മറുനാടൻ മലയാളി കാമ്പസ് പ്രതിഭാ പുരസ്ക്കാരം ആഷിൻ തമ്പിക്ക്; സെവൻ പിഎം സ്റ്റാറ്റസിന്റെ അമരക്കാരൻ മറികടന്നത് ഫാറൂഖ് കോളേജിലെ ലിംഗസമത്വ സമരത്തിന് നേതൃത്വം നൽകിയ ദിനു വെയിലിനെ
തിരുവനന്തപുരം: പഠനം എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ കാമ്പസുകൾ. നാളെയുടെ പൗരന്മാരായി രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവർ കൂടിയാണ് വിദ്യാർത്ഥികൾ. ഇങ്ങനെ സമൂഹത്തിലെ മാതൃകയാകുന്നു വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മറുനാടൻ മലയാളിയുടെ ശ്രമം ആഷിൻ തമ്പിയെന്ന് വിദ്യാർത്ഥിയിൽ അവസാനിച്ചു. മറുനാടൻ മലയാളി അവാർഡ്സ് -2015ലെ കാമ്പസ് വിഭാഗത്തിലെ പുരസ്ക്കാരം കൊച്ചിയിലെ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ആഷിൻ തമ്പിക്കാണ് ലഭിച്ചത്. മികച്ച കാമ്പസ് പ്രതിഭയെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടിംഗിൽ ഫാറൂഖ് കോളേജിൽ ലിംഗ സമത്വംവാദത്തിനായി ശബ്ദമുയർത്തിയ ദിനു വെയിലിനെ മറികടന്നാണ് ആഷിൻ തമ്പി പുരസ്ക്കാരം നേടിയത്. 'സെവൻ പി എം സ്റ്റാറ്റസ്' (7 PM Status) എന്ന് ഫേസ്ബുക്ക് പേജ് വഴി സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങൾ സമൂഹത്തിന് മുമ്പിൽ കൊണ്ടുവരികയും മറ്റ് സാമൂഹ്യപ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് ആഷിന് ലഭിച്ച മറുനാടൻ പുരസ്ക്കാരം.
34.4 ശതമാനം വോട്ട് നേടിയാണ് ആഷിൻ തമ്പി മറുനാടൻ കാമ്പസ് പ്രതിഭാ പുരസ്ക്കാരം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ദിനു വെയിലിന് ലഭിച്ചത് 27.6 ശതമാനം വോട്ടാണ്. ഇവർ രണ്ട് പേരും തമ്മിൽ ഒന്നാം സ്ഥാനത്തിനായി കടുത്ത മത്സരം നടന്നപ്പോൾ ഈ വിഭാഗത്തിലെ മറ്റുള്ളവർക്ക് കാര്യമായ പിന്തുണ് ലഭിച്ചില്ല. സംസ്ഥാന സർക്കാറിന്റെ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാമായ അഡീഷണൽ സ്കിൽ അക്വിസേഷൻ പ്രോഗ്രാം (എഎസ്എപി) 13. 9 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തായി. രാജഗിരി ബിസനസ് സ്കൂളിലെ പരിപാടിയായ ക്രയോൺസിന് 12.1 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബാർട്ടൺ ഹിൽ കോളേജിലെ ഇൻസ്പെയർ പ്രോഗ്രാമിന് 8.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
പുരസ്ക്കാര ജേതാവിനെ കണ്ടെത്താനുള്ള ഈവിഭാഗത്തിലെ മറുനാടൻ വോട്ടിംഗിൽ 44040 പേരാണ് ആകെ പങ്കാളികളായത്. ഇതിൽ 15720 പേർ ആഷിൻ തമ്പിയുടെ സേവനപ്രവർത്തനങ്ങൾക്ക് അനുകൂലമായി പ്രതികരിച്ചു. അതേസമയം 12600 പേരാണ് ഫാറൂഖ് കോളേജിൽ ലിംഗ സമത്വ സമരത്തിന്റെ നായകനായി നിന്ന ദിനു വെയിലിനെ പിന്തുണച്ചത്. അസാപ്പിന് അനുകൂലമായി 6360 പേർ വോട്ട് രേഖപ്പെടുത്തി. ക്രയോൺസിന് 5520 പേരുടെ വോട്ട് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനത്തായ ഇൻസ്പെയറിന് അനുകൂലമായി നിന്നത് 3840 പേരായിരുന്നു. 21 ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിന് ഒടുവിലാണ് മറുനാടൻ മലയാളി മികച്ച കാമ്പസ് പ്രതിഭയായി ആഷിൻ തമ്പിയെ തിരഞ്ഞെടുത്തത്. വായനക്കാരുടെ നോമിനേഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവരാണ് ഫൈനലിസ്റ്റുകളായി നിന്നത്. ഡിസംബർ 15 മുതൽ ആരംഭിച്ച വോട്ടിങ് ജനുവരി 5 വരെ നീണ്ടുനിന്നു. വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ ആഷിൻ തന്നെയായിരുന്നു മുന്നിൽ നിന്നത്.
നന്മയുടെ പക്ഷത്ത് നിന്നും ജനോപകാര പരമായി അറിയിപ്പുകൾ നൽകുകയും വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് ആഷിന് തമ്പി. എറണാകുളം വൈപ്പിൻ സ്വദേശിയും വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിയുമാണ് ആഷിൻ തമ്പി. ആഷിൻ തുടങ്ങിയ 'സെവൻ പി എം സ്റ്റാറ്റസ്' (7 PM Status) എന്ന ഫേസ്ബുക്ക് പേജിന്റെ സുപ്രധാന കർമ്മം സാമൂഹ്യ പ്രതിബന്ധത തന്നെയാണ്. ലോകത്ത് ഏത് കോണിൽ ആയാലും ഏഴ് മണിയാകുമ്പോൾ ഒരു സ്റ്റാറ്റസ് ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടും. ഇത് വെറുതേ തള്ളിക്കളയാം സാധിക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് സാധാരണക്കാരന്റെ ശബ്ദമായി മാറുന്ന സാറ്റാറ്റസാകും ഇത്.
സാങ്കേതിക വിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് എങ്ങനെ സാമൂഹ്യ ഇടപെടൽ നടത്താം എന്നതിന്റെ തെളിവാണ് ആഷിൻ തമ്പിയും ഫേസ്ബുക്ക് പേജും. സാമൂഹ്യ പ്രതിബന്ധത ഉയർത്തുന്ന ഫേസ്ബുക്ക് സ്റ്റാറ്റസുകൾ, ഇത് പോസ്റ്റ് ചെയ്യുന്നത് ഏഴ് മണിയോട് കൂടെയും. ചിന്തയെ പ്രചോദിപ്പിക്കുന്ന ചർച്ചകളായി ആഷിന്റെ ഫേസ്ബുക്ക് പേജ് സ്റ്റാറ്റസിന് അപ്പുറത്തേക്ക് തന്നാൽ കഴിയുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുശള്ള അംഗീകാരമാണ് ആഷിന് തമ്പിക്ക് ലഭിച്ച മറുനാടൻ പുരസ്ക്കാരം.
മാദ്ധ്യമങ്ങളെയും അപ്രസക്തമാക്കി സോഷ്യൽ മീഡിയ മുന്നേറുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്ന സമയത്താണ് മലയാളത്തിലും ഒരു ഏഴ് മണി സ്റ്റാറ്റസ് ശ്രദ്ധ നേടുന്നത്. മാദ്ധ്യമങ്ങൾക്ക് പോലും സാധിക്കാത്ത വിധത്തിൽ ഇടപെടൽ നടത്തുന്ന സാമൂഹ്യ മാദ്ധ്യമമാണ് ഇന്ന് 7pm status. മാദ്ധ്യമശ്രദ്ധ നേടാൻ കഴിയാത്ത, സാമൂഹിക പ്രസക്തിയുള്ള ഏതെങ്കിലും വിഷയത്തിലായിരിക്കും എല്ലാ ദിവസവും വൈകിട്ട് ഏഴിന് പേജിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക. തെന്നിന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ സ്റ്റാറ്റസിനടിയിൽ കമന്റുകളുമായെത്തും. ചർച്ച കൊഴുക്കുകയും ചെയ്യും ഇതാണ് പതിവ് ശൈലി.
പേജിന്റെ നേതൃത്വത്തിൽ 'മേക്ക് ഓവർ' എന്ന പദ്ധതി നടപ്പിലാക്കാനും ആസൂത്രണം ചെയ്യുന്നുണ്ട്. മോശാവസ്ഥയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി, മാലിന്യ വിമുക്തമാക്കി, പെയിന്റടിച്ച് സുന്ദരമാക്കുന്ന പദ്ധതിയാണിത്. കൊച്ചി ബോട്ട്ജെട്ടി കേന്ദ്രീകരിച്ച് 'മേക്ക് ഓവർ' പദ്ധതിയുടെ ആദ്യ പ്രവർത്തനം നടത്താനാണ് സെവൻ പി.എം. പേജ് ലക്ഷ്യമിടുന്നത്. ഹാപ്പി സൺഡേ, മിഷന് ഹോസ്റ്റൽസ്, ക്ലീൻ കൊച്ചി വെൻ കൊച്ചി സ്ലീപ്സ് തുടങ്ങിയ പുതിയ ഫേസ്ബുക്ക് സംരംഭങ്ങളം ആരംഭിപ്പാക്കാനാണ് ആഷിന്റെ പരിപാടി. ഇതിനുള്ള ശ്രമങ്ങൾ തീവ്രമായി തന്നെ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ കൂടുതൽ ആവേശകരമാക്കാൻ കൂടി ആഷിന് ലഭിച്ച മറുനാടൻ പുരസ്ക്കാരം ഉപകരിക്കും.
മറുനാടൻ അവാർഡ്സ് 2015ലെ എട്ടാമത്തെ പുരസ്ക്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജനനായകനുള്ള പുരസ്ക്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നേടിയപ്പോൾ പ്രൊമിസിങ് ലീഡർ പുരസ്ക്കാരം ലഭിച്ചത് വിടി ബൽറാമിനായിരുന്നു. മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്ക്കാരം ഇടമലക്കുടിയിലെ ആദിവാസി സ്കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചർ നേടിയപ്പോൾ സാമൂഹ്യപ്രവർത്തകനുള്ള പുരസ്ക്കാരം വാവ സുരേഷും കരസ്ഥമാക്കി. സോഷ്യൽ മീഡിയയിലെ മികച്ച ഇടപെടലിനുള്ള അവാർഡ് കൃഷിഭൂമിയെന്ന ഫേസ്ബുക്ക് കൂട്ടായ്മമ്മയ്ക്കും, മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്ക്കാരം കോഴിക്കോട് കലക്ടർ പ്രശാന്ത് നായർക്കും സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള പുരസ്ക്കാരം കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കുമായിരുന്നു ലഭിച്ചത്.
മറുനാടൻ അവാർഡ്സ് 2015ലെ രണ്ട് പുരസ്ക്കാരങ്ങൾ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. മികച്ച പ്രവാസിക്കും മികച്ച പ്രവാസി സംഘടനയ്ക്കും നൽകുന്നതാണ് ഈ പുരസ്ക്കാരങ്ങൾ. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ മറുനാടൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍