യുദ്ധം പ്രഖ്യാപിക്കുന്ന പോലെ നടത്തിയ നോട്ടു പിൻവലിക്കലിനെ കുറിച്ചു മറുപടി പറയാതിരുന്നതു ജനാധിപത്യത്തോടുള്ള അവഹേളനം; ഒരു സമ്മേളനം മുഴുവൻ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല; ജനങ്ങളുടെ ദുരിതം കേൾക്കേണ്ട ബാധ്യത സർക്കാരിനു തന്നെ
എഡിറ്റോറിയൽ
ഏതാണ്ട് ഒന്നര മാസത്തിലധികമായി രാജ്യം വലിയൊരു വെല്ലുവിളിയെ നേരിടുകയാണ്. രാജ്യത്ത് ഉപയോഗത്തിലിരുന്ന 85 ശതമാനം നോട്ടുകളും ഒറ്റയടിക്ക് പിൻവലിച്ചത് വഴി ഉണ്ടായ ദുരിതം ഓരോ ദിവസം ചെല്ലുന്തോറും വഷളായി വരികയാണ്. എടിഎമ്മുകളിലെയും ബാങ്കുകളിലെയും ക്യൂ കുറഞ്ഞത് പ്രശ്നം പരിഹരിക്കപ്പെട്ടതിന്റെ അടയാളമല്ല, നിരാശരായി കഴിയുന്ന ആളുകളുടെ അടയാളമാണ്. ഓൺലൈൻ ബാങ്കിങ്ങും ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകളും ഉള്ളവർക്ക് വലിയ പരിക്കില്ലാതെ മുൻപോട്ടു പോകാൻ സാധിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ദുരിതം അനുദിനം വഷളാകുന്നു.
ഗ്രാമങ്ങളുടെ സ്ഥിതി വളരെ ദയനീയമാണ്. ഇന്നു തീരും നാളെ തീരും എന്നു പറഞ്ഞു ആളുകൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഓരോ ദിവസവും സ്ഥിതിഗതികൾ വഷളാകുന്നു. പാവപ്പെട്ടവരുടെ വിവാഹങ്ങൾ മുടങ്ങിയും വസ്തു ഇപാടുകൾ നടക്കാതെ പോവുകയും ചെയ്യുന്നത് മാത്രമല്ല, പെൻഷനും ശമ്പളവും പോലും മുടങ്ങുന്ന സ്ഥിതിയാണ്. സഹകരണ ബാങ്കുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പാവങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പെൺമക്കളെ കെട്ടിച്ചു വിടാനായി സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന പണം പോലും പിൻവലിക്കാനാകാതെയാണ് പലരും നരകയാതന അനുഭവിക്കുന്നത്.
കള്ളപ്പണത്തിനെതിരെയുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗമായി അൽപ്പം യാതനകളനുഭവിക്കാൻ മഹാഭൂരിപക്ഷം പേരും തയ്യാറായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഈ ദുരിതങ്ങൾ ഒരിക്കലും അവസാനിക്കാതെ നീളുന്നതും കള്ളപ്പണക്കാർക്ക് ഒന്നും സംഭവിക്കാത്തതും പ്രഖ്യാപനത്തിന്റെ വിശ്വാസ്യത കെടുത്തുകയാണ്. സാധാരണക്കാർക്ക് രണ്ടര ലക്ഷം രൂപയിൽ കൂടുതൽ എടുക്കാൻ സാധിക്കാതെ വരുമ്പോൾ 30 കോടി മുടക്കി കല്ല്യാണം നടത്തിയ ഒരു രാഷ്ട്രീയക്കാരൻ നമ്മുടെ കേരളത്തിലും ഉണ്ടായി എന്നോർക്കണം. എന്നു വച്ചാൽ സമ്പന്നരെ ഇതു ഒട്ടും ദോഷമായി ബാധിച്ചിട്ടില്ല എന്നർത്ഥം.
ഈ സാഹചര്യത്തിലാണ് പാർലമെന്റ് സമ്മേളനം ആരംഭിച്ചത്. പ്രാധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ പ്രതിപക്ഷത്തെ പ്രമുഖ മുഖമായ മുൻ പ്രധാനമന്ത്രി മന്മനോഹൻ സിങ് പോലും സംശയിച്ചിട്ടില്ല എന്നോർക്കണം. നോട്ടു നിരോധനം പിൻവലിക്കണം എന്നും നോട്ടു നിരോധനം അഴിമതിയാണ് എന്നും നോട്ടു നിരോധനം വഴി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമൊക്കെ പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ലെങ്കിലും രാജ്യം മുഴുവൻ നേരിടുന്ന ഒരു വലിയ പ്രശ്നത്തെ കുറിച്ചു അതു പ്രഖ്യാപിച്ച പ്രധാന മന്ത്രി വിശദീകരണം നൽകണം എന്നു ആവശ്യം ഉയർത്തുന്നത് സ്വാഭാവികം മാത്രമാണ്. ഈ ആവശ്യത്തോട്പ്രധാനമന്ത്രി കാട്ടിയ അവഗണന ഇന്ത്യൻ ജനാധിപത്യത്തിന് തീരാ കളങ്കമാണ് എന്നു പറയാതെ വയ്യ.
ഭരണഘടനാ ശിൽപ്പികൾ വിഭാവന ചെയ്ത ജനാധിപത്യ ക്രമത്തിൽ ഏറ്റവും ശക്തമായത് പാർലമെന്റ് തന്നെയാണ്. എപ്പോഴും പാർലമെന്റിന് കൂടാൻ സാധിക്കാത്തതുകൊണ്ടാണ് എക്സിക്യുട്ടീവിന് തുല്ല്യമായ അധികാരം നൽകിയിരിക്കുന്നത്. എന്നാൽ എക്സിക്യുട്ടീവിന്റെ എല്ലാ അധികാരങ്ങളും പാർലമെന്റിന്റെ അംഗീകാരത്തിന് വിദേയമാണ്. മൂന്നാം തൂണായ ജുഡീഷറിയാവട്ടെ എക്സിക്യുട്ടീവിനും പാർലമെന്റിനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഭരണഘടനകൾക്കും വിധേയമായാണോ പ്രവർത്തിക്കുന്നത് എന്നു നോക്കുവാൻ മാത്രം ചുമതലപ്പെട്ട സംവിധാനമാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് നടക്കുമ്പോൾ മാത്രമേ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകാവൂ എന്നാണ് വയ്പ്പ്.
നോട്ടു നിരോധനം പിൻവലിക്കണം എന്നും നോട്ടു നിരോധനം അഴിമതിയാണ് എന്നും നോട്ടു നിരോധനം വഴി മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമൊക്കെ പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ലെങ്കിലും രാജ്യം മുഴുവൻ നേരിടുന്ന ഒരു വലിയ പ്രശ്നത്തെ കുറിച്ചു അതു പ്രഖ്യാപിച്ച പ്രധാന മന്ത്രി വിശദീകരണം നൽകണം എന്നു ആവശ്യം ഉയർത്തുന്നത് സ്വാഭാവികം മാത്രമാണ്.എന്നാൽ എല്ലായ്പ്പോഴും ഇതു പ്രായോഗികമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ യുക്തമായ ഒരു തീരുമാനം എടുക്കാൻ മോദിക്കു അധികാരവും ഉണ്ട്. എന്നാൽ അത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്താൽ അതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നവർക്ക് പരിഹാരം ഉണ്ടാകുകയും ഇതേക്കുറിച്ചു ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യുക കേവല മര്യാദ മാത്രമാണ്. ജനങ്ങളുടെ ശബ്ദം ഉയർന്ന് കേൾക്കേണ്ടത് പാർലമെന്റിലാണ്. പ്രതിപക്ഷം ഒരുമിച്ചു നിന്നിട്ടും പാർലമെന്റിൽ എത്താനോ ജനപ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോപ്രധാനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം അപലനീയവും ജനാധിപത്യ വിരുദ്ധവുമാണ്.
ഈ വിഷത്തിൽ എംപിമാർ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം പറയുകയും അവരുയർത്തുന്ന പ്രധാന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യാൻ കൂട്ടാക്കാതെ കുറെ ദിവസം മോദി പാർലമെന്റിലേക്ക് തിരിഞ്ഞു നോക്കിയില്ല. പിന്നീട് പ്രതിഷേധം ശക്തമായപ്പോൾ എന്തിയെങ്കിലും ഉത്തരം പറയാൻ കൂട്ടാക്കിയില്ല. എല്ലാ ഉത്തരങ്ങളും ധനമന്ത്രിയുടെ ചുമലിലേക്ക് വച്ചു മിണ്ടാതിരുന്നു. അതേ സമയം നോട്ടു പിൻവലിക്കൽ എന്ന പ്രഖ്യാപനംപ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തുകയായിരുന്നു. ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല ഈ നിലപാട് എന്നു പറയാതെ വയ്യ.
ഭരണഘടനാ ശിൽപ്പികൾ വിഭാവന ചെയ്ത ജനാധിപത്യ ക്രമത്തിൽ ഏറ്റവും ശക്തമായത് പാർലമെന്റ് തന്നെയാണ്. എപ്പോഴും പാർലമെന്റിന് കൂടാൻ സാധിക്കാത്തതുകൊണ്ടാണ് എക്സിക്യുട്ടീവിന് തുല്ല്യമായ അധികാരം നൽകിയിരിക്കുന്നത്. എന്നാൽ എക്സിക്യുട്ടീവിന്റെ എല്ലാ അധികാരങ്ങളും പാർലമെന്റിന്റെ അംഗീകാരത്തിന് വിദേയമാണ്. മൂന്നൂം തൂണായ ജുഡീഷറിയാവട്ടെ എക്സിക്യുട്ടീവിനും പാർലമെന്റിനും നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഭരണഘടനകൾക്കും വിധേയമായാണോ പ്രവർത്തിക്കുന്നത് എന്നു നോക്കുവാൻ മാത്രം ചുമതലപ്പെട്ട സംവിധാനമാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് നടക്കുമ്പോൾ മാത്രമേ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകാവൂ എന്നാണ് വയ്പ്പ്.പ്രധാനമന്ത്രി സഭായിൽ എത്തി വിശദീകരണം നൽകിയിരുന്നെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമായിരുന്നു. റേഡിയോ ടിവി പ്രഭാഷണത്തിൽ മാത്രം ശ്രദ്ധിച്ചു പാർലമെന്റിനെ അവഗണിക്കുന്നത് ജനാധിപത്യത്തോടുള്ള പുശ്ചത്തിന്റെ അടയാളമാണ്. എവിടെല്ലാം എന്തെല്ലാം പറഞ്ഞാലും പ്രധാന കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി ബാദ്ധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ പാർലമെന്റ് സ്തംഭനം വഴി രാജ്യത്തുണ്ടായ നഷ്ടത്തിന് ഉത്തരവാദിയും പ്രധാന മന്ത്രി തന്നെയാണ്. പ്രതിപക്ഷത്തിന്റെ സ്തംഭനം എന്നത് എന്തിനും ഉടക്കുണ്ടാക്കുകയാണ് എന്നു എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പിടി വാശി ഉപേക്ഷിച്ച് പാർലമെന്റ് നടക്കാൻ മോദി മുൻകൈ എടുക്കേണ്ടതായിരുന്നു. ഈ പിടിവാശി രാജ്യത്തെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയുള്ളൂ.
തനിക്ക് രാജിവെയ്ക്കാൻ തോന്നുന്നുവെന്നാണ് പാർലമെന്റ് സമ്മേളനം അവസാനിക്കാന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, മുതിർന്ന ബിജെപി. നേതാവായ എൽ. കെ. അദ്വാനി പറഞ്ഞത്. ഒരു മാസം നീണ്ട ഭരണ പ്രതിപക്ഷ യുദ്ധത്തിന്റെ പര്യവസാനത്തിൽ അദ്വാനി നടത്തിയ ഈ പ്രസ്താവന പാർലമെന്റ് ശീതകാലസമ്മേളനത്തിന്റെ മുഴുവൻ ഉള്ളടക്കവും വെളിവാക്കുന്നു. നോട്ടുപിൻവലിക്കൽ വിഷയവും ആഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ വിഷയവും ഉയർത്തി ഇരുപക്ഷവും നടത്തിയ പോരാട്ടത്തിൽ ശീതകാലസമ്മേളനം പൂർണ്ണമായും ഒഴുകിപ്പോയപ്പോൾ നഷ്ടം ഉണ്ടായത് ജനങ്ങൾക്ക് മാത്രമാണ് എന്നു മറക്കരുത്. എന്നു മാത്രമല്ല നോട്ടു നിരോധനത്തെ അംഗീകരിക്കുന്നവരിൽ പലരും മോദിയുടെ ഈ നിലപാടിൽ അർത്ഥപാദരാണ്.
പതിനഞ്ചുവർഷത്തിനിടയിൽ പാർലമെന്റ് കണ്ട ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ സമ്മേളനമായിരുന്നു ശീതകാലസമ്മേളനമെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന പി. ആർ. എസ്. ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സംഘടന വിലയിരുത്തുന്നത്. 25 സിറ്റിങ്ങുകൾ നിശ്ചയിച്ച സമ്മേളനത്തിൽ 21 സിറ്റിങ്ങുകളുണ്ടായിരുന്നു. എന്നാൽ, ചോദ്യോത്തരങ്ങളോ നിയമനിർമ്മാണങ്ങളോ ചർച്ചകളോ അരങ്ങേറാതെ നിമിഷങ്ങൾ മാത്രം സമ്മേളിച്ച് പിരിയുകയായിരുന്നു. ലോക്സഭയിൽ പ്രവർത്തനക്ഷമത 17. 39 ശതമാനവും രാജ്യസഭയിൽ 20. 61 ശതമാനവും മാത്രമായിരുന്നുവെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ. ഗവേഷക സംഘങ്ങൾ അതിലും കുറവ് കണക്കുകളാണ് നൽകുന്നത്.
രാജ്യസഭയുടെ കാര്യപരിപാടിയിൽ 330 ചോദ്യങ്ങൽ ഉൾപ്പെടുത്തിയെങ്കിലും രണ്ടു ചോദ്യങ്ങൾ മാത്രമായിരുന്നു പരിഗണിച്ചത്. ലോകസഭയിൽ കേവലം 11 ശതമാനം ചോദ്യങ്ങൾ മാത്രം പരിഗണിച്ചു. അതും ഭരണകക്ഷി അംഗങ്ങൾ മാത്രമാണ് ചോദ്യോത്തരവേളയിൽ പങ്കെടുത്തത്. ജി. എസ്. ടി.യുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകൾ ഉൾപ്പെടെ 25 ബില്ലുകൾ പരിഗണിക്കാൻ സർക്കാർ നിശ്ചയിച്ചു. എന്നാൽ അംഗപരിമിതരുടെ ക്ഷേമത്തിനുള്ള ബില്ല് മാത്രമാണ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
യുക്തിഭദ്രമെന്ന് തോന്നുന്നത് ചെയ്യാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ട്. അതിന്റെ പ്രതികരണം ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ നൽകുകയും ചെയ്യും. എന്നാൽ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും ഒക്കെ ബഹുമാനിക്കാൻപ്രധാനമന്ത്രി തയ്യാറാവണം. രാജ്യത്തിന് വേണ്ടി കഷ്ടം അനുഭവിക്കാൻ തയ്യാറായുള്ളവരെയെങ്കിലും മുഖവിലക്കെടുക്കണം. രാജ്യം ഒരു മാറ്റത്തെ മാടി വിളിക്കുന്മപോൾ അതു കൂടുതൽ സുതാര്യവും എല്ലാവരുടെയും വശം പരിഗണിച്ചുള്ളതുമാകണം. ഈ സമ്മേളന കാലത്ത് കാണിച്ച തെറ്റു ഇനിയെങ്കിലും ആവർത്തിക്കരുത്. പാർലമെന്റിന് അടുത്ത സമ്മേളനം മുടങ്ങാൻ ആരുടെയും പിടിവാശി കാരണമാകുരുത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്