ജോലി കിട്ടി യുകെയിൽ എത്തിയെങ്കിലും രോഗം തളർത്തിയപ്പോൾ മുമ്പോട്ട് പോവുക പ്രയാസമായി; ഭർത്താവിനെ ശുശ്രൂഷിക്കാൻ നഴ്സിങ് ഹോമിലെ കെയററുടെ പണിക്ക് പോലും പോവാൻ കഴിയാതായപ്പോൾ സഹായമായത് മലയാളികൾ; 12000 പൗണ്ട് ശേഖരിച്ചത് വെറും മൂന്നു ദിവസംകൊണ്ട്; ഭർത്താവ് മരിച്ചപ്പോൾ മൂന്നു കുട്ടികളുമായി ആശങ്കപ്പെട്ട വീട്ടമ്മയ്ക്ക് പത്തു ലക്ഷത്തിലധികം രൂപ ശേഖരിച്ച് നൽകി മറുനാടൻ മലയാളി കുടുംബം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യുകെയിൽ വിധി ക്രൂരത കാട്ടിയ മലയാളി കുടുംബത്തിന് കൈത്താങ്ങായി മറുനാടൻ മലയാളി കുടുംബം. കാൻസർ ബാധിച്ച് മരണമടഞ്ഞ കൊട്ടാരക്കര സ്വദേശിയായ സഖറിയയുടെ വിധവയ്ക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങൾക്കുമായി പത്തുലക്ഷത്തോളം രൂപ ശേഖരിച്ചു നൽകിയത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് യുകെയിലെ വായനക്കാരിൽ നിന്നും 12000 ത്തോളം പൗണ്ട് ശേഖരിച്ചത്. കഴിഞ്ഞന ാലു വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സക്കറിയ തിരുവോണ ദിനത്തിലായിരുന്നു മരണമടഞ്ഞത്.
ഒരുപാട് സ്വപ്നങ്ങളോടെ യുകെയിൽ എത്തിയ ഒരു കുടുംബം ആയിരുന്നു സഖറിയായുടെ. എന്നാൽ ആരോഗ്യവും നല്ല ജോലി കണ്ടെത്താനുള്ള പ്രയാസവും ഒക്കെ ആ കുടുംബത്തെ നിരാശയിൽ ആക്കി. വീട്ടമ്മയായ വത്സമ്മയുടെ നഴ്സിങ് ഹോമിലെ കെയറർ ജോലി കൊണ്ടു മാത്രം ജീവിതത്തെ നേരിടേണ്ട അവസ്ഥയിലായിരുന്നു അവർ. അതിനിടയിൽ വില്ലനായെത്തിയ ക്യാൻസർ കുടുംബ നാഥനെ വിളിച്ചു കൊണ്ടു പോയപ്പോൾ പറക്ക പറ്റാത്ത മൂന്നു കുരുന്നുകളും ആ അമ്മയും ഒരു നിമിഷം പകച്ചു പോയിരുന്നു.
എന്നാൽ അപരിചിതരായ 287 പേരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ അവർക്ക് തുണയായി എത്തിയത്. സ്കോട്ട്ലന്റിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ മുതൽ പ്ലീമൗത്തിൽ വരെ ജീവിക്കുന്നവരായിരുന്നു ഈ 287 പേർ. അവരിൽ മഹാഭൂരിപക്ഷവും സക്കറിയായെ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആ കുടുംബത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അവരെല്ലാവരും ഒരുമിച്ചു ഭിന്നത മറന്ന് കൈകോർത്തു.
മൂന്നു ദിവസം കൊണ്ടു യുകെ മലയാളികൾ അപരിചിതനായ ഒരു മനുഷ്യന് വേണ്ടി പിരിച്ചെടുത്തത് 12075 പൗണ്ടായിരുന്നു. വിർജിൻ മണി ലിങ്കിൽ എത്തിയ 10,942.50 പൗണ്ടും ബാങ്ക് അക്കൗണ്ടിൽ എത്തിയ 1448 പൗണ്ടും കൂട്ടി ചേർത്ത് അതിൽ നിന്നും വിർജിൻ മണിക്ക് നൽകേണ്ട കമ്മീഷനായ 315 പൗണ്ട് കുറച്ച് തുകയാണിത്. വിർജിൻ മണി വഴി ലഭിക്കേണ്ട പണം മൊത്തം ഇതുവരെ ബാങ്കിൽ എത്താതിരുന്നിട്ടും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും മറ്റും പണം ആവശ്യമായതിനാൽ വേഗം തന്നെ ഫണ്ട് കൈമാറുക ആയിരുന്നു.
മൂന്നു ദിവസം കൊണ്ടു ശേഖരിച്ച തുക ഫണ്ട് ക്ലോസ് ചെയ്തു രണ്ടാം ദിവസം തന്നെ കൈമാറിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ റെക്കോർഡ് ഇട്ടത്. ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ് എന്നിവർ ഹേസ്റ്റിങ്സിൽ ഇന്നലെ സന്ദർശനം നടത്തിയാണ് ഫണ്ട് കൈമാറിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനും മറ്റും ആവശ്യമായ തുക കഴിഞ്ഞു ഏതാണ്ട് 6000 പൗണ്ട് കൂടി അധികമായി ശേഖരിച്ചാണ് അപ്പീൽ അവസാനിച്ചത്.
ഈ തുക ഇന്നലെ സക്കറിയായുടെ വിധവ വത്സമ്മ കണ്ണീരോടെ ആണ് ഏറ്റു വാങ്ങിയത്. ഒറ്റപ്പെട്ടു പോയ നിമിഷത്തിൽ തുണയായ ബ്രിട്ടീഷ് മലയാളിക്കും അതിന്റെ വായനക്കാരും പ്രത്യേകമായി നന്ദി പറഞ്ഞാണ് വിതുമ്പുന്ന വാക്കുകളോടെ വത്സമ്മ സംസാരിച്ചത്. ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യൻ ആണ് ചെക്ക് കൈമാറിയത്. ഇന്നലെ സക്കറിയായ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയ എല്ലാവരും ഈ നന്മയ്ക്ക് വേണ്ടി ദൈവത്തിന് നന്ദി പറഞ്ഞു.
പ്രാർത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ നടന്ന ഹ്രസ്വ ചടങ്ങിൽ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, മലങ്കര ഓർത്തഡോക്സ് സഭ യുകെ യൂറോപ്പ് ഭദ്രാസന കൗൺസിലർ സോജി ടി മാത്യു, മാത്യു കെ വർഗീസ്, ജോസഫ് അരയത്തിൽ, ഷാജി തോമസ്, ബിനോയി തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫണ്ടു കൈമാറിയത്.
ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഇംഗ്ലീഷുകാരായ വൈദികരടക്കം നിരവധി വൈദികർ പങ്കെടുത്തു. ഹേസ്റ്റിങ് മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ബെന്നി മാത്യു, സക്കറിയ ജോൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പ്രതിനിധി ഡേവിസൺ പാപ്പച്ചൻ, കാന്റർബറി മാർത്തോമാ ചർച്ച് സെക്രട്ടറി മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. സക്കറിയായുടെ കുടുംബത്തിനു വേണ്ടി ബന്ധുവായ ജോസഫ് ജയിംസ് എല്ലാവർക്കും നന്ദി പറഞ്ഞു. ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കും സഹായത്തിനും പ്രത്യേകം നന്ദി പറഞ്ഞു.
നഷ്ടത്തിൽ പൊതിഞ്ഞ ഒരു അതിതീവ്രമായ യാത്ര അയപ്പായിരുന്നു ഇന്നലെ നടന്നത്. നാളുകളായി ഒപ്പം സഞ്ചരിച്ച് ഹേസ്റ്റിങ്സിലെ ചെറിയ മലയാളി സമൂഹം അവരാൽ കഴിയുന്ന പോലെ പിന്തുണയുമായി എത്തി. അവർ ശേഖരിച്ച 700 പൗണ്ട് കൂടി ഇന്നലെ ചാരിറ്റി ഫൗണ്ടേഷന് നൽകിയിരുന്നു. ഗിഫ്റ്റ് എയിഡ് ഉൾപ്പെടെ ഇത് 875 പൗണ്ടായി ഉയർന്നപ്പോൾ ആണ് ആകെ തുക 12075 ആയി വളർന്നത്. ഇന്നലെ നടന്ന പൊതു ദർശനത്തിലും പ്രാർത്ഥനയിലും ഏറെ ശ്രദ്ധ നേടിയത് സഖറിയായുടെ മൂത്ത മകനും 13 കാരനുമായ ജോൺ ആയിരുന്നു.
പിതാവിന്റെ നഷ്ടത്തിൽ പതറി നിൽക്കാതെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയവരോടെല്ലാം ധീരതയോടെ നന്ദി പറഞ്ഞു ജോൺ നടത്തിയ പ്രസംഗം മരണത്തിലേക്ക് നടന്നു പോയ പിതാവിനുള്ള അംഗീകാരം കൂടി ആയിരുന്നു. സ്വർഗ്ഗത്തിൽ ഇരിക്കുന്ന തന്റെ അപ്പന് ഒരു മകനും ഇത്രയറെ ആത്മാർത്ഥമായി ആശംസ നൽകാൻ ആവില്ലെന്നാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ പലരും മറുനാടൻ മലയാളിയോട് പറഞ്ഞത്..
12 വർഷക്കാലമായി യുകെയിൽ താമസിക്കുന്ന സക്കറിയ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ലെങ് ക്യാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് ചികിത്സാ നടന്നു വരികയായിരുന്നു. തുടർന്ന് വീട്ടിൽ പാലിയേറ്റിവ് കെയർ സംവിധാനം ഒരുക്കി ചികിത്സാ നടന്നു വരവേ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്. ഈസ്റ്റ് സസെക്സ് ഹേസ്റ്റിങ്സിലെ സെന്റ് ലിയോണാർഡ്സിലാണ് സക്കറിയയും കുടുംബവും താമസിച്ചു വരുന്നത്. നാട്ടിൽ കൊട്ടാരക്കര പള്ളിവടക്കത്തിൽ കുടുംബാംഗമാണ് സക്കറിയ. കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന വത്സമ്മയാണ് ഭാര്യ. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജോൺ, നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോയൽ, റിസപ്ഷനിൽ പഠിക്കുന്ന ജൊവാൻ എന്നിവർ മക്കളാണ്.
Stories you may Like
- പൊലീസിൽ വിവരം എത്തിയതോടെ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ
- വീട്ടമ്മയിൽ നിന്നും 81 ലക്ഷം രൂപ തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ
- കുഞ്ഞിക്കുട്ടനെ കാണ്മാനില്ല, നാടു മുഴുവൻ പോസ്റ്റർ പതിച്ച് വീട്ടമ്മ
- കുമളി പീഡനത്തിൽ ഇരയ്ക്ക് പറയാനുള്ളത്
- സുഹൃത്തിന്റെ വീട്ടിൽ മോഷണം; കള്ളനെ കയ്യോടെ പോക്കി വീട്ടമ്മ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍