മാദ്ധ്യമപ്രവർത്തനത്തോട് ആരാധന മൂത്തപ്പോൾ ജേണലിസത്തിൽ ഡിപ്ലോമ നേടി; ഇടവും വലവും നോക്കാതെ സഹായം ചെയ്തപ്പോൾ അതിവേഗം പ്രമോഷൻ; നിയമത്തിൽ ബിരുദാനന്തര ബിരുദം നേടാൻ വളഞ്ഞവഴി സ്വീകരിച്ചപ്പോൾ കുടുങ്ങി: ടി ജെ ജോസിന്റെ കഥയിങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടി ജെ ജോസ് ഐപിഎസ്- കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഈ പേര് ഇന്നലെ ദേശീയ മാദ്ധ്യമങ്ങളിൽ പോലും ചർച്ചക്ക് വിധേയമായ വിഷയമായി. സ്കൂളിലോ കോളേജിലോ പഠിക്കുന്ന വിദ്യാർത്ഥികളെ പോലെ കോപ്പിയടിച്ചതിന്റെ പേരിൽ പടികൂടിയ നക്ഷത്രചിഹ്നങ്ങളുള്ള കുപ്പായമിട്ട കാക്കിധാരിയായി തൃശ്ശൂർ റേഞ്ച് ഐജി ടി ജെ ജോസ്. കേരളത്തിന് മുഴുവൻ നാണക്കേടായി മാറി ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കോപ്പിയടി. എന്നാൽ, വെറുതേ കൂരേ കോഴ്സുകളിൽ ചേർന്ന് താൻ ഒരു 'സംഭവമാണ്' എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലായിരുന്നു ഐ ജി ജോസ്. ഇങ്ങനെ ബിരുദങ്ങളോടുള്ള കമ്പം മൂത്ത് ഏത് വിധേനയും എൽഎൽഎം പഠിച്ചെടുക്കാനുള്ള ശ്രമമാണ് കോപ്പിയടിയിൽ കലാശിച്ചതും അത് കൈയോടെ പിടികൂടിയതും.
എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു ടി ജെ ജോസ് ഐപിഎസ്. കേരളാ പൊലീസിൽ കൺഫേഡ് ഐപിഎസുകാരുടെ പട്ടികയിലാണ് ഇദ്ദേഹം ഇടംപിടിച്ചത്. സർവീസിൽ കയറി തുടങ്ങിയ ഇദ്ദേഹത്തിന് അതിവേഗം പ്രേമോഷൻ ലഭിച്ചത് ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ ആർക്കും സഹായങ്ങൾ ചെയ്തു കൊടുത്തതു കൊണ്ടാണ്. അല്ലാതെ, ഏതെങ്കിലും കുപ്രസിദ്ധമായ കേസിലെ പ്രതികളെ പിടികൂടിയതു കൊണ്ടോ അന്വേഷണ മികവുകൊണ്ടോ ഒന്നുമല്ല. ക്രിസ്ത്യൻ സമുദായത്തിലെ സംവരണാനൂകൂല്യം പറ്റുന്ന വിഭാഗക്കാരനാണെന്ന പ്രത്യേകതയും ടി ജെ ജോസിന് ഐപിഎസ് പദവിയിലേക്ക് എത്തിപ്പെടാനുള്ള ചവിട്ടുപടിയായി മാറുകയായിരുന്നു.
ഡിവൈഎസ്പി തസ്തികയിൽ നേരിട്ട് ലഭിച്ച വ്യക്തിയായിരുന്നു ടി ജെ ജോസ്. ഇന്ന് പ്രമോഷൻ തസ്തികയാണ് ഇതെങ്കിൽ അക്കാലത്ത് പരീക്ഷ എഴുതിയാണ് ടി ജെ ജോസിനെ നിയമനം ലഭിച്ചത്. സംവരണത്തിന്റെ ആനുകൂല്യത്തിൽ നേരിട്ട് ഡിവൈഎസ്പിയായി കയറിയ ഇദ്ദേഹം അതിവേഗമാണ് എസ്പിയായും ഐജിയായും പ്രമേഷൻ നേടിയത്. ഇതിന് വലതുപക്ഷത്തെ എന്ന പോലെ ഇടതുപക്ഷത്തിന്റെ സഹായവും അദ്ദേഹത്തിന് ഗുണകരമായി. തനിക്ക് പ്രമോഷനിൽ ഗുണകരമാകും എന്നു കരുതിയല്ല കൂടുതൽ കോഴ്സുകൾ ചെയ്യാൻ ടി ജെ ജോസ് തയ്യാറായത്. വ്യത്യസ്തമായ മേഖലകളിൽ നിന്നും ബിരുദം നേടുക എന്നത് ഹോബിയായി മാറിയിരുന്നു അദ്ദേഹത്തിന്.
തിരുവനന്തപുരത്ത് കമ്മീഷണറായി ജോലി നോക്കുന്ന വേളയിൽ അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബിൽ നിന്നും ജേണലിസത്തിൽ ഡിപ്ലോമ സ്വന്തമാക്കിയിരുന്നു. ഈ കാലയളവിൽ തന്നെയാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽഎൽബിയിൽ അദ്ദേഹം ബിരുദം നേടിയെടുത്തത്. നിയമത്തിൽ ഉള്ള അഭിരുചി തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനും ഗുണകരമാകുമെന്ന് കണ്ടാണ് പിന്നീട് ഇതിൽ മാസ്റ്റർ ബിരുദം നേടാനും ഇദ്ദേഹം ഇറങ്ങിപുറപ്പെട്ടത്. എൽഎൽബി നേടിയ ശേഷം എം ജി സർവകലാശാലയിലാണ് അദ്ദേഹം എൽഎൽഎമ്മിന് ചേർന്നത്. തിരുവനന്തപുരം കമ്മീഷണർ എന്ന പോസ്റ്റ് എപ്പോഴും ശോഭിക്കാനുള്ള അവസരം ഒരുക്കുന്ന തസ്തികയാണെങ്കിലും കേസുകളുടെ കാര്യത്തിൽ അദ്ദേഹം അശ്രദ്ധ കാണിച്ചിരുന്നു എന്നാണ് അന്ന് ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർ തന്നെ പറയുന്നത്.
സമരമുഖങ്ങളിൽ നേരിടാനായി പൊലീസ് അണിനിരക്കുമ്പോൾ അവിടെയെങ്ങും പോകാത്ത പ്രകൃതമായിരുന്നു ടി ജെ ജോസിന്റേത്. ഒരിക്കൽ എസ്്എഫ്ഐയുടെ പ്രക്ഷോഭം ലാത്തിചാർജ്ജിൽ കലാശിച്ചപ്പോൾ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നു ഇദ്ദേഹത്തെ സമരത്തിന്റെ മുൻനിരയിലേക്ക് തള്ളിവിട്ടത്. എന്നാൽ, അന്ന് കമ്മീഷണർ ഒറ്റപ്പെട്ട അവസ്ഥയിലായിപ്പോയെന്നും പൊലീസുകാർക്കിടയിൽ തന്നെ അടക്കംപറച്ചിലുണ്ട്.
രണ്ടാം വർഷ എൽഎൽഎം പരീക്ഷ എഴുതുന്നതിനിടയിൽലാണ് കോപ്പിയടിക്ക് ജോസ് പിടിക്കപ്പെട്ടതും. കോപ്പിയടിക്ക് പിടിക്കപ്പെട്ടു എന്ന് ഇൻവിജിലേറ്റർ റിപ്പോർട്ട് നൽകിയതോടെ അദ്ദേഹത്തെ ഡീബാറു ചെയ്യുമെന്ന കാര്യം ഏതാണ് ഉറപ്പായിട്ടുണ്ട്. കളമശേരി സെന്റ് പോൾസ് കോളജിൽ നടന്ന ഓഫ് ക്യാംപസ് എൽഎൽഎം പരീക്ഷയെഴുതി (കോൺസ്റ്റിറ്റിയൂഷൻ ലോ)യപ്പോഴാണ് ടി.ജെ. ജോസിനെ പിടികൂടിയത്. കോപ്പിയടിക്ക് പിടിക്കപ്പെട്ടുവെന്നത് ടി ജെ ജോസിന് ഔദ്യോഗിക ജീവിതതത്തിലെ കറുത്ത ഏടായി മാറുകയും ചെയ്തു.
ഇതാദ്യമായല്ല ടി ജെ ജോസ് ഐപിഎസ് വിവാദത്തിൽ ചാടുന്നത്. സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഫോൺ ചോർത്തൽ സംഭവത്തിൽ ഇന്റലിജന്റൻസ് എഡിജിപിയായിരിക്കെ സെൻകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് ടി ജെ ജോസ്. അന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ തലവനായിട്ടായിരുന്നു ടി ജെ ജോസിന് ചുമതല. പിന്നീട് സോളാർ കേസിൽ രാഷ്ട്രീയ വിവാദങ്ങൾക്കും വിലപേശലുകൾക്കും ഇടയാക്കിയത് സരിതയുടെ കോൾലിസ്റ്റായിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോർട്ടിൽ കുറ്റക്കാരനായ ടി ജെ ജോസിനെതിരെ നടപടിയെടുക്കാൻ സെൻകുമാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജോസിനെതിരെ നടപടിയൊന്നും എടുത്തില്ല. തനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രത്യുപകാരമായിരുന്നു ഇതെന്ന ആക്ഷേപം അന്നും ഉയർന്നിരുന്നു.
ടി ജെ ജോസ് വഴിയാണ് തലശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിജു ജോൺ ലൂക്കോസ് സരിതയുടെ കോൾ ലിസ്റ്റിന്റെ വിവരങ്ങൾ സ്വകാര്യ ചാനലിന് നൽകിയതെന്നായിരുന്നു സെൻകുമാറിന്റെ കണ്ടെത്തൽ. രേഖകൾ ചോർത്തിയതിന് പുറമെ ആഭ്യന്തര വകുപ്പിനെ അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഫോൺ ചോർത്തൽ സംഭവവുമായി ഐ ജി ജോസ് നൽകിയ വിശദീകരണം പൂർണമായും കള്ളമാണെന്നും റിപ്പോർട്ടിലുണ്ട്. ഫോൺ വിളികളുടെ മുഴുവൻ വിവരങ്ങളും എടുത്തിട്ടുള്ളത് ജോസ് മാത്രമാണ്.
ഇതിന് ശേഷം നിസാം കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോൾ ജോസിനെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ചിലരുടെ ഇടപെടലാണ് ഇത്തരമൊരു സ്ഥലം മാറ്റത്തിന് കാരണമെന്നും വിമർശനം ഉയർന്നിരുന്നു. എന്തായാലും രാഷ്ട്രീയ പിന്തുണയോടെ പൊലീസ് സർവീസിന്റെ ഉന്നതിയിലെത്തിയ ടി ജെ ജോസിനെ കോപ്പിയടി വിഷയത്തിൽ ആഭ്യന്തരമന്ത്രി കൈവിട്ടിരിക്കയാണ്. എന്നാൽ, അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതോടെ കൂടുതൽ നടപടികൾ അദ്ദേഹത്തിനെതിരെ ഉണ്ടാവില്ലെന്നും സൂചനയുണ്ട്.
അതേസമയം, ഐജി ടി ജെ ജോസ് കോപ്പിയടിച്ചതിന് തെളിവു ലഭിച്ചതായി എംജി സർവകലാശാല ഡപ്യൂട്ടി രജിസ്റ്റ്രാർ എ സി ബാബു പറഞ്ഞു. ഇൻവിജിലേറ്ററുടെ മൊഴി സാധൂകരിക്കുന്ന തെളിവാണ് ലഭിച്ചത്. വിശദ റിപ്പോർട്ട് ഉടൻ വൈസ് ചാൻസലർക്കും പരീക്ഷാ കൺട്രോളർക്കും നൽകും. ടി ജെ ജോസ് കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ എംജി സർവകലാശാല വൈസ് ചാൻസിലർക്ക് മൊഴി നൽകിയിട്ടുണ്ട്. കർചീഫിനുള്ളിൽ പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി വച്ചാണ് കോപ്പിയടി നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിനു മുൻപ് ടി ജെ ജോസ് രക്ഷപ്പെട്ടെന്നും മൊഴിയിൽ പറയുന്നു.
വൈസ് ചാൻസലറുടെ നിർദേശപ്രകാരം കളമശേരി സെന്റ് പോൾസ് കോളജിലെത്തിയാണ് സർവകലാശാല ഡപ്യൂട്ടി രജിസ്റ്റ്രാർ തെളിവെടുപ്പ് നടത്തിയത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട് തുടങ്ങി നാല് ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
കുറ്റം തെളിഞ്ഞാൽ ഐജിയെ ഡീബാർ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സർവകലാശാല നീങ്ങും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. വസ്തുതകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചശേഷം മാത്രമേ അന്വേഷണം ആരംഭിക്കൂവെന്നാണ് അന്വേഷണച്ചുമതലയുള്ള ഉത്തരമേഖലാ എഡിജിപി എൻ ശങ്കർ റെഡ്ഡി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍