മികച്ച സർക്കാർ ഉദ്യോഗസ്ഥനാവാൻ മത്സരം നടന്നത് ഡോക്ടർ ഷാഹിർ ഷായും വിജയലക്ഷ്മി ടീച്ചറും തമ്മിൽ; ഇടമലക്കുടിയിലെ ആദിവാസികൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച അദ്ധ്യാപികയ്ക്ക് ജനകീയ പുരസ്കാരം
തിരുവനന്തപുരം: കേരളത്തിന്റെ ജനനായകനായി രാഷ്ട്രീയപാരമ്പര്യം വേണ്ടുവോളമുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത്. പ്രോമിസിങ് ലീഡറായി വിടി ബൽറാം എംഎൽഎയും മാറി.
രാഷ്ട്രീയക്കാരെ പോലെ സമൂഹ വികസനത്തിന് അനിവാര്യതയാണ് സർക്കാർ ഉദ്യാഗസ്ഥരും. അതുകൊണ്ട് കൂടിയാണ് നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരേയും ആദരിക്കാൻ മറുനാടൻ തീരുമാനിച്ചത്. ഈ വിഭാഗത്തിലെ ജനകീയ പുരസ്കാരത്തിന് ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രെബൽ വകുപ്പിലെ സ്കൂളിലെ ഏകാധ്യാപിക ആയ വിജയലക്ഷമി അർഹനായി. പുനലൂർ താലൂക്ക് ആശുപത്രിയെ ആധുനിക വൽക്കരിച്ച് ഒടുവിൽ സ്വകാര്യ ലോബിയും ഭരണക്കാരും ചേർന്ന് സ്ഥലം മാറ്റിയ മുൻ സ്ൂപ്രണ്ട് ഡോ. ഷാഹിർ ഷായാണ് ഓൺലൈൻ വോട്ടെടുപ്പിൽ രണ്ടാമത് എത്തിയത്.
ഈ വിഭാഗത്തിലെ വോട്ടെടുപ്പിൽ 43, 569 പേരാണ് പങ്കെടുത്തത്. അതിൽ 15,152 പേർ വിജയലക്ഷമി ടീച്ചറിന് അനുകൂലമായി വോട്ട ചെയ്തു. അതായത് 34.8 ശതമാനം പേർ. ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രെബൽ വകുപ്പിലെ സ്കൂളിലെ ഏകാധ്യാപിക ആയ വിജയലക്ഷ്മി 20 വർഷമായി ഇവിടെ ജോലിചെയ്യുന്നു. ടീച്ചർ ആനയും കാട്ടുപോത്തുമുള്ള കാട്ടിലൂടെ യാത്രചെയ്താണ് ആദിവാസി കുട്ടികളെ പഠിപ്പിക്കാൻ എത്തുന്നത്. ടീച്ചറുടെ ഈ ത്യാഗമാണ് അവരെ മറുനാടന്റെ ജനകീയ പുരസ്കാരത്തിന് അർഹനാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഡോക്ടർ ഷാഹിർ ഷായ്ക്ക് 13,216 വോട്ടാണ് ലഭിച്ചത്. ആകെ രേഖപ്പെടുത്തിയതിന്റെ 30.3 ശതമാനം. തൃത്താല കൃഷി ഓഫീസറായ ജോസഫ് ജോൺ തേറാട്ടിലിനാണ് മൂന്നാം സ്ഥാനം. 5840 വോട്ടുമായി ഈ കൃഷി ഓഫീസർ 13.4 ശതമാനം വോട്ട് നേടി.
21 ദിവസം നീണ്ടുനിന്ന വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ വിജയലക്ഷമി ടീച്ചറും ഡോക്ടർ ഷാഹിർ ഷായുമായിരുന്നു. അതിനപ്പുറത്ത് ആർക്കും ഈ ജനകീയ പരുസ്കാര ഓൺലൈൻ വോട്ടെടുപ്പിൽ ഒരു ഘട്ടത്തിലും ഒന്നാമത് എത്താൻ കഴിഞ്ഞിരുന്നില്ല. അവസാനം 4.5 ദശാംശം വോട്ടിന്റെ വ്യത്യാസത്തിൽ ജയലക്ഷ്മി ടീച്ചർ ഒന്നാമത് എത്തി. പുരസ്കാര പട്ടികിയൽ നാലമത് എത്തിയ വയനാട് വനം വകുപ്പിലെ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറിന് 5360 വോട്ട് കിട്ടി. 12 ശതമാനമാണ് വോട്ട്. അവസാന സ്ഥാനത്ത് എത്തിയ മൂവാറ്റുപുഴ ജോയിന്റ് ആർടിഒ ആയ ആദർശ് കുമാർ നായർക്ക് 9.2 ശതമാനം വോട്ടാണ് ലഭിച്ചത്. അതായത് 4001 വോട്ട്. പുരസ്ക്കാര പട്ടികയിൽ ഇടംപിടിച്ചവർ അവരുടെ സേവന മേഖലയിൽ ഏറെ ശോഭിച്ചവരായിരുന്നു. അതിൽ മികച്ച വ്യക്തിയെ മറുനാടൻ വായനക്കാർ ആദരിക്കുകയാണ് ഇതിലൂടെ.
മറുനാടൻ അവാർഡിന്റെ ആദ്യഘട്ടത്തിൽ വായനക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് പേരാണ് മികച്ച സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പുരസ്കാര പട്ടികയിൽ ഫൈനലിസ്റ്റായത്. ഇവരിൽ നിന്നും ഓൺലൈൻ വോട്ടിങ് നടത്തിയാണ് വിജയലക്ഷ്മി ടീച്ചറെ വിജയിയായി പ്രഖ്യാപിച്ചത്. ഡിസംബർ 15ാം തീയതി മുതലാണ് വോട്ടിങ് ആരംഭിച്ചത്. ജനുവരി 5ന് വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ആദിവാസി കുട്ടികളുടെ പഠനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വിജയലക്ഷ്മി ടീച്ചർ വ്യക്തിപരമായ നടപടികൾ തന്നെയാണ് മറുനാടൻ വോട്ടർമാരിലും പ്രതിഫലിപ്പിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയെ ആധുനിക വൽക്കരിച്ച് ഒടുവിൽ സ്വകാര്യ ലോബിയും ഭരണക്കാരും ചേർന്ന് സ്ഥലം മാറ്റിയ മുൻ സ്ൂപ്രണ്ടാണ് വോട്ടെടുപ്പിൽ രണ്ടാമത് എത്തിയ ഡോ. ഷാഹിർ ഷാ.
അക്ഷരാഭ്യാസം ലഭിക്കാതെ പോകുമായിരുന്ന മണ്ണിന്റെ മക്കൾക്ക് വിദ്യപകർന്നു നൽകി ദൈവിക പരിവേഷം ലഭിച്ച വിജയലക്ഷ്മി ടീച്ചറിന് മറുനാടൻ പുരസ്കരാം അർഹതയ്ക്കുള്ള അംഗീകാരമാണ്. ആദിവാസി മേഖലയായ ഇടമലക്കുടിയിലെ ഏകാധ്യാപക സ്കൂളിലെ അദ്ധ്യാപികയായ വിജയലക്ഷ്മി ടീച്ചറുടെ അധികം ആരും അറിയപ്പെടാത്ത സേവനം എത്ര സ്തുതിച്ചാലും മതിയാകാത്തതാണ്. ഈറ്റയിലകൾ ഈർക്കിൽ കഷണങ്ങളാൽ കൂട്ടിയിണക്കിയുണ്ടാക്കിയ മറയുടെ ഇരുപുറത്തും മണ്ണ് കുഴച്ചുതേച്ചുണ്ടാക്കിയ ഭിത്തിയിൽ തീർത്ത കുടിലിൽ 18 വർഷം ഒറ്റയ്ക്ക് താമസിച്ചാണ് വിജയലക്ഷ്മിയെന്ന ഏകാധ്യാപക സ്കൂൾ ടീച്ചർ ഇടമലക്കുടിയിലെ കുട്ടികൾക്ക് അക്ഷരാഭ്യാസം പകർന്ന് മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തിയത്.
ബാല്യം വിട്ടുമാറാത്ത രണ്ട് മക്കളെ വീട്ടുകാരുടെ കൈകളിലേൽപിച്ച് കാടിനു നടുവിലെ ആദിവാസി വിഭാഗക്കാരുടെ ഇടയിലേയ്ക്ക് കടന്നുചെന്നപ്പോൾ ആദ്യം ആശങ്കയായിരുന്നെങ്കിലും അവരുടെ സ്നേഹവും ദുരിതവും നാടിന്റെ ആവശ്യവും കണ്ടറിഞ്ഞപ്പോൾ അതൊരു ഇഷ്ടമായി മാറി. ഇല്ലായ്മകളും ദുർഘടാവസ്ഥയും ചുറ്റും നിരന്നപ്പോഴും തളരാതെ കർത്തവ്യനിരതയായി നീങ്ങുന്ന വിജയലക്ഷ്മി ടീച്ചറിന്റെ സേവനമനോഭാവം ഇടമലക്കുടിയിലെ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെയെങ്കിലും കടത്തിവിടാൻ കരുത്തായി. അങ്കണ വാടികൾപോലും അദ്ധ്യാപകരില്ലാതെ അനാഥമായ അവസ്ഥയിൽ കിടക്കവെയാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ തലവര മാറ്റിയെഴുതാൻ വിജയലക്ഷ്മിക്ക് നിയോഗമുണ്ടായത്. അത് ഏറ്റെടുത്ത് വിജയിപ്പിക്കാൻ വിജയലക്ഷ്മി ടീച്ചർ ആവുന്നതെല്ലാം ചെയ്തു.
മൂന്നാറിൽനിന്നു 22 കിലോമീറ്റർ അകലെനിന്നു പെട്ടിമുടി വരെ ജീപ്പിലെത്തി അവിടെനിന്നു 18 കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നാൽ ഇടലിപ്പാറയെന്ന ആദിവാസി കുടിയിലെത്താം. വനത്തിനുള്ളിലൂടെ ഏകദേശം മൂന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിക്കണം. അവിടെയാണ് തന്റെ കർമമണ്ഡലമെന്നു വിജയലക്ഷ്മി തിരിച്ചറിഞ്ഞത് ഊരുകളിലെ വലിയ മാറ്റത്തിനാണ് വഴിതെളിച്ചത്. കൂലിപ്പണിക്കാരനായ രാജുവിനും രണ്ടരയും അഞ്ചും വയസുള്ള ആൺമക്കളുമൊത്ത് അടിമാലിക്കടുത്ത് കത്തിപ്പാറയിൽ താമസിക്കുമ്പോഴാണ് വിജയലക്ഷ്മിക്ക് ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലിയെന്ന വാഗ്ദാനമെത്തിയത്. രാജുവിന് വല്ലപ്പോഴും മാത്രം കിട്ടുന്ന കൂലിപ്പണി കൊണ്ട് അർധപട്ടിണിയിൽ കഴിയവേ, പ്രതികൂല സാഹചര്യത്തിലും ജോലിക്ക് പോകാൻ വിജയലക്ഷ്മി തയാറാകുകയായിരുന്നു. പിന്നീട് അത് ജീവിത ദൗത്യവുമായി.
ഏതാണ്ട് രണ്ട് ദശാബ്ദത്തോളം നീളുന്ന സേവനത്തിനിടെ ഇടമലക്കുടിയുടെ ചരിത്രത്തിന്റെതന്നെ ഭാഗമായി ടീച്ചർ മാറി. ഇക്കാലയളവിൽ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെ പഠിപ്പിച്ചും ബാഹ്യലോകത്തിനിണങ്ങിയ വിധം രൂപപ്പെടുത്തി. നാൽപതോളം കുട്ടികൾക്ക് ഉപരിപഠനത്തിന് വഴിയൊരുക്കി. രണ്ട് കൂട്ടികൾ ബിരുദ പഠനം പൂർത്തിയാക്കി. ടീച്ചറുടെ ശിഷ്യരിൽ പലരും ട്രൈബൽ പ്രമോട്ടർമാരായും മറ്റും ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ വേതനം 3000 ആയും അടുത്തിടെ 5000 ആയും ഉയർത്തി നൽകി. എന്നാൽ 18 വർഷമായി സർക്കാറിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും വിജയലക്ഷ്മിക്ക് സ്ഥിരജോലി നൽകണമെന്ന സാമൂഹ്യപ്രവർത്തകരുടെ ആവശ്യം ഇനിയും സാക്ഷാൽകരിക്കപ്പെട്ടിട്ടില്ല.
കുടുംബത്തിന്റെ സുഖം നോക്കാതെ കാടിനുള്ളിൽ കഴിഞ്ഞ് ആദിവാസികളെ സാക്ഷരരാക്കിയെങ്കിലും യുവത്വത്തിന്റെ നല്ല പങ്കും ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് മാറ്റിവച്ച വിജയലക്ഷ്മിക്ക് നല്ലൊരു പരിഗണന പോലും സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. മറുനാടൻ പുരസ്കാര ലബ്ദിയിലൂടെ ജനങ്ങളുടെ പുരസ്കാരം വീണ്ടും ടീച്ചറെ തേടി എത്തുന്നു. സമീപ ഭാവിയിൽ തന്നെ നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന ഈ ടീച്ചർക്ക് നേരെ ഭരണാധികാരികളുടെ കരുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Stories you may Like
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- ചെയ്യാത്ത ബൈക്ക് സറ്റണ്ടിന് വിദ്യാർത്ഥിയെ കുറ്റക്കാരനാക്കി
- തൃണമൂൽ നേതാക്കളുടെ അറസ്റ്റ്: എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ കേസ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍