പാലാക്കാരുടെ മാണിക്യം.. എതിരാളികളും സ്നേഹത്തോടെ വിളിക്കുന്ന മാണി സാർ..! കേരളാ കോൺഗ്രസിനെ പിളർത്തി വളർത്തിയ അതികായൻ; ബജറ്റുകൾ അവതരിപ്പിച്ച് റെക്കോർഡിട്ട ധനമന്ത്രി: ബാർ കേസിൽ വഴുതി വീഴുന്നത് അരനൂറ്റാണ്ട് സംസ്ഥാന രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ ഏന്തിയ അതികായൻ
ബി രഘുരാജ്
കോട്ടയം: അര നൂറ്റാണ്ടോളമായി സംസ്ഥാന രാഷ്ട്രീയത്തിൽ അതികായനായി നിന്ന വ്യക്തിത്വമാണ് കെ എം മാണിയുടേത്. പാലയിലെ മാണിക്യം എന്ന് അറിയപ്പെടുന്ന അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികൾ പോലും സ്നേഹത്തോടെ മാണി സാർ എന്ന് വിളിക്കും. യുവാവായിരുന്ന കാലത്ത് കോൺഗ്രസിൽ നിന്നും പുറത്തുചാടി അന്ന് പി ടി ചാക്കോയ്ക്കൊപ്പം നിന്ന് കത്തോലിക്കരെ കൂടുതലായി ഉൾപ്പെടുത്തി കേരളാ കോൺഗ്രസ് എം രൂപീകരിച്ച് പാർട്ടി പിന്നീട് വളരും തോറും പിളർത്തി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമായി നിന്ന വ്യക്തി കൂടിയാണ് മാണി. ഇങ്ങനെ അഞ്ച് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ അതികായനാണ് ഒരു ചാനൽ ചർച്ചയിൽ മദ്യവ്യവസായി ഉന്നയിച്ച ആരോപണത്തിൽ തെറ്റി വീഴുന്നത്.
അടച്ച ബാറുകൾ തുറക്കുന്നതിനായി അഞ്ച് കോടി കോഴ വാങ്ങിയ മാണിയുടെ വിഷയം കേരളത്തിലെ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ രാജിയല്ലാതെ ഇപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ മറ്റ് യാതൊരു വഴികളും ഇല്ല. ഹൈക്കോടതിയുടെ പരാമർശമാണ് രാജിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. അഴിമതിക്കെതിരെ പൊരുതി നിയമസഭയിൽ പലപ്പോഴും കത്തിക്കയറിയ നേതാവിനാണ് ഇപ്പോൾ അഴിമതിയിൽപെട്ട് രാഷ്ട്രീയ ഉന്നതിയിൽ നിന്നും താഴേക്ക് പതിച്ചിരിക്കുന്നത്.
ചരിത്രമായി മാറിയ 13 ബജറ്റുകൾ അവതരിപ്പിച്ച ഇന്ത്യയിലെ തന്നെ അപൂർവ്വ വ്യക്തിയാണ് കെ എം മാണി. 1976ലെ ആദ്യ ബജറ്റുമുതൽ 2015ൽ ബാർകോഴയുടെ പശ്ചാത്തലത്തൽ ബഹളങ്ങൾക്കിടയിലും അദ്ദേഹം സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രിയെന്ന പദവിയെ കുറിച്ച് ചിന്തിച്ചപ്പോഴാണ് മാണിയെന്ന നേതാവ് അധപ്പതനത്തിലേക്ക് വീണത്. ഒന്നര വർഷം മുമ്പു വരെ കേരള രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും വിലപിടിപ്പുള്ള നേതാവായിരുന്നു മാണി. കത്തോലിക്കാ വിഭാഗത്തിനെ ഒപ്പം നിർത്താൻ വേണ്ടി സിപിഐ(എം) തീരമാനം എടുത്തപ്പോൾ ഒപ്പം നിർത്താൻ വേണ്ടി സിപിഐ(എം) തീരുമാനിച്ചത് മാണിയെ ആയിരുന്നു. ഇതിനുള്ള ശ്രമങ്ങൾ ഊർജ്ജിതിയമായി നടക്കുമ്പോഴാണ് മാണിയെ ബാർകോഴ പിടികൂടിയത്.
വിജിലൻസ് കോടതി വിധിക്ക് ശേഷം തദ്ദേശഭരണ തിരഞ്ഞെടുപ്പ് വിധി വന്നപ്പോൾ പാലായിലെ വൻ വിജയത്തിന്റെ ബലത്തിൽ മാണി രാജിയെ പ്രതിരോധിക്കാൻ ശ്രമിച്ചിച്ചെങ്കിലും പ്രഹരം ഹൈക്കോടതിയിൽ നിന്നും ഏൽക്കുകയായിരുന്നു. മാണിയുടെ അനുപമമായ നിയമസഭാ ചരിത്രത്തിൽ രണ്ടു ഘട്ടങ്ങളുണ്ട്. യുവാവായിരുന്ന മാണി ആദ്യഘട്ടത്തിലാണ് മാണി സഭയിൽ അഴിമതിക്കും കോഴക്കുമെതിരെ ഗർജിക്കുന്ന സിംഹമായിരുന്നു. വമ്പന്മാരായ മന്ത്രിമാർ മാണിയുടെ ചാട്ടുളി പോലുള്ള പ്രയോഗങ്ങൾ ഏറ്റു പുളഞ്ഞിട്ടുണ്ട്. ഇഎംഎസ്, സി അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, എം എൻ ഗോവിന്ദൻ നായർ, ഏ കെ ആന്റണി എന്നിങ്ങനെ കേരളം നിസ്വാർഥരെന്നു കണക്കാക്കുന്നവരെല്ലാം മാണിയുടെ അഴിമതി ആരോപണം നേരിട്ടവരായിരുന്നു.
ഈഎംഎസ്സ്, കേരളത്തിന്റെ ശാപമാണെന്ന് നിന്ദിച്ച ഒരേ ഒരാൾ മാണിയാണ്. ഇഎംഎസ് അഴിമതി വീരനാണെന്ന് സമർഥിക്കാൻ മാണി അദ്ദേഹത്തെ ഉപമിച്ചത് ഇങ്ങനെയായിരുന്നു. 'ഏറ്റവും വലിയ അഴിമതിക്കാരായ, കൊള്ളക്കാരായ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും മുളമൂട്ടടിമയും ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അടുക്കൽ വന്ന് വെറ്റിലയും പാക്കും വച്ച് ഗുരുദക്ഷിണ നൽകുമായിരുന്നു എന്ന് ഞാൻ പറയുകയാണ്.- മാണി 23.10.1969 ൽ നിയമസഭയിൽ നടത്തിയ പ്രസംഗമായിരുന്നു ഇത്.
മുഖ്യമന്ത്രി അച്യുതമേനോന്റെ മരുമകൻ സി അച്യുതന് ടി സി സി യിൽ ഉദ്യോഗം ലഭിച്ചതിന്റെ പേരിൽ മാണി ഉയർത്തിയ കോലാഹലത്തിനു മുഖ്യമന്ത്രിയുടെ രാജികൊണ്ടല്ലാതെ തൃപ്തിപ്പെടാൻ മാണി തയ്യാറില്ലായിരുന്നു. കൂത്താട്ടുകുളത്തു റേഷനരി കരിഞ്ചന്തയിൽ മറിച്ചു വിറ്റതിനു പൂട്ടിയ റേഷൻ മൊത്തവ്യാപാരക്കട തുറപ്പിച്ചതിനു അന്നത്തെ ധനമന്ത്രി ഡോ കെ ജി അടിയോടി കോഴവാങ്ങിയെന്നാരോപിച്ചു നിയമസഭയിൽ നടത്തിയ ഉഗ്രൻ പ്രകടനവും മാണി നടത്തിയിരുന്നു.
മന്ത്രിമാരായിരുന്ന എം എൻ ഗോവിന്ദൻ നായരും വക്കം പുരുഷോത്തമനും ഔദ്യോഗിക വസതികൾക്ക് പകരം ഭാര്യയുടെ പേരിലുള്ള വീടുകളിൽ താമസിച്ചു യഥാക്രമം 455 രൂപയും 457രൂപയും വാടകയായി വാങ്ങിയിരുന്നതു ഏറ്റവും വലിയ അഴിമതിയായി ചിത്രീകരിച്ചതും മാണിയായിരുന്നു. ഇത് 'ചെറ്റത്തര'മാണെന്നു പറഞ്ഞു മാണി ഇരുവരെയും നാണം കെടുത്തി. മാത്രമല്ല 'ഭീമമായ' വാടക കീശയിലാക്കിയിട്ടു ഇരുവരും വസ്തു നികുതി വെട്ടിക്കുകയാണെന്നും മാണി രേഖകൾ ഉദ്ധരിച്ചു സമർഥിച്ചു. ഇങ്ങനെയുള്ള മാണിയാണ് പൂട്ടിയ ബാർ തുറപ്പിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്.
റബറിന്റെ രാഷ്ട്രീയമാണ് കെ എം മാണിയുടേതെന്ന് എതിരാളികൾ പരിഹസിക്കുമെങ്കിലും മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ റബ്ബർ എന്ന നാണ്യവിളയുമായി ബന്ധപ്പെട്ടു തന്നെ കിടക്കുന്നതാണ്. കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായിട്ടാണ് മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജ്, മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം നേടി കുറച്ചുകാലം ഹൈക്കോടതിയിലെ അഭിഭാഷകനായി. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. കോൺഗ്രസ് രാഷ്ട്രീയമായിരുന്നു അന്ന് മാണിക്ക്.
1959 ൽ കെപിസിസിയിൽ അംഗമായി. 1964 മുതൽ കേരള കോൺഗ്രസ്സിന്റെ ഭാഗമായി. 1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ എം മാണി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വ്യക്തിയാണ്. ഏറ്റവും അധികം എംഎൽഎയായ നേതാവും മാണിയാണ്. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. തുടർച്ചയായി 9 നിയമസഭകളിൽ അംഗമായിരുന്നും മാണി. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പന്ത്രണ്ട് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. സമുദായ സമവാക്യങ്ങൾക്കൊപ്പം പാലയിലേക്ക് വികസനം വാരിക്കോരി കൊണ്ടുവന്നാണ് മാണി ജനമനസിൽ ഇടം പടിച്ചത്. സ്വന്തം മണ്ഡലത്തിലേക്ക് പല പദ്ധതികളും വകമാറ്റിയതിന്റെ പേരിൽ രാഷ്ട്രീയ പരിഹാസങ്ങളും മാണിക്ക് നേരിടേണ്ടി വന്നിരുന്നു.
യുഡിഎഫിലെ നിർണ്ണായക ഘടക കക്ഷിയായ മാണിക്ക് രാഷ്ട്രീയ പരമായ പിഴവ് പറ്റിയത് കേരളാ കോൺഗ്രസ് സെക്യുലർ നേതാവായ പി സി ജോർജ്ജിനെ കൂടെ കൂട്ടിയപ്പോഴാണ്. ഇതിന് ശേഷം ജോർജ്ജുമായി ഭിന്നത ഉണ്ടായ വേളയിലാണ് കേരളാ കോൺഗ്രസിനെ വിവാദങ്ങൾ ഒന്നൊന്നായി പിടികൂടിയതും ബാർകോഴയിലേക്ക് കാര്യങ്ങളെ നയിച്ചതും. കോഴ ആരോപണത്തിന്റെ തുടക്കത്തിൽ രാജിവെക്കാൻ തയ്യാറായിരുങ്കിൽ മാണിക്ക് അത് രാഷ്ട്രീയമായി തിരിച്ചു വരാനുള്ള അവസരമായിരുന്നു. ഇപ്പോൾ കോടതിയുടെ വിമർശനം ഏറ്റ് പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ അത് ചരിത്രത്തിന്റെ ആവർത്തനം കൂടി ആകുകയാണ്. കേരളാ കോൺഗ്രസിൽ വീണ്ടുമൊരു പിളർപ്പിന് ഈ രാജി ഇടയാക്കുമോ എന്നതാണ് ചോദ്യം. വരും ദിവസങ്ങളിലും രാജിയുടെ ഭവിഷ്യത്ത് എന്തെന്ന് അറിയുകയും ചെയ്യാം.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- അഖിൽ മാത്യുവിന് ഈ അലീബി തുണയാകുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍