ഒറ്റത്തവണ കോടതിയിൽ പോകാൻ ഫീസ് കോടികൾ; ഭരണഘടന പറഞ്ഞ് ഏതു കോടതിയെയും തറപറ്റിക്കുന്ന വിദഗ്ധൻ; ഭൂട്ടാനിലെ ഭരണശിൽപ്പി; ബിജെപി നേതാക്കളുടെ കണ്ണിലുണ്ണി: മലബാറിൽ നിന്നും ഡൽഹിയിലെത്തി ഇന്ത്യൻ ജുഡീഷ്യറിയെ കൈയിലൊതുക്കിയ പത്മവിഭൂഷൻ കെ കെ വേണുഗോപാലിന്റെ കഥ
കൊച്ചി: രാജ്യത്തിന് അസാധാരണമായ സേവനങ്ങൾ ചെയ്യുന്നവർക്കുള്ളതാണ് പത്മ അവാർഡുകൾ. എന്നാൽ അത് സ്തുതിപാഠകർക്കും പ്രാഞ്ചിയേട്ടന്മാർക്കും സഹായികൾക്കു നൽകുന്നതാണ് പതിവ് രീതി. യുപിഎ സർക്കാർ മാറി മോദി സർക്കാർ അധികാരത്തിൽ എത്തിയിട്ടും സ്ഥിതിക്ക് വ്യത്യാസമില്ല. മോദിയെ അധികാരത്തിലേക്ക് നയിച്ചവർക്ക് ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണ എന്നതു പോലെ ഇത് നൽകിയിരുന്നു. ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നും ഒരാൾ ഉണ്ടായിരുന്നു. - സുപ്രീംകോടതി അഭിഭാഷകൻ കെ കെ വേണുഗോപാൽ.
രാജ്യത്തിന് വേണുഗോപാൽ എന്നത് സംഭാവന നൽകിയെന്ന് ആരും ചോദിക്കരുത്. ശാന്തി ഭൂഷനേയും പ്രശാന്ത് ഭൂഷനേയും പോലെ ശബ്ദമില്ലാത്തവന്റെ ശബ്ദം ഉയർത്തിയോ കൃഷ്ണയ്യരെപ്പോലെ നീതിക്കുവേണ്ടി പോരാടിയോ ഒന്നുമല്ല വേണുഗോപാൽ രണ്ടാമത്തെ വലിയ പുരസ്കാരമായ പത്മവിഭൂഷൻ നേടിയത്. പ്രത്യുത നിയമപീഠത്തെ ചൂണ്ട് വിരലിൽ നിർത്തുന്ന വൈദഗ്ധ്യം കൊണ്ട് മാത്രം. ഭരണഘടനയുടെ വകുപ്പുകൾ അരച്ച് കലക്കി പഠിച്ച വേണുഗോപാലിന് ഏത് കോടതിയേയും വരച്ച വരയിൽ നിർത്താൻ പ്രാഗത്ഭ്യം ഉണ്ട്. ഈ പ്രാഗത്ഭ്യം തന്നെയാണ് അഡ്വ. വേണുഗോപാലിന് പ്ദ്മ പുരസ്ക്കാരം സമ്മാനിക്കാൻ ഇടയാക്കിയതും.
ബിജെപിയുടെ അടുത്ത തോഴനായ കെ കെ വേണുഗോപാലിന് അറ്റോർണി ജനറലാക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രത്തിലേക്കു ശിപാർശ പോയതും അങ്ങനെയായിരുന്നു. എന്നാൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അടുത്ത സുഹൃത്തായ മുകുൽ രോഹത്ഗിക്കാണ് ആ പദവി ലഭിച്ചത്. ജയ്റ്റ്ലിയുടെ പ്രത്യേകതാത്പര്യം മൂലം അറ്റോർണി ജനറൽ പദവി കൈവിട്ടു പോയപ്പോൾ പകരം മലയാളിയായ കെ കെ വേണുഗോപാലിനെ പത്മവിഭൂഷൺ നല്കി ബിജെപി സർക്കാർ ആദരിക്കുകയായിരുന്നു.
സുപ്രീം കോടതി അഭിഭാഷകർക്കിടയിൽ രണ്ടു ലോബികളുണ്ട്, വടക്കൻ ലോബിയും തെക്കൻ ലോബിയും. ദക്ഷിണേന്ത്യൻ ലോബിയുടെ പ്രതിനിധിയാണ് അഡ്വ. വേണുഗോപാൽ. മിനിറ്റിനു ലക്ഷങ്ങൾ വിലയുള്ള പ്രഗത്ഭ അഭിഭാഷകനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഒരു അപ്പോയിന്റ്മെന്റ് കിട്ടാൻ പോലും മാസങ്ങളെടുക്കും, ഏതു കൊലകൊമ്പനും. നരസിംഹം എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നതു പോലെ നാസിക്കിലെ നോട്ടടിക്കുന്ന കമ്മട്ടം വച്ച് തൂക്കിയാലും കോട്ടായൻ കടൻകോട്ട് വേണുഗോപാൽ എന്ന പത്മവിഭൂഷൺ അഡ്വ. കെ. കെ വേണുഗോപാലിരിക്കുന്ന തട്ട് താഴ്ന്നു തന്നെയിരിക്കുമത്രേ.രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാക്കൾക്കു വേണ്ടിയൊക്കെ കോടതിയിൽ ഹാജരായിട്ടുണ്ട് അദ്ദേഹം. തമിഴ്നാടു മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കേസുകളും കെ കരുണാകരന്റെ പാമൊയിൽ കേസുമൊക്കെ കൈകാര്യം ചെയ്തിരുന്നതു കെ കെ വേണുഗോപാലായിരുന്നു. കൂടാതെ ജയലളിതയുടെ പ്രധാന നിയമോപദേശകനുമാണ്. പ്രമുഖർക്കു വേണ്ടി ഹാജരാകുമ്പോൾ ഫീസ് ഒരു വിഷയമല്ലല്ലോ. വൻഫീസാണു വാങ്ങുന്നതെന്ന് അദ്ദേഹത്തെപ്പറ്റി പറയുമ്പോഴും അടുത്തറിയുന്നവർ പറയുന്നതു കക്ഷികളുടെ സാമ്പത്തികനിലയനുസരിച്ചു മാത്രമേ അദ്ദേഹം ഫീസ് ഈടാക്കൂ എന്നാണ്.
രാജ്യം ഇത്തവണ പത്മവിഭൂഷൺ നൽകി ആദരിച്ച കെ കെ വേണുഗോപാൽ എന്തുകൊണ്ടും അതിന് അർഹൻ തന്നെയാണ് എന്ന പക്ഷക്കാരാണ് ഹൈക്കോടതിയിലെ അഭിഭാഷകസമൂഹം. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരിൽ രാംജത്്മലാനിയോളം തന്നെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രാവീണ്യം തെളിയിച്ച ആളാണ് കെ കെ വേണുഗോപാൽ. എഫ് എസ് നരിമാൻ, സോളി സൊറാബ്ജി തുടങ്ങിയവർക്കൊപ്പം തലപ്പൊക്കം.
1931ൽ മലബാറിൽ ജനിച്ച വേണുഗോപാൽ വളർന്നതും പഠിച്ചതും കർണാടകയിലെ മംഗലാപുരത്താണ്. അച്ഛൻ എംകെ നമ്പ്യാർ നാട്ടിലെ പേരുകേട്ട ബാരിസ്റ്ററായിരുന്നു. മംഗലാപുരം സെന്റ് തെരേസാസ് കോളേജിലായിരുന്നു വേണുഗോപാലിന്റെ പഠനം. അഭിഭാഷകപഠനത്തിനുശേഷം അദ്ദേഹത്തിന്റെ വളർച്ചയും പെട്ടെന്നൊയിരുന്നു. ഇന്ന് രാജ്യത്തെ പല പ്രമുഖ കേസുകളിലും വേണുഗോപാലിന്റെ കൈയൊപ്പുണ്ട്. ഇന്ത്യയിലെ സ്തുത്യർഹമായ സേവനവും ഭരണഘടനയിലെ വൈദഗ്ദ്ധ്യവും കണക്കിലെടുത്ത് ഭൂട്ടാൻ ഗവൺമെന്റ് അവരുടെ ഭരണഘടനാ നിർമ്മാണഘട്ടത്തിൽ മുഖ്യ ഉപദേശകനായും വേണുഗോപാലിനെ നിയമിച്ചിരുന്നു. ഈ വർഷം പത്മവിഭൂഷൺ ലഭിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്.
മൂന്നു കാര്യങ്ങളിലാണ് അദ്ദേഹം സ്പെഷലൈസ് ചെയ്തിരിക്കുന്നത് ഭരണഘടനാ നിയമം, ഇലക്ഷൻനിയമം, കമ്പനി നിയമം എന്നിവ. നിയമപരിഷ്ക്കാരങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന അദ്ദേഹം പക്ഷേ തദ്ദേശീയമായി സുപ്രീം കോടതി ബഞ്ചുകൾ സ്ഥാപിക്കുന്നതിനെ ശക്തമായി എതിർത്തുപോന്നിരുന്നവരിൽ പ്രമുഖനാണ്. ഇങ്ങനെ വന്നാൽ രാജ്യത്തെ പരമോന്നത കോടതിയുടെ പ്രാധാന്യം തന്നെ ഇല്ലാതാകും എന്ന് വാദിക്കുന്നവരിലും മുൻപൻ വേണുഗോപാൽ തന്നെയാണ്. എന്നാൽ പൊതുകാര്യങ്ങളിൽ വ്യക്തിപരമായി താത്പര്യമെടുത്തു പരമോന്നതകോടതിയിൽ വിഷയം കൊണ്ടുവരുന്നതിൽ പിന്നോക്കമായിരുന്നതിനാൽ രാജ്യത്തെ രണ്ടാമത്തെ വലിയ ബഹുമതിക്ക് അദ്ദേഹം അർഹനാണോ എന്നു ചോദിക്കുന്നവർ നിയമരംഗത്ത് ഒട്ടേറെ പേരുണ്ട്.
പ്രശാന്ത് ഭൂഷണെപ്പോലെ പൊതുതാത്പര്യ ഹർജികൾ കൈകാര്യം ചെയ്യുന്നതിലോ അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെപ്പോലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരേ പോരാടാനോ അദ്ദേഹം തന്റെ അഭിഭാഷകവൃത്തി കാര്യമായി വിനിയോഗിച്ചിട്ടില്ല. രാജ്യതാത്പര്യവും സമൂഹതാത്പര്യവും മുൻനിർത്തി ഭരണകൂടഭീകരതയ്ക്കും മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരേകൂടി രംഗത്തിറങ്ങുന്ന പത്മവിഭൂഷൺ കെ കെ വേണുഗോപാലെന്ന അഭിഭാഷകനെയാണ് സമൂഹം കാത്തിരിക്കുന്നത്. മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തോടൊപ്പം ഡൽഹിയിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍