ആറാം വയസിൽ ശിവഗിരിയിലെത്തിയ ശശിധരൻ; വെള്ളാപ്പള്ളിയെ എസ്എൻഡിപിയുടെ അമരത്ത് പ്രതിഷ്ഠിച്ചു; രാഷ്ട്രീയ ഇടപെടലുകളാൽ വിവാദം സൃഷ്ടിച്ചു; പെരിയാറിന്റെ ഓളങ്ങളിൽ മുങ്ങിത്താണ സ്വാമി ശാശ്വതീകാനന്ദ ആർക്കും വഴങ്ങാത്ത സന്ന്യാസി
ബി രഘുരാജ്
തിരുവനന്തപുരം: ശിവഗിരി മഠവും എസ്എൻഡിപി യോഗവും സ്ഥാപിച്ചത് ശ്രീ നാരായണ ഗുരുവിന്റെ ആശിർവാദങ്ങളോടെയാണ്. രണ്ടും വ്യക്തമായ കാഴ്ച്ചപ്പാടോടെയാണ് ഗുരു ഇതിന് മുൻകൈയെടുത്തത്. എന്നാൽ എസ്എൻഡിപി യോഗത്തിന്റെ പോക്കിൽ വേദനയുണ്ടായ നാരായണ ഗുരു തന്നെ അതിൽ നിന്ന് കൃത്യമായി അകലം പാലിച്ചു. ഈഴവ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച യോഗ നേതൃത്വത്തിൽ ഗുരുവിന് പോലും ഒരു പരിധിക്ക് അപ്പുറം സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. ഇത് തന്നെയാണ് തുടർന്നും ശിവഗരി മഠം പിന്തുടർന്നത്. എന്നാൽ മഠത്തിന്റെ തലപ്പത്ത് ശാശ്വതീകാനന്ദ എത്തിയ അതുവരെയുണ്ടായിരുന്ന കീഴ് വഴക്കങ്ങളിൽ മാറ്റം വന്നു. സമുദായ സംഘടനയും സന്ന്യാസി പ്രസ്ഥാനവും ഏതാണ് ഒരുപോലെയായി. എസ്എൻഡിപി യൂണിയൻ, എസ്എൻ ട്രസ്റ്റ് എന്നിവയെല്ലാം ശാശ്വതീകാനന്ദയുടെ വ്യക്തിപ്രഭാവത്തിൽ ചലിക്കാൻ തുടങ്ങി. ഒടുവിൽ, ദുരൂഹമായി മരണപ്പെട്ട് 12 വർഷങ്ങൾക്ക് ശേഷം ശാശ്വതീകാനന്ദ എന്ന സന്യാസ നാമം കേരളം ചർച്ച ചെയ്യപ്പെടുകയാണ്. ഇന്നലെ ബിജു രമേശ് സ്വാമിയുടെ മരണത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലായിരുന്നു വിവാദം വീണ്ടും ആളിക്കത്തിച്ചത്.
ശ്രീനാരായണ ദർശനത്തെ മാനവികമായ രീതിയിൽ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ശ്രീനാരായണ ദർശനത്തെ മാനവികതയുടെ ദർശനമായി മാറ്റാൻ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദർശനത്തിൽ അഗാധ പാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തിൽ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സൽപ്പേര് അധികാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ച് സമൂഹത്തിന്റെ താൽപ്പര്യത്തിന് വേണ്ടിയുള്ള ഇടപെടൽ നടത്തി. തൊണ്ണൂറുകൾ വരെ എസ്എൻഡിപി നേതൃത്വത്തിൽ കോൺഗ്രസിനായിരുന്നു ആധിപത്യം. അതിനെ ഇടത്തോട് അടുപ്പിച്ചതും ശാശ്വതീകാനന്ദയുടെ കരുനീക്കമായിരുന്നു. മഠത്തിനകത്തും പുറത്തും നിരവധി ശത്രുക്കളെ സമ്പാദിച്ച ശാശ്വതീകാനന്ദ തനിക്കു നേരെ ഉയർന്ന ഭീഷണികളെ പുച്ഛിച്ചു തള്ളുകയായിരുന്നു പതിവ്. ആരേയും കൂസാക്കാതെ സ്വന്തം നിലയിൽ ആത്മീയതയിലൂന്നിയ സാമൂഹിക പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
ആലപ്പുഴയിലെ കോൺട്രാക്ടർ വെള്ളാപ്പള്ളി നടേശനെ യോഗ നേതൃത്വത്തിലെത്തിക്കുന്നതും ശാശ്വതീകാനന്ദ സ്വാമിയാണ്. ഈ ബന്ധം സുദൃഡവുമായിരുന്നു. അങ്ങനെ ശിവഗിരിയും എസ്എൻഡിപി യോഗവും ഒരു വഴിക്ക് യാത്ര തുടങ്ങി. ഇടതു പക്ഷത്തിന്റേയും പ്രത്യേകിച്ച് സിപിഎമ്മിന്റേയും എല്ലാ പിന്തുണയും ഈ കൂട്ടുകെട്ടിനുണ്ടായിരുന്നു. എന്നാൽ സമുദായ നേതൃത്വത്തിൽ വെള്ളാപ്പള്ളി പിടിമുറുക്കാൻ ആഗ്രഹിച്ചതോടെ പിണക്കമായി. ഇതും പരസ്യമായ രഹസ്യം. ഇതിനിടെയാണ് ആർക്കും അവിശ്വസനീയമായി തോന്നും വിധം ശാശ്വതീകാന്ദ മരിക്കുന്നതും. സാധാരണ ഗതിയിൽ നീന്തൽ അറിയാവുന്ന ഒരാൾ ആലുവ പുഴയിൽ മുങ്ങി മരിക്കുമെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിട്ടും ജലസമാധിയെന്ന വാക്കിൽ ശാശ്വതീകാനന്ദയുടെ മരണത്തെ ഒതുക്കി. 2002 ജൂലൈ ഒന്നിന് ആലുവ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ശാശ്വതീകാന്ദയുടെ മുങ്ങി മരണം.
പക്ഷേ മരണം നടന്ന് 13 കൊല്ലമായിട്ടും ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ബാക്കി. സ്വാമിയുടെ രണ്ട് സഹായികളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് കേസിലെ സുപ്രധാന വഴിത്തിരിവാകുമെന്ന് കരുതിയവർക്കും തെറ്റി. പൊലീസും ജലസമാധി തിയറിയിൽ ആശ്വാസം കണ്ടെത്തി. എന്നാൽ വെള്ളാപ്പള്ളിയ്ക്കൊപ്പം ഒരു കാലത്ത് നിന്നവർ മറുകണ്ടം ചാടിയപ്പോൾ പലതും പലരും വിളിച്ചു പറഞ്ഞു. അതിന്റെ തുടർച്ചയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലുകളും. എന്നാൽ കാര്യമായ അന്വേഷണത്തിൽ ഒന്നും എത്താറുമില്ല. ആരോപണങ്ങൾ ഉയരുന്ന വ്യക്തിത്വങ്ങൾക്ക് അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനം തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഈഴവ സമുദായത്തെ ഏറെ സ്വാധീനിച്ച ശാശ്വതീകാന്ദയുടെ മരണം ആർക്കും കൊലപാതകമല്ലെന്ന് ഉറപ്പ് പറയാൻ കഴിയാത്തതും. രാഷ്ട്രീയ ഇടപെടലുകൾക്ക പോലും കരുത്തുണ്ടായിരുന്ന സന്യാസിയുടെ മരണം ഇനിയും ചർച്ചകളിൽ നിറയകയും ചെയ്യും.
ശിവഗിരി മഠത്തിൽ ഉണ്ടായ പൊലീസ് നടപടിയും സ്വാമിയുടെ അധികാര താൽപ്പര്യവുമെല്ലാം പലകുറി ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ശ്രീനാരായണ ദർശനങ്ങൾ തന്നെയാണ് അദ്ദേഹത്തെ സന്ന്യാസിയാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് ശിവഗിരി മഠം ശാശ്വതീകാന്ദയുടെ കൈക്കുള്ളിലായി. ആ കരുത്തിൽ കേരള രാഷ്ട്രീയത്തിൽ അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. അതിനിടെ ശത്രുക്കളും ഏറെയുണ്ടായി. പരസ്യ നിലപാടുമായി വിവാദങ്ങൾ കാര്യമാക്കാതെ നടന്ന സന്ന്യാസി കൂടിയായിരുന്നു ശാശ്വതീകാനന്ദ. അതു തന്നെയായിരുന്നു അദ്ദേഹത്തിന് കരുത്ത് നൽകിയതും വിവാദ പുരുഷനാക്കിയതും.
ആറാം വയസിൽ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരൻ പിന്നീട് ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂർവാശ്രമത്തിൽ ശശി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952ൽ തിരുവനന്തപുരത്തെ മണക്കാട്ട് പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വർക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു. പിതൃസഹോദരൻ സ്വാമി കുമാരാനന്ദയോടൊപ്പമാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. വർക്കല എസ് എൻ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടിയ സ്വാമി എസ് എൻ കോളജിലാണ് ബിരുദ പഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ വേദപഠനത്തിന് ചേർന്ന് പഠിച്ച അദ്ദേഹം പഠനാനന്തരം 1977ൽ സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു.
തുടർന്ന് സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധർമ്മസംഘം ബോർഡംഗമായി. 1979ൽ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളർച്ചയുടെ കൊടുമുടിയായിരുന്നു. 1984ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. അന്നത്തെ ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതോടെ വിവാദ നായകനായി. എതിർപ്പുകളുണ്ടായിരുന്നെങ്കിലും 1989ൽ ശിവഗിരി മഠം തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദ വീണ്ടും പ്രസിഡന്റായി. എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് എതിർവിഭാഗം കോടതിയിൽ നിന്ന് തങ്ങൾക്കനുകൂലമായി വിധി സമ്പാദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് ശിവഗിരിയിൽ പൊലീസ് നടപടിയിൽ കൊണ്ടെത്തിച്ചത്.
1994ൽ മഠം ഭരണം സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഹൈക്കോടതി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദയുടെ പക്ഷത്തെ പരാജയപ്പെടുത്തി സ്വാമി പ്രകാശാനന്ദ മഠാധിപതിയാകുകയും ചെയ്തു. 1995ൽ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ശാശ്വതികാനന്ദ പക്ഷത്തെ ഒഴിവാക്കി ശിവഗിരിയിൽ പ്രകാശാനന്ദ പക്ഷത്തെ അവരോധിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. പൊലീസ് ലാത്തിച്ചാർജിലും വെടിവെയ്പ്പിലുമൊക്കെ കലാശിച്ച ഈ സംഭവം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ പരാജയത്തിന് ഒരു കാരണമായി. ഈ വിഷയം സിപിഎമ്മിന് അനുകൂലമായി സമർത്ഥമായി ചർച്ചയാക്കിയതും ശാശ്വതീകാനന്ദ സ്വാമികളായിരുന്നു.
തുടർന്ന് നടന്ന നിയസഭാതെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ പ്രകാശാനന്ദ ഭരണസമിതിയെ പുറത്താക്കി അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. 1996 ഒക്ടോബർ 11ന് ശിവഗിരിയിലെ പൊലീസ് നടപടിയിലൂടെ പുറത്താക്കപ്പെട്ട ശാശ്വതികാനന്ദ ആറു വർഷങ്ങൾക്കു ശേഷം പ്രകാശാനന്ദ പക്ഷത്തെ കീഴ്പ്പെടുത്തി ശിവഗിരി ഭരണം കൈപ്പിടിയിലൊതുക്കി. 2001 ഒക്ടോബർ 11ന് നടന്ന ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ സ്വാമി ശാശ്വതികാനന്ദ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പക്ഷം മുഴുവൻ സീറ്റുകളും സ്വന്തമാക്കി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധവും ഈ വിജയത്തിലേക്ക് എത്താൻ കരുത്തായി. അതിന് ശേഷം ഈ ബന്ധത്തിൽ വിള്ളൽ വന്നു. എസ്എൻഡിപി നേതൃത്വത്തിൽ തുടരാനുള്ള കളികളാണ് വെള്ളാപ്പള്ളിയേയും ശാശ്വതീകാനന്ദയേയും അകറ്റിയത്.
ഇതിനിടെയാണ് ആലുവായിലെ അദ്വൈത ആശ്രമത്തിലെ പുഴക്കടവിൽ കുളിക്കാനിറങ്ങിയ സ്വാമി ശാശ്വതീകാനന്ദ മരിക്കുന്നത്. കാൽവഴുതി നിലയില്ലാകയത്തിൽ വീണുവെന്നാണ് ഔദ്യോഗിക വിശദീകരണം എത്തിയത്. എന്നാൽ ആ ദിവസത്തെ പ്രത്യേകതകൾ കാരണം സംശയങ്ങളും സജീവമായി. അദ്വൈതാശ്രമത്തിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ യോഗം നടത്താൻ നിശ്ചയിച്ചിരുന്നു. സന്യാസിമാരും മറ്റ് നേതാക്കളും ഇതിൽ പങ്കെടുക്കാനായി സ്ഥലത്തെത്തി. രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് നിന്ന് കാറിലെത്തിയ സ്വാമി പുഴക്കടവിലേക്ക് പോയി. ആശ്രമത്തിലെ കുളിമുറിയിൽ അദ്ദേഹത്തിന് കുളിക്കാൻ ചൂടുവെള്ളം തയ്യാറാക്കിയിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും സ്വാമിയെ കാണാതായപ്പോൾ ശിഷ്യർ അന്വേഷിച്ചിറങ്ങി. ശ്വാസം നിലച്ചുകൊണ്ടിരിക്കുന്ന സ്വാമിയുടെ ശരീരമാണ് അവർക്ക് പുഴയിൽ നിന്ന് വീണ്ടെടുക്കാനായത്. അവിടെ തുടങ്ങിയ വിവാദം ഇപ്പോഴും തീരുന്നില്ല.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- എസ്എൻഡിപി ഡൽഹി യൂണിയൻ: അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കരുതെന്ന് കോടതി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്