തെരുവിന്റെ വിശപ്പു മാറ്റാൻ പൊതിച്ചോറുമായി എത്തുന്ന അശ്വതി ജ്വാല.. വൻകിട അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന ജോയ് കൈതാരം.. അശരണരുടെ ഗാന്ധിഭവനെ കാരുണ്യഭവൻ ആക്കിയ പുനലൂർ സോമരാജൻ: മികച്ച സാമൂഹ്യ പ്രവർത്തനുള്ള അവാർഡ് ലിസ്റ്റിൽ നിങ്ങളുടെ വോട്ട് ആർക്കാണ്?
തിരുവനന്തപുരം: സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്യുന്നവർക്കായി മറുനാടൻ മലയാളി ഏർപ്പെടുത്തിയ പുരസ്ക്കാര പട്ടികയിൽ ഇടംപിടിച്ച വാവാ സുരേഷിനെ കുറിച്ചും ഓട്ടോ മുരുകനെ കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. അഞ്ച് പേർ ഉൾപ്പെട്ട ഫൈനൽ ലിസ്റ്റിൽ നിന്നും അവസാനത്തെ മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് മറുനാടൻ പ്രസിദ്ധീകരിക്കുന്നത്. തെരുവിന്റെ വിശപ്പ് മാറ്റാൻ തന്നാൽ ആവുന്ന സഹായം ചെയ്യുന്ന തിരുവനന്തപുരത്തെ പെൺകുട്ടി അശ്വതി ജ്വാല, സംസ്ഥാന മുഖ്യമന്ത്രിയെ പോലും വെള്ളം കുടിപ്പിക്കുന്ന വിധത്തിൽ അഴിമതി കേസുകളിൽ ഇടപെട്ട് നിരന്തരമായി പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവർത്തകൻ ജോയ് കൈതാരം, അശരണരുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ ജനറൽ സെക്രട്ടറി പുനലൂർ രാജൻ എന്നിവരാണ് ഇവർ.
മറുനാടൻ വായനക്കാർ തന്നെ നോമിനേറ്റ് ചെയ്ത ഇവർക്ക് പ്രത്യേകിച്ചും ഒരു ആമുഖം ആവശ്യമില്ല. ഇവരുടെ മേഖലയിൽ സജീവമായ ഇടപെടുന്നവരാണ് മൂന്ന് പേരും. കാരുണ്യം എന്ന വാക്കാണ് അശ്വതിക്കും പുനലൂർ സോമരാജനും ചേരുന്നതെങ്കിൽ തോൽക്കാൻ മടിയുള്ള തികഞ്ഞ പോരാളിയാണ് ജോയ് െൈകെതാരം.
തെരുവിന്റെ വിശപ്പകറ്റുന്ന പൊതിച്ചോറ്...
വികസനം വന്നുവെന്ന് പറയുമ്പോഴും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാതെ തെരുവിൽ കഴിയുന്നവർ നിരവധിയാണ്. വിശക്കുന്നവ് അന്നം നൽകുകയാണ് ജീവിതത്തിലെ ഏറ്റവും നല്ലപ്രവൃത്തി. ആ അർത്ഥത്തിൽ തെരുവിലുള്ളവരുടെ കാണപ്പെട്ട ദൈവമാണ് അശ്വതി. തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയാണ് അശ്വതി.
തന്റെ കർമ്മപഥത്തിലേക്ക് ഈ പെൺകുട്ടി ചുവടുവച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു.അനാഥരും അശരണരുമായി തെരുവോരങ്ങളിലലഞ്ഞു നടക്കുന്നവർക്ക് ഭക്ഷണം നൽകിയും അവരെ പരിചരിച്ചും അശരണകേന്ദ്രങ്ങളിലേക്കെത്തിച്ചും ജീവിതത്തിന്റെ നല്ലൊരു ഭാഗം അവർക്കായി മാറ്റിവെക്കുകയാണ് അശ്വതി. സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പിന്നീട് ജ്വാലയെന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 25 പേർക്കായി പൊതിച്ചോറിനൊപ്പം സ്നേഹവും വിളമ്പുന്ന അശ്വതി സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് ഈ സംഘടന തുടങ്ങിയത്.
തെരുവോരങ്ങളിൽ അലഞ്ഞും അസുഖത്താൽ വലഞ്ഞും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യർക്കിടയിലേക്ക് സ്നേഹസ്പർശവുമായി എത്തുന്ന അശ്വതിക്ക് വേദനിപ്പിക്കുന്നനുഭവങ്ങൾ ഒട്ടേറെയുണ്ട്. സസമൂഹത്തിന്റെ അവഗണനയ്ക്കു പുറമേ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഏറെ വേദനിപ്പിക്കുന്നതെന്ന് അശ്വതി പറയുന്നു. തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ അശരണരായ രോഗികൾക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാൻ വേണ്ടി ചെന്നപ്പോൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പരിഹാസങ്ങളും ഉപദേശവുമാണ്. മനുഷ്യവകാശ കമ്മീഷൻ പരാതി കൊടുത്തു കൂടാതെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്ക് അവധി ദിവസം ഒഴികെയുള്ള ദിവസങ്ങളിൽ പ്രവേശനനുമതി ലഭിച്ചെന്നും അശ്വതി പറയുന്നു.
ലോ കോളേജ് വിദ്യാർത്ഥിയായ അശ്വതി ജോലിയും പംനവും ഒരുമിച്ച് കൊണ്ടുപോകുന്ന സാധാരണക്കാരിയായ പെൺക്കുട്ടിയാണ്. പൊതു സമൂഹത്തിലേക്ക് കുത്തിവെക്കുന്ന തെറ്റായ ധാരണകൾക്ക് പലപ്പോഴും അശ്വതിയും ഇരയായിട്ടുണ്ട്.സാധാരണക്കാരായ മനുഷ്യർക്ക് സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുവാനോ സഹായിക്കാനോ ഉള്ള അവകാശങ്ങളില്ലെന്ന ധാരണകളാണുള്ളതെന്നും അശ്വതി വ്യക്തമാക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തിൽ മുന്നേറുവാനുള്ള അശ്വതിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യം അമ്മയുടെയും സഹോദരിയുടെയും പൂർണ്ണ പിന്തുണയാണെന്നുണ് അശ്വതി പറയുന്നത്.
അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന ജോയ് കൈതാരം
പ്രമുഖ വിവരാവകാശ-സാമൂഹ്യ പ്രവർത്തകനായ ജോയ് കൈതാരം മറുനാടൻ മലയാളി അവാർഡ് ലിസ്റ്റിൽ ഇടം പിടിച്ച പ്രമുഖ വ്യക്തിത്വമാണ്. ജോയ് കൈതാരം ഇടപാടാത്ത കേസുകൾ ഉണ്ടോ? ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ അതിൽ അത്ഭുതപ്പെടാൻ ഇല്ല. കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെ കുരുക്കിയ ദേശീയഗാന വിവാദ കേസ്, വിവാദ കോലാഹലങ്ങൾക്ക് ഇടയായ സോളാർ കേസ്, മലബാർ സിമന്റ്സ് ജീവനക്കാർ ശശീന്ദ്രന്റെ മരണം കേസ്, എച്ച്എംഡി ഭൂമി കൈയേറ്റ കേസ് ഇങ്ങനെ ജോയ് കൈതാരത്തിന്റെ ഇടപെടൽ ഏൽക്കാത്ത കേസുകൾ തന്നെ കുറവാണ്.
അഴിമതിക്കും കൊള്ളരുതായ്മ്മകൾക്കും എതിരെ ന്ധിയില്ലാ പോരാട്ടം നടത്തുന്ന ഇദ്ദേഹം തൃശ്ശൂർ സ്വദേശിയാണ്. പഞ്ചായത്ത് തലത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയിരുന്ന അദ്ദേഹം പിന്നീടാണ് വിവരാവകാശ മേഖലയിലേക്ക് തിരിഞ്ഞത്. വിവരാവകാശത്തെ ആയുധമാക്കിയ ജോയ് കൈതാരം കേരളത്തിലെ പല ബ്രേക്കിങ് ന്യൂസുകൾക്കും പിന്നിലെ ചാലക ശക്തി കൂടിയാണ്. പല അഴിമതി കേസുകളും പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു. പ്രതിഫല ഇച്ഛ ഏതുമില്ലാതെയാണ് ജോയി കൈതാരത്തിന്റെ പ്രവർത്തനങ്ങൾ.
അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയതിന്റെ പേരിൽ പലപ്പോഴും ജോയി കൈതാരത്തിന്റെ ജീവന് പോലും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം ഘട്ടങ്ങളിലും അദ്ദേഹം പേടിച്ചു പിന്മാറിയിട്ടില്ല. നിയമം ഉപയോഗിച്ചും തന്നെ ഇത്തരം ശക്തികളെ ജോയ് കൈതാരം നേരിട്ടു. ഭീഷണികളെ തുടർന്ന് കേരളത്തിൽ ആദ്യമായി പൊലീസ് സംരക്ഷണം ലഭിച്ച വിവരാവകാശ പ്രവർത്തകനും ജോയ് കൈതാരമാണ്. പണം നൽകിയും പ്രലോഭിപ്പിക്കാൻ പലരും ശ്രമിച്ചിട്ുടണ്ടെങ്കിലും അതിനൊന്നും വഴങ്ങാതെ തന്റെ പോരാട്ടം തുടരുകയായിരുന്നു ജോയി കൈതാരം.
ശശിതരൂരിന്റെ ദേശീയ ഗാന വിവാദത്തിൽ നിന്നു പിന്മാറാൻ 50 ലക്ഷം രൂപ വാഗ്ദാനവുമായി ഹൈക്കോടതിയിലെ അഭിഭാഷകൻ സമീപിച്ചതായി അദ്ദേഹം ഓർക്കുന്നു. സാൻഡിയാഗോ മാർട്ടിൻ വിഷയത്തിൽ ഇടപെട്ടതിന് പല തരത്തിലുള്ള ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട് ജോയ് കൈതാരത്തിന്.
ശശീന്ദ്രനും മക്കളും കൊല്ലപ്പെട്ട ശേഷം രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ ആക്ടിടിങ് ചെയർമാനായിരുന്നു ജോയ് കൈതാരം. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പല വിവരങ്ങളും പുറത്തുവന്നത് ജോയ് കൈതാരത്തിന്റെ ഇടപെടലിലൂടെയായിരുന്നു. തന്റെ വിവരാവകാശ പ്രവർത്തനങ്ങളിൽ ആദ്യം ഭാര്യയും മക്കളും ഭയപ്പെട്ടിരുന്നെങ്കിലും പിന്നീട് അവർക്കും അത് ശീലമായെന്നാണ് ജോയ് കൈതാരം പറയുന്നത്.
കാരുണ്യം ചൊരിയുന്ന ഗാന്ധിഭവന്റെ അമരക്കാരനായ സോമരാജൻ
പത്തനാപുരം ഗാന്ധിഭവൻ മേധാവിയായ പുനലൂർ സോമരാജൻ. പുനലൂർ, ഐക്കരക്കോണം സ്വദേശിയായ അദ്ദേഹത്തിന്റെ കീഴിൽ നടത്തുന്ന ഗാന്ധിഭവൻ എന്ന വലിയൊരു ജീവകാരുണ്യ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. എഴുന്നൂറോളം അന്തേവാസികളുള്ള ഇവിടെ നാനാ ജാതിമതസ്ഥരും വിശ്വാസമില്ലാത്തവരും അവരവരുടെ ആദർശമനുസരിച്ച് ജീവിക്കുന്നു. ഗാന്ധിഭവൻ ജനറൽ സെക്രട്ടറിയും അവർ നടത്തുന്ന സ്നേഹരാജ്യം മാഗസിന്റെ മാനേജിങ് എഡിറ്ററുമായ പുനലൂർ സോമരാജൻ ഒരു പാട് കുടുംബങ്ങൾക്ക് അഭയമായി മാറിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സേവനം പരിഗണിച്ചാണ് മറുനാടൻ അവാർഡിനായി പരിഗണിച്ചത്.
മുനിസിപ്പൽ ജീവനക്കാരനായിരുന്ന ചെല്ലപ്പന്റെയും ശാരദ(പരേത )യുടെയും ആറു മക്കളിൽ ഏറ്റവും മുതിർന്ന ആളാണ് പുനലൂർ സോമരാജൻ. സുഹൃത്തുക്കളായ വിജയൻ അമ്പാടി എന്നിവർക്കൊപ്പം 2002ൽ തുടങ്ങിയ ഗാന്ധിഭവൻ പത്തനാപുരത്താണ് പ്രവർത്തിച്ചത്. മക്കൾ ഉപേക്ഷിച്ച അമ്മമാരുടെ ആശാകേന്ദ്രമാണ് ഇന്ന് പുനലൂർ സോമരാജൻ തുടങ്ങിയ ഗാന്ധിഭവൻ. ആദ്യമായി ഒരു അമ്മ ഗാന്ധിഭവനിൽ എത്തിയത്. ഇതേക്കുറിച്ച് സോമരാജൻ പറയുന്നത് ഇങ്ങനെയാണ്:
'കൊട്ടാരക്കര യ്ക്കടുത്തുള്ള കോക്കാട് എന്ന സ്ഥലത്ത് വച്ച് വളരെ പ്രായമുള്ള ഒരമ്മയെ ഒറ്റപ്പെട്ട നിലയിൽ കണ്ടുമുട്ടി. എൺപത്തഞ്ചു വയസിലേറെ പ്രായമുണ്ടായിരുന്ന അവർക്ക് നേരത്തെ ധാരാളം സ്വത്തു ക്കളൊക്കെ ഉണ്ടായിരുന്നത്രെ.അതൊക്കെ എങ്ങനെയോ നഷ്ടപ്പെട്ടു പോയി. ആരും തിരിഞ്ഞു നോക്കാനില്ലാത്ത ആ മാതാവിനെ ഒരാളെന്നെ പരിചയപ്പെടുത്തി. അവരോടു സംസാരിച്ച കൂട്ട ത്തിൽ 'അമ്മ എന്റെ കൂടെ വരുന്നോ' എന്ന് ചോദിച്ചു. വയോധികമാതാവിന് ഇത് നൂറു വട്ടം സമ്മതമായിരുന്നു. എന്റെ വീട്ടിലേക്ക് തന്നെ കൊണ്ടു പോകാനായിരുന്നു ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ഇത്രയും പ്രായമായ ഒരാളെ അങ്ങനെ സ്വാഗതം ചെയ്യുന്നത് നന്നല്ലെന്നും എന്തെങ്കിലും സംഭവിച്ചു പോയാൽ ബുദ്ധിമുട്ടാകുമെന്നും പലരും പറഞ്ഞപ്പോൾ അതിൽ കഴമ്പുണ്ടെന്ന് തോന്നി.
അതിനാൽ രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് ഉറപ്പു നൽകി തിരികെ വന്നു. ഞങ്ങളുടെ സംഘടന സ്ഥിതി ചെയ്യുന്ന വാടക കെട്ടിടത്തിനു സമീപം തന്നെ ഒരു വീട് ഉടൻ തന്നെ വാടകയ്ക്ക് കണ്ടെത്താൻ കഴിഞ്ഞു. അവിടെ താമസിച്ചിരുന്നവർ പെട്ടെന്ന് ഒഴിയുന്ന വിവരം കോക്കാട് നിന്നു വരുന്ന അതേദിവസമാണ് അറിയുന്നത്. അതൊരു ചെറിയ വീടായിരുന്നു. അതിൽ ആ അമ്മയെ പാർപ്പിച്ചു. ക്രമേണ കൂടുതൽ അംഗങ്ങൾ അവിടേക്ക് എത്താൻ തുടങ്ങി. അതോടെ കുറേ വാടകക്കെട്ടിടങ്ങൾ മാറി മാറി എടുത്ത് പ്രവർത്ത നം വ്യാപിപ്പിക്കേണ്ട സാഹചര്യമായി. എൺപത് അംഗങ്ങൾ വരെ ആയതോടെ കൂടുതൽ സൗകര്യങ്ങളും അനിവാര്യമായി വന്നു. തുടർന്നാണ് അഗതിമന്ദിരം വിപുലപ്പെടുത്തിയത്'- സോമരാജൻ പറയുന്നു.
ഇപ്പോൾ നിരവധി സുമനസുകളുടെ സേവനം കൊണ്ടാണ് ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന ഗാന്ധിഭവന്റെ അമരക്കാരനെ തേടി പുരസ്ക്കാരങ്ങളും എത്തിയിട്ടുണ്ട്. കലഞ്ഞൂർ പാടം സ്വദേശിനി പ്രസന്നയാണ് ഭാര്യ. അമൽരാജ് മകനും അമിതരാജ് മകളുമാണ്.
തങ്ങളുടെ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന ഇവരിൽ ആർക്കാണ് നിങ്ങളുടെ വോട്ട്? ഈമാസം 31 വരെ സാമൂഹ്യ സേവന വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വാവാ സുരേഷിനോ തെരുവോരം മുരുകനോ വോട്ടു ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല.
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- വിവാഹ തട്ടിപ്പിൽ ഇരയായ നെയ്യാറ്റിൻകരയിലെ 65കാരൻ മറുനാടനോട്
- അശ്വതി അച്ചുവിനെ പുവ്വാർ പൊലീസ് പൊക്കിയ കഥ
- യശസ്വി ജയ്സ്വാളിന്റെ കരിയർ മാറ്റിമറിച്ചത് രോഹിത് ശർമയുടെ ആ ഒറ്റ ഫോൺ കോൾ
- അശ്വതിക്ക് രാത്രി ഏറെ വൈകിയും താത്ക്കാലിക ജാമ്യം ലഭിച്ചു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്