ്റി വഴി 15 പേർക്ക് സഹായം നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍