രാഷ്ട്രീയക്കാർക്കിടയിലെ സർവ്വ സമ്മതന് ഭാരതരത്നം നൽകുന്നതിൽ വിവാദങ്ങളില്ല; രാജ്യം പരമോന്നത ബഹുമതി നൽകി ആദരിക്കുമ്പോഴും ഒന്നും അറിയാതെ മറവിയെ പുൽകി വാജ്പേയി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആദർശനിഷ്ഠയും അർപ്പണബോധവും വിശ്രമമില്ലാത്ത രാഷ്ട്രസേവനത്തിനും രാജ്യം നൽകിയ പുരസ്കാരമാണ് വാജ്പേയ്ക്ക് നൽകിയ ഭാരതരത്ന. ബിജെപി സർക്കാർ അതും പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ നേതാവിന് ഭാരതരത്ന നൽകുമ്പോഴും വിവാദങ്ങളുടെ അകമ്പടിയില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ഇതിന് കാരണം വാജ്പേയിയുടെ വ്യക്തിത്വം തന്നെയായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായി വാജ്പേയിയെ തേടി ഭാരതരത്ന എത്തുമ്പോൾ താൻ ആദരിക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹത്തിന് അറിവില്ല. ഏറെക്കാലമായി മറവിരോഗത്തിന്റെ പിടിയിലാണ് മുൻ പ്രധാനമന്ത്രി. അതുകൊണ്ട് തന്നെ തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ല. തനിക്ക് ലഭിച്ച പുരസ്ക്കാരം ഏതെന്ന് പോലും അറിയാൻ കഴിയാത്ത വിധം അദ്ദേഹത്തെ മറവി പിടികൂടിയിരിക്കുന്നു.
ബിജെപിയേയും സംഘപരിവാർ രാഷ്ട്രീയത്തേയും എതിർക്കുന്നവർ പോലും എ ബി വാജ്പേയിയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നു എന്നതാണ് ശ്രദ്ധേയം. 'ആരോടുമില്ല പ്രീണനം, എല്ലാവരോടും തുല്യനീതി' അതാണദ്ദേഹത്തിന്റെ തത്ത്വചിന്ത. അതുകൊണ്ടുതന്നെയാവും വാജ്പേയ് സർവസമ്മതനായത്. വാഷിങ്ടണിൽ നെഹ്റു ഒരു വിരുന്നിൽ വാജ്പേയിയെ പരിചയപ്പെടുത്തിയത് ഭാരത പ്രധാനമന്ത്രിയാകാൻ കഴിയുന്ന ഒരു പാർലമെന്റേറിയൻ എന്നാണ്. ജനസംഘത്തിന്റെ ഏറ്റവും വലിയ വിമർശകൻ പണ്ഡിറ്റ് നെഹ്റുവായിരുന്നു.
എങ്കിലും വാജ്പേയിയോട് സ്നേഹപൂർവ്വമായ സമീപനമായിരുന്നു നെഹ്റുവിന്. ഇതു തന്നെയാണ് തുടർന്ന് വന്ന രാഷ്ട്രീയ എതിരാളികളും വാജ്പേയിയോട് സ്വീകരിച്ചത്. 1957ൽ മുപ്പതാം വയസ്സിലാണ് പാർലമെന്റിലെത്തുന്നത്. കന്നി പ്രസംഗംതന്നെ വിദേശനയത്തെ കുറിച്ച.് ആകാശത്തിന് കീഴെയുള്ള സകല പ്രശ്നങ്ങളിലും കൈയിടുക എന്ന നെഹ്റുവിന്റെ ശൈലിയെ കുറിച്ചായിരുന്നു പ്രസംഗം.
'ഒരാൾക്ക് പ്രസംഗിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. ജനസംഘത്തെ ദുർവ്യാഖ്യാനിക്കുന്നതിനെ കുറിച്ച് 'താങ്കൾ എല്ലാ ദിവസവും ശീർഷാസനം നടത്തുന്ന ആളാണെന്നറിയാം, ശീർഷാസനത്തിൽ ജനസംഘത്തെ കാണരുതെന്ന്' നെഹ്റുവിനെ ഉപദേശിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്റു. മറുപടി പ്രസംഗത്തിൽ നെഹ്റു വാജ്പേയിയെ അഭിനന്ദിക്കുകയും ചെയ്തു. 'താങ്കളുടെ വാഗ്ധോരണിയിൽ ഞാൻ പൂർണമായും മുഴുകിപ്പോയി. എനിക്കസൂയ തോന്നുന്നു. നിങ്ങൾപറയുന്ന മുഴുവൻ കാര്യങ്ങളോടും യോജിക്കാൻ കഴിയുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.' ഒരിക്കൽ ഇന്ദിരാഗാന്ധി പറഞ്ഞതാണിത്.
നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ ഐക്യരാഷ്ട്രസഭയുടെ ജനീവാ സമ്മേളനം ഇന്ത്യയെ സംബന്ധിച്ച് നിർണായകമായിരുന്നു. പ്രശ്നം ആഗോള വിഷയമാക്കാൻ പാക്കിസ്ഥാൻ രംഗത്തുണ്ടാകും. കാശ്മീർ പ്രശ്നം അവർ ഉന്നയിക്കും മേൽക്കൈ നേടാൻ ശ്രമിക്കും. ഇന്ത്യയെ ആരുനയിക്കും. അന്വേഷണം ചെന്നു നിന്നത് അടൽജിയിൽ. നരസിംഹറാവു ഏൽപ്പിച്ച ദൗത്യം വാജ്പേയ് പൂർത്തിയാക്കി. ഇന്നും കാശ്മീരിൽ മുൻകൈ നേടാൻ അടൽജിക്ക് കഴിയുന്നില്ല. ഐക്യരാഷ്ട്രസഭയിലെ വാജ്പേയിയുടെ പ്രകടന്നത്തെ വിദേശകാര്യമന്ത്രി എന്ന നിലയിൽ സംഘത്തിൽപ്പെട്ട സൽമാൻ ഖുർഷിദ് വിശദീകരിച്ചത് 'അപാരം അത്ഭുതം അടൽജി' എന്നാണ്. കാർഗിലിൽ പാക്കിസ്ഥാൻ ആക്രമണമഴിച്ചുവിട്ടപ്പോൾ അതിനെ ചെറുക്കാനുള്ള വാജ്പേയി സർക്കാരിന്റെ ശ്രമങ്ങൾക്ക് സമസ്ത ലോക രാഷ്ട്രങ്ങളും ധാർമ്മിക പിന്തുണ നൽകി.
വിദ്യാർത്ഥി നേതാവ്, പത്രാധിപർ, രാഷ്ട്രീയ പ്രവർത്തകൻ, മികച്ച പാർലമെന്റേറിയൻ, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്പേയി. അമ്പതു വർഷം പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ അംഗമായി തുടരാൻ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടൽബിഹാരി വാജ്പേയിയാണ്. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിക്കാൻ ഭാഗ്യമുണ്ടായ കോൺഗ്രസ്സിതര നേതാവും വാജ്പേയി മാത്രമാണ്. കൃഷ്ണ ബിഹാരിക്കും കൃഷ്ണാ ദേവിക്കും മകനായി 1924 ഡിസംബർ 25ന് അടൽ ബിഹാരി ജനിച്ചു. വളർന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അടൽബിഹാരി പത്രപ്രവർത്തനത്തിലും സജീവമായി പങ്കാളിയായി. രാഷ്ട്രധർമ്മ, പാഞ്ചജന്യ, സ്വദേശ്, വീര അർജ്ജുൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. മുത്തച്ഛൻ ശ്യാംലാൽ ഹിന്ദിയിൽ നല്ലൊരു കവിയായിരുന്നു. ആ പാരമ്പര്യം ലഭിച്ചത് അടൽജിക്ക്.
1951ൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച് ഡോ. ശ്യാമപ്രസാദ് മുഖർജി, ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ രൂപീകരണത്തിനുവേണ്ടി പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വലംകൈയായി ഒപ്പമുണ്ടായിരുന്നതും അടൽബിഹാരി വാജ്പേയിയാണ്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമായും സ്ഥാപകാദ്ധ്യക്ഷന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1957ൽ അടൽജി ലോക്സഭാംഗമായി. അടിയന്തരാവസ്ഥയിൽ ജയിൽവാസം കഴിഞ്ഞിറങ്ങിയ ഉടൻ 1977ൽ ജനതാഗവൺമെന്റ് രൂപീകരിച്ചപ്പോൾ അതിൽ വിദേശകാര്യമന്ത്രിയായി. 1980ൽ ജനതാപാർട്ടി തകർന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്പേയി തന്നെ തിരഞ്ഞെടുക്കപ്പെട്ടു.
1996ൽ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങിപ്പോരുമ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. 1998 ഫെബ്രുവരിയിൽ ആരും ഭരണമേറ്റെടുക്കാനില്ലാത്ത സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ബിജെപിക്കു 179 സീറ്റും കോൺഗ്രസിനു 139 സീറ്റും കിട്ടി. രാജ്യം അനാഥമാകരുതെന്നാഗ്രഹിച്ച 13 പാർട്ടികൾ ബിജെപിക്കു പിന്തുണ നൽകാൻ മുന്നോട്ടുവന്നു. അങ്ങനെ 1998 മാർച്ച് 13ന് വാജ്പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1999 സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. അപ്പോഴും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഘടകകക്ഷികളുടെ പിന്തുണയിൽ വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയജനാധിപത്യസഖ്യം നിലവിൽ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സർക്കാർ 2004 മെയ് 13 വരെ നിലനിന്നു. പൊഖ്റാൻ ആണവ സ്ഫോടനം, കാർഗിൽ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയിൽ വാജ്പേയി പ്രകടിപ്പിച്ച മിടുക്ക് അനുകരണീയമാണ്.
2004ലും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇതിനിടെ മറവി രോഗം വാജ്പേയിയെ തളർത്തി. വീട്ടിനുള്ളിലേക്ക് ജനനേതാവ് ഒതുങ്ങിക്കൂടി. എങ്കിലും രാജ്യം ഈ നേതാവിനെ മറന്നിട്ടില്ല. ഇതു തന്നെയാണ് ഭാരത രത്നയിലെ ഏകാഭിപ്രായവും പ്രതിഫലിപ്പിക്കുന്നത്.
നാഴികക്കല്ലുകൾ
1951 സ്ഥാപക അംഗം, ഭാരതീയ ജനസംഘം
1957 ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
195777 ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവ്
1962 രാജ്യസഭാഗം
196667 ഗവണ്മെന്റ് അഷ്വറൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ
1967 ലോക്സഭയിൽ രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടു
196770 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
അദ്ധ്യക്ഷൻ
196873 ഭാരതീയ ജനസംഘം പ്രസിഡന്റ്
1971 ലോക്സഭയിലേക്ക് മൂന്നാം വട്ടം
1977 ലോക്സഭയിലേക്ക് നാലാം തവണ.
197779 കേന്ദ്രമന്ത്രി, വിദേശ കാര്യം
197780 സ്ഥാപക അംഗം, ജനതാ പാർട്ടി
1980 ലോക്സഭയിലേക്ക് അഞ്ചാമതും.
198086 ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പ്രസിഡന്റ്
198084 ബിജെപി പാർലമെന്ററി പാർട്ടി നേതാവ്
1986 രാജ്യസഭാഗം, ജെനറൽ പർപ്പസ് കമ്മിറ്റി അംഗം
198890 വാണിജ്യ ഉപദേശക സമിതിയിൽ അംഗം
199091 പെറ്റിഷൻസ് കമ്മിറ്റി അദ്ധ്യക്ഷൻ
1991 ലോക്സഭാഗം (ആറാം പ്രാവശ്യം)
199193 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷൻ
199396 ലോക്സഭയിലെ പ്രതിപക്ഷ നേതാവ്; വിദേശ കാര്യസമിതി അദ്ധ്യക്ഷൻ
1996 ലോക്സഭാഗം (ഏഴാം തവണ)
1996 മെയ് 16 മുതൽ മെയ് 31 വരെ പ്രധാനമന്ത്രി (13 ദിവസം), വിദേശകാര്യം, വിവര സാങ്കേതിക വിദ്യ, വാർത്താവിനിമയം, തുടങ്ങിയ നിരവധി വകുപ്പുകൾ
1996 97 ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
199798 വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷൻ
1998 ലോക്സഭാഗം (എട്ടാം തവണ)
1998 99 പ്രധാനമന്ത്രി; വിദേശകാര്യം, മറ്റു മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും
1999 ലോക്സഭാഗം (ഒൻപതാം പ്രാവശ്യം)
1999 2004 പ്രധാനമന്ത്രി
പുരസ്കാരങ്ങൾ
പത്മ വിഭൂഷൺ (1992)
ഏറ്റവും മികച്ച പാർലമെന്റേറിയൻ (1994)
ലോക മാന്യ തിലക് പുരസ്കാരം (1994)
കാൺപൂർ സർവകലാശാലയുടെ ഡോക്ടറേറ്റ് (1993)
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)
Stories you may Like
- അബ്ദുൾ കലാമിന് പകരം രാഷ്ട്രപതിയാകേണ്ടിയിരുന്നത് വാജ്പേയി;
- 'ലഖ്നോവിൽ ലോകകപ്പ് ഫൈനൽ നടന്നിരുന്നുവെങ്കിൽ ഇന്ത്യ ജയിച്ചേനെ: അഖിലേഷ്
- മകനെ കാണാതായി, അന്ത്യകർമ്മങ്ങൾ നടത്തി, ഏഴ് വർഷത്തിന് ശേഷം മടങ്ങിവന്നു
- പട്നയിലെ എ ബി വാജ്പേയിയുടെ പേരിലുള്ള പാർക്കിന്റെ പേരു മാറ്റി ബിഹാർ സർക്കാർ
- സർവ്വസമ്മതിന് പത്മഭൂഷൺ; രാജഗോപാൽ പുരസ്കാര നിറവിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്