വിശുദ്ധഗണത്തിലേക്ക് ചാവറയച്ചനും ഏവുപ്രാസ്യാമ്മയും; അപൂർവ്വ നിമിഷങ്ങൾ വായനക്കാർക്കെത്തിക്കാൻ മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാർ വത്തിക്കാനിലേക്ക്
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചനെയും എവുപ്രസ്യമ്മയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. നൂറുകണക്കിന് പേർ റോമിൽ എത്തിക്കഴിഞ്ഞപ്പോൾ പല മലയാളികളും ഞായറാഴ്ച നടക്കുന്ന ചടങ്ങുകൾ കാണാൻ വേണ്ടി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി റോമിലേക്ക് തിരിക്കും. യുകെയിലും യൂറോപിലുമുള്ള പലരും കുടുംബസമേതം ബസ് ബുക്ക് ചെയ്താണ് പോകാൻ തയ്യാറായിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരുവിധം എല്ലാ മാദ്ധ്യമങ്ങളും ഈ പ്രോഗ്രാം ലൈവ് ആയി സംപ്രക്ഷേപണം ചെയ്യുന്നതിനായി റോമിൽ എത്തികഴിഞ്ഞു. പ്രധാനമായും കോട്ടയം തൃശൂർ, ജില്ലകളിൽ നിന്നുള്ള വിശ്വാസികളാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ റോമിലേക്ക് പോകുന്നത്.
ഞായറാഴ്ച രാവിലെ പത്തു മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റർസ് ബസലിക്ക സ്ക്വയറിൽ വച്ചാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പോപ്പ്, സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്ന ചാവറ കുര്യാക്കോസ് അച്ചനെയും എവുപ്രസ്യമ്മയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തുക. കർദിനാൾമാരും, ബിഷപ്പുമാരും, വൈദികരും, സന്യാസിനികളും, അല്മായരും ഉൾപ്പടെ പതിനായിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ സംബന്ധിക്കും. ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ മാദ്ധ്യമങ്ങളിലൂടെ ഈ വിശുദ്ധ നിമിഷത്തിന് സാക്ഷ്യം വഹിക്കും. ചാവറ അച്ചന്റെയും എവുപ്രസ്യമ്മയുടെയും ബന്ധുക്കളായി നാട്ടിൽ നിന്നും വന്നിട്ടുള്ള 80 പേർക്ക് പോപ്പിനെ നേരിട്ട് കാണാൻ അനുവാദം ലഭിച്ചിട്ടുണ്ട്. കൂടാതെ 24 നു രാവിലെ ഒമ്പത് മണിക്ക് കൂടുതലും മലയാളികൾ മാത്രം പങ്കെടുക്കാൻ സാധ്യതയുള്ള കൃതജ്ഞതാ ബലിക്ക് മുമ്പായി പോപ്പ് പ്രത്യേക സന്ദേശം നല്കും.
വത്തിക്കാനിൽ എത്തുന്നവരെ മറ്റൊരു അപൂർവ സമ്മാനം കൂടി കാത്തിരിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ തനിക്കു കിട്ടിയ സമ്മാനങ്ങൾ ഭാഗ്യനറുക്കെടുപ്പിനു വയ്ക്കുകയാണ്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുകയാണു ലക്ഷ്യം. പോസ്റ്റോഫിസും തീർത്ഥാടന സെൻററിനും ഉൾപ്പെടെയുള്ള വത്തിക്കാനിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കിട്ടുന്ന ഭാഗ്യക്കുറി ടിക്കറ്റ് എടുക്കുന്നവരെയാണ് മാർപാപ്പയുടെ സമ്മാനം കാത്തിരിക്കുന്നത്. പത്തു യൂറോയാണ് ഒരു ടിക്കറ്റിന്റെ വില. ജനുവരി എട്ടിനു ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. മെഗാ സമ്മാനം, മാർപാപ്പയ്ക്കു സമ്മാനമായി കിട്ടിയ ഫിയറ്റ് പാണ്ട കാറും പിന്നീടുള്ള മൂന്നു സമ്മാനങ്ങൾ വിലകൂടിയ സൈക്കിളുകളാണ്. അഞ്ചാം സമ്മാനം ഇരട്ട സൈക്കിൾ. സമാശ്വാസ സമ്മാനങ്ങൾ വേറെയുമുണ്ട് വിഡിയോ ക്യാമറ, കോഫി മെഷീൻ, പാനമ തൊപ്പി, വാച്ചുകൾ, വെള്ളി ഫോട്ടോഫ്രയിം, പേനകൾ, പഴ്സുകൾ, ഷൂസ് അങ്ങനെ നിരവധി സമ്മാനങ്ങളാകും ജേതാക്കളെ കാത്തിരിക്കുക.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വത്തിക്കാന്റെ ക്ഷണം സ്വീകരിച്ചു ഔദ്യോഗിക സർക്കാർ പ്രതിനിധികളെ റോമിലേക്ക് അയക്കുന്നുണ്ട്. കേരളത്തിൽ നിന്ന് മന്ത്രിമാരായ പി ജെ ജോസഫ്, കെ സി ജോസഫ്, മാന്നാനം ഉൾപ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധിയായ ജോസ് കെ മാണി എം പി, ജോസഫ് വാഴക്കൻ എംഎൽഎ, മുൻ എംഎൽഎ തോമസ് ചാഴികാടൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യാവസാനം ചടങ്ങുകളിൽ പങ്കെടുക്കും. ജോസ് കെ മാണി എം പി 21 നു വൈകുന്നേരം റോമിൽ എത്തിച്ചേരും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള കേന്ദ്ര സർക്കാർ സംഘത്തെ പി ജെ കുര്യൻ നയിക്കും.
വിശുദ്ധപദ പ്രഖ്യാപനച്ചടങ്ങിൽ സംബന്ധിക്കാൻ ഒല്ലൂരിൽനിന്ന് 600 പേർ പോകും. സെന്റ് മേരീസ് മഠത്തിലെ എവുപ്രാസ്യ സെന്ററിൽനിന്നു മാത്രം 400ഓളം പേരാണ് റോമിലെത്തുക. തൃശ്ശൂർ അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്താണ് ഇരുവരുടെയും തിരുശേഷിപ്പുകളുമായി ഒരാഴ്ച മുമ്പേ പുറപ്പെട്ടത്. മാർ ജേക്കബ്ബ് തൂങ്കുഴി, മാർ പോളി കണ്ണൂക്കാടൻ എന്നിവരും റോമിലെ ചടങ്ങുകളിൽ പങ്കെടുക്കും. സിഎംഐ, സി.എം.സി. സന്യാസിനി സമൂഹങ്ങളുടെ അധിപരായ വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ നൂറോളം പേരുടെ സംഘം വേറെയുമുണ്ട്. ഫാ. നോബി അമ്പൂക്കനാണ് ഒല്ലൂരിലെ സംഘത്തെ നയിക്കുക. സി.എം.സി. മദർ ജനറാൾ സിസ്റ്റർ സാങ്റ്റ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ക്ലൂയോപാട്ര, സിസ്റ്റർ റാണി ജോർജ്, സിസ്റ്റർ സ്റ്റെന്നി ഗ്രേയ്സ്, കൂടാതെ സി.എം.സി.യുടെ 20ഓളം പ്രൊവിൻസുകൾ, റീജണുകൾ എന്നിവിടങ്ങളിൽനിന്നും കന്യാസ്ത്രീമാരുടെ യാത്രാസംഘവും യാത്രതിരിച്ചിട്ടുണ്ട്.
സി.എം.ഐ. തൃശ്ശൂർ ദേവമാത പ്രൊവിൻസ്, കാട്ടൂർ, ഇരിങ്ങാലക്കുട, തൃശ്ശൂർ എന്നിവിടങ്ങളിൽനിന്നും വിശുദ്ധപദ പ്രഖ്യാപനച്ചടങ്ങിന് പോകുന്നവരുമുണ്ട്. എവുപ്രാസ്യമ്മയുടെ വിശുദ്ധയെന്ന നാമകരണത്തിന് അത്ഭുത രോഗശാന്തി സ്ഥിരീകരിച്ച ജൂവലും കുടുംബവും ഇരിങ്ങാലക്കുടയിൽനിന്നാണ് യാത്ര പുറപ്പെട്ടത്. മിറക്കിൾ കോടതിയിൽ രോഗശാന്തി സാക്ഷ്യപ്പെടുത്തിയ ഡോ. രാജീവ്റാവുവും മെഡിക്കൽ ടീമും റോമിലെത്തും. 23ന് അതിരാവിലെതന്നെ എല്ലാ തീർത്ഥാടകരും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രത്യേകവേദിയിൽ സന്നിഹിതരാകും. സി എം ഐ സഭാ സമൂഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും എത്തുന്ന വിശിഷ്ട അതിഥികളെയും, വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വിശ്വാസികളെയും സ്വീകരിക്കുന്നതിനായി റോമിലെ മലയാളി സമൂഹം ഒരുങ്ങി കഴിഞ്ഞു.
റോമിൽ ഒരുവിധം എല്ലാ മലയാളികളുടെയും താമസ സ്ഥലങ്ങളും, മലയാളി സിസ്റ്റെർസ് ധാരാളമുള്ള നിരവധി മഠങ്ങളിലും മുൻകൂട്ടി തന്നെ ആളുകൾ മുറികൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി ഹോട്ടലുകളും ആശ്രമങ്ങളും മാത്രമാണ് ആശ്രയം. വർഷങ്ങൾക്ക് മുൻപ് വിശുദ്ധ അൽഫോൻസമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയപ്പോൾ ഉണ്ടായ സാഹചര്യമാണ് ഇപ്പോൾ റോമിലെ മലയാളികൾക്ക് അനുഭവപെടുന്നത് എന്ന് റോമിലെ മലയാളികൾ പറയുന്നു.
1805 ഫെബ്രുവരി 5 ന് ആലപ്പുഴ ജില്ലയിൽ കൈനകരിയിൽ ജനിച്ച ചാവറയച്ചൻ 1818ൽ പൗരോഹിത്യവ്രതം സ്വീകരിക്കുകയും 1829ൽ ആദ്യ ദിവ്യബലിയർപ്പിക്കുകയും ചെയ്തു. 1831ൽ സിഎംഐ സഭയും 1866ൽ സിഎംസി സന്യാസിനീസഭയ്ക്കു രൂപം നല്കുകയും ചെയ്തു. ചാവറയച്ചൻ സ്ഥാപിച്ച സിഎംസി സന്യാസസഭയിലെ അംഗമായിരുന്നു വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ. 1877 ഒക്ടോബർ ഏഴിന് തൃശൂർ ജില്ലയിലെ കാട്ടൂരിലായിരുന്നു ജനനം. 1900 മെയ് 24നാണ് സന്യാസവ്രതം സ്വീകരിച്ചത്. മാതാവിനോടുള്ള ഭക്തിയും പ്രാർത്ഥനയും ആയിരുന്നു എവുപ്രസ്യമ്മയുടെ ജീവിത മുഖമുദ്ര. 1952 ഓഗസ്റ്റ് 23ന് ആയിരുന്നു എവുപ്രാസിയാമ്മയുടെ മരണം.
പുണ്യനിമിഷത്തിന്റെ മുന്നോടിയായി റോമിലെ സിറോ മലബാർ കമ്മ്യുണിറ്റി യുടെ അഭ്യമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് റോമിലെ മരിയ മജോറി ബസിലിക്കയിൽ വിജിൽ സർവീസ് ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർടിനാൽ മാർ ജോർജ്ജ് ആലഞ്ചേരി, കർദിനാൾ മാർ ക്ലീമീസ് ബാവ മറ്റു ബിഷപ്പുമാർ, വൈദികർ, സിസ്റ്റേർസ് ഉൾപെടെ കേരളത്തിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമെത്തിയിട്ടുള്ള മലയാളികളും പങ്കെടുക്കും.
സവർണമേധാവിത്വം നിലനിന്നിരുന്ന കേരളത്തിൽ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നതും മലയാളത്തിലെ ആദ്യ ദിനപത്രമായ നസ്രാണി ദീപിക' മാന്നാനത്ത് ആരംഭിച്ചതും ചാവറയച്ചനാണ്. 1871 ജനുവരി മൂന്നിന് കൂനമ്മാവിലാണ് ചാവറ അച്ചൻ മരിച്ചത്.
Stories you may Like
- ലിംഗമാറ്റ ശസ്ത്രക്രിയ മനുഷ്യാന്തസ്സിനു കടുത്ത ഭീഷണി -വത്തിക്കാൻ
- ആർച്ച് ബിഷപ്പുമാർ വത്തിക്കാനിലേക്ക്; മാർപ്പാപ്പയുമായി ചർച്ചയ്ക്ക് സാധ്യത
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- ചൈനയിലെ മെയിൻ ലാൻഡിൽ പുതിയ കത്തോലിക്ക രൂപതയും ബിഷപ്പിനെയും നിയമിച്ച് വത്തിക്കാൻ
- മോൺ. ഡോ. ജോർജ്ജ് പനംതുണ്ടിൽ വത്തിക്കാൻ സ്ഥാനപതി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്