ഹാർവാർഡിലെ അദ്ധ്യാപകൻ; ബംഗാളിലേയും ത്രിപുരയിലേയും ആസുത്രണക്കമറ്റിയംഗം; എംഎസ് സ്വാമിനാഥന്റെ മരുമകൻ; ഇംഎംഎസിന്റേയും എകെജിയുടേയും പ്രിയപ്പെട്ടവൻ; ഇഷ്ടവിഷയം കൃഷി വികസനം; കേരളത്തിന്റെ ആസൂത്രണക്കമ്മീഷന്റെ പുതിയ ഉപാധ്യക്ഷനെ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോർഡ് ഉപാധ്യക്ഷനായി ഡോ. വി.കെ. രാമചന്ദ്രനെത്തുമ്പോൽ ആവശത്തിലാകുന്നത് കേരളത്തിലെ കർഷകരാണ്. കാർഷിക ഗ്രാമീണവികസന മേഖലയുടെ പുനർജീവനം ലക്ഷ്യമിടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാമചന്ദ്രൻ. വികസനം ഗ്രാമങ്ങളിൽ എന്ന ഗാന്ധിയൻ ആശയത്തിന് മുൻതൂക്കം നൽകുന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികൻ. നിലവിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ സെന്ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് പ്രൊഫസറും വകുപ്പുതലവനുമാണ് തൃശ്ശൂർ സ്വദേശിയായ രാമചന്ദ്രൻ. പശ്ചിമ ബംഗാൾ ആസൂത്രണ ബോർഡ് അംഗമായി പ്രവർത്തിച്ച പരിചയത്തിനപ്പുറം ആഗോളതലത്തിൽ മികവ് തെളിയിച്ച വ്യക്തിത്വമാണ് രാമചന്ദ്രന്റേത്.
വർഗലിംഗസമത്വം, തൊഴിൽമേഖല തുടങ്ങിയ വിഷയങ്ങളലാണ് താൽപ്പര്യം.കരളത്തിലെ ഭൂപരിഷ്കരണത്തെക്കുറിച്ചും ഇന്ത്യൻ ഗ്രാമങ്ങളിലെ അസമത്വങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ വികാങ്ങൾക്കൊപ്പിച്ച് നീങ്ങിയ മലയാളിയാണ് രാമചന്ദ്രനെന്നാണ് വിലിയിരുത്തലുകൾ. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കാർഷികബന്ധങ്ങളെപ്പറ്റി രചിച്ച 'വേജ് ലേബർ ആൻഡ് അൺ ഫ്രീഡം ഇൻ അഗ്രിക്കൾച്ചർ ആൻ ഇന്ത്യൻ സ്റ്റഡി' എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. കർഷകസംഘടനകളുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. ഇതെല്ലാമാണ് കേരളത്തിലെ കാർഷിക മേഖലയ്ക്കും പുതുജീവൻ നൽകാൻ രാമചന്ദ്രന്റെ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ സ്ഥാനം സഹായിക്കുമെന്ന വിലയിരുത്തലുകൾക്ക് ആധാരം.
സാമ്പത്തിക വിദഗ്ധയും വിഖ്യാത കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ മകളുമായ മധുര സ്വാമിനാഥനാണ് ഭാര്യ. സ്വാമിനാഥനുമായുള്ള ബന്ധമാണ് കൃഷിയുടെ വഴിയേ രാമചന്ദ്രനെ എത്തിച്ചത്. ഭാര്യ പിതാവിന്റെ താൽപ്പര്യങ്ങൾ രാമചന്ദ്രനേയും സ്വാധീനിച്ചു. അങ്ങനെയാണ് ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ കർഷക ക്ഷേമത്തിനുള്ള ഗവേഷണ വഴിയിൽ യാത്ര തുടങ്ങുന്നത്. കർഷരോട് ചേർന്ന് നിന്ന് അവരുടെ പ്രശ്നങ്ങൾ ആധുനിക ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു ശ്രമം. അതിന് അദ്ദേഹം വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കാർഷിക മേഖലയിലെ തളർച്ചയ്ക്ക് പരിഹാര നിർദ്ദേശങ്ങൾ നിർദ്ദേശിക്കാനും സർക്കാരിനെ കൊണ്ട് നടപ്പാക്കാനും രാമചന്ദ്രന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഹരിത വിപ്ലവത്തിന് നേതൃത്വം നൽകിയ ഡോ. എം എസ് സ്വാമിനാഥന്റെ കാർഷിക രംഗത്തെ സംഭാവനകൾ അതുല്യമാണ്. തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7 ന് ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ പിന്നീട് ഡോ. എം എസ് സ്വാമിനാഥനായി വളരുകയായിരുന്നു. 1943 ലുണ്ടായ ബംഗാൾ ക്ഷാമം മൂലം മുപ്പതുലക്ഷം ജനങ്ങൾ മരണമടഞ്ഞ സംഭവം സ്വാമിനാഥനെ പിടിച്ചുലച്ചു. ആ സംഭവമാണ് കൃഷിശാസ്ത്രത്തിൽ കൂടുതൽ അറിവുനേടാൻ സ്വാമിനാഥനെ പ്രേരിപ്പിച്ചത്. കൂടുതൽ വിളവുകിട്ടുന്നതിനായി നിരന്തരം നടത്തിയ അന്വേഷണങ്ങളും ചിന്തകളും ഒടുവിൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങുന്നതിലെത്തുകയാണുണ്ടായത്. ഈ സംഘടനയുമായി രാമചന്ദ്രന് അടുത്ത ബന്ധമാണുള്ളത്. ഇടുക്കി, കുട്ടനാട് പാക്കേജുകൾ അവതരിപ്പിച്ചത് സ്വാമിനാഥനാണ്. ദീർഘ വീക്ഷണത്തോടെയുള്ള ഈ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളത്തിന് പിഴവ് പറ്റി. സ്വാമിനാഥന്റെ മരുമകൻ ആസൂത്രണ ബോർഡിന്റെ തലപ്പത്തെത്തുമ്പോൾ ഇവയ്ക്ക് വീണ്ടും ജീവൻ വയ്ക്കുമെന്നും കരുതുന്നു.
ശാസ്ത്രീയ സമീപനം വിട്ടൊരു കളിയുമില്ല രാമചന്ദ്രന്. നിലപാടെടുക്കുമ്പോൾ ശാസ്ത്രമാണ് വഴികാട്ടി. ജൈവകൃഷി, ജനിതക വിള തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടാണ് രാമചന്ദ്രനുള്ളത്. വളമിടേണ്ട സ്ഥലത്ത് വളമിടണമെന്നും കീടനാശിനി ആവശ്യമെങ്കിൽ അതു തളിക്കണമെന്നുമാണ് നിലപാട്. ജനിതക വിളകൾ ആരോഗ്യവും പരിസ്ഥിതിയും തകർക്കുമെന്ന വാദത്തെ അംഗീകരിക്കുന്നുമില്ല. ജൈവകൃഷിയെന്ന സിപിഐ(എം) നിലപാടിനോട് എങ്ങനെ രാമചന്ദ്രൻ പ്രതികിരക്കുമെന്നതാണ് ശ്രദ്ധേയം. എന്നാൽ കർഷകർക്ക് വിള ഉറപ്പാക്കുന്ന കാർഷിക രീതികളെ അടുത്തറിയുന്ന വ്യക്തിയാണ് രാമചന്ദ്രൻ. അതുകൊണ്ട് തന്നെ വിവാദങ്ങൾ മാറ്റി നിർത്തി കേരളത്തിന്റെ കാർഷക നയരൂപീകരണത്തിൽ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താൻ രാമചന്ദ്രന് കഴിയും. അതായത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ സജീവമായി ഇടപെടുക കാർഷിക മേഖലയിൽ തന്നെയാകും.
സിപിഐയുടെ വി എസ് സുനിൽകുമാറാണ് കൃഷിമന്ത്രി. രാജുനാരായണ സ്വാമി വകുപ്പ് സെക്രട്ടറിയും. പാരമ്പര്യവഴിയിൽ നീങ്ങുന്ന സുനിൽകുമാറും രാജു നാരായണ സ്വാമിയും രാമചന്ദ്രന്റെ കാഴ്ചപാടുകളെ എങ്ങനെ കാണുമെന്നതാണ് ശ്രദ്ധേയം. ആധുനികതയിൽ ഊന്നിയ സങ്കേതങ്ങൾ ആസൂത്രണ ബോർഡ് അവതരിപ്പിച്ചാൽ അതിനെ മന്ത്രി എങ്ങനെ ഉൾക്കൊള്ളുമെന്നുതും ചോദ്യമായി അവശേഷിക്കുന്നു. സിപിഐ(എം) പാർട്ടി അംഗമായ രാമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാവിധ പിന്തുണയും ഉണ്ട്. സിപിഐ(എം) വിഭാഗീയതിയിൽ പ്രകാശ് കാരാട്ടിനൊപ്പമായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. കേരള പഠന കോൺഗ്രസിലെ സജീവ സാന്നിധ്യവുമായിരുന്നു. പാർട്ടി പ്രകടന പത്രിക രൂപീകരിക്കുന്നതിൽ അടക്കം പിണറായി രാമചന്ദ്രന്റെ സേവനം തേടിയിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ കടുത്ത എസ്എഫ്ഐ. സ്ഥാപക കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം ഏതാനും നാൾ ഹാവാർഡ് യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പ്രൊഫസറായിരുന്നു. ത്രിപുരയിലും ബംഗാളിലും ആസൂത്രണ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ബംഗാളിലായിരുന്നു പ്രവർത്തിച്ചത്. യുഎൻ യൂണിവേഴ്സിറ്റി ഹെൽസിങ്കി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െഡവലപ്മെന്റ് സ്റ്റഡീസ്, മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരിക്കെ, എസ്.എഫ്.ഐ.യുടെ കേന്ദ്രകമ്മിറ്റിയംഗമായും പ്രവർത്തിച്ചു. എസ്എഫ്ഐയുടെ ആദ്യ കേന്ദ്ര കമ്മറ്റിയിലായിരുന്നു രാമചന്ദ്രൻ ഉണ്ടായിരുന്നത്. മദ്രാസ് സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി.യും നേടിയ അദ്ദേഹം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സി.ടി.കുര്യന്റെ ശിഷ്യനാണ്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളെ പി സുന്ദരയ്യയുടെ കണ്ടെത്തലാണ് വി കെ രാമചന്ദ്രൻ. റെയിൽവേ സമരകാലത്ത് എകെജിയുടെ അനൗദ്യോഗിക സെക്രട്ടറിയായും രാമചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഇഎംഎസിനും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സിപിഎമ്മിലെ ഒന്നാംനിര ധൈഷണികരുടെ സ്നേഹവാൽസല്യമേറ്റും അവരോടു തർക്കിച്ചുമാണ് രാമചന്ദ്രൻ വളർന്നത്. ഈ സംവാദം ആസൂത്രണ ബോർഡ് ഉപാധ്യക്ഷനെന്ന നിലയിലും രാമചന്ദ്രൻ തുടരും. അങ്ങനെ വികസനത്തിന് പുതുവേഗം നൽകാനാകും ഈ സാമ്പത്തിക ശാത്രജ്ഞൻ ശ്രമിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍