ചൈനയിലും ഓസ്ട്രേലിയയിലും സ്ഥാനപതിയായിരുന്ന കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട രാജന്റെ സഹപാഠി; നക്സലൈറ്റ് പ്രസ്ഥാനത്തിൽ നിന്നും മാവോയിസ്റ്റുകളുടെ ബുദ്ധികേന്ദ്രമായി വളർന്നു: അറസ്റ്റിലായ മുരളി കണ്ണമ്പിള്ളിയെ അറിയുക..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരാണീ മുരളി കണ്ണമ്പിള്ളി? ഇന്നലെ ടെലിവിഷൻ ചാനലുകളിലൂടെ മലയാളിയായ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റു ചെയ്തുവെന്ന വാർത്ത പുറത്തുവന്നതോടെ പുതിയ തലമുറയിൽപ്പെട്ട പലരും തിരക്കിയത് ഇതായിരുന്നു. കേരളത്തിലെ നക്സൽ കാലഘട്ടത്തെ കുറിച്ച് അറിവുള്ളവ ഒരു വിഭാഗക്കാർക്ക് മാത്രം അറിയാവുന്ന പേരായിരുന്നു മുരളി കണ്ണമ്പിള്ളി എന്നത്. പുതിയ തലമുറയിൽപെട്ടവർക്ക് ഇങ്ങനെയൊരു മാവോയിസ്റ്റ് നേതാവുണ്ടായിരുന്നോ എന്ന കാര്യം പോലും അറിവില്ലായിരുന്നു. ജീവിതത്തിലെ സുദീർഘമായ കാലയളവിൽ തീവ്രഇടതുപക്ഷ നിലപാടിനെ മുറുകേ പിടിച്ച് മുന്നേറിയ നേതാവായിരുന്നു മുരളി കണ്ണമ്പിള്ളി. നിലവിലെ സാമൂഹ്യ വ്യവസ്ഥയോട് നിരന്തരം കലഹിച്ചിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.
ഇന്നലെ വരെ പൊലീസ് പറഞ്ഞിരുന്നതും പുറത്തുവിട്ടവതുമായ മാവോയിസ്റ്റ് കഥകളിൽ മലയാളികൾക്ക് പരിചിതമായത് രൂപേഷിനെയും ഷൈനയെയുമായിരുന്നു. ഇവരെ കൂടാതെ കേരളത്തിൽ നിന്നും ചെറുകിട നേതാക്കളുടെ പേര് മാത്രമായിരുന്നു മാവോയിസവുമായി ചേർത്തു പറഞ്ഞു കേട്ടത്. വസന്തത്തിന്റെ ഇടിമുഴക്കം എന്ന് പേരിൽ ഇന്ത്യയിൽ ഉണ്ടായ നക്സൽ മുന്നേറ്റത്തിൽ ആകൃഷ്ടനായി സ്വന്തമാക്കാമായിരുന്ന ഉന്നത ജീവിതം വേണ്ടെന്ന് വച്ചാണ് എറണാകുളം ജില്ലയിലെ ഇരുമ്പനം സ്വദേശി തീവ്ര ഇടതുപക്ഷത്തെ പുൽകിയത്.
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ കെ വേണുവിനും അജിതയ്ക്കുമൊപ്പം അതിന്റെ ഭാഗമായിരുന്നു മുരളി കണ്ണമ്പള്ളി എന്ന ആഭിജാത കുടുംബത്തിൽ ജനിച്ച വിപ്ലവ നേതാവ്. നക്സൽ പ്രസ്ഥാനത്തിന് കേരളത്തിൽ വളക്കൂറില്ലെന്ന് കണ്ട് പലരും പ്രസ്ഥാനത്തെ കൈവിട്ടപ്പോഴും ആശയങ്ങളിൽ വിട്ടുവീഴ്ച്ചയില്ലാതെ മുൻകാല നക്സൽ സ്വഭാവം പുലർത്തിയ സിപിഐ (മാവോയിസ്റ്റ്) പ്രസ്ഥാനത്തിൽ ചേക്കേറി മുരളി കണ്ണമ്പള്ളി. സിപിഐ നക്സൽബാരി ജനറൽ സെക്രട്ടറിയായിരുന്നു അജിത് എന്ന് വിളിപ്പേരുള്ള ഇദ്ദേഹം. പിന്നീടാണ് മാവോയിസത്തെ പുൽകുകയായിരുന്നു.
കുടുംബ പാരമ്പര്യം വച്ച് ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥനായി ജീവിക്കേണ്ടിയിരുന്ന വ്യക്തിയായിരുന്നു മുരളി കണ്ണമ്പള്ളിയുടേത്. ചൈന, ഡെന്മാർക്ക്, ഓസ്ട്രേലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകനായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറയിലെ അറിയപ്പെടുന്ന ആഢ്യകുടുംബത്തിലെ അംഗം. വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുള്ള കാലത്ത് ഉന്നത വിദ്യാഭ്യാസം ലഭിച്ച വ്യക്തികൂടിയായിരുന്നു മുരളി. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെയായിരുന്നു മുരളിയിലെ തീവ്രഇടതു ചിന്താഗതിക്കാരന്റെ വളർച്ച.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അടിയന്തരാവസ്ഥ കാലത്തായിരുന്നു മുരളി കണ്ണമ്പള്ളിയിലെ തീവ്രനേതാവിന്റെ വളർച്ചയുണ്ടായത്. കോഴിക്കോട് ആർഇസിയിൽ ഉന്നതപഠനത്തിന് എത്തിയ മുരളി അവിടെയുള്ള സിപിഐഎംഎൽ പ്രവർത്തകർക്കൊപ്പം കൂടി സൗഹൃദം സ്ഥാപിച്ചു. യുവാക്കൾക്കിടയിൽ അതിവേഗം വിപ്ലവ ആവേശം വീശിയ സംഘടനയായിരുന്നു അന്ന് സിപിഐഎംഎൽ. റീജിയണൽ എൻജിനിയറിങ് കോളജിൽ രാജന്റെ സഹപാഠിയായിരുന്നു മുരളി. 1976ൽ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തെന്ന ആരോപണത്തിൽ മുരളിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. അന്ന് ഗൂഢാലോചന കുറ്റം ചുമത്തിയാണ് മുരളിയെ പൊലീസ് അറസ്റ്റു ചെയ്തത്. എന്നാൽ, തെളിവുകളിലെന്ന് കണ്ട് പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഇതിന് ശേഷവും നക്സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. രാജന്റെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് അന്നത്തെ കോളേജ് കാമ്പസുകളെ ഏറെ പ്രക്ഷുബ്ധമാക്കിയിരുന്നു.
നക്സലൈറ്റ് പ്രസ്ഥാനത്തിൽ വലിയ ഭിന്നിപ്പുണ്ടായപ്പോൾ കെ വേണുവിനൊപ്പമായിരുന്നു മുരളി. വേണുവിന്റെ നേതൃത്വത്തിൽ സിആർസി സിപിഐഎംഎല്ലിന്റെ പ്രവർത്തനങ്ങളിൽ സജീവമായ മുരളി, പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അജിത് എന്ന പേരിൽ നക്സലൈറ്റ് പ്രസ്ഥാനത്തിൽ അറിയപ്പെട്ട മുരളി 'ഭൂമി ജാതി ബന്ധനം' എന്ന പേരിൽ കേരളത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും അതിന്റെ വിനിയോഗത്തെയും സംബന്ധിച്ച് കൃതി രചിച്ചിട്ടുണ്ട്. ഇതുൾപ്പടെ നക്സലൈറ്റ് ആശയപ്രചാരത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നേരിട്ടുള്ള പ്രവർത്തനങ്ങൾക്കുപരിയായി ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും തീവ്ര കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ചേർന്നുള്ള ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിലും അതിന് ആശയ വ്യക്തത നൽകുന്നതുമായിരുന്നു മുരളിയുടെ പ്രവർത്തന മേഖല. കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ മാതൃകയിൽ തീവ്രകമ്യൂണിസ്റ്റ് ആശയങ്ങളുള്ള ലോകത്തെ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനായി റവല്യൂണറി ഇന്റർനാഷണൽ മൂവ്മെന്റ് (റിം) രൂപീകരിച്ചപ്പോൾ അതിന്റെ പ്രമുഖ ചുമതല നിർവ്വഹിച്ചിരുന്നത് മുരളിയായിരുന്നു. റവല്യൂഷണറി ഇന്റർനാഷണൽ മൂവ്മെന്റിന്റെ മൂന്ന് സ്ഥാപക സംഘടനകളിലൊന്നായിരുന്നു സിആർസി സിപിഐഎംഎൽ. 1980കളിൽ ആന്ധ്രപ്രദേശിൽ നിരവധി സായുധ സമരങ്ങൾ നടത്താൻ സിആർസിസിപിഐഎമ്മലിന് സാധിച്ചിരുന്നു.
കെ വേണു സിആർസി സിപിഐഎംഎൽ വിട്ട് പൊതുജനാധിപത്യ പാതയിലേക്ക് വന്നപ്പോൾ മുരളി ഒപ്പം പോകാൻ തയ്യാറായില്ല. കേരള കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കുകയും പിന്നീട് അത് മാവോയിസ്റ്റ് യൂണിറ്റി സെന്റർ (എംയുസി) ആയി മാറുകയും ചെയ്തു. എം. ഗീതാനന്ദന്റെ നേതൃത്വത്തിൽ രൂപം കൊണ്ട കേരളാ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ മുരളി സജീവ സാന്നിധ്യമായിരുന്നു. 'മാവോയിസം' സൈദ്ധാന്തിക അന്വേഷണങ്ങളെക്കുറിച്ച് നിരന്തരം പ്രഭാഷണങ്ങൾ നടത്തി. ഗീതാനന്ദൻ പ്രസ്ഥാനം ഉപേക്ഷിച്ച് ദലിത് സംഘടനാ പ്രവർത്തനം തുടങ്ങിയതോടെ മുണ്ടൂർ രാവുണ്ണിയുമായി ചേർന്ന് സിപിഐ (എം.എൽ) നക്സൽബാരിയെന്ന സംഘടനക്ക് രൂപീകരിച്ചു.
ഇക്കാലത്താണ് അയ്യൻകാളിപ്പടയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറെ ബന്ധിയാക്കിയത്. കല്ലറ ബാബു, മണ്ണൂർ അജയൻ, രമേശൻ, വിളയോടി ശിവൻകുട്ടി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് പരസ്യ സംഘടനയെന്ന നിലയിൽ 'പോരാട്ട'ത്തിന്റെ പ്രവർത്തനം തുടങ്ങി. ഇതേകാലത്ത് എറണാകുളത്തു നിന്ന് 'മുന്നണിപോരാളി ' എന്ന മാസികയും പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ കാർഷിക മേഖലയെകുറിച്ച് അന്വേഷണം ആരംഭിച്ചത് ഇക്കാലത്താണ്.
ജനറൽ സെക്രട്ടറി കെഎൻ രാമചന്ദ്രനുമായി വിയോജിച്ച് റൗഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം സിപിഐഎംഎൽ റഡ്ഫൽഗ് വിടുകയും എംയുസിയുമായി ചേർന്ന് 1999ൽ സിപിഐഎംഎൽ നക്സൽബാരി എന്ന പുതിയ ഒരു ഗ്രൂപ്പിന് രൂപം നൽകുകയും ചെയ്തു. 2008 വരെ റൗഫ് ആയിരുന്നു ഇതിന്റെ ജനറൽ സെക്രട്ടറി. തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം മുരളി ഏറ്റെടുത്തു. സിപിഐഎംഎൽ നക്സൽ ബാരിയുടെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ നേപ്പാളിലെ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു മുരളി.
ആന്ധ്രയിലെ പ്രബല ഗ്രൂപ്പ് ആയിരുന്ന സിപിഐഎംഎൽ(പീപ്പിൾസ് വാറും) എംസിസിയും യോജിച്ച് സിപിഐ(മാവോയിസ്റ്റ്) രൂപീകരിച്ച ശേഷം സമാന സ്വഭാവമുള്ള തീവ്രകമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പികുന്നതിനുള്ള ശ്രമങ്ങൾ സജീവമാക്കിയിരുന്നു. ആന്ധ്രയിലെ ചില ഭാഗങ്ങളിലും തമിഴ്നാട്, കർണാടക അതിർത്തി മേഖലകളിലും സ്വാധീനമുണ്ടായിരുന്നു മരുളിയുടെ നേതൃത്വത്തിലുള്ള സിപിഐഎംഎൽ നക്സൽബാരി ഇവർക്കൊപ്പം ചേരുന്നത് ഈ ചർച്ചയുടെ തുടർച്ചയായാണ്. 2014 മെയ് ഒന്നിനാണ് അജിത് എന്ന് കണ്ണമ്പിള്ളി മുരളിയുടെ നേതൃത്വത്തിലുള്ള സിപിഐ നക്സൽ ബാരി, സിപിഐ മാവോയിസറ്റിൽ ലയിക്കുന്നത്. പിന്നീടിങ്ങോട്ട് പൊലീസിന്റെ നോട്ടപ്പുള്ളിയായി അജിത്.
മാവോയിസ്റ്റിൽ ലയിക്കുന്നതിന് മുമ്പുവരെ മുരളിയുടെ പ്രവർത്തനം പൊലീസിന്റെ തീവ്രശ്രദ്ധയുണ്ടായിരുന്നില്ല. ലനയ ശേഷം സിപിഐ(മാവോയിസ്റ്റ് )കേന്ദ്ര കമ്മിറ്റി അംഗമായതോടെയാണ് പൊലീസ് അജിതിന്റെ നീക്കങ്ങളെയും നിരീക്ഷിച്ചുതുടങ്ങിയത്. ആന്ധ്ര പൊലീസും തമിഴ്നാട് പൊലീസും ചേർന്ന് നടത്തിയ നീക്കത്തിൽ രൂപേഷ് അടക്കമുള്ള ദക്ഷിണേന്ത്യൻ നേതാക്കളെ പിടികൂടിയതിന്റെ പിന്നാലെയാണ് അജിതിനെ മഹാരാഷ്ട്ര പൊലീസ് പൂണെയിൽ പിടികൂടുന്നത്. 62 കാരനായ മുരളി കണ്ണമ്പള്ളി നക്സൽ പ്രസ്ഥാനങ്ങളിൽ പ്രവർച്ച കെ വേണുവിന് സമകാലികനായ വ്യക്തിയാണ്.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- കോവിഡ്: ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്