തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയിരിക്കുന്നത് പെരിയകുളത്തെ ചായക്കടക്കാരൻ അണ്ണൻ; ആദ്യം ജയലളിതക്കെതിരെ പ്രവർത്തിച്ചു; ഒടുവിൽ വിശ്വസ്തത എന്ന വാക്കിന്റെ ഏറ്റവും വലിയ അടയാളമായി: ഒ പനീർശെൽവത്തിന്റെ കഥ
മറുനാടൻ ഡെസ്ക്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ പ്രത്യേകിച്ച് എഐഎഡിഎംകെയുടെ നേതൃത്വം തനി തമിഴനിലേക്ക് എത്തുന്നത് ഒ പനീർശെൽവം മുഖ്യമന്ത്രി ആകുമ്പോഴാണ്. ആദ്യം ജന്മം കൊണ്ട് മലയാളിയായ എംജിആർ തമിഴ് മക്കളുടെ എല്ലാമെല്ലാമായി. പിന്നീട്, കർണാടകക്കാരിയായ ജയലളിതയും തമിഴരുടെ തലൈവിയായി മാറി. ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾക്ക് ശേഷമാണ് അണ്ണാ ഡിഎംകെയിൽ നിന്നും ശുദ്ധനായ ഒരു തമിഴൻ അധികാരത്തിന്റെ ദണ്ഡ് ഏറ്റെടുത്തിരിക്കുന്നത്. തേവർ സമുദായക്കാരനായ ഒ പനീർശെൽവം എന്ന ചായക്കടക്കാരനാണ് മൂന്നാം തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റിരിക്കുന്നത്. ജയലളിതയുടെ വിശ്വസ്തൻ എന്ന നിലയിലാണ് പെരിയകുളത്തുകാരുടെ പ്രിയപ്പെട്ട അണ്ണൻ രണ്ട് തവണ മുഖ്യമന്ത്രി പദവിയിലേക്ക് ചുവടുവച്ചത്. ഇപ്പോൾ, തലൈവിക്ക് ശേഷവും അധികാരം സ്വാഭാവികമായി ഈ അണ്ണനിലേക്ക് എത്തിച്ചേരുന്നു.
തേനിയാണ് ഒ പനീർശെൽവത്തിന്റെ ജന്മദേശം. ഇവിടുത്തെ പെരിയകുളത്തെ കവലയിലെ ചായയും വടകളും ചൂടോടെ വിറ്റഴിയുന്ന ചായക്കടയുടെ ഉടമയായിരുന്നു ഒരുകാലത്ത് പനീർസെൽവം. ഇപ്പോഴും ഈ കട അദ്ദേഹം നടത്തുന്നുണ്ട്. കടയിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പമാണ് ജയയുടെ ചിത്രവും. ജോലിത്തിരക്കിനിടയിലും തൊട്ടടുത്തുള്ള അണ്ണാ ഡിഎംകെ പാർട്ടി ഓഫിസിലേക്കോടുന്നതു പനീർസെൽവത്തിന്റെ പതിവായിരുന്നു. സഹോദരൻ ഷൺമുഖ സുന്ദരമാണ് ഇപ്പോൾ കട നടത്തുന്നത്. ജയലളിതയുടെ മരണത്തെ തുടർന്ന് രണ്ട് ദിവസമായി ഈ കട തുറന്നിട്ടില്ല.
കർഷകന്റെ മകനായി പിറന്ന പനീർസെൽവം ലാളിത്യത്തിന്റെ ഉടമയാണ്. ഉത്തമപാളയത്തിലെ ഹാജി കർത്താ റാവുത്തർ ഹൗദിയ കോളജിൽ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദ പഠനം. കോളേജ് വിദ്യാഭ്യാസം ഉണ്ടെങ്കിലും കൃഷിയോടെയാരുന്നു അദ്ദേഹത്തിന്റെ താൽപ്പര്യം. ഇതിനിടെയാണ് അവിചാരിതമായി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. രാഷ്ട്രീയത്തിൽ തിരക്കേറിയപ്പോൾ പെരിയകുളത്തു നിന്നു ചെന്നൈയിലേക്കു താമസം മാറ്റി. എന്നാൽ, ഇപ്പോഴും ലാളിത്യം കൈമുതലാക്കി തന്നെയാണ് പെരിയകുളത്തുകാരുടെ അണ്ണന്റെ ജീവിതം. വീണുകിട്ടുന്ന ഇടവേളയിൽ തന്റെ ചായക്കടയിലും അദ്ദേഹം എത്താറുണ്ട്.
പാർട്ടിയിൽ പുരൈട്ചി തലൈവിയുടെ നിഴലായിരുന്നു ഒ പനീർശെൽവം. കോടതിയും കേസുകളും അമ്മയെ അധികാരത്തിൽനിന്നു വിലക്കിയപ്പോൾ രണ്ടുതവണ പകരക്കാരനായി നിയോഗിക്കപ്പെട്ട പനീർസെൽവത്തിന് ഇക്കുറി അഗ്നിപരീക്ഷയാണ്. മൂന്നാമൂഴത്തിൽ മുഖ്യമന്ത്രിയുടെ സ്വതന്ത്രചുമതലയാണ് പനീർശെൽവത്തിനുള്ളത്. പ്രധാനമന്ത്രിയെ ആശ്ലേഷിക്കുമ്പോൾ നിയന്ത്രണംവിട്ടുപോയതൊഴിച്ചാൽ, രാജാജി ഹാളിൽ ജയലളിതയുടെ ശവമഞ്ചത്തിനു സമീപം പടിക്കെട്ടിലിരുന്നും നിന്നും മണിക്കൂറുകൾ കഴിക്കുമ്പോഴെല്ലാം പതിവുപോലെ ശാന്തമായിരുന്നു പനീർസെൽവത്തിന്റെ മുഖഭാവം.
നേരത്തേ രണ്ടുതവണ മുഖ്യമന്ത്രിയായപ്പോഴും അണിയറയിൽ ജയലളിതയുണ്ടായിരുന്നു. ഓരോ തീരുമാനത്തിനും ആ കയ്യൊപ്പിന്റെ ബലവുമുണ്ടായിരുന്നു. എന്നാൽ, ഇനി അങ്ങനെയല്ല, പനീർശെൽവം തന്നെ കാര്യങ്ങൾ നിയന്ത്രിക്കണം. നേരത്തെ ഭരണത്തിന്റെ ചുക്കാൻ പിടിച്ചപ്പോഴും അവകാശവാദങ്ങൾ ഉന്നയിച്ചില്ല. രണ്ടുതവണയും നിയമസഭയിൽ ജയലളിത ഉപയോഗിച്ച കസേരയോ അവരുടെ ഓഫിസോ ഉപയോഗിക്കാൻ തയാറായില്ല. പോക്കറ്റിലും മേശപ്പുറത്തും ജയയുടെ ചിത്രം സൂക്ഷിച്ച്, വിശ്വസ്തൻ എന്നതിനേക്കാൾ ഏറ്റവും വലിയ അമ്മ ഭക്തനായിരുന്നു അദ്ദേഹം.
അറുപത്തിയഞ്ചുകാരനായ പനീർസെൽവം പാർട്ടിക്കാരുടെ 'ഒപിഎസ്' ആണ്. ആദ്യ ഔദ്യോഗിക സ്ഥാനലബ്ധി 1996ൽ; പെരിയകുളം മുനിസിപ്പൽ ചെയർമാൻപദം. 1988ൽ അണ്ണാ ഡിഎംകെ പിളർന്നപ്പോൾ ജാനകിയോടൊപ്പമായിരുന്നുവെന്നതു പൂർവചരിത്ര കൗതുകം. പെരിയകുളം എംപി ആയിരുന്ന, ജയലളിതയുടെ വിശ്വസ്തൻ ടി.ടി.വി.ദിനകരനാണു പോയസ് ഗാർഡനിലേക്കു കൈപിടിച്ചത്. ദിനകരന്റെ നിഴലായി നടന്ന പനീർസെൽവം ജയയുടെ വിശ്വാസം നേടിയെടുത്തു. 2001ൽ ജയയ്ക്ക് അപ്രതീക്ഷിതമായി ഭരണത്തിൽനിന്നു മാറിനിൽക്കേണ്ടിവന്നപ്പോൾ എംഎൽഎയായുള്ള ആദ്യ ഊഴത്തിൽത്തന്നെ മുഖ്യമന്ത്രിയുമായി. ആറുമാസത്തിനുശേഷം സന്തോഷത്തോടെ പദവി തിരിച്ചേൽപിച്ചു മന്ത്രിയായി.
സ്വത്തുകേസിൽ ജയ ജയിലിലായതോടെ 2014 സെപ്റ്റംബർ 29നു വീണ്ടും മുഖ്യമന്ത്രിയായി. ജയ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ധനകാര്യ, പൊതുമരാമത്തു വകുപ്പുകളാണു പനീൽസെൽവം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. 2006 ൽ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടമായപ്പോൾ നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ നേതാവുമായി. നിലവിൽ ബോഡിനായ്ക്കനൂരിൽനിന്നുള്ള നിയമസഭാംഗമാണ്.
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ നിലനിൽപുതന്നെ നിർണയിക്കുന്നതിൽ പ്രധാനമാണു പനീർസെൽവത്തിന്റെ വരുംകാലം. പാർട്ടിയെ കെട്ടിപ്പടുക്കാൻ അമ്മ ബ്രാൻഡ് ഇനിയും ഉപയോഗപ്പെടുത്തേണ്ടിവരും. ജയലളിത തുടങ്ങിവച്ച പദ്ധതികൾ തുടരണം. പോയസ് ഗാർഡനിൽ പുതിയ അധികാരകേന്ദ്രം രൂപപ്പെടുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്. അമ്മയോടു കാണിച്ചിരുന്ന അനുസരണ തോഴി ശശികലയോടും കാണിക്കുമോ അദ്ദേഹം എന്ന് കണ്ടറിയണം. എന്നാൽ, അങ്ങനെ ചെയ്തില്ലെങ്കിൽ എത്രകാലം തലൈവരായി തുടരാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും കല്ലു മുള്ളും നിറഞ്ഞ പാത തന്നെയാണ് ഒ പനീർശെൽവത്തെ കാത്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍