'ഇത്രയും കാലം ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നിൽക്കുന്നതു ഞാൻ കണ്ടിട്ടില്ല അങ്ങുന്നേ'; മഴവിൽക്കാവടിയിലെ മീശ വാസുവിനെ മറക്കാനാകുമോ മലയാളിക്ക്! പറവൂർ ഭരതൻ എന്ന കാരണവർക്കു മലയാളത്തിന്റെ പ്രണാമം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മറക്കാനാകുമോ മഴവിൽക്കാവടിയിലെ മീശ വാസുവിനെ. കൊമ്പൻ മീശയും വച്ച് മണ്ടത്തരങ്ങൾ മാത്രം കാണിക്കുന്ന ഒരു കാര്യസ്ഥൻ. ഒടുവിൽ 'അങ്ങുന്നിനെ' പറ്റിച്ച് എതിർ ഗ്രൂപ്പുകാർക്കൊപ്പം ചേക്കേറുന്ന മീശ വാസു പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണ്.
ഒരുപക്ഷേ, പറവൂർ ഭരതനെന്ന നടനല്ലാതെ മറ്റാരു ചെയ്താലും അത്രത്തോളം ഫലിപ്പിക്കാൻ കഴിയാത്ത ഒരു വേഷം തന്നെയായിരുന്നു അത്.
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. മറ്റൊരു നടൻ ചെയ്താൽ അമ്പേ പരാജയപ്പെടും എന്നുറപ്പുള്ള വേഷങ്ങൾ. മഴവിൽക്കാവടിയിലെ മീശ വാസുവും ഇൻ ഹരിഹർ നഗറിലെ സേതുമാധവന്റെ അപ്പൂപ്പനും അമ്മയാണെ സത്യത്തിൽ പണത്തെ ദൈവമായി കരുതുന്ന വീട്ടുടമസ്ഥനും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത് പറവൂർ ഭരതൻ എന്ന നടന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രമാണ്.
അപ്പുക്കുട്ടന്റെ മണ്ടത്തരം കൊണ്ടു വഴിയേ പോകുന്നവരിൽ നിന്നു തല്ലുവാങ്ങിക്കൂട്ടുന്ന അപ്പൂപ്പൻ കഥാപാത്രം ഇൻ ഹരിഹർ നഗറിലെ താമസക്കാരാരും മറക്കില്ല. അതുപോലെ തന്നെയാണ് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലെ വീട്ടുടമസ്ഥൻ. പണം എന്നും എണ്ണിത്തിട്ടപ്പെടുത്തി വയ്ക്കുന്ന, ദൈവത്തെപ്പോലെ ആരാധിക്കുന്ന കർക്കശക്കാരനും പിശുക്കനുമായ കഥാപാത്രം. തനിക്കുമാത്രം കഴിയുന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത പറവൂർ ഭരതൻ ഈ കഥാപാത്രങ്ങളെയെല്ലാം അവിസ്മരണീയമാക്കുകയായിരുന്നു.
'ചതിച്ചു അങ്ങുന്നേ... വണ്ടി ഇടിച്ചു... ഇത്രയും കാലം ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നിൽക്കുന്നതു ഞാൻ കണ്ടിട്ടില്ല...!!' ഓടിക്കിതച്ചെത്തി ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തോടു ഈ ഡയലോഗു പറയുമ്പോൾ പൊട്ടിച്ചിരിക്കാതിരിക്കാൻ ആർക്കുമാകില്ല. 'ഈ മീശേം വച്ചു കരയല്ലെടാ കഴുതേ... വെള്ളം വീണു വീണ് അത് ഇനിയും വളരും' എന്ന് മീശവാസുവിന്റെ മുഖത്തു നോക്കി അങ്ങുന്നു പറയുന്നതും അപ്പോഴുള്ള വാസുവിന്റെ പരിഭവവുമൊന്നും മറക്കാനാകില്ല.
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ വാവക്കാട് എന്ന സ്ഥലത്താണ് പറവൂർ ഭരതൻ ജനിച്ചത്. സ്കൂൾ കാലഘട്ടം മുതൽ അഭിനയ രംഗത്ത് അദ്ദേഹം സജീവമായി. അച്ഛന്റെ മരണത്തോടുകൂടി ഭരതന്റെ സ്കൂൾ പഠനം അവസാനിച്ചുവെങ്കിലും അഭിനയത്തിൽ തുടരാൻ അദ്ദേഹത്തിനായി. പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ ആയിരുന്നു ഭരതനെ നാടകവേദിയിലേക്കു കൈപിടിച്ച് ഉയർത്തിയത്. 1940കളിലാണ് നാടകരംഗത്ത് അദ്ദേഹം എത്തിപ്പെടുന്നത്.
അക്കാലത്തെ സൂപ്പർ ഹിറ്റ് നാടകമായിരുന്ന 'രക്തബന്ധം' സിനിമാ സംവിധായകൻ വേൽസ്വാമി സിനിമയാക്കാൻ തീരുമാനിച്ചു. കഥാപാത്രങ്ങൾക്കു പറ്റിയ രൂപങ്ങൾ അന്വേഷിച്ചപ്പോൾ ഒരു വേഷം ഭരതനും ലഭിച്ചു. അങ്ങനെ, 1951ൽ പുറത്തിറങ്ങിയ രക്തബന്ധത്തിലെ ഒരു കഥാപാത്രമായി ഭരതൻ എന്ന സിനിമാനടനും ജനിച്ചു.
ആദ്യ സിനിമയിൽ ഭരതനു കിട്ടിയ പ്രതിഫലം 50 രൂപയായിരുന്നു. അതിനുശേഷം കേരള കേസരി, മരുമകൾ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൊക്കെ അക്കാലത്ത് ഭരതൻ അഭിനയിച്ചു.
50കളിൽ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരും അഗസ്റ്റിൻ ജോസഫും കൂടി 'ഉദയ കേരള നാടകസമിതി' തുടങ്ങിയപ്പോൾ മുട്ടത്തുവർക്കിയുടെ 'മാറ്റൊലി' സ്റ്റേജിൽ അവതരിപ്പിച്ചു. അതിലെ 'പാലു' എന്ന റോൾ പ്രേക്ഷകശ്രദ്ധ നേടിയതിനൊപ്പം വ്യക്തിജീവിതത്തിലും ഭരതനു വഴിത്തിരിവേകി. നാടകത്തിൽ 'ചക്കര' എന്ന റോൾ അവതരിപ്പിച്ച തങ്കമണിയെയാണു ഭരതൻ ജീവിതസഖിയാക്കിയത്. പ്രദീപ്, മധു, അജയൻ, ബിന്ദു എന്നിവർ മക്കളാണ്.
വില്ലൻ, നായകന്റെ സഹായി, കാര്യസ്ഥൻ ടൈപ്പ് റോളുകളിൽ പതിവുകാരനായിരുന്നു ആദ്യകാലത്ത് പറവൂർ ഭരതൻ. എന്നാൽ അഭിനയ ജീവിതത്തിലെ രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം കോമഡിയിലേക്കു തിരിഞ്ഞത്. 80കളൂടെ അവസാനമാണ് ഭരതനു കോമഡിയിൽ പൊതിഞ്ഞ രണ്ടാം വരവുണ്ടായത്. അവയിലാണ് എക്കാലത്തും ഓർമ്മിക്കപ്പെടുന്ന റോളുകൾ ലഭിച്ചത്. മഴവിൽ കാവടിയിലെ 'മീശ വാസുവും' വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനുമൊക്കെ പിറന്നത് ഈ കാലഘട്ടത്തിലാണ്. ഒരുവർഷം പതിനഞ്ചു ചിത്രങ്ങളിൽ വരെ അഭിനയിച്ച സമയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ജൂനിയർ മാൻഡ്രേക്കിൽ നായ സ്നേഹിയായ മുതലാളിയെയും മലയാളികൾ നെഞ്ചേറ്റിയതാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, ഡോക്ടർ പശുപതി, ഗോഡ് ഫാദർ, കണ്ണൂർ ഡീലക്സ്, റസ്റ്റ് ഹൗസ്, പഞ്ചവടി തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്റെ വേഷം അദ്ദേഹം ഭദ്രമാക്കിയിരുന്നു. 250 ലേറെ ചിത്രങ്ങളിലഭിനയിച്ചതായാണ് വിക്കിപീഡിയയിൽ പറയുന്നതെങ്കിലും അറുപതു വർഷം സിനിമാഭിനയരംഗത്തുണ്ടായിരുന്ന അദ്ദേഹം ചെയ്ത വേഷങ്ങൾ അതിലേറെ വരും.
കറുത്തകൈ, ലൈറ്റ് ഹൗസ് തുടങ്ങിയ സ്ഥിരം ജെയിംസ് ബോണ്ട് മോഡൽ ത്രില്ലറുകളിലെ ഗുണ്ടാ നേതാവായിരുന്നു ഭരതൻ. വരയൻ കൈലിയും അരപ്പട്ടയും മുഖത്തെ കറുത്തമറുകുമായി വന്ന് അട്ടഹസിക്കുന്ന വേഷങ്ങളിൽ ഭരതൻ പ്രേക്ഷകരെ പേടിപ്പെടുത്തി. പഞ്ചവർണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചത് ഭരതനായിരുന്നു. ശരീരത്തിന്റെയും മുഖത്തിന്റെയും പ്രത്യേകതകൾ സമർഥമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിനായി എന്നതാണ് പറവൂർ ഭരതനെന്ന നടന്റെ വിജയവും.
2009 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ചങ്ങാതിക്കൂട്ടമാണ് അവസാന ചലച്ചിത്രം. പരേതന്റെ വിലാപം എന്ന ടെലിഫിലിമിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. മലയാള സിനിമയിൽ അരനൂറ്റാണ്ടിലേറെ പറവൂർ ഭരതൻ നിറഞ്ഞുനിന്നെങ്കിലും അതിന്റെ പകിട്ടൊന്നും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. വാവക്കാട്ടുള്ള 23 സെന്റിൽ പഴയൊരു വാർക്കവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. താരസംഘടനയായ അമ്മ നൽകുന്ന 4000 രൂപയും അവശകലാകാര പെൻഷനും മാത്രമായിരുന്നു വരുമാനം.
അടുത്തിടെ നടി ശാരദ തന്റെ പഴയ സഹപ്രവർത്തകനായ പറവൂർ ഭരതനെ കാണാൻ വീട്ടിൽ എത്തിയിരുന്നു. 'നമുക്കൊരു പടത്തിൽ കൂടി ഒന്നിച്ചഭിനയിക്കാം. ക്യാമറയുമായി ഞാനിവിടെ പടം പിടിക്കാനെത്തും' എന്നു പറഞ്ഞ ശാരദയോട് അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു ഭരതൻ. ആ ആഗ്രഹം സഫലമാക്കാനാകാതെയാണ് അദ്ദേഹം വിട പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍