രാജവെമ്പാല കടിച്ച് അരമണിക്കൂറിനുള്ളിൽ ആന പോലും ചെരിയും; എന്നിട്ടും സുരേഷ് എങ്ങനെ 51 രാജവെമ്പാലകളെ കൈകാര്യം ചെയ്തു? നമ്മുടെ വാവ സുരേഷ് അങ്ങനെ ദേശീയ താരമായി
തിരുവനന്തപുരം: ഇന്നലെ രാത്രി ഒരു പാമ്പ് വഴിയിലുണ്ടായിരുന്നുവെന്നറിഞ്ഞാൽ ഇന്ന് രാവിലെക്കൂടി ആ വഴി നടക്കാൻ പേടിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. കൊലക്കൊമ്പനെ തളയ്ക്കുന്ന വീരശൂരപരാക്രമികളായ ആനവിദഗ്ധന്മാർക്ക് പോലും ഉഗ്രജാതികളായ പാമ്പുകളെ ഭയമാണ്. രാജവെമ്പാലയെന്ന ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് കടിച്ചാൽ ആന പോലും അരമണിക്കൂറിനുള്ളിൽ ചെരിയുമന്നുറപ്പാണ്. എന്നാൽ തുമ്പിയെപ്പിടിക്കുന്ന ലാഘവത്തോടെ രാജവെമ്പാലകളെ കൈകാര്യം ചെയ്യുന്ന ഒരു അത്ഭുതമലയാളി നമുക്കിടിയിലുണ്ട്. നമുക്കദ്ദേഹത്തെ വാവ സുരേഷ് എന്ന് വിളിക്കാം.
പേരിൽ വാവയാണെങ്കിലും പ്രവൃത്തിയിൽ വീരശൂരപരാക്രമിയാണീ സുരേഷ്. ഇക്കാലയളവിനിടയിൽ 51 രാജവെമ്പാലകളെയാണ് ഈ പാമ്പുപിടിത്തക്കാരൻ അനായാസമായി പിടിച്ചത്. ഇതിലുപരി 32,000 കൊള്ളാവുന്ന പാമ്പുകളെ വാവ പിടിച്ച് കാട്ടിലേക്ക് വിട്ടിട്ടുണ്ട്. ഇതിനിടെ 254 തവണ പാമ്പുകടിയേറ്റിട്ടുണ്ട്. എന്നാൽ വെറും ആറ് തവണ മാത്രെ വാവ ആശുപത്രിയിൽ കിടന്നിട്ടുള്ളൂ. രണ്ടു തവണ വെന്റലേറ്ററിലാകുകയും ചെയ്തു. തുടർച്ചായായുള്ള പാമ്പുകടിയേൽക്കുന്നതിനാൽ സുരേഷിന്റെ ലിവറിന് പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും പാമ്പ്പിടുത്തമെന്ന തപസ്യ ഉപേക്ഷിക്കാൻ വാവ സുരേഷ് തയ്യാറായിട്ടില്ല. 2005ൽ ഒരു മൂർഖൻ കടിച്ചതിനെത്തുടർന്ന് സുരേഷിന്റെ ഒരു ചൂണ്ടുവിരൽ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു ആക്രമണത്തിൽ വലത്തെ കണങ്കൈ അഥവാ റിസ്റ്റിന്റെ ചലനശേഷി നഷ്ടപ്പെടുകയുമുണ്ടായി. എന്നിട്ടും വിഷംചീറ്റുന്ന ചങ്ങാതികളുടെ തോളിൽ കൈയിട്ട് നടക്കാനാണ് സുരേഷിനിഷ്ടം.
തന്നേക്കാൾ കൂടുതൽ സുരേഷ് പാമ്പുകളെയാണ് സ്നേഹിക്കുന്നതെന്നറിഞ്ഞ നിമിഷം മുതൽ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. 12 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമായിരുന്നു ഈ വേർപിരിയൽ. ഇണചേരുന്ന രണ്ടു പാമ്പുകളെ തന്റെ കൂട്ടുകാർ ക്രൂരമായി കല്ലെറിഞ്ഞു കൊല്ലുന്നത് കണ്ടത് മുതലാണ് തന്റെ 12ാം വയസ്സിൽ സുരേഷിന് പാമ്പുകളോടുള്ള സ്നേഹമാരംഭിക്കുന്നത്. പിന്നീട് സ്കൂൾ പഠനത്തിന് ശേഷം വാവ സുരേഷ് പാമ്പുകളുടെ ലോകത്തേക്ക് ചേക്കേറുകയായിരുന്നു. പിന്നീടുതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. കേരളത്തിലെ വീടുകളിൽ ഇന്ന് വാവസുരേഷ് പരിചിതമായ മുഖമാണ്. വർഷം തോറും 40,000 പേരെയാണ് ഇവിടെ പാമ്പ് കടിക്കുന്നത്. അതിൽ 60 ഓളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്.
2013ൽ ചാൾസ് രാജകുമാരൻ ത്രിശൂർ സന്ദർശിച്ചപ്പോൾ വാവ സുരേഷിനെക്കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ താൻ പാമ്പുകളെ പിടിക്കുന്ന വിധം അന്ന് സുരേഷ് ചാൾസ് രാജകുമാരന് മുമ്പിൽ പ്രദർശിപ്പിക്കുകയും അദ്ദേഹം അത്ഭുതപരതന്ത്രനാവുകയും ചെയ്തിരുന്നു. രാജവെമ്പാലയുടെ കടിയേററാൽ ആനപോലും അരമണിക്കൂറിനുള്ളിൽ ചെരിയുമെന്നിരിക്കെ സുരേഷ് എങ്ങിനെയാണ് 51 രാജവെമ്പാലകളെ കൈകാര്യം ചെയ്തതെന്ന ചോദ്യം ചാൾസ് രാജകുമാരൻ അന്ന് ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ മെഡിക്കൽ സയൻസിനു പോലും സാധിക്കുന്നില്ല. അതൊരു നിഗൂഢതയായി തുടരുകയാണ്.
പാമ്പുകൾ സൗഹൃദം പുലർത്തുന്ന ജീവികളാണെന്നാണ് സുരേഷ് പറയുന്നത്. പ്രകോപനം കൂടാതെ ഒരു പാമ്പും ആരെയും ആക്രമിക്കില്ല. അവരുടെ ആവാസവ്യവസ്ഥ നാം കൈയടക്കുമ്പോൾ അവ എവിടെപ്പോകുമെന്നാണ് സുരേഷ് ചോദിക്കുന്നത്. പാമ്പുകളെക്കുറിച്ചുള്ള ക്ലാസുകളെടുക്കുന്ന വേളിയിൽ സുരേഷ് സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്. പാമ്പുകളുമായി ബന്ധപ്പെട്ട് നിത്യേന 25 ഫോൺ കാളുകളെങ്കിലും സുരേഷിന് ലഭിക്കാറുണ്ട്. ദിവസവും പാമ്പുമായി ബന്ധപ്പെട്ട് സംഗതികൾക്കായി 200 കിലോമീറ്ററെങ്കിലും യാത്രചെയ്യാറുമുണ്ട്. കുറേ വിളികൾ വരുന്നതിനാൽ ഏററവും പ്രാധാന്യമുള്ള പ്രശ്നങ്ങളിൽ മാത്രം ഇടപെടാനാണ് സുരേഷ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
പാമ്പുകടിച്ചാൽ ആളുകൾ ആദ്യം അതിനെ കൊല്ലുകയാണ് ചെയ്യുന്നതെന്ന് സുരേഷിന് പരാതിയുണ്ട്. എന്നാൽ പാമ്പുകൾ മനുഷ്യനും പരിസ്ഥിതിക്കും ഉപകാരികളാണെന്നാണ് ഇയാളുടെ പക്ഷം. എലികളെ ഇല്ലാതാക്കുന്ന ഇവ കർഷകരുടെ മിത്രങ്ങളാണ്. ഇതിലൂടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്താനും പാമ്പുകൾ സഹായിക്കുന്നുവെന്നും സുരേഷ് പറയുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും വെറ്ററിനറിയന്മാരും സുരേഷിന്റെ ഉപദേശം സ്ഥിരമായി തേടാറുണ്ട്. വനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്ക് സുരേഷ് സ്ഥിരമായി ക്ലാസുകൾ എടുക്കാറുണ്ട്. വനങ്ങളിൽ നിന്ന് പരിക്കേൽക്കുന്നവരെ ചികിത്സിക്കാനും സുരേഷ് തയ്യാറാവാറുണ്ട്. തിരുവനന്തപുരം നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ രണ്ടുമുറികളിൽ നിറയെ പാമ്പുകളെ വളർത്തുന്നുണ്ട്.
പാമ്പ് പിടിത്തത്തിന്റെ പേരിൽ ആയിരക്കണക്കിന് പുരസ്കാരങ്ങൾ വാവസുരേഷിനെത്തേടിയെത്തിയിട്ടുണ്ട്.പുരസ്കാരങ്ങൾക്കൊപ്പമുള്ള പണം പാമ്പുകളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇയാൾ ഉപയോഗിക്കുന്നത്. അഭ്യുദയകാംക്ഷികളും പ്രകൃതിസ്നേഹികളും ഇക്കാര്യത്തിൽ സുരേഷിന് പിന്തുണയേകുന്നുണ്ട്. രണ്ടു വർഷം മുമ്പ് സംസ്ഥാന ഗവൺമെന്റ് സുരേഷിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്റെ പാമ്പ് സ്നേഹത്തിന് ഇത് തടസ്സമാകുമെന്ന് പറഞ്ഞ് സുരേഷ് ഇത് സ്വീകരിക്കാൻ തയ്യാറായില്ല. പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും ചില നല്ല ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും സുരേഷ് അവയും ഉപേക്ഷിക്കുകയായിരുന്നു.
ഭൂമിമാതാവിനെ സംരക്ഷിക്കുന്ന കാര്യത്തിൽ വാവസുരേഷ് നമുക്ക് മാതൃകയാണെന്നാണ് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശിതരൂർ ഒരിക്കൽ പറഞ്ഞത്.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ കേന്ദ്രഗവൺ മെന്റ് പരിസ്ഥിതി സംരംക്ഷണത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വാവസുരേഷ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ക്വാറി മാഫിയകളെ സർക്കാർ അടിച്ചമർത്തുമെന്നാണ് സുരേഷ് കരുതുന്നത്. പ്രകൃതി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ലെന്നും മറിച്ച് സമസ്തജീവികൾക്കും അവകാശപ്പെട്ടതാണെന്നും വാവ സുരേഷ് പറയുന്നു.
തിരുവന്തപുരം ഐടിപാർക്കിലെ പ്രൊഫഷണലുകൾ സുരേഷുമായി സംവദിക്കാനുള്ള ഒരു ഇന്ററാക്ടീവ് പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കിങ് കോബ്രയെന്നാണിതിന്റെ പേര്. ഇതിനായി ആൻഡ്രോയ്ഡിൽ അധിഷ്ഠിതമായ ഒരു ആപ്ലിക്കേഷനും അവർ തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ പാമ്പുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ യൂസർമാർക്ക് പോസ്റ്റ് ചെയ്യാം. സുരേഷ് ഇവ ക്ലാരിഫൈ ചെയ്യുന്നതാണ്. ഓരോ ജീവിക്കും തന്റേതായ ഇടമുണ്ടാകുന്ന ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട് വാവസുരേഷ് തന്റെ യജ്ഞങ്ങൾ തുടരുകയാണ്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍