കാഴ്ച നഷ്ടപ്പെട്ട കണ്ണുകൾ... നിവരാത്ത നട്ടെല്ല്... വായും വയറും നിറയെ വ്രണങ്ങൾ... ഈ കൊടും ക്രൂരതയ്ക്ക് കൂട്ടു നിന്നവർക്കൊക്കെ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ ലഭിക്കട്ടെ
എഡിറ്റോറിയൽ
അബ്ദുൾ നാസർ മദനി ഇന്ത്യൻ നിയമപുസ്തകത്തിൽ കൊടും ഭീകരനാണ്. എന്നാൽ മദനി ചെയ്ത ഭീകരത എന്തെന്ന് തെളിവുകളോടെ പറയാൻ ഒന്നര പതിറ്റാണ്ടായിട്ടും ഈ നിയമ വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല. കോയമ്പത്തൂർ നടന്ന ബോംബു സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട മദനി ഒരു ദശകമാണ് ജയിലിൽ കിടന്നത്. വിചാരണ ഇല്ലാതെ ഇങ്ങനെ ഒരു ഇന്ത്യൻ പൗരനെ ജയിലിൽ അടയ്ക്കുന്നത് അനീതിയാണെന്ന് ഒടുവിൽ കോടതിക്ക് ബോധ്യമായപ്പോൾ അദ്ദേഹത്തിനെ വിട്ടയച്ചു. എന്നാൽ ഏറെ വൈകാതെ മറ്റൊരു ബോബ് സ്ഫോടന കേസിൽ വീണ്ടും അറസ്റ്റിലായി. രണ്ടര വർഷമായി വിചാരണയില്ലാതെയും ജാമ്യം ഇല്ലാതെയും മദനി ജയിലിൽ കിടക്കുന്നു.
ഇപ്പോൾ ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്. ജയിൽ സന്ദർശിച്ച കേരളാ കൗമുദി ലേഖകൻ മദനിയെക്കുറിച്ച് ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നും എടുത്തെഴുതിയതാണ് ഈ തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന വിശേഷണങ്ങൾ. ബാംഗ്ളൂർ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ 24 മണിക്കൂറും പ്രകാശിക്കുന്ന 600 വാട്ട് ബൾബിന്റേയും ചുറ്റിലുമുള്ള കാമറകളുടേയും നടുവിൽ ജീവച്ഛവം പോലെ കഴിയുകയാണ് ഒരു കാലത്ത് കേരളത്തിന്റെ ഗർജ്ജിക്കുന്ന സിംഹം ആയി അറിയപ്പെട്ടിരുന്ന നേതാവ് അബ്ദുൾ നാസർ മദനി. കാൽവിരൽ മുതൽ ശിരസുവരെ മാരകരോഗങ്ങളാണ് മദനിയെ വേട്ടയാടുന്നത്. നട്ടെല്ലു പോലും നിവരാതെ, വായും വയറും നിറയെ വ്രണങ്ങളുമായി അദ്ദേഹം ദിനങ്ങൾ തള്ളിനീക്കുന്നു.
- അതീവ ഗുരുതരാവസ്ഥയിലും ആരെയും കുറ്റപ്പെടുത്താതെ അള്ളാഹുവിൽ വിശ്വാസമർപ്പിച്ച് മദനി
ആരും തുറന്നു പറയുന്നില്ലെങ്കിലും മദനിയെ സന്ദർശിച്ചു മടങ്ങിയവർ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കാതിൽ മന്ത്രിച്ചു- ഇനി ഈ മനുഷ്യന് അധികം ആയുസ്സ് ബാക്കിയില്ല. ഒരു വിഭാഗം ജനതയുടെ മനസ്സിൽ പതിഞ്ഞുപോയ വിഗ്രഹമായി മാറിയ മദനിയുടെ മരണം ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം നന്നായി മനസ്സിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഉടൻ തന്നെ മദനിക്കു വേണ്ടി രംഗത്ത് ഇറങ്ങി. ഇടത്- വലത് വ്യത്യാസമില്ലാതെ ഇവർ പ്രസ്താവനയിറക്കി. മരണമടഞ്ഞ മദനി ജീവിച്ചിരിക്കുന്ന മദനിയെക്കാൾ ശക്തനാണ് എന്ന തിരിച്ചറിവു കൊണ്ട് ആ രോഷാഗ്നി തങ്ങളുടെ മേൽ പതിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ നേതാക്കൾ ഇപ്പോൾ ഈ കപട വേഷം കെട്ടുന്നത്. മദനിയെ ജയിലിലാക്കാൻ മൗന സമ്മതം നൽകുകയും ആവശ്യമായ അണിയറ ജോലികൾ പൂർത്തിയാക്കുകയും ചെയ്തവരാണ് ഈ രാഷ്ട്രീയ പാർട്ടി നേതാക്കൾ എല്ലാവരും.
എക്കാലവും കേരളാ രാഷ്ട്രീയത്തിൽ അതീവ ശക്തരായ മുസ്ലീം ലീഗിനാണ് ഈ ഇരട്ടത്താപ്പിനുള്ള ആദ്യ കിരീടം നൽകേണ്ടത്. കോൺഗ്രസ്സിലേയും സിപിഎമ്മിലേയും നേതാക്കൾ ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. വിഎം സുധീരൻ മാത്രമായിരുന്നു ആദ്യം മുതൽ വിചാരണ ഇല്ലാത്ത ഈ ജയിൽ വാസത്തിനെതിരെ ആത്മാർത്ഥമായ നിലപാട് എടുത്ത ഏക നേതാവ്. മദനി മരിക്കുമ്പോൾ ആ കണ്ണുനീർ തങ്ങളുടെ മേൽ വീഴാതിരിക്കാൻ ഇരട്ട വേഷം കെട്ടുന്ന കേരളത്തിലെ നേതാക്കളെ നിങ്ങൾ ആ മനുഷ്യനെ ജയിലിൽ നിന്നിറക്കാൻ എന്ത് ചെയ്തു? നിങ്ങൾ എത്ര തുടച്ചു നീക്കാൻ ശ്രമിച്ചാലും ഈ മനുഷ്യന്റെ കണ്ണുനീർ ഇടിത്തീ പോലെ നിങ്ങളുടെയൊക്കെ തലയിൽ തന്നെ പതിക്കും. ഒരു സംശയവും വേണ്ട.
ബാബറി മസ്ജിദ് തകർന്ന സമയത്ത് മദനി നടത്തിയ വികാരഭരിതമായ പ്രസംഗങ്ങൾ ഇന്ത്യയിൽ മതേതരത്വം വാഴാൻ ആഗ്രഹിക്കുന്നവർക്ക് നൊമ്പരം ഉണ്ടാക്കി എന്നത് സത്യം തന്നെ. എന്നാൽ ബാബറി മസ്ജിദിന്റെ തകർച്ച എന്ന ഭീകരതയുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു വലിയ വിഷയമായി കരുതേണ്ടതില്ലായിരുന്നു. തുടർന്ന് മുസ്ലീം ജനവിഭാഗത്തിനിടയിൽ മദനിക്കുണ്ടായ സ്വീകാര്യതയാണ് ആ സമുദായത്തിന്റെ കുത്തകാവകാശികളായി കരുതുന്ന ചിലരെ ചൊടിപ്പിച്ചത്. അതിന് അവർ നടത്തിയ കുടിലതയായിരുന്നു മദനിയുടെ ജീവിത ദുരന്തത്തിന്റെ പശ്ചാത്തലം. മദനിയുടെ ജയിൽ ജീവിതത്തിന് സംഘപരിവാറിനെ കുറ്റം പറയുന്നവർ മറന്നു പോകുന്നത് ഈ സത്യമാണ്. അവരുടെ താത്ക്കാലികമായ ലാഭം ഒരു മനുഷ്യന്റെ ജീവിത്തിന് അതിദാരുണമായി വേട്ടയാടിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്ന കപടതയാണ് നമ്മൾ കണ്ടത്. പൊലീസ് ആരോപിക്കുന്നതു പോലെ മദനി ബോംബ് സ്ഫോടനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരൻ ആണെങ്കിൽ എന്തുകൊണ്ട് വിചാരണ ചെയ്ത് തൂക്കുകയർ വിധിച്ചു കൂടാ. കസബിനെ തൂക്കിലേറ്റാൻ നാലു വർഷം മാത്രമേ നമുക്ക് വേണ്ടി വന്നുള്ളൂ എന്ന് മറക്കരുത്. അതിനർത്ഥം കോടതിയിൽ ഹാജരാക്കാൻ കള്ള സാക്ഷികളും കടലാസ് തെളിവുകളും അല്ലാതെ യാതൊന്നും പൊലീസിന്റെ കയ്യിൽ ഇല്ല എന്നുതന്നെയാണ്. കണ്ണു കാണാതെയും ശരീരം അനക്കാതെയും ഇനിയും ഈ മനുഷ്യന് ഭീകരവൃത്തി ചെയ്യാൻ കഴിയുമോ? മനുഷ്യത്വം എന്നത് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഇയാളെ ജാമ്യത്തിൽ ഇറക്കി ചികിത്സിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ രാഷ്ട്രീയക്കാർക്കും നീതിപീഠത്തിനും ഉണ്ട്.
പത്തു വർഷത്തോളം വിചാരണ തടവുകാരനായി സൂക്ഷിച്ച ഒരാളെ മറ്റൊരു കേസിന്റെ പേരിൽ അറസ്റ്റ് ചെയ്ത് വീണ്ടും രണ്ടരക്കൊല്ലം സൂക്ഷിച്ചിട്ടും ഇത് അന്യായമാണ് എന്ന തോന്നൽ നമ്മുടെ നീതിപീഠങ്ങൾക്ക് ഉണ്ടാവാത്തതാണ് അതിലേറെ കഷ്ടം. ഏത് നിയമത്തിന്റെ പേരിലാണ് ഇങ്ങനെ ഒരാളെ പീഡിപ്പിക്കാൻ കഴിയുന്നത്. ഇനി അയാൾ അഥവാ കൊടുഭീകരൻ ആണെങ്കിൽ പോലുംവിചാരണ ഇല്ലാതെ ഒരാളെ ക്രൂരമായി വേട്ടയാടുന്നത് എന്തു തരം നിയമ വ്യവസ്ഥയുടെ ഭാഗമാണ്? മദനി എന്ന മനുഷ്യൻ അനുഭവിക്കുന്ന വേദനയും നീതി നിഷേധവും മദനിയെക്കാൾ വേദനിപ്പിക്കുന്നത് ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാജ്യത്തെയാണ്. ഒരു പൗരന്റെ അടിസ്ഥാനപരമായ അവകാശം പോലും കാത്തു സൂക്ഷിക്കാൻ കഴിയാത്ത നിയമവ്യവസ്ഥയെക്കുറിച്ച് മറ്റുള്ളവർ എന്തുചിന്തിക്കും?
ആരെല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചാലും മദനി മരണത്തിന്റെ വക്കിൽ തന്നെയാണ് എന്ന സത്യം ആർക്കും നിഷേധിക്കാൻ പറ്റില്ല. മദനിയെ രോഗിയാക്കിയതും കൊല്ലാക്കൊല ചെയ്യിക്കുന്നതും ഇവിടുത്തെ നിയമവ്യവസ്ഥയും രാഷ്ട്രീയ നേതൃത്വവും ചേർന്നാണ്. മദനിയെ ചികിത്സിക്കാൻ ഏർപ്പാടാക്കിയ ഡോക്ടർ അവധിയിൽ പോയപ്പോൾ മദനിക്ക് സമ്പൂർണ്ണമായി ചികിത്സ നിഷേധിച്ചു എന്നു കേട്ടാൽ ആരാണ് മൂക്കത്ത് വിരൽ വയ്ക്കാത്തത്. 600 വാട്ട് ബൾബിന്റെ പ്രകാശത്തിലാണ് രണ്ടരക്കൊല്ലമായി ഒരു ഇടുങ്ങിയ മുറിയിൽ രോഗിയായ ഈ മനുഷ്യൻ കഴിയുന്നത്. ഇതു തന്നെയാണ് മദനിയുടെ കാഴ്ച ഇല്ലാതാക്കിയത്. ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട മദനിക്ക് രണ്ടാമത്തെ കണ്ണിൽ ഇനി അവശേഷിക്കുന്നത് പത്തു ശതമാനം മാത്രം കാഴ്ചയാണ്. മക്കളെപ്പോലും തിരിച്ചറിയാൻ മദനിക്ക് കഴിയുന്നില്ല എന്നാണ് റിപ്പോർട്ട്. മുട്ടിനു താഴെ മുറിച്ചുമാറ്റിയ വലതുകാലിന്റെ സ്പർശന ശേഷി പൂർണമായി നഷ്ടമായി. ഇടതുകാലിൽ നീരുവന്ന് വീർത്ത് സ്പർശനശേഷി കുറയുന്നുമുണ്ട്. കാലിനും കൈകൾക്കും ശരീരഭാഗങ്ങളിലും നീരുവന്ന് വീർക്കുന്നത് വൃക്ക സംബന്ധമായ തകരാറു മൂലമാണ്. ഇത് സ്ഥിരീകരിക്കാൻ നടത്തിയ രക്തപരിശോധനയുടെ ഫലം ആഴ്ചകൾക്കു ശേഷവും കിട്ടിയില്ല. തുടർച്ചയായി ശക്തമായ നെഞ്ചുവേദന അനുഭവപ്പെടാറുള്ളതായി മദനി പറയുന്നു. വലതുകാലിലുള്ള കൃത്രിമകാൽ തേഞ്ഞുതീർന്നതിനാൽ രണ്ടു കാലുകളും ഒരേക്രമത്തിൽ ഉറപ്പിക്കാനാവില്ല. ഈ വ്യത്യാസം നട്ടെല്ലിനെ ബാധിച്ചു. നട്ടെല്ലിലെ കശേരുക്കൾ ക്രമം തെറ്റുകയും തേഞ്ഞുപോവുകയും ചെയ്തതിനാൽ സർജിക്കൽ സ്പോണ്ടുലോസിസ് എന്ന രോഗം കൂടി ബാധിച്ചു. ജയിൽഭക്ഷണം സമയത്ത് കഴിക്കാത്തതു കാരണം വയറിലും വായ്ക്കുള്ളിലും വലിപ്പമേറിയ വ്രണങ്ങളുണ്ടായി. സെപ്റ്റിക് അൾസർ എന്ന ഈ രോഗത്തിന് ചികിത്സ കിട്ടിയിട്ടേയില്ല. ഇടയ്ക്കിടെ പ്രമേഹം മൂർച്ഛിച്ച് ബോധരഹിതനായി സെല്ലിനുള്ളിൽ മദനിയെ കാണപ്പെടാറുണ്ടെന്ന് സഹതടവുകാർ പറയുന്നു.
ഇതിൽകൂടുതൽ എന്തു വിശേഷണങ്ങളാണ് ഒരു മനുഷ്യന്റെ രോഗാവസ്ഥയെക്കുറിച്ച് നമുക്ക് പറയാൻ കഴിയുന്നത്? ഈ മനുഷ്യൻ അനുഭവിക്കുന്ന കൊടും ക്രൂരതയ്ക്ക് അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളായ എല്ലാവരും നെറ്റിയിൽ കുറിച്ചു വയ്ക്കുക- ദൈവത്തിന്റെ കോടതി നിങ്ങളെ വെറുതേ വിടില്ല. തീർച്ച.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്