എം വി രാഘവൻ അന്തരിച്ചു; യാത്രയായത് കേരളം കണ്ട ഏറ്റവും തന്റേടിയായ രാഷ്ട്രീയ നേതാവ്; അവസാനിച്ചത് പാർക്കിൻസൺസ് രോഗം നൽകിയ ദുരിതങ്ങളുടെ കാലം
കണ്ണൂർ: സിഎംപി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എം വി രാഘവൻ (81) അന്തരിച്ചു. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു മരണം. രാഘവന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11 ന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.
മറവി രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. അദ്ദേഹം സ്ഥാപക ചെയർമാൻ കൂടിയായ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധയെത്തുടർന്ന് സെപ്റ്റംബർ 17 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരിയ തോതിൽ ഹൃദയാഘാതവും ആമാശയത്തിലേക്ക് രക്തസ്രാവവുമുണ്ടായിരുന്നു.
പാർക്കിൻസൺസ് രോഗം പിടിപെട്ട അദ്ദേഹം രണ്ടു വർഷത്തോളമായി പൊതുരംഗത്ത് സജീവമല്ലായിരുന്നു. എന്നിട്ടും കഴിഞ്ഞ ദിവസം പരിയാരം ആയുർവേദ കോളേജിലെ പൊതുപരിപാടിയിൽ പങ്കെടുത്തു. സി.വി. ജാനകിയാണ് ഭാര്യ. മക്കൾ: എം.വി. ഗിരിജ (അർബൻ ബാങ്ക്), എം.വി. ഗിരീഷ് കുമാർ(പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്, എം.വി. നികേഷ് കുമാർ (റിപ്പോർട്ടർ ടിവി). മരുമക്കൾ: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമൻ, ജ്യോതി (പെൻഷൻ ബോർഡ് പിആർഒ), പ്രിയ, റാണി (റിപ്പോർട്ടർ ടിവി).
മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയുണ്ടാക്കുന്നതിന് സംഘടനാ പ്രവർത്തനം തുടങ്ങിയ രാഘവൻ എഴുപതുകളിലും എൺപതുകളിലും കേരളത്തിൽ സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്നു. മുസ്ലിം ലീഗിനെ സിപിഎമ്മിനോട് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബദൽ രേഖാ വിവാദത്തോടെ രാഘവനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐയെ കെട്ടിപ്പെടുക്കുന്നതിൽ സജീവ പങ്കാളിയായ രാഘവൻ 1986നു ശേഷം യുഡിഎഫിനൊപ്പമായിരുന്നു. കണ്ണൂരിൽ സിപിഎമ്മിന് ശക്തമായ അടിത്തറയുണ്ടാക്കിയ നേതാവ് അങ്ങനെ സിപിഎമ്മിന്റെ കണ്ണിലെ കരടുമായി. എന്നാൽ അവസാന നാളുകളിൽ സിപിഎമ്മിനോട് അടുക്കാനും താൽപ്പര്യം കാട്ടി. പക്ഷേ സിപിഎമ്മിൽ മടങ്ങിയെത്താൻ രാഘവന് ആയുമില്ല.
1933 മെയ് അഞ്ചിന് കണ്ണൂരിലാണ് മേലേത്തു വീട്ടിൽ രാഘവൻ എന്ന എം.വി.രാഘവന്റെ ജനനം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സിപിഎമ്മിലും പ്രവർത്തിച്ചു. പതിനാറാം വയസിൽ രാഷ്ട്രീയ രംഗത്തെത്തി. ബദൽ രേഖ അവതരിപ്പിച്ചതിന്റെ പേരിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് 1986ൽ രാഘവൻ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എംപി) രൂപവത്കരിച്ചു.
1991, 2001 എന്നീ വർഷങ്ങളിലെ യു.ഡി.എഫ് സർക്കാരിൽ സഹകരണ, തുറമുഖ വകുപ്പ് മന്ത്രിയായി. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന ബഹുമതിയും രാഘവന് സ്വന്തമാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ രാഘവൻ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.
16ാം വയസ്സിൽ പാർട്ടി പ്രവർത്തനം തുടങ്ങി. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചതിനെത്തുടർന്നു നേതാക്കൾ ഒളിവിൽ പോയപ്പോൾ പതിനഞ്ചാം വയസിൽ ബ്രാഞ്ചിനെ നയിച്ചു. 1964ൽ സിപിഐ പിളർന്നു സിപിഐ(എം) രൂപം കൊണ്ടപ്പോൾ സിപിഎമ്മിലായി. 1964 മുതൽ ഒന്നരപതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി. 1967 ൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി. 1970 ലാണ് ആദ്യ നിയമസഭാ മൽസരം. അന്നത്തെ മാടായി മണ്ഡലത്തിൽ നിന്നു ജയിച്ചു. 1977 ൽ തളിപ്പറമ്പിലും 1980ൽ കൂത്തുപറമ്പിലും 1982 ൽ പയ്യന്നൂരിലും സിപിഐ(എം) സ്ഥാനാർത്ഥിയായി ജയം.
നക്സലിസം യൂവാക്കളെ പാർട്ടിയിൽ നിന്നും അകറ്റിയ കാലത്ത് സിപിഎമ്മിന് കരുത്തായത് എംവിആറിന്റെ നേതൃത്വമാണ്. സഹയാത്രികനായ വർഗീസ് നക്സലിസത്തിലേക്ക് വഴിമാറിയപ്പോഴും പാർട്ടിക്കൊപ്പം രാഘവൻ നിലകൊണ്ടു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും വിദ്യാർത്ഥികളുടേയും യുവാക്കളുടേയും സംഘടനയായി മാറ്റിയെടുത്തു. കേരളത്തിലുടനീളം സഞ്ചരിച്ച് യുവ നേതാക്കളെ സജ്ജരാക്കി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയുമെല്ലാം രാഘവന്റെ വാക്കുകൾ കേട്ട് വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തനം നടത്തിയ നേതാക്കളാണ്.
സാക്ഷാൽ ഇ.എം.എസിനെ എതിർത്ത് ബദൽരേഖ അവതരിപ്പിക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്തതോടെ പാർട്ടിക്കു പുറത്തേക്കുള്ള വഴിയെത്തി. കണ്ണൂർ ലോബിയും നയനാരും ഒപ്പമുണ്ടാകുമെന്ന് കരുതി. ബദൽ രേഖയിൽ വിഎസും രാഘവനെ എതിർത്തു. തെറ്റു തിരുത്തി പ്രിയ സഘാവിനെ ഒപ്പം നിർത്തണമെന്നായിരുന്നു പാർട്ടിയിലെ ബഹുഭൂരിഭാഗവും ആഗ്രഹിച്ചത്. പക്ഷേ സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസ് ആണെന്നും കോൺഗ്രസിനെതിരെ മുസ്ലിംലീഗുമായും കേരള കോൺഗ്രസുമായും തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കണമെന്ന ആവശ്യത്തിൽ എംവിഅർ ഉറച്ചു നിന്നു. അങ്ങനെ 1986 ജൂൺ 23 ന് എം.വി.ആറിനെയും കൂട്ടരെയും പാർട്ടി പുറത്താക്കി
1986 ജൂലൈ 27 ന് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി)രൂപീകരിച്ചു. അന്നുമുതൽ ഇന്ന് വരെയും പാർട്ടി ജനറൽ സെക്രട്ടറി. സിപിഎമ്മിൽ നിന്ന് പുറത്ത് പോയകൂത്തുപറമ്പ് വെടിവയ്പ്പ്, പാപ്പിനിശേരി സ്നേക് പാർക്ക് കത്തിച്ച സംഭവം എന്നിവയിൽ എംവിആറിനോടുള്ള സമീപനം സിപിഐ(എം) കടുപ്പിച്ചു. ശാരീരിക ആക്രമങ്ങൾ പോലും ഉണ്ടായി. അതൊന്നും കൊണ്ട് രാഘവൻ തളർന്നില്ല. യുഡിഎഫിലെ പ്രധാന നേതാവായി കമ്മ്യൂണിസ്റ്റ് കോട്ടകളിൽ വിള്ളലുണ്ടാക്കി രാഘവൻ മുന്നേറി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും രാഘവന് ജയിക്കാനായില്ല. ഇതൊടെ അധികാര രാഷ്ട്രീയത്തിന് നീണ്ട ഇടവേളയുമെത്തി.
സിഎംപി രൂപീകരിച്ച ശേഷം 1987 ൽ അഴീക്കോട്ട് സിപിഎമ്മിലെ പ്രധാന ശിഷ്യൻ കൂടിയായ ഇ.പി. ജയരാജനെ തോൽപിച്ചു നിയമസഭയിലെത്തി. 1991 ൽ കഴക്കൂട്ടത്തു നിന്ന ജയിച്ച് മന്ത്രിയായി. 1996 ൽ ആറന്മുളയിൽ കടമ്മനിട്ട രാമകൃഷ്ണനോടു ആദ്യപരാജയം. തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് 2001 ൽ ജയിച്ച് വീണ്ടും മന്ത്രിയായി. 2006 ൽ പുനലൂരിലൂം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെന്മാറയിലും പരാജയപ്പെട്ടു. പത്തു തിരഞ്ഞെടുപ്പുകളുടെ കണക്കുപട്ടികയിൽ ഏഴു ജയം, മൂന്നു തോൽവി. 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിലും 1995 - 96ലെ എ.കെ. ആന്റണി മന്ത്രിസഭയിലും സഹകരണ മന്ത്രിയായും 2001 ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ സഹകരണ, തുറമുഖ മന്ത്രി എന്നീ നിലകളിലും എം.വി.ആർ പ്രവർത്തിച്ചു.
പക്ഷേ കുറേക്കാലമായി യുഡിഎഫിലെ അവഗണനയിൽ അതൃപ്തനായിരുന്നു. ചെറുപാർട്ടികളെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് പൊതു വേദിയിൽ പറഞ്ഞു. പരിയാരം സഹകരണ മെഡിക്കൽ കോളേജിലെ യുഡിഎഫ് തീരുമാനത്തേയും അംഗീകരിച്ചില്ല. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിനെ രാഘവൻ എല്ലാ അർത്ഥത്തിലും എതിർത്തു. ആ അതൃപ്തി പൊട്ടിത്തെറിയിലേക്ക് എത്തുന്ന ഘട്ടവുമെത്തി. ഇതിനിടെയിലാണ് രോഗം കിടപ്പിലാക്കിയത്. സിഎംപിയിലെ ഭിന്നതയുടെ സ്വരങ്ങളും രാഘവനെന്ന പേരുയരുമ്പോൾ കെട്ടടങ്ങി. ഇടതുപക്ഷത്തേക്ക് വീണ്ടും കൃത്യമായി പറഞ്ഞാൽ സിപിഎമ്മിലേക്ക് തിരിച്ച് പോകണമെന്ന് രാഘവൻ ആഗ്രഹിച്ചെന്ന് കരുതുന്നവരും വിശ്വസിച്ചവരുമുണ്ട്.
പഴയ ശിഷ്യന്മാരാണ് ഇന്ന് സിപിഎമ്മിന്റെ തലപ്പത്ത്. രാഷ്ട്രീയ ഗുരുവിനെ മടക്കിയെത്തിക്കാൻ അവരും മനസ്സുകൊണ്ട് തയ്യാറായി. പക്ഷേ എവിടേയൊ തട്ടി നീങ്ങക്കൾ തടസ്സപ്പെട്ടു. ഇതിനിടെയിലാണ് രാഘവൻ പൂർണ്ണമായും കിടപ്പിലായത്. അങ്ങനെ സിപിഎമ്മിലേക്കുള്ള മടക്കമെന്ന ആഗ്രഹം ബാക്കിയാക്കി വിപ്ലവ നക്ഷത്രം വിടവാങ്ങി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍