വർണ്ണവിവേചനം പതിവായപ്പോൾ കാസിയസ് ക്ലേ മുഹമ്മദലിയായി; ഒളിമ്പിക് സ്വർണ്ണ മെഡൽ നദിയിൽ വലിച്ചെറിഞ്ഞു; ബോക്സിങ് റിങ്ങിനകത്തെ പോരാട്ടം പുറത്തും തുടർന്നു; നാലുതവണ വിവാഹിതനായി: മുഹമ്മദലിയെന്ന ബോക്സിങ് ഇതിഹാസത്തെ വീണ്ടും വായിക്കുമ്പോൾ
അരുൺ ജയകുമാർ
ലോക ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എന്ന കാസിയസ് മാർസേലസ് ക്ലേ ജൂനിയറിന്റെ ജനനം 1942 ജനുവരി 17ന് അമേരിക്കൻ പട്ടണമായ കെന്റക്കിയിലായിരുന്നു. അലിയുടെ പിതാവ് കാസിയസ് മാർസേലസ് ക്ലേ സീനിയർ സൈൻ ബോർഡുകളും ബിൽ ബോർഡുകളും പെയിന്റ് ചെയ്യുന്ന പണിയായിരുന്നു. അമ്മ ഒഡേസാ വീട്ടമ്മയായിരുന്നു. അലിക്ക് ഒരു സഹോദരിയും നാല് സഹോദരന്മാരുമുണ്ടായിരുന്നു. ലൂയിസ് വില്ലയിലെ പൊലീസ് ഓഫീസറും ബോക്സിങ്ങ് പരിശീലകനുമായ ജോ ഇ മാർട്ടിൻസിന്റെ കീഴിലാണ് മുഹമ്മദലി എന്ന ഇതിഹാസം ആദ്യമായി ബോക്സിങ്ങ് പരിശീലിക്കുന്നത്. പിൽക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോക്സറായി മാറിയ അലി തന്റെ പ്രൊഫഷൺൽ കരിയറിൽ നൂറിലധികം മത്സരങ്ങളിൽ എതിരാളികളെ നിഷ്പ്രഭമാക്കി വിജയം നേടിയിട്ടുണ്ട്. റിങ്ങിൽ അലി തോൽവിയറിഞ്ഞിട്ടുള്ളത് 5 തവണ മാത്രമാണ്.
ബോക്സിങ് റിങ്ങിനകത്ത് പാറിപ്പറന്ന ചിത്രശലഭവും പുറത്ത് കുത്തുന്ന തേനീച്ചയുമെന്ന് കായികലോകത്ത് വിലയിരുത്തപ്പെട്ട എക്കാലത്തെയും കരുത്തനായ ബോക്സിങ് താരമായിരുന്നു മുഹമ്മദാലി. കാഷ്യസ് മെർസിലസ് ക്ളേ ജൂനിയർ എന്ന പേര് 1964ൽ ഇസ്ലാം മതം സ്വീകരിച്ചപ്പോഴായിരുന്നു മുഹമ്മദ് അലി എന്നാക്കി മാറ്റിയത്. കറുത്തവർക്കും വെളുത്തവർക്കും പ്രത്യേകം ഹോട്ടലുകളും പള്ളികളും പണിതുയർത്തിയിരുന്ന സമൂഹത്തിൽ എല്ലാ മേഖലകളിലും അസമത്തം നിലനിന്നിരുന്നു. ഇതിനെതിരെ ബാലനായിരിക്കുമ്പോൾ തന്നെ പോരാടിയ അലി അങ്ങനെയാണ് 22-ാം വയസ്സിൽ ഇസ്ലാം മതം സ്വീകരിക്കുന്നത്.
അമച്വർ ബോക്സിങ്ങിൽ ആറു തവണ കെന്റക്കി ഗോൾഡൻ ഗ്ലൗ കിരീടവും രണ്ടു തവണ ദേശീയ ഗോൾഡൻ ഗ്ലൗ കിരീടവും 1960 ലെ സമ്മർ ഒളിമ്പിക്സിൽ ഹെവിവെയിറ്റ് ഇനത്തിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 1996 ൽ അമേരിക്കയിലെ അറ്റലാന്റയിൽ നടന്ന ഒളിമ്പിക്സിൽ ദീപശിഖ തെളിയിക്കുന്നതിനായി അലിക്ക് പകരം മറ്റൊരു താരത്തെയും തെരഞ്ഞെടുക്കാൻ അമേരിക്കക്കായില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ മഹത്വത്തിനു തെളിവാണ്. കളിക്കളത്തിനകത്തും പുറത്തും തന്റെ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ താരമായിരുന്നു അദ്ദേഹം. ബോക്സിങ്ങ് റിങ്ങിൽ കാണിച്ച അതേ ആണത്വം റിങ്ങിനു പുറത്തും കാണിക്കുവാൻ അദ്ദേഹത്തിനായി.
അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ നേരിട്ടിരുന്ന വർണ വിവേചനത്തിനും മറ്റും എതിരെയുള്ള അലിയുടെ പോരാട്ടങ്ങൽ ശ്രദ്ധേയമാണ്. തികഞ്ഞ മനുഷ്യസ്നേഹിയായിട്ടാണ് മുഹമ്മദ് അലി എന്ന ഇതിഹാസം അറിയപ്പെടുന്നത്. തന്റെ നിലപാടുകൾ ബോക്സിങ്ങ് റിങ്ങിലെപ്പോലെ തന്നെ നിർഭയം തുറന്നു പറയുന്നതിനും അദ്ദേഹം മടിച്ചിരുന്നില്ല. മൂന്നു തവണ യൂറോപ്യൻ ചാമ്പ്യനും 1956ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവുമായ സിഗ്ന്യു പിയട്രിഗകൊവ്സ്കിയെ ഫൈനലിൽ മൂന്നാംറൗണ്ടിൽ ഇടിച്ചുവീഴ്ത്തി ക്ളേ സ്വർണംചൂടി. ലോകം പിന്നീടു കണ്ട മുഹമ്മദ് അലിയെന്ന ഇടിക്കൂട്ടിലെ രാജാവിന്റെ കിരീടധാരണമായിരുന്നു അന്ന് നടന്നത്. പിന്നീട് ഏറെക്കാലം അലി ബോക്സിങ് റിങ്ങിൽ ചരിത്രമെഴുതി.
അറുപതുകളിലെ മികച്ച ബോക്സർമാരിലൊരാളായ ടുണെ ഹനാസ്കറെ 6 റൗണ്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് 1960 ഒക്ടോബർ 29നാണ് മുഹമ്മദ് അലി തന്റെ പ്രൊഫഷണൽ ബോക്സിങ്ങ് അരങ്ങേറ്റം കുറിച്ചത്. തുടർന്നുള്ള 3 വർഷങ്ങൾ സാക്ഷയം വഹിച്ചത് ഒരു ഇതിഹാസത്തിന്റെ വളർച്ചയ്ക്കായിരുന്നു. ആദ്യ മൂന്നു വർഷങ്ങളിൽ ഒരു പരാജയംപോലുമറിയാതെയായിരുന്നു അലിയുടെ മുന്നേറ്റം. ആദ്യ 19 ജയങ്ങളിൽ 15 എണ്ണവും എതിരാളികളെ ഇടിച്ച് വീഴ്ത്തി നോക്കൗട്ടിലൂടെ നേടിയതായിരുന്നു.1963ൽ അന്നത്തെ ലോക ചാമ്പ്യനായ സോണി ലിസ്റ്റണെ അട്ടിമറിച്ചാണ് അലി തന്റെ ആദ്യ ലോക കിരീടം നേടിയത്. ക്രിമിനൽ പശ്ചാത്തലവും ഏതൊരു ബോക്സറേയും ഭയപ്പെടുത്തുന്ന വ്യക്തിയായിരുന്നു അന്നത്തെ ചാമ്പ്യനായ ലിസ്റ്റൺ.
ഒരു വിയറ്റ്നാമുകാരനും എന്നെ കറുത്തവർഗക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് വിയറ്റ്നാം അമേരിക്ക യുദ്ധം നടക്കുന്ന കാലത്തും അമേരിക്കയിലെ കറുത്തവർഗക്കാർ നേരിട്ടിരുന്ന പ്രശ്നത്തിനെതിരെ പ്രതികരിച്ചത്. പിന്നെന്തിന് ഞാൻ അവർക്കെതിരെ യുദ്ധം ചെയ്യണം എന്നായിരുന്നു അലിയുടെ ചോദ്യം. അങ്ങനെയൊരു പ്രസ്താവന നടത്തിയതിൽ പ്രതിഷേധിച്ച് അധികാരികൾ മുഹമ്മദലിയുടെ ബോക്സിങ്ങ് ലൈസൻസ് തന്നെ റദ്ദാക്കിയിരുന്നു.
എന്നാൽ ഒരു ബോക്സറുടെ ജീവിതത്തിലെ വസന്തകാലമായി കണക്കാക്കപ്പെടുന്ന 26-29 വരെയുള്ള പ്രായത്തിൽ വിലക്ക് നേരിടേണ്ടി വന്നിട്ടും അലി തന്റെ നിലപാടിൽ ഉറച്ച് നിന്നു.മൂന്നു തവണ ഹെവി വെയ്റ്റ് ജേതാവായ അലി 1981ൽ ബോക്സിങ് രംഗത്തുനിന്ന് വിരമിച്ചു. റിങ്ങിനു പുറത്ത് സൗമ്യനും സഹൃദയനുമായിരുന്നു മൂന്നുതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടിയ മുഹമ്മദലി. അതേസമയം സമകാലീന പ്രശ്നങ്ങളിൽ കടുത്ത വിമർശകനായി ഇടപെടുകയും ചെയ്തിരുന്നു. 1996ലെ അത്ലാന്റ ഒളിമ്പിക്സിന്റെ ദീപംതെളിയിക്കാൻ വിറയ്ക്കുന്ന കൈകളുമായ എത്തിയ, പാർക്കിൻസൺ രോഗബാധിതനായ അലിയുടെ രൂപമാവും ഒരുപക്ഷേ, അവസാനമായി ഒരു കായികവേദിയിൽ ആ ലോകോത്തര താരത്തിന്റേതായി പ്രത്യക്ഷമായതും കായികസ്നേഹികളുടെ മനസ്സിലുള്ളതും.
അമേരിക്കയിൽ വർണവെറി കത്തിനിന്ന സമയത്തായിരുന്നു ഇടിക്കൂട്ടിലെ ഇതിഹാസമായി മാറിയ അലിയുടെ ജനനം. പിന്നീട് അദ്ദേഹം ഇസ്ളാം മത വിശ്വാസിയായി വർണവെറിക്കെതിരെ പ്രതിഷേധിച്ചതും ചരിത്രം. അമേരിക്കയിൽ മുസ്ലീങ്ങളെ കയറ്റില്ലെന്നു പറഞ്ഞ ഭരണാധികാരികളോടുള്ള പ്രതിഷേധമായിരുന്നു അലി ഇത്തരത്തിൽ പ്രകടിപ്പിച്ചത്. തനിക്കെതിരായി വിമർശനങ്ങളേറെ ഉയർന്നപ്പോഴും അതിനെയൊന്നും വകവയ്ക്കാതെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമാണ് ഇപ്പോൾ മരണത്തിന് കീഴടങ്ങുന്നത്. ഒളിമ്പിക് വേദിയിൽ സ്വർണമെഡൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതും ആ പ്രതിഷേധം ന്യായമെന്നു കണ്ട് പിന്നീട് ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ വീണ്ടും മറ്റൊരു വേദിയിൽവച്ച് മെഡലണിയിച്ചതും ചരിത്രത്തിൽ ഇടംപിടിച്ചു.
നാലു തവണ വിവാഹിതനായ മുഹമ്മദലിക്ക് 9 കുട്ടികളുണ്ട്. ഏഴ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് നാല് ഭാര്യമാരിലായി അലിക്കുള്ളത്. രണ്ടാം ഭാര്യയായ ബെലിന്ധാ ബോയിഡ് മുഹമ്മദലിയെപ്പോലെതന്നെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. മുഹമ്മദലിയുടെ ബോക്സിങ്ങ് ശൈലിയും അസാധാരണമായ ഒന്നായിരുന്നു. നേരിട്ട എല്ലാ എതിരാളികളേയും നിഷ്പ്രഭമാക്കിയ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത് ഒരു ഷോ മാൻ ആയിട്ട് കൂടെയാണ് മുഹമ്മദാലി അറിയപ്പെടുന്നത്.
തന്റെ എല്ലാ എതിരാളികളുമായിട്ടുമുള്ള മത്സരത്തിനു മുൻപും തന്റെ പ്രസ്താവനകളിലൂടെപ്പോലും അവരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ശൈലിയായിരുന്നു അലിയുടെത്. ഐ ആം ദി ഗ്രേറ്റസ്റ്റ് എന്ന അലിയുടെ വാചകം ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു.74ാം വയസ്സിൽ പാർകിൻസൺസ് രോഗത്തിനു കീഴടങ്ങുമ്പോഴും ലോകകായിക പ്രേമികളുടെ മനസ്സിൽ മായാത്ത മുഖമായി മുഹമ്മദാലി നിറഞ്ഞുനിൽക്കും. ലോകം ഒന്നടങ്കം പറയും മുഹമ്മദലി ദി ഗ്രേറ്റസ്റ്റ് എന്ന്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍