പ്രസ്ക്ലബിലെ അനധികൃത ബാറിനെ കുറിച്ച് വാർത്തയെഴുതി പത്രക്കാരുടെ നോട്ടപ്പുള്ളിയായി; സരിതയുടെ ശബ്ദരേഖ റെക്കോർഡ് ചെയ്ത പുറത്തുവിട്ടപ്പോൾ സർക്കാറിന് തലവേദനയായി; ഇപ്പോൾ കാനഡയിലുള്ള സുനിത ദേവദാസ് വനിതാ മാദ്ധ്യമപ്രവർത്തകർക്കിടയിൽ വ്യത്യസ്തമാകുന്നത് ഇങ്ങനെ
ആവണി ഗോപാൽ
തിരുവനന്തപുരം: കേരളത്തിലെ മാദ്ധ്യമങ്ങൾ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ഏതെന്ന് ചോദിച്ചാൽ, അത് സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാർ അടക്കമുള്ളവർ ആരോപണ വിധേയരായ കേസ് സരിത എസ് നായർ എന്ന യുവതിയെ ചുറ്റിപ്പറ്റിയായിരുന്നു. മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാർ അടക്കം സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണം പലഘട്ടങ്ങളിൽ ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ സരിത തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖ ഇന്നലെ റിപ്പോർട്ടർ ചാനലിലൂടെ പുറത്തുവന്നിരുന്നു. മറുനാടൻ മലയാളിയിലെ മുൻ ലേഖിക കൂടിയായ സുനിത ദേവദാസാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സരിതയുടെ വെളിപ്പെടുത്തലുകൾ റെക്കോർഡ് ചെയ്ത് പുറം ലോകത്തെ അറിയിച്ചത്.
സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർ പെൺവാണിഭ സംഘത്തെ പോലെ പ്രവർത്തിക്കുന്നു എന്ന വെളിപ്പെടുത്തലായിരുന്നു സുനിതയെന്ന മാദ്ധ്യമപ്രവർത്തകയുടെ ബുദ്ധിയിലൂടെ കേരളം അറിഞ്ഞത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വെൡപ്പെടുത്തൽ യുഡിഎഫിന് മൊത്തത്തിൽ തിരിച്ചടിയാകുകയും ചെയ്തു. ഒരു തട്ടിപ്പു കേസ് എന്നതിൽ ഉപരിയായി ഒരു വാണിജ്യ ആവശ്യത്തിന് എത്തുന്ന സ്ത്രീയെ എങ്ങനെയാണ് അധികാരത്തിന്റെ ഭ്രമത്തിൽ അഭിരമിക്കുന്ന മന്ത്രിമാർ ചൂഷണം ചെയ്യുന്നത് എന്ന വ്യക്തമാക്കുന്നതിനാണ് സരിതയുടെ വെളിപ്പെടുത്തൽ അടങ്ങിയ ശബ്ദരേഖ പുറത്തുവിടാൻ സുനിതയെ പ്രേരിപ്പിച്ചത്. ഇതിന്റെ പേരിൽ സൈബർ ലോകത്ത് ഇപ്പോൾ അവരെ അധിക്ഷേപിക്കുന്ന വിധത്തിലാണ് കോൺഗ്രസ് പ്രവർത്തരുടെ വെല്ലുവിളികൾ.
ഒരു മന്ത്രിസഭയുടെ മുഴുവൻ നാണം കെട്ട കഥകൾ പുറത്തുവന്നിട്ടും അതിനെ കുറിച്ച് സംസാരിക്കാതെ മറിച്ച് ഇത് പൊതുജനസമക്ഷം കൊണ്ടുവന്നു എന്ന കാരണത്താൽ (പ്രത്യേകിച്ച്, ഒരു വനിതാ മാദ്ധ്യമപ്രവർത്തക ആയതിനാൽ) അവരെ അധിക്ഷേപിക്കുകയാണ് ഭരണാനുകൂലികൾ. പറ്റുമെങ്കിൽ രാഷ്ട്രീയക്കാരുമായി സന്ധിചെയ്ത് നേട്ടങ്ങൾ നേടിയെടുക്കാൻ തുനിയുന്ന മാദ്ധ്യമപ്രവർത്തകർക്കിടയിൽ സുനിത ദേവദാസ് എന്ന മാദ്ധ്യമപ്രവർത്തക വ്യത്യസ്തയാകുന്നത് ഇവിടെയാണ്. ഒരു മന്ത്രിസഭ മൊത്തം തനിക്ക് എതിരായി തിരിയുമെന്നും ശത്രുതയ്ക്ക് കാരണമാകുമെന്നും വ്യക്തമായ ബോധ്യത്തോടെ തന്നെയാണ് അതി നിർണ്ണായകമായ വെളിപ്പെടുത്തൽ സുനിത പുറത്തുവിട്ടത്.
പൊതുവിൽ ആരെയും പിണക്കാതെ മാദ്ധ്യമപ്രവർത്തനം നടത്തുക എന്നതാണ് കേരളത്തിലെ വനിതാ മാദ്ധ്യമപ്രവർത്തകരുടെ പൊതുശൈലി. എന്നാൽ, സമ്മർദ്ദങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും മന്ത്രിമാർ നടത്തിയ ചൂഷണ വിവരം പുറത്തുവിടുകയായിരുന്നു സുനിത. സരിതയുടെ കൂടെ ജയിലിൽ കഴിഞ്ഞിരുന്ന ഒരു സ്ത്രീ സരിതയുടെ ഒരു കുറിപ്പ് വായിച്ചാണ് സരിതയുടെ അനുഭവങ്ങളെ കുറിച്ച് കൂടുതലായി അവർ അന്വേഷിക്കുന്നത്. അതിനു പുറമെ കേരള രാഷ്ട്രീയത്തിൽ എന്താണ് സംഭവിക്കുന്നതെന്നും എന്താണ് സരിത എഴുതിയതിന്റെ സത്യാവസ്ഥ എന്നും അറിയാനുള്ള ഒരു മാദ്ധ്യമപ്രവർത്തകയുടെ സ്വാഭാവികമായ താൽപര്യവും തനിക്കുണ്ടായിരുന്നെന്ന് സുനിത മറുനാടനോട് വ്യക്തമാക്കിയിരുന്നു.
മറുനാടനിൽ ജോലി ചെയ്യുന്ന വേളയിൽ തന്നെയാണ് സോളാർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു വനിതാ മാദ്ധ്യമപ്രവർത്തകയുടെ താൽപ്പര്യം വച്ച് സരിതയെ അട്ടകുളങ്ങര ജയിലിൽ എത്തി കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ, അന്ന് കാണാൻ സാധിച്ചില്ല. പിന്നീട് ഒരു വനിതാ മാദ്ധ്യമപ്രവർത്തക കാണാൻ എത്തിയ വിവരം അറിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം സരിത സുനിതയെ വീട്ടിലെത്തി കാണുകയായിരുന്നു. അമ്പലമുക്കിലുള്ള സുനിതുയുടെ ഫ്ലാറ്റിലാണ് സരിത എത്തിയത്. ഇവിടെ വച്ച് സംസാരിച്ചപ്പോഴാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സംഭാഷണം റെക്കോർഡ് ചെയ്തതും.
അന്ന് മാദ്ധ്യമം ദിനപത്രത്തിൽ ജോലിക്ക് കയറിയ സുനിത ദേവദാസ് ഈ സംഭാഷണം അടക്കമുള്ള വിവരങ്ങൾ പത്രത്തിന്റെ എഡിറ്റർക്ക് നൽകിയെങ്കിലും രാഷ്ടീയ വിവാദങ്ങളെ ഭയന്ന് മാദ്ധ്യമം പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. പിന്നീട് ഈ റെക്കോർഡിങ് കൈവശം വച്ച സുനിത ഒരു വർഷത്തിന് ശേഷമാണ് ഇത് പുറത്തുവിടാൻ തയ്യാറാകുന്നത്. സോളാർ കേസിലെ പല നിർണ്ണായക വെളിപ്പെടുത്തലും പുറത്തുവിട്ട റിപ്പോർട്ടർ ചാനൽ വഴിയായിരുന്നു രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.
അതിനിർണ്ണായകമായ വെളിപ്പെടുത്തൽ പുറത്തുവന്ന വേളയിൽ സജീവ മാദ്ധ്യമപ്രവർത്തന രംഗത്തു നിന്നും താൽക്കാലികമായി അവധിയെടുത്തിരിക്കയാണ് സുതനി. ഭർത്താവിനും മക്കൾക്കുമൊപ്പം കാനഡയിൽ താമസിക്കുകയാണ് അവർ. എന്നാൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ആളുകൾ രംഗത്തെത്തി. ഇതിന് നേതൃത്വം നൽകിയവരിൽ ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരും രംഗത്തുണ്ടായിരുന്നു. ഇതിന് കാരണം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറുമായി ബന്ധപ്പെട്ട വാർത്തയായിരുന്നു.
വർഷങ്ങളായി അധികാരികളുടെ കൺമുന്നിൽ നടക്കുന്ന ഈ അനധികൃ മദ്യപാനത്തിനെതിരെ വാർത്ത എഴുതിയത് സുനിത ദേവദാസായിരുന്നു. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും കുലുങ്ങാതെ തന്റെ വാദത്തിൽ അടിയുറച്ചു നിന്നും അവർ. മറുനാടൻ മലയാളിയുടെ ലേഖിക എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ പരമ്പര അടക്കം സുനിത റിപ്പോർട്ട് ചെയ്തിരുന്നു. പ്രമുഖ വ്യക്തികളുടെ നിർണ്ണായക വെളിപ്പെടുത്തൽ അടങ്ങിയ അഭിമുഖങ്ങളും അവർ നടത്തിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തന രംഗത്ത് ധീരമായി നിലപാട് കൈകൊള്ളുന്ന സുനിത ദേവദാസ് മറ്റ് വനിതാ മാദ്ധ്യമപ്രവർത്തകരിൽ നിന്നും വ്യത്യസ്തമാകുന്നതും നിലപാടിന്റെ പേരിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍