ഇന്ത്യയുടെ ആദ്യത്തെ മുസ്ലിം ആഭ്യന്തരമന്ത്രി; ബിജെപിക്ക് കാശ്മീർ ഭരണം നൽകിയ നേതാവ്; പാക്കിസ്ഥാനിലേക്ക് ബസ് സർവീസ് ആരംഭിച്ച് മുഖ്യമന്ത്രി; മകളെ മോചിപ്പിക്കാൻ തീവ്രവാദികളെ മോചിപ്പിച്ചത് കറുത്ത ഏടായി; വിട പറഞ്ഞ മുഫ്തി മുഹമ്മദ് സഈദിനെ അറിയാം..
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കശ്മീരി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പോരടിച്ച നേതാവാണ് മുഫ്തി മുഹമ്മദ് സയിദ്. കാശ്മീരികളുടെ വേദനകൾ തുറന്ന് പറയുമ്പോഴും ഇന്ത്യൻ ദേശീയതയ്ക്കൊപ്പമായിരുന്നു ഈ നേതാവ്. ഇതിനുള്ള അംഗീകാരമായി കാശ്മീരികൾ നൽകിയ സ്നേഹത്തെ ഈ നേതാവ് തിരിച്ചറിഞ്ഞു. ഉറച്ച മനസ്സുമായി ജമ്മു കാശ്മീരിന്റെ വികസനമെന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി പദത്തിൽ നിറയുമ്പോഴാണ് പിഡിപി നേതാവിന്റെ അപ്രതീക്ഷിത വിയോഗമെത്തുന്നത്.
മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തിൽ പി.ഡി.പിബിജെപി സഖ്യ സർക്കാർ കഴിഞ്ഞ മാർച്ചിലാണ് അധികാരത്തിലെത്തിയത്. 2002 മുതൽ 2005 വരെകശ്മീർ മുഖ്യമന്ത്രി പദവി വഹിച്ചിരുന്നു. കോൺഗ്രസ് അംഗമായിരുന്ന മുഫ്തി മുഹമ്മദ് സഈദ് 1987ൽ പാർട്ടി വിട്ട് വി.പി.സിങിന്റെ നേതൃത്വത്തിലുള്ള ജനമോർച്ചയിൽ അംഗമായി. 1989ൽ വി.പി.സിങ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. സയീദ് മുഖ്യമന്ത്രിയായിരിക്കെയാണ് ശ്രീനഗർ-മുസഫറബാദ് ബസ് സർവീസ് ആരംഭിച്ചത്. പിന്നീട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1999ലാണ് ജമ്മു കശ്മീർ പി.ഡി.പി രൂപീകരിച്ചത്. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ഉപാധികളില്ലാതെ കശ്മീരികളുമായി ചർച്ചയാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പാർട്ടി രൂപീകരണം. ഇത്തവണ ജമ്മുവിൽ മേധാവിത്വം നേടിയ ബിജെപിയുമായുള്ള ബന്ധത്തെ ജമ്മുകശ്മീരിന്റെ ഐക്യത്തിനായുള്ള ബന്ധമായാണ് മുഫ്തി വിശേഷിപ്പിച്ചത്. വലിയ ജനകീയ നേതാവാണ് താൻ എന്ന അവകാശവാദം മുഫ്തി മുഹമ്മദ് സയിദിനുമില്ലായിരുന്നു. .
ആഭ്യന്തര മന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലീമാണ് മുഫ്തി. നന്നേ ചെറുപ്പത്തിലേ രാഷ്ട്രീയത്തിലെത്തി അധികാര കസേരകൾ പലതു നേടിയ മുഫ്തി മുഹമ്മദ് സയിദ് ജമ്മുകശ്മീർ രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്കാണ് നേതൃത്വം നൽകിയത്. കശ്മീരിൽ ഒറ്റ പാർട്ടിയുടെ ആധിപത്യം തകർത്തത് മുഫ്തി മുഹമ്മദ് സയിദായിരുന്നു. നാഷണൽ കോൺഫറൻസിനോട് എന്നും അകൽച്ച പ്രകടിപ്പിച്ച മുഫ്തി തന്റെ പാർട്ടിയെ കാശ്മീരിലെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് അനുസരിച്ചുള്ള കൂട്ടുകെട്ടുകളിലേക്ക് തിരിയാനുള്ള മെയ് വഴക്കം മുഫ്തിക്കുണ്ടായിരുന്നു. 1986 ൽ രാജീവ് ഗാന്ധിമന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായി. വി.പി. സിങ്ങിനൊപ്പം ജനമോർച്ചയുടെ ഭാഗമായതാണ് അദ്ദേഹം നടത്തിയ വലിയ ചുവടുമാറ്റം.
പലതവണ ചേരിമാറുകയും ഒടുവിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുകയും അതിന് കീഴിൽ ജമ്മു കശ്മീർ ഭരണം പിടിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു മുഫ്തി. 2002 ൽ അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായപ്പോൾ പി.ഡി.പിക്ക് നിയമസഭയിൽ 16 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് അദ്ദേഹം ആദ്യം ടേം ഭരിച്ചത്. 2015 ൽ രണ്ടാം തവണ മുഖ്യമന്ത്രി കസേര അലങ്കരിക്കാൻ അദ്ദേഹം കൂടെക്കൂട്ടിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും. രാഷ് ട്രീയ ആരംഭകാലത്ത് ഡി.എൻ.സിയിൽ സയീദ് പ്രവർത്തിച്ചു. കോൺഗ്രസിലൂടെ വളർന്ന് പാർട്ടി നിയമസഭാ കക്ഷി നേതാവ്, പി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഇന്ത്യയെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു മുഫ്തിയുടെ മൂന്നാമത്തെ മകളെ ഭീകരർ തട്ടിയെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സീദിന്റെ മകളെ ബന്ദിയാക്കിയായിരുന്നു തീവ്രവാദികൾ കേന്ദ്ര സംർക്കാരിനെ ഞെട്ടിച്ചത്. സയീദിന്റെ മൂന്നാമത്തെ മകൾ റുബയ്യയെ ബന്ദിയാക്കിയ തീവ്രവാദികൾ വിട്ടയക്കാൻ പകരമായി ആവശ്യപ്പെട്ടത് ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് തീവ്രവാദികളുടെ മോചനമായിരുന്നു. മണിക്കൂറുകൾ നീണ്ട മധ്യസ്ഥ ചർച്ചകൾക്കും സമ്മർദങ്ങൾക്കും ഒടുവിൽ പോംവഴികളില്ലാതെ അഞ്ച് പേരെയും വിട്ടയക്കാൻ ഇന്ത്യ നിർബന്ധിതമായി. ഇത് മുഫ്തിയുടെ രാഷ്ട്രീയ നേതാവിന് കളങ്കമായി എതിരാളികൾ ഉയർത്തിക്കാട്ടി.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അഞ്ചാം ദിവസമാണ് സദീയിന്റെ മകളെ തട്ടിക്കൊണ്ടുപോയത്. പഠനം പൂർത്തിയാക്കി ലാൽദേദ് വനിതാ ആശുപത്രിയിൽ പരിശീലനം നടത്തിവരവെ 1989 ഡിസംബർ എട്ടിന് ഉച്ചതിരിഞ്ഞ് 3:45 നാണ് നൗഗാമിൽ വച്ച് റുബയ്യയെ തട്ടിക്കൊണ്ടുപോയത്. ആശുപത്രിയുടെ വക മിനി ബസ്സിൽ ആശുപത്രിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വാഹനം തടഞ്ഞ നാല് തീവ്രവാദികൾ തോക്കുചൂണ്ടി അവരെ പുറത്തിറക്കി മാരുതി കാറിൽ കയറ്റി കടന്നുകളയുകയായിരുന്നു. വൈകുന്നേരം അഞ്ചരയ്ക്ക് കശ്മീർ ലിബറേഷൻ ഫ്രണ്ട് സംഘടന കശ്മീർ ടൈംസ് ദിനപത്രത്തിന്റെ ഓഫീസിൽ വിളിച്ച് റുബയ്യയെ വിട്ടയക്കാൻ ഉപാധികൾ മുന്നോട്ടുവച്ചു.
അന്ന് ഫാറൂഖ് അബ്ദുള്ളയായിരുന്നു കാശ്മീർ മുഖ്യമന്ത്രി. സംഭവം അറിഞ്ഞതോടെ ലണ്ടനിൽ അവധിക്കാലം ആഘോഷിക്കാൻ പോയ മുഖ്യമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി. വിവിധ തലങ്ങളിൽ മധ്യസ്ഥ ചർച്ചകൾ അരങ്ങേറി. കേന്ദ്രമന്ത്രിമാരായിരുന്ന ഐ.കെ. ഗുജ്റാളും ആരിഫ് മുഹമ്മദ് ഖാനും ഒത്തുതീർപ്പുമായി ശ്രീനഗറിലെത്തി. ഫാറൂഖ് അബ്ദുള്ള തീവ്രവാദികൾക്ക് മുമ്പിൽ കീഴടങ്ങില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചു. എന്നാൽ കേന്ദ്ര സർക്കാർ വഴങ്ങി. ഡിസംബർ 13 ന് വൈകുന്നേരം അഞ്ച് മണിക്ക് തീവ്രവാദികളെ വിട്ടയച്ചു. രാത്രി ഏഴ് മണിക്ക് റുബയ്യയെ തീവ്രവാദികളും വിട്ടയച്ചു. തന്റെ സർക്കാരിനെ പിരിച്ചുവിടുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയാണ് തീവ്രവാദികളെ വിട്ടയക്കാൻ സമ്മർദം ചെലുത്തിയതെന്ന് വർഷങ്ങൾക്ക് ശേഷം ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അതിനുള്ള പ്രതികാരമെന്നോണമാണ് മുഫ്തി കാശ്മീർ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധമാറ്റിയതും ഫാറൂഖ് അബ്ദുള്ളയെ ഭരണത്തിൽ നിന്ന് തന്നെ പുറത്താക്കിയതും.
കോൺഗ്രസിനൊപ്പം നടന്ന നാളുകളിലും നാഷണൽ കോൺഫറൻസിന് അമിത പ്രാധാന്യം നൽകുന്ന ഹൈക്കമാൻഡ് നയത്തെ മുഫ്തി ശക്തിയായി എതിർത്തു. അധികാരത്തിനു വേണ്ടി അബ്ദുള്ള കുടുംബത്തിന്റെ ആധിപത്യം അംഗീകരിച്ച് കോൺഗ്രസ് നയത്തിൽ പ്രതിഷേധിച്ചാണ് മുഫ്തി വിപി സിംഗിനൊപ്പം ചേർന്നത്. ഭീകരവാദം ശക്തമായ തൊണ്ണൂറുകളിൽ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രിയായത് ഏറെ ശ്രദ്ധേയമായിരുന്നു. കുടുംബത്തെ തന്നെ ഭീകരർ ലക്ഷ്യം വച്ചിട്ടും ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തിനൊപ്പം നില്ക്കുന്ന നയം മുഫ്തി മുഹമ്മദ് സയിദ് ഉപേക്ഷിച്ചില്ല. കശ്മീരിലെ ഒറ്റപാർട്ടി ആധിപത്യം തകർക്കുന്നതിൽ പിഡിപി രൂപീകരിക്കാനുള്ള മുഫ്തി മുഹമ്മദ് സയിദിന്റെ തീരുമാനം വലിയ പങ്കു വഹിച്ചു. നാഷണൽ കോൺഫറൻസിന് ബദലാകാൻ മുഫ്തിയുടെ പാർട്ടിക്കു കഴിഞ്ഞു.
തീവ്രവാദത്തോട് എതിർപ്പുയർത്തുമ്പോഴും വിഘടനവാദത്തെ മുഫ്തി തള്ളിപ്പറഞ്ഞില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇത്തവണ മുഖ്യമന്ത്രിയായ ശേഷം വിഘടനവാദി നേതാവിനെ വിട്ടയച്ചതുൾപ്പെടെയുള്ളവ ചർച്ചാ വിഷയമായി. അപ്പോഴും പതറാതെ കാര്യങ്ങളെ നേരിട്ടു. കാശ്മീരികളുടെ മനസ്സ് അനുകൂലമാക്കാൻ വേണ്ടതാണിതെന്ന തിരിച്ചറിവായിരുന്നു മുഫ്തിയുടെ കരുത്ത്. അതിന് അപ്പുറത്തേക്ക് ഒന്നും ഈ നേതാവ് മനസ്സിൽ കണ്ടിട്ടില്ല. കാശമീരിന്റെ വികസനം ഉറപ്പാക്കാൻ താൻ ഭരണത്തിലിരുന്നപ്പോൾ കേന്ദ്രം ഭരിച്ച എ ബി വാജ്പേയി, മന്മോഹൻസിങ്, നരേന്ദ്ര മോദി എന്നീ പ്രധാനമന്ത്രിമാരുമായി മുഫ്തി നല്ല ബന്ധം സൂക്ഷിച്ചു. സയിദ് അലി ഷാ ഗിലാനിയെ പോലുള്ള വിഘടനവാദികളെ ചെറിയ ഇടത്തിൽ ഒതുക്കാൻ മുഫ്തിക്ക് കഴിഞ്ഞു. കഴിമീരിലെ വടക്ക് തെക്ക് ധ്രുവങ്ങളെ യോജിപ്പിക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം മുഫ്തി തയ്യാറായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്