ഏതു തട്ടിപ്പു നടത്തിയായാലും പണം ഉണ്ടാക്കി സുഖമായി കഴിയണം എന്ന് മോഹിച്ചിരുന്നു ഒരു ചെറുപ്പക്കാരൻ അതെ മോഹത്തിൽ കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരിയെ കണ്ടു മുട്ടിയപ്പോൾ തുടങ്ങിയ സംഭവം; ബിജു രാധാകൃഷ്ണൻ ശാലു മേനോനിൽ വീണപ്പോൾ വിദ്വേഷം തുടങ്ങി; ഗണേശ് വില്ലനായി എത്തിയപ്പോൾ വിരോധം പൂർണമായി; പിന്നെ നടന്നത് നേടാനും തോൽപിക്കാനുമുള്ള വേട്ടയാടൽ; സോളാർ കേസിനെ ചുരുക്കി പറയുമ്പോൾ
മറുനാടൻ ഡെസ്ക്
കേരളത്തിൽ ഏറ്റവും വലിയ ഹോട്ട് സബ്ജക്ടായി തുടരുകയാണ് ഇപ്പോഴും സോളാർ. സോളാർ എന്ന വാക്കും വിവാദത്തിലെ കഥാനായിക സരിത എന്ന സ്ത്രീയെപ്പറ്റിയും ഇപ്പോൾ ഏതു കുഗ്രാമത്തിലും അറിയാം. എന്നാൽ എന്താണ് സോളാർ തട്ടിപ്പ് എന്ന് ചോദിച്ചാൽ അതേപ്പറ്റി അധികമാർക്കും അറിയില്ല. കേരളം മുഴുക്കെ ചർച്ചയായ ഒരു വിവാദത്തിന്റെ തുടക്കം എവിടെയാണ്. അതിന്റെ വേരോട്ടങ്ങൾ എങ്ങനെയായിരുന്നു. ഏതു തട്ടിപ്പ് നടത്തി ആയാലും പണം ഉണ്ടാക്കി സുഖമായി കഴിയണമെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. അത്തരത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ അതേ മോഹത്തിൽ കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടുന്നു. ആ ബന്ധത്തിൽ തുടങ്ങിയ ചരിത്രമാണ് കേരളത്തിൽ വലിയ രാഷ്ട്രീയ ഭൂകമ്പത്തിന് തന്നെ വഴിവച്ച സോളാർ തട്ടിപ്പിനും അതിന് പിന്നാലെ കേരളത്തെ പിടിച്ചുകുലുക്കിയ ആരോപണ പരമ്പരകൾക്കും പിന്നിലുള്ളത്. ഇന്നത്തെ ഇൻസ്റ്റന്റ് റസ്പോൺസ് ചർച്ചചെയ്യുന്നത് ഈ വിഷയമാണ്.
ഒരുപാട് മോഹങ്ങളുള്ള ഒരു യുവതി, നന്നേ ചെറുപ്പത്തിലേ വിവാഹിതയാകുന്നു. എന്തുകൊണ്ടോ ആ ബന്ധം നിലനിൽക്കുന്നില്ല. എന്നാൽ ജീവിതത്തിൽ നല്ല നിലയിൽ എത്തണമെന്ന വാശിയോടെ ആ യുവതി പല ഇടപാടുകളും തുടങ്ങുന്നു. അതിൽ പലതും കേസുകളിലും അവസാനിക്കുന്നു. പലതിൽ നിന്നും അവർ ഊരിപ്പോരുന്നു. ആ യുവതി തന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കാവുന്ന ബിജു രാധാകൃഷ്ണനെ കണ്ടുമുട്ടുന്നിടത്തു നിന്നാണ് സോളാർ സ്വപ്നങ്ങളുടെ പിറവി. തട്ടിപ്പിനോട് താൽപര്യമുള്ള ഇരുവരും തമ്മിലുള്ള ബന്ധമാണ് വലിയ സ്വപ്നങ്ങളിലേക്ക് നയിക്കുന്നത്. അങ്ങനെ ഇരുവരും ചേർന്ന് ആരംഭിച്ച ബിസിനസ്സിന്റെ വളർച്ചയ്ക്ക് അവൾ തന്റെ ശരീരം പോലും നൽകുന്നു. ഈ ബന്ധം തുടരുന്നതിനിടെ നേരത്തേ വിവാഹിതനായ ബിജു രാധാകൃഷ്ൻ തന്റെ ഭാര്യയെ പോലും തല്ലിക്കൊല്ലുന്നു. ആ കേസിൽ നിന്നുപോലും ഇവർ രക്ഷപ്പെടുന്നത് അപ്പോഴത്തെ ചില മിടുക്കുകൊണ്ടാണ്.
ഇരുവരും ചേർന്ന് ആരംഭിച്ച സോളാർ ബിസിനസിലേക്ക് ഏറെപ്പേരാണ് സംസ്ഥാനത്ത് ആകൃഷ്ടരായത്. എന്നാൽ അതിൽത്തന്നെ ലാഭമോഹങ്ങൾ ഏറിയതോടെ സോളാറിന്റെ പേരിൽ അനധികൃതമായ പല ഇടപാടുകളും നടക്കുന്നു. രണ്ടുപേരും തങ്ങളുടെ പേരുപോലും മാറ്റിയാണ് ഈ തട്ടിപ്പിന് ഇറങ്ങുന്നത്. ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാൻ ഒരാൾ ഡോക്ടറാണെന്നും മറ്റേയാൾ ഐപിഎസുകാരിയാണെന്നുംവരെ പറഞ്ഞാണ് ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്.
അങ്ങനെയിരിക്കെയാണ് ഈ ബിസിനസ്സിന്റെ വളർച്ചയ്ക്കിടെ രണ്ടു പ്രധാന സംഭവങ്ങൾ ഉണ്ടാകുന്നത്. ഈ ബിസിനസിലെ പാർട്ണർ ആയ ബിജു ഒരു സീരിയൽ നടിയുമായി അടുപ്പത്തിലാകുന്നതാണ് അതിൽ ഒന്നാമത്തേത്. സോളാർ ബിസിനസ്സിന്റെ ആശയം ബിജുവിന്റേതായിരുന്നെങ്കിലും അതിനുവേണ്ടി അധ്വാനിച്ചതും വിയർപ്പൊഴുക്കിയതും സരിതയായിരുന്നു. അവൾ ശരീരംപോലും കൊടുത്തായിരുന്നു ബിസിനസ് വളർത്തിയത്. എന്നാൽ ആ ബിസിനസിൽ നിന്ന് ഉണ്ടാക്കിയ പണം പാർട്ണർ ആ സീരിയൽ നടിക്ക് കൊടുത്തുതുടങ്ങിയപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം വൈരാഗ്യത്തിലേക്ക് മാറി.
അതിനിടയിലാണ് സരിത മന്ത്രി ഗണേശ്കുമാറിനെ പരിചയപ്പെടുന്നത്. ഈ ബന്ധം ഗണേശിന്റെ കുടുംബജീവിതത്തിലും വിള്ളൽ വീഴ്ത്തുന്നു. ഇതേത്തുടർന്ന് ഭാര്യയെ ഉപേക്ഷിച്ചതോടെ സരിതയുടെ സാധ്യത ഗണേശ് വ്യക്തമായി മനസ്സിലാക്കുന്നു. നിഷ്കരുണം മന്ത്രിസഭയിൽ നിന്ന് ഗണേശ് ഇറക്കിവിടപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. ഇത്തരമൊരു സമീപനം തന്നോട് കാണിച്ച ഉമ്മൻ ചാണ്ടിയോട് ഗണേശിന് ശക്തമായ വിരോധമാണ് ഇതോടെ ഉണ്ടായത്. ഇതോടെ ആ മന്ത്രിസഭയെ ഇല്ലാതാക്കാൻ സരിതയെ ഗണേശ് സമർത്ഥമായി ഉപയോഗിക്കുന്നു.
ആ കെണിയിൽ ഒട്ടേറെ മന്ത്രിമാർ വീണുപോകുന്നു. എംഎൽഎമാരും ജനനേതാക്കളും അതിൽ അകപ്പെടുന്നു. ഇവിടെ സരിതയും ഗണേശ്കുമാറും വിജയിക്കുന്നു. പക്ഷേ, എന്നിട്ടും ഗണേശിന് തിരികെ മന്ത്രിസഭയിൽ എത്താൻ കഴിയുന്നില്ല. ഇതിനെല്ലാം പുറമെ തന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാളായ പിസി ജോർജിനെ വീഴ്ത്താൻ പോലും ഗണേശ് സരിതയെ നിയോഗിക്കുന്നു. എന്നാൽ ആ കെണി പിസി ജോർജ് സമർത്ഥമായി തിരിച്ചറിയുന്നിടത്താണ് ഈ സംഭവങ്ങളുടെ ട്വിസ്റ്റ്.
പിസി ജോർജ് സരിതയെ ഉപയോഗിച്ച് പിന്നീട് അദ്ദേഹത്തിന് വേണ്ട ചില വിവരങ്ങൾ ശേഖരിക്കുന്നു. ആ കെണിയിൽ ആരൊക്കെ വീണുവെന്നോ രക്ഷപ്പെട്ടുപോയെന്നോ ഇപ്പോഴും വ്യക്തമല്ല. പക്ഷെ ഇതിനിടയിൽ സരിത തന്റെ വിശ്വരൂപം കാണിക്കുകയും തനിക്കു നഷ്ടപ്പെട്ട പണവും അധികാരങ്ങളും തിരികെപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആ ഒരു സാഹചര്യത്തിലാണ് സരിത ജയിലിൽ ആകുന്നത്. എന്നിട്ടും ജയിലിൽ ഇരുന്ന് തന്റെ കച്ചവടം നിയന്ത്രിച്ചിരുന്ന സരിതയെ തളർത്തിയത് തന്റെ പാർട്ണർ ആയിരുന്ന ബിജു രാധാകൃഷ്ണന്റെ നടപടികളാണ്.
അങ്ങനെയിരിക്കെയാണ് വലിയ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തമ്പാനൂർ രവിയും ബെന്നി ബെഹനാനും അടക്കമുള്ളവരെ മധ്യസ്ഥരാക്കി വിലപേശലുകളും തന്ത്രങ്ങളും പ്രയോഗിച്ച് സരിത വെളിയിൽ വരുന്നു. അങ്ങനെ പുറത്തിറങ്ങിയതോടെയാണ് ധാരളാം പണം വിലപേശലിലൂടെ സ്വന്തമാക്കി സരിത പല കേസുകളും സെറ്റിൽ ചെയ്യുന്നതും നിഷ്പക്ഷയെന്ന പരിവേഷത്തിൽ മുന്നോട്ടുവരാൻ ശ്രമിക്കുകയും ചെയ്തത്. ഈ കാലയളവിൽ മാധ്യമങ്ങളേയും കൂട്ടുപിടിച്ചായിരുന്നു സരിതയുടെ നീക്കങ്ങൾ. എന്നാൽ താൻ ഉദ്ദേശിച്ച ഫലങ്ങൾ പൂർണമായും ലഭിക്കാതെവന്നതോടെയാണ് സരിത അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുന്നത്. ഇതിനിടെ സോളാർ കമ്മിഷൻ ഉണ്ടാകുന്നു. അത് ഇടതുമുന്നണിക്ക് ഗുണകരമായി മാറുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും. ഇതിന് ശേഷം സോളാർ കമ്മിഷന്റെ കണ്ടെത്തലുകൾ പുറത്തുവന്നതോടെ അതിനെ അതിവിദഗ്ധമായി ഇടതുപക്ഷം എതിരാളികൾക്ക് എതിരെ ഉപയോഗിക്കുകയും ചെയ്യുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്. ഈ പറയുന്ന എല്ലാം നുണകളല്ല. അതുപോലെ എല്ലാം സത്യവുമല്ല. സരിത ഒരുക്കിയ പെൺകെണിയിൽ അനേകംപേർ വീണുപോയി. വീണില്ലെന്ന് പറയപ്പെടുന്ന ആദ്യകാലം പേരുകൾ ഉന്നയിക്കപ്പെട്ട പലരും ഇതിൽ വീണവർ തന്നെയാണ്. പിൽക്കാലത്ത് സരിതയുടെ രക്ഷകനായി വന്ന പിസി ജോർജും ആദ്യകാലത്ത് സരിതയെ നിയന്ത്രിച്ചിരുന്ന ഗണേശും താന്താങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി ചില വ്യക്തികളേക്കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് ചില നിരപരാധികൾ ഉൾപ്പെടെ ഇതിനകത്ത് അകപ്പെടുന്നത്.
മറ്റൊരു കാര്യം ഇതിൽ ബലാത്സംഗം ഇല്ല എന്നതാണ്. ഇത് സരിതയുടെ താൽപര്യത്തോടു കൂടി നടന്ന സംഭവമാണ്. പക്ഷേ, ഒരു പൊതുപ്രവർത്തകന് ഇത്തരമൊരു സംഭവത്തിൽ ചീത്തപ്പേര് വന്നാൽ അതിൽ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല. മഹാഭൂരിപക്ഷം പേരും ഈ പറഞ്ഞതുപോലെയൊക്കെ ചെയ്തവർ തന്നെയാണ്. പക്ഷെ, മറ്റുപലരും ഇതിനകത്ത് വന്നുപെട്ടവർ ആണ്. ഇവർക്കാർക്കും ഇത് നിഷേധിക്കാൻ പറ്റുന്ന സാഹചര്യവുമില്ല. ഇതാണ് സോളാർ കേസിന്റെ രത്നച്ചുരുക്കം.
ഇൻസ്റ്റന്റ് റസ്പോൺസ് വീഡിയോ കാണാം:
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍