വേദമന്ത്രങ്ങൾ ഉരുവിട്ട കുട്ടിക്കാലം ഇന്ന് ഓർമകളിൽ മാത്രം; ചെന്നൈയിൽ ജനിച്ച തെലുങ്കൻ പഠിച്ചതും പ്രയോഗിച്ചതും കമ്യൂണിസം; ഭിന്ന സ്വരങ്ങളെയും പാട്ടിലാക്കി രണ്ടാം വട്ടം പാർട്ടിയുടെ അമരത്തെത്തുമ്പോൾ യെച്ചൂരിയെ കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ഹിമാലയം; 22 ാം പാർട്ടി കോൺഗ്രസിൽ ഐക്യകാഹളം മുഴക്കി അണികളെ ആവേശം കൊള്ളിച്ച സിപിഎം ജനറൽ സെക്രട്ടറിയുടെ യഥാർഥ പരീക്ഷണം അടുത്ത പൊതുതിരഞ്ഞെടുപ്പ്
മറുനാടൻ ഡെസ്ക്
ഹൈദരാബാദ്: സിപിഎമ്മിന്റെ എളുപ്പത്തിൽ തിരിച്ചറിയുന്ന മുഖം.പ്രായോഗികവാദിയായ നേതാവ്. പ്രകാശ് കാരാട്ടിനെ അപേക്ഷിച്ച് പ്രത്യയശാസ്ത്ര കടുപിടുത്തങ്ങളില്ലാത്ത വ്യക്തി.21 ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിന്റെ കൈയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങുമ്പോൾ ഇതൊക്കെയായിരുനന്നു യെച്ചൂരിക്ക് മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ.
ഹർകിഷൻ സിങ് സുർജിത്തിന്റെ കളരിയിലാണ് യെച്ചൂരി തന്റെ രാഷ്ട്രീയ ജീവിതം മിനുക്കിയെടുത്ത്. മുന്നണി സർക്കാരുകളുടെ കാലത്ത്, വി.പിസിങ്ങിന്റെ ദേശീയ മുന്നണി സർ്ക്കാരിന്റെയും, 1996 ലെ ഐക്യമുന്നണി സർക്കാരിന്റെയും രൂപീകരണത്തിൽ ഗണ്യമായ പങ്ക് വഹിച്ചത് ഹർകിഷൻ സിങ് സുർജിത്തായിരുന്നു.ആദ്യ യുപിഎ സർക്കാരിനെ ഇടതുപക്ഷം പുറത്ത് നിന്ന് പിന്തുണച്ചപ്പോൾ,നിരന്തര ഇടപെടലുകളിലൂടെ തന്റെ ശേഷികൾ വിപുലമാക്കാൻ കഴിഞ്ഞുവെന്നുള്ളതാണ് യെച്ചൂരിയുടെ നേട്ടം.
നിലപാടുകളിൽ അടിയുറച്ചുനിൽക്കുമ്പോഴും, എതിർപക്ഷത്തെ കൂടി തന്റെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും ബോധ്യപ്പെടുത്താനും അതിന് വേണ്ടി പോരാടാനും ഈ സൗമ്യനായ മനുഷ്യന് കഴിയും. അതാണ് 22 ാം പാർ്ട്ടി കോൺഗ്രസിലും കണ്ടത്. പശ്ചിമ ബംഗാളിലും, ത്രിപുരയിലും കാൽചോട്ടിലെ മണ്ണ ചോർന്ന് പോയതിന്റെ തിരിച്ചറിവിൽ, പടർന്ന് പന്തലിക്കുന്ന ബിജെപിയെ ചെറുത്തുതോൽപിക്കാൻ മതേതര ജനാധിപത്യ കക്ഷികളുമായി കൂട്ടുകൂടുമ്പോൾ ഏതറ്റം വരെ പോകാം.?കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടുണ്ടോ? കോൺഗ്രസ ബൂർഷ്വ ജനാധിപത്യ പാർട്ടിയാണെന്ന കാര്യത്തിൽ കാരാട്ടിനെ പോലെ യെച്ചൂരിക്കും സംശയമില്ല.
എന്നാൽ, കോൺഗ്രസുമായി ധാരണയുണ്ടാക്കുന്ന കാര്യത്തിൽ വാതിലുകൾ എല്ലാം കൊട്ടിയടയ്ക്കരുതെന്ന് ജനറൽ സെക്രട്ടറിക്ക് നിർബന്ധമുണ്ടായിരുന്നു.ഒടുവിൽ കോൺഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന വാചകം അടർത്തി മാറ്റാൻ യെച്ചൂരിക്ക് കഴിഞ്ഞതോടെ യെച്ചൂരിയുടെ വിജയമായി മാധ്യമങ്ങൾ വിലയിരുത്തി.രാഷ്ട്രീയ പ്രമേയ ഭേദഗതിയിലൂടെ പാർട്ടിയെ തന്റെ വരുതിയിലാക്കിയ യെച്ചൂരിക്ക് ഭിന്ന സ്വരങ്ങളെ അലിയിക്കാനും കഴിഞ്ഞു.
പാർട്ടി കോൺഗ്രസിന്റെ അവസാന ദിവസം ചേർന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാർട്ടി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മിൽ നിലനിന്ന കടുത്തഅഭിപ്രായഭിന്നതകൾക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയത്.
17 അംഗ പോളിറ്റ് ബ്യൂറോവിനും 96 അംഗകേന്ദ്രകമ്മിറ്റിക്കും അംഗീകാരം നൽകിയാണ് പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങുന്നത്. പോളിറ്റ് ബ്യൂറോയിൽ നിന്നും തമിഴ്നാട് പ്രതിനിധിയായ എം.കെ.പത്മനാഭൻ ഒഴിഞ്ഞപ്പോൾ ബംഗാളിൽ നിന്നുള്ള തപൻസെനും നീലോൽപൽ ബസുവും ഇടംനേടി. യെച്ചൂരിയോട് അടുത്തു നിൽക്കുന്ന ഈ നേതാക്കളുടെ വരവ് ഭാവിയിൽ പാർട്ടിയിൽ നടക്കുന്ന ബലാബലത്തിൽ യെച്ചൂരിക്ക് തുണയാകും.
രാജ്യസഭാ എംപിയായിരുന്നപ്പോൾ മോദി സർക്കാരിനെതിരെ നിരന്തരം ശബ്ദമുയർത്തിയ യെച്ചൂരിക്ക് പാർട്ടിയിലെ വടംവലികൾ കാരണം പദവിയിൽ തുടരാനായില്ല.ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനാണ് ശ്രമിക്കുകയെന്ന് വ്യക്തമാക്കിയതോടെ, അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം എങ്ങനെ യെച്ചൂരി കെട്ടിപ്പടുക്കും എന്നതാണ് കണ്ടറിയേണ്ട്ത്.
വളർച്ചയുടെ പടവുകൾ
ആന്ധ്രയിൽ നിന്ന് സിപിഎമ്മിന്റെ അമരത്തെത്തുന്ന രണ്ടാമത്തെയാളാണ് അറുപത്തിരണ്ടുകാരനായ സീതാറാം യെച്ചൂരി. ആദ്യ സെക്രട്ടറിയായ പി.സുന്ദരയ്യയാണ് ആന്ധ്രയിൽ നിന്നെത്തി പാർട്ടിയെ നയിച്ച യെച്ചൂരിയുടെ മുൻഗാമി. പാർട്ടി രൂപവത്കരിച്ച 1964 മുതൽ 78 വരെയാണ് സുന്ദരയ്യ പാർട്ടിയെ നയിച്ചത്. മുപ്പത്തിയേഴ് കൊല്ലത്തിനുശേഷമാണ് പാർട്ടിയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി യെച്ചൂരി എത്തുന്നത്. തെലങ്കാനയിലെ കർഷക പ്രക്ഷോഭം നയിച്ചുകൊണ്ടാണ് സുന്ദരയ്യ പാർട്ടിയുടെ തലപ്പത്തെത്തിയതെങ്കിൽ സ്വന്തം നാട്ടിൽ വലിയ പ്രവർത്തന പാരമ്പര്യമില്ലാത്തയാളാണ് യെച്ചൂരി. ഡൽഹിയായിരുന്നു യെച്ചൂരിയുടെ രാഷ്ട്രീയ തട്ടകം.
കേരളത്തിൽ നിന്നു മാത്രമാണ് ഇതിന് മുൻപ് രണ്ടു ജനറൽ സെക്രട്ടറിമാർ ഉണ്ടായത്. സുന്ദരയ്യയുടെ പിൻഗാമിയായി 1978 മുതൽ 1992വരെ പാർട്ടിയെ നയിച്ച ഇ.എം.എസും 2005 മുതൽ പത്ത് വർഷം അരത്തിരുന്ന പ്രകാശ് കാരാട്ടും. 1992 മുതൽ 2005 വരെ പഞ്ചാബിൽ നിന്നുള്ള ഹർകിഷൻ സിങ് സുർജിത്തായിരുന്നു ജനറൽ സെക്രട്ടറി. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തശേഷമാണ് പാർട്ടിയുടെ നേതൃനിരയിലേക്ക് യെച്ചൂരി ഉയരുന്നത്. യെച്ചൂരിയുടെ മുൻഗാമിയായ പ്രകാശ് കാരാട്ടും ജെ.എൻ.യു.വിന്റെ കണ്ടെത്തലാണ്.
1952 ഓഗസ്റ്റ് 12ന് സോമയാജലു യെച്ചൂരിയുടെയും കൽപകം യച്ചൂരിയുടെയും മകനായി തെലുങ്ക് ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ചെന്നൈയിൽ ആയിരുന്നു സീതാറാം യച്ചൂരിയുടെ ജനനം. വേദമന്ത്രങ്ങൾ ഉരുവിട്ട്, ബ്രാഹ്മണ്യത്തിന്റെ തഴക്കവഴക്കങ്ങൾ ആചരിച്ചു കഴിയുന്നവരായിരുന്നു സോമയാജലു യെച്ചൂരിയും കൽപ്പകവും. മകനും ചൊല്ലി പഠിപ്പിച്ചത് വേദമന്ത്രങ്ങളാണ്. കമ്മ്യൂണിസ്റ്റായി മകൻ മാറുമെന്നും അവർ ചിന്തില്ല. എന്നിട്ടും യെച്ചൂരി എത്തിച്ചേർന്നത് സിപിഎം എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്താണ്. പഠനത്തിൽ മിടുക്കനായ മകൻ കമ്യൂണിസം പഠിക്കണമെന്നും പറയണമെന്നുമല്ല അവർ ആഗ്രഹിച്ചത്.
മിടുക്കനായി പഠിച്ച് പരീക്ഷകളിൽ ഒന്നാമനായി മകൻ സർക്കാരിൽ ഉന്നതസ്ഥാനത്ത് എത്തണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. സീതാറാം പതിനൊന്നാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ രാജ്യത്ത് ഒന്നാമനാവുകയും ചെയ്തു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സാമ്പത്തികശാസ്ത്ര ബിരുദത്തിനും നല്ല മാർക്ക് ലഭിച്ചു. ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിയത്. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്തു ജയിലിലും കഴിഞ്ഞു. ബാങ്ക് കൊള്ള, ഇറാനിലെ ഷായ്ക്കെതിരെയുള്ള പ്രകടനം എന്നിങ്ങനെ പല കുറ്റങ്ങൾ ചുമത്തിയാണു ജയിലിലടച്ചത്. ഇതോടെ ആ വിദ്യാർത്ഥി മനസ്സ് പലതും തീരുമാനിച്ചു.
അടിസ്ഥാന വർഗ്ഗത്തിനൊപ്പം നീങ്ങാൻ തീരുമാനിച്ചു. പഠിച്ചതും പരിചയിച്ചതും പ്രയോഗിച്ചു സിസ്റ്റത്തെ മാറ്റാൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തിരിച്ചറിഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സീതാറാം യെച്ചൂരി എത്തിയത് ഇന്ത്യൻ രാഷ്ട്രീയം കലുഷിതമായ കാലത്താണ്. അന്നു ഡോക്ടറേറ്റ് നേടാനുള്ള എല്ലാ സാഹചര്യവും യെച്ചൂരിക്ക് ഉണ്ടായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരാഗ്നിയിലേക്ക് എടുത്തുചാടിയ യെച്ചൂരിക്ക് തന്റെ തിസിസ് പൂർത്തിയാക്കാനായില്ല. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി. പ്രകാശ് കാരാട്ട്, ജവഹർലാൽ നെഹ്റു വിദ്യാർത്ഥി യൂണയന്റെ പ്രസിഡന്റായിരുന്നപ്പോഴാണ് യെച്ചൂരി ജെഎൻയുവിൽ എത്തിയത്. പീന്നീട് യെച്ചൂരി മൂന്നു തവണ സർവകലാശാലാ യൂണിയൻ പ്രസിഡന്റായി.
980ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായി. പിന്നീട് 1988ൽ തിരുവനന്തപുരത്തെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. യെച്ചൂരിക്ക് ഒപ്പം അന്ന് എസ്. രാമചന്ദ്രൻപിള്ളയും അനിൽ ബിശ്വാസും കേന്ദ്ര കമ്മിറ്റിയിലെത്തി. 1992ൽ പൊളിറ്റ്ബ്യൂറോയിൽ അംഗമാകുമ്പോൾ 38 ആയിരുന്നു യെച്ചൂരിയുടെ പ്രായം. പിബിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. 2005 ജൂലൈയിൽ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ഇഎംഎസാണ് യെച്ചൂരിയുടെ മികവ് മനസ്സിലാക്കി ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കിയത്. ഹർകിഷൻ സിങ് സുർജിത്തിന്റെ കാലമെത്തിയതോടെ പ്രകാശ് കാരട്ടിനൊപ്പം നയരൂപീകരണത്തിൽ പ്രധാനിയായി. ഏത് വിഷയത്തിലും യെച്ചൂരിക്ക് സ്വന്തമായൊരു നിലപാടുണ്ടായിരുന്നു. അത് തുറന്നു പറയുകയും ചെയ്തു. പലപ്പോഴും ദേശീയ നേതൃത്വത്തെ പരസ്യമായി വിമർശിച്ചും ബദൽ രേഖകളിലൂടെ വെല്ലുവിളിച്ചും സിപിഎമ്മിന്റെ ഭാഗമായി നേതൃത്വത്തിൽ സജീവമായി. ഇപ്പോൾ ജനറൽ സെക്രട്ടറി പദത്തിലും. രാഷ്ട്രീയ തിരക്കുകൾക്കിടയിലും നയ വിശദീകരണത്തിന് പുസ്തക രചനയും യെച്ചൂരി നന്നായി ഉപയോഗിച്ചു.
യെച്ചൂരിക്ക് കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിന്നപ്പോഴും എല്ലാ രാഷ്ട്രീയ പാർട്ടികളിലും സൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. പാർലമെന്റിൽ നാമമാത്രമായ ഇടതുപക്ഷത്തിന് മറ്റുള്ളവരെ ഒപ്പം നിർത്താൻ കഴിഞ്ഞത് യെച്ചൂരിയുടെ ഈ സൗഹൃദത്തിന്റെപേരിലാണ്. നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്കു കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് യെച്ചൂരി വഹിച്ചു. അന്ന് ഇന്ത്യൻ സർക്കാർ ചർച്ചകൾക്ക് ആശ്രയിച്ചതു യെച്ചൂരിയെയായിരുന്നു.കുടുംബത്തിൽ നിരവധി ഐഎഎസുകാരും ജഡ്ജിമാരുമൊക്കെയുണ്ടെങ്കിലും യെച്ചൂരി പോരാട്ടത്തിന്റെ വഴിയാണു തെരഞ്ഞെടുത്തത്.
ആഗോളവത്ക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി കൃതികൾ സീതാറാം യെച്ചൂരി രചിച്ചിട്ടുണ്ട്. 'ആഗോളവത്കരണ കാലത്തെ സോഷ്യലിസം' എന്ന അദ്ദേഹത്തിന്റെ പുസ്തകം ശ്രദ്ധേയമാണ്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്, വോട്ട് ഈസ് ദിസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇൻ ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേർസസ് സെക്യുലറിസം, ഘ്രിന കി രാജ്നീതി, പീപ്പിൾസ് ഡയറി ഓഫ് ഫ്രീഡം മൂവ്മെന്റ്, ദ് ഗ്രേറ്റ് റിവോൾട്ട്: എ ലെഫ്റ്റ് അപ്രൈസൽ, ഗ്ലോബൽ ഇക്കണോമിക് ക്രൈസിസ് എ മാർക്സിസ്റ്റ് പെർസ്പെക്ടീവ് എന്നിവയാണ് പ്രധാന രചനകൾ.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്