സോഷ്യൽ മീഡിയയിൽ വാചകം അടിക്കുന്നവർക്കല്ല വല്ലതും ചെയ്യുന്നവർക്കാണ് ജനങ്ങളുടെ പിന്തുണ; ദീപാ നിശാന്തിനേയും പ്രമുഖ സംഘടനകളേയും പിന്തള്ളി സോഷ്യൽ മീഡിയാ ഇടപെടലുകൾക്കുള്ള പുരസ്കാരം കൃഷി ഭൂമിക്ക്
തിരുവനന്തപുരം: ഏതാനും വർഷങ്ങളായി മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിച്ചിട്ടുമില്ല. ഈ പതിവിന് മാറ്റം വരുത്തുകയായിരുന്നു ഇത്തവണ മറുനാടൻ മലയാളി. ഈ വിഭാഗത്തിൽ മറുനാടൻ മലയാളിയുടെ ആദ്യ പുരസ്കാരം കൃഷി ഭൂമിയെന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പിന്.
വിഷരഹിത പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിക്കാൻ ഉള്ള അറിവും വിത്തുകളും പരസ്പരം കൈമാറി നല്ല കൃഷിയുടെ വക്താക്കളായി മാറാൻ ഓരോരുത്തരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് കൃഷിഭൂമി. മഹത്തായ ആ ലക്ഷ്യത്തിലേക്ക് എത്താനും കൃഷിയുടെ വ്യാപനത്തിനുമായി അംഗങ്ങൾ ആവശ്യപ്പെടുന്ന കാർഷിക സഹായങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുക എന്ന കാര്യവും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു. ഇത്തരം ജനകീയ ഇടപെടലുകൾക്ക് സോഷ്യൽ മീഡിയയ്ക്കുള്ള സ്ഥാനം വ്യക്തമാക്കിയാണ് പുരസ്കാരത്തിന് കൃഷിഭൂമിയെ മറുനാടൻ മലയാളി വായനക്കാർ തെരഞ്ഞെടുക്കുന്നത്.(കൃഷി ഭൂമിയെന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ പേജിലേക്ക് കടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടത്തിൽ വ്യക്തമായ മുൻതൂക്കവുമായാണ് കൃഷി ഭുമി ആദ്യസ്ഥാനത്ത് എത്തുന്നത്. ആകെ പോൾ ചെയ്ത വോട്ടുകളായ 54,780ൽ 18,612 എണ്ണം കൃഷി ഭുമിക്കായിരുന്നു. ശതമാനക്കണക്കിൽ 34ഉം. തൊട്ട് പിന്നിലെത്തിയത് കേരള വർമ്മ കോളേജിലെ ബീഫ് വിവാദമുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ ദീപാ നിശാന്തും. കേരള വർമ്മ കോളേജിലെ ഈ അദ്ധ്യാപികയ്ക്ക് 15, 599 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് ശതമാനം 30.3ഉം. മൂന്നാം സ്ഥാനത്തിനായി ഫ്രീതിങ്കേഴ്സും റൈറ്റ് തിങ്കേഴ്സും തമ്മിൽ ശക്തമായ മത്സരമായിരുന്നു. ദശാംശം ഒൻപത് ശതമാനത്തിന്റെ വ്യത്യാസത്തിൽ ഫ്രീ തിങ്കേഴ്സ് മൂന്നാമനായി.
ഫ്രീതിങ്കേഴ്സിന് 7,128 പേരാണ് വോട്ട് ചെയ്തത്. ആകെ പോൾ ചെയ്തതിന്റെ 13 ശതമാനം. റൈറ്റ് തിങ്കേഴ്സിന് 6.633 പേരുടെ പിന്തുണയാണ് ലഭിച്ചത്. 12.1 ശതമാനമാണ് ഇത്. ക്രിയാത്മക ചിന്തകൾക്കായി വേദിയൊരുക്കുന്ന ഗ്രൂപ്പുകൾ എന്ന നിലയിലാണ് ഫ്രീ തിങ്കേഴ്സിനെയും റൈറ്റ് തിങ്കേഴ്സിനെയും പുരസ്കാരത്തിനു പരിഗണിച്ചത്. ലോകത്ത് നടക്കുന്ന സംഭവങ്ങളിലൊക്കെത്തന്നെ ഒരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കാൻ ഈ ഗ്രൂപ്പുകൾ നടത്തുന്ന ഇടപെടലുകൾ പലരിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. വോട്ടിംഗിൽ അവസാനം എത്തിയത് മാദ്ധ്യമപ്രവർത്തകയും മദ്രസാ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഏറെ ആക്രമണങ്ങൾ നേരിടേണ്ടി വന്നവരുമായി വി പി റെജീനയാണ്. റെജീനയ്ക്ക് 5,808 വോട്ടാണ് ലഭിച്ചത്. അതായത് 10.6 ശതമാനം.
21 ദിവസം നീണ്ടുനിന്ന വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ കൃഷിഭൂമിയും ദീപാ നിശാന്തും തമ്മിലായിരുന്നു മത്സരം. മറുനാടൻ അവാർഡിന്റെ ആദ്യഘട്ടത്തിൽ വായനക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് പേരാണ് മികച്ച സോഷ്യൽ മീഡിയ പുരസ്കാര പട്ടികയിൽ ഫൈനലിസ്റ്റായത്. ഇവരിൽ നിന്നും ഓൺലൈൻ വോട്ടിങ് നടത്തിയാണ് കൃഷി ഭൂമിയെ വിജയിയായി പ്രഖ്യാപിച്ചത്. ഡിസംബർ 15ാം തീയതി മുതലാണ് വോട്ടിങ് ആരംഭിച്ചത്. ജനുവരി 5 വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ഇതിലൂടെ ജനപ്രിയ നായകനായി വി എസ് അച്യൂതാനന്ദനേയും പ്രോമിസിങ് ലീഡറായി വിടി ബൽറാമിനേയും മികച്ച സാമൂഹിക പ്രവർത്തകനായി വാവാ സുരേഷിനേയും കണ്ടെത്തിയിരുന്നു. നാലാമത്തെ പുരസ്കാരമായാണ് കൃഷി ഭൂമിയുടെ നേട്ടം മറുനാടൻ പ്രഖ്യാപിക്കുന്നത്.
മലയാളികൾക്ക് നഷ്ടമായ കാർഷിക സംസ്ക്കാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ഒരുകാലത്ത് കൃഷി ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാനം ആയിരുന്നത് ഇപ്പോൾ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വിഷം കലർന്ന പച്ചക്കറികൾ കഴിച്ചു മടുത്തപ്പോഴാണ് മണ്ണിനെ മറന്ന മലയാളികൾ വീണ്ടും മണ്ണിലേക്ക് ചുവടുവച്ചത്. ഇതിന് ആവേശം പകർന്ന് കൂടെ നിന്നവരുടെ കൂട്ടത്തിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പും ഉണ്ടായിരുന്നു. അതായിരുന്നു കൃഷി ഭൂമി. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ. ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ട് പ്രവർത്തിക്കുന്നതിൽ ഉപരിയായി കർഷകർക്കും പുതലമുറയ്ക്കും അറിവുപകരുന്ന വേദി കൂടിയാണ് കൃഷിഭൂമിയെന്ന് ഫേസ്ബുക്ക് കൂട്ടായ്മ. കൃഷിയെ വീണ്ടെടുക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണ് മറുനാടൻ പുരസ്കാരം.
പരമ്പരാഗത കൃഷി രീതികളെയും പുതുരീതികളെയും വളർത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപംകൊള്ളുന്നത്. ഫേസ്ബുക്കിൽ കൃഷിയെ കുറിച്ച് സംസാരിക്കാൻ നിരവധി ചെറിയ കൂട്ടായ്മകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഈ കൂട്ടായ്മകളിൽ അംഗങ്ങളായവരെല്ലാം ചേർന്ന് പരസ്പരം കൃഷി അറിവുകൾ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ചെറുപ്പക്കാരുടെ വലിയ തോതിലുള്ള സാന്നിധ്യം തന്നെയാണ് ഈ ഗ്രൂപ്പിനെ വേഗത്തിൽ ഹിറ്റാക്കിയത്. രണ്ട് വർഷം മാത്രം പ്രായമായ ഈ ഗ്രൂപ്പിൽ ഇതിനോടകം അറുപത്തി അയ്യായിരത്തിലേറെ പേർ അംഗങ്ങളായിട്ടുണ്ട്. ഫേസ്ബുക്കിലെ കൂട്ടായ്മയിൽ അംഗങ്ങളായവർ ചേർന്ന് പല സെമിനാറുകളും മറ്റും സംഘടിപ്പിച്ചിരുന്നു. സാമ്പാർ ചലഞ്ച്, സീഡേഴ്സ് ലവ് പോലുള്ള പരിപാടികൾ ഒരുക്കിയാണ് ഈ സൈബർ കൂട്ടായ്മ കൂടുതൽ ജനകീയമായത്.
ഗ്രൂപ്പിൽ അംഗങ്ങളായവർ ഒരു സ്ഥലത്ത് ഒത്തുകൂടുകയും തുടർന്ന് വിത്ത് കൈമാറുകയും ചെയ്യുന്ന രീതിയാണ് ആദ്യം അവലംബിച്ചത്. പിന്നീട് ശൈലി മാറ്റി ഫേസ്ബുക്ക് പേജിൽ അങ്ങോളം ഇങ്ങോളമുള്ള അംഗങ്ങൾ പരസ്പരം വിത്ത് അയച്ചു കൊടുക്കുന്ന രീതിയും പിന്തുടർന്നു. കർഷക സംഘങ്ങളുടെയും കാർഷികശാസ്ത്രജ്ഞരുടെയും കൃഷിഭവനുകളുടെയും കർഷകരുടെയുമെല്ലം പിന്തുണയും ഈ കൂട്ടായ്മയ്ക്കുണ്ട്. ആവശ്യക്കാർക്ക് വളവും മറ്റനുബന്ധ വസസ്തുക്കളും കൊറിയർ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. മാർക്കറ്റിലുള്ളതിനെക്കാൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് വിത്തുകൾ അയച്ചു കൊടുക്കുന്നത്. ഇതൊക്കെ കൃഷി ചെയ്ത് വിളവെടുക്കുന്ന ചിത്രങ്ങളും രീതിയും ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിൽ അംഗങ്ങളാകുന്നവരെ സംബന്ധിച്ചിടത്തോളം അത് കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ച്ച കൂടിയാണ് സമ്മാനിച്ചത്.
കൃഷിഭൂമി ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം തന്നെ പരമ്പരാഗത കൃഷിയിനങ്ങളുടെ വ്യാപനമാണ്. അന്യം നിന്നുപോകുന്ന അടത്താപ്പ്, നിത്യവഴുതന, ചതുരപ്പയർ, മരവെണ്ട എന്നീ ഇനങ്ങൾ ഉൾപ്പെടെ വെള്ളരി, തക്കാളി, മുളകുകൾ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ഇവർ കൃഷി ചെയ്യുന്നു. ഇത്തരം കൃഷികൾക്കു പിന്നിൽ കൂടുതലും ചെറുപ്പക്കാരാണെന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പിൽ പങ്കാളികൾ ആയവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. സർവകലാശാലകൾക്കും ദൃശ്യശ്രവ്യ മാദ്ധ്യമങ്ങൾക്കും ഇടപെടാൻ പറ്റാത്ത വിധത്തിലുള്ള ഇടപെടലാണ് ഈ കൃഷി കൂട്ടായ്മയിലുടെ സാധിച്ചെടുത്തത്. തിരുവനന്തപുരത്ത് ഏതെങ്കിലും വിളകളുടെ ഓർഗാനിക് തൈകൾ ഉണ്ടെങ്കിൽ ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ കാസർഗോഡുള്ള കർഷകരിൽ വരെ അത് എത്തിക്കാൻ സാധിച്ചു.
കൃഷി ഭൂമി ഗ്രൂപ്പിൽ നിരവധി കൃഷി ഓഫീസർമാരും കൃഷി ഭവനുകളും അംഗങ്ങളാണ്. അതുകൊണ്ടുള്ള പ്രധാന നേട്ടം സർക്കാറിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിയാം എന്നതാണ്. ഗ്രൂപ്പിലെ കൃഷി ഓഫീസർമാരും കൃഷി ഭവനുകളും ചേരുന്നത് സർക്കാരിൽ നിന്നും കർഷകർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ അവർക്ക് നേടിക്കൊടുക്കാൻ സഹായകരമാവുന്നു. അങ്ങനെ പ്രവർത്തന പാതിയിലാണ് ഈ ഫെയ്സ് ബുക്ക് കൂട്ടായ്മ. ഇതിനുള്ള അംഗീകാരമാണ് കൃഷി ഭൂമിയെന്ന സോഷ്യൽ മിഡീയ ഗ്രൂപ്പിനുള്ള മറുനാടന്റെ പുരസ്കാരം.
Stories you may Like
- ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ യുവാവുമായി യാത്ര, കാർ ഡ്രൈവർ അറസ്റ്റിൽ
- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പരസ്യപ്രതികരണം വേണ്ട
- നാനോ കാറിൽ രത്തൻ ടാറ്റയ്ക്ക് പിഴച്ചത് എവിടെ?
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്