20 കൊല്ലം മുമ്പ് 36ാം സ്ഥാനത്ത് കിടന്ന ബ്രിട്ടൻ റിയോയിൽ കുതിച്ചുയരുന്നത് ചൈനയെ പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക്; ഒരു കാഷ് അവാർഡും കൊടുക്കാതെ വെറും ഒരു ലോട്ടറി മാത്രം നടത്തി ബ്രിട്ടൻ എങ്ങനെ മെഡൽ വാങ്ങുന്നു എന്നു പഠിക്കാൻ മോദി വിദഗ്ധ സംഘത്തെ ലണ്ടനിലേയ്ക്ക് അയക്കട്ടെ
എഡിറ്റോറിയൽ
ഒരു ഒളിമ്പിക്‌സ് കൂടി കഴിയുമ്പോൾ എല്ലാവരും ആ പതിവു ചോദ്യം പരസ്പം ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മനുഷ്യ വിഭവശേഷി ഏറെയുള്ള, ഇട്ടു മൂടാൻ പണമുള്ള, ലോകത്തെ ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യം വെറും ഒരു വെങ്കലവും, വെള്ളിയുമായി മടങ്ങുന്നത് എന്ന്. പലരും പല കാര്യങ്ങൾ കണ്ടെത്തി ആശ്വസിക്കുന്നു. രാഷ്ട്രീയക്കാർ സ്പോർട്സ് ഭരണം നടത്തുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ പേരും. ഈ വിമർശനം നടത്തുന്നവർ പിടി ഉഷയുടെപോലെയുള്ള നിരവധി സ്വകാര്യ അക്കാദമികളിൽ സ്വന്തം ഇഷ്ടപ്രകാരം പരീശീലനം നടത്തുന്നുണ്ട് എന്നതു കാണാതിരുന്നുകൂടാ.
പണം ഇല്ലാത്തതുകൊണ്ടാണ് നമ്മൾ നന്നാകാത്തതെന്നു വേറെ ചിലർ പറയുന്നു. എന്നാൽ ഇന്ത്യയുടെ അത്രയും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള രാജ്യങ്ങൾ കുറവാണ് എന്നതാണ് സത്യം. മാത്രമല്ല പട്ടിണിപ്പാവങ്ങളായ ആഫ്രിക്കൻ രാജ്യങ്ങൾ മെഡൽ നിലയിൽ മുമ്പിൽ എത്തുമ്പോൾ ഇന്ത്യക്കെന്തു പട്ടിണി എന്നതാണ് അതിനുള്ള മറുപടി. സ്പോർട്സ് ചെയ്യുന്നവരൊക്കെ തടിമാടന്മാരും അസാധാരണ പ്രതിഭാശാലികളും ആണെന്നും ഇന്ത്യക്ക് അത്തരം നാച്വറൽ ടാലന്റ് ഇല്ലെന്നുമാണ് വേറൊരു കൂട്ടുരൂടെ കണ്ടെത്തൽ. എന്നാൽ ഇത്തിരിയോളം ഉള്ള കൊറിയക്കാരും മേലനങ്ങാൻ മടിയുള്ള ബ്രിട്ടീഷുകാരും ഒക്കെ മെഡൽ വാങ്ങുമ്പോൾ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല എന്ന ചോദ്യത്തോടെ ആ വാഗ്വാദവും അസ്ഥാനത്താവുന്നു.
ഈ പറഞ്ഞതെല്ലാം പക്ഷേ, ഒരു പരിധിവരെ ഇന്ത്യൻ സ്‌പോർസിന്റെ നാശത്തിന് കാരണം ആകുന്നുണ്ട്. അത്‌ലറ്റുകളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നതു മുതൽ ടീം തെരഞ്ഞെടുപ്പ് വരെയുള്ള രാഷ്ട്രീയം ഒരു വലിയ വിഷയം തന്നെ. സ്പോർട്സ് ഫണ്ടിലേയ്ക്കുവരുന്ന കോടികൾ അടിച്ചുമാറ്റുന്നതിനപ്പുറം സ്പോർട്സ് നന്നാക്കാൻ ഇഷ്ടമില്ലാത്ത സംഘാടകർ വേറൊരു വിഷയമാണ്. ഒളിമ്പിക്‌സിനും മറ്റും മെഡൽ കിട്ടുന്നതിനേക്കാൾ പ്രധാനമാണ് അവിടെ സന്ദർശിക്കുന്നതിനുള്ള അവസരം എന്നു കരുതുന്നവർ വേറൊരു വിഷയമാണ്. ആ വിഷയങ്ങൾ എല്ലാം അവിടെ നിർത്തിക്കൊണ്ടുതന്നെ പ്രധാനപ്പെട്ട ഒരു കാര്യം ചർച്ച ചെയ്യാൻ ആണ് ഈ ലേഖനം എഴുതുന്നത്. അത് മറ്റൊന്നുമല്ല, ബ്രിട്ടൻ എന്ന രാജ്യം ഒളിമ്പിക്‌സിൽ നടത്തിയ മുന്നേറ്റം മാത്രമാണ്.
ചൈനക്കാർ മെഡൽ നേടുന്നത് പട്ടാളച്ചിട്ടയിൽ പരിശീലിപ്പിച്ചിട്ടാണെന്നു കരുതുക. അമേരിക്ക മെഡലുകൾ നേടുന്നത് കറുത്ത വർഗ്ഗക്കാരുടെ വംശീയപരമായ സർഗ്ഗശേഷികൊണ്ടാണെന്നു കരുതുക. റഷ്യക്കാരുടെ മെഡലുകൾ മരുന്നിന്റെ സ്വാധീനം കൊണ്ടും ചില ഇനങ്ങളുടെ കൃത്യമായ തെരഞ്ഞെടുപ്പുകൊണ്ടും ആണെന്നും കരുതുക. എന്നാൽ ബ്രിട്ടൻ എങ്ങനെയാണ് ഇത്രയേറെ മെഡലുകൾ വാങ്ങി രണ്ടാം സ്ഥാനത്തെത്തിയത് എന്നു ചിന്തിക്കേണ്ടതില്ലേ? ബ്രിട്ടനിൽ മെഡൽ വാങ്ങിയവരിൽ ഭൂരിപക്ഷവും വെള്ളക്കാരാണ് എന്നോർക്കണം. മോ ഫറയെ പോലെയുള്ള കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങളെ കാണാതെയല്ല പറയുന്നത്. എന്തുകൊണ്ടാണ് ബ്രിട്ടൻ ഇങ്ങനെ നേട്ടമുണ്ടാക്കിയത് എന്നു കണ്ടെത്തണമെങ്കിൽ ബ്രിട്ടന്റെ ഒളിമ്പിക് ചരിത്രംതന്നെ പരിശോധിക്കണം.1908ൽ ലണ്ടനിൽ വച്ച് നടന്ന ഒളിമ്പിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം 108 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടൻ ഒളിമ്പിക്‌സിൽ ഇത്രമേൽ തിളങ്ങുന്നത്. വെറും 65 ദശലക്ഷം ജനസംഖ്യയുള്ള ബ്രിട്ടന് മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനം നേടാനായത് താരങ്ങളുടെ ആത്മാർത്ഥത കൊണ്ട് മാത്രമാണെന്ന് മാർക്ക് ഇംഗ്ലണ്ട് അഭിപ്രായപ്പെടുന്നു.
കേവലം 20 വർഷം മുമ്പ് 1996ൽ ബ്രിട്ടനു ഒളിമ്പിക്‌സിൽ ലഭിച്ചത് 36-ാം സ്ഥാനം ആയിരുന്നു. കഴിഞ്ഞതവണ സ്വന്തം നാട്ടിൽ നടന്നപ്പോൾ അവർ മൂന്നാമതെത്തി. ഇത്തവണ ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറം അവരുടെ കാലാവസ്ഥയുമായി ഒരു തരത്തിലും യോജിക്കാത്ത ഒരു നാട്ടിൽ അവർ ഇതുവരെ വാങ്ങിയത് 27 സ്വർണം അടക്കം 66 മെഡലുകളാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒളിമ്പിക്‌സാണിതെന്നാണ് ടീം ബോസായ മാർക്ക് ഇംഗ്ലണ്ട് പറയുന്നത്. റിയോയിൽ ബ്രിട്ടന് വേണ്ടി 366 അത്‌ലറ്റുകളെ മത്സരിക്കുന്നുള്ളൂ. എന്നാൽ നാല് വർഷങ്ങൾക്ക് മുമ്പ് നടന്ന ലണ്ടൻ ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി കളത്തിലിറങ്ങിയിരുന്നത് 541 അത്‌ലറ്റുകളായിരുന്നു. അതിനാൽക്കൂടി റിയോയിലെ ബ്രിട്ടന്റെ പ്രകടനം അതി മഹത്തരമാണെന്നു തന്നെ വിലയിരുത്താം.
1908ൽ ലണ്ടനിൽ വച്ച് നടന്ന ഒളിമ്പിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം 108 വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടൻ ഒളിമ്പിക്‌സിൽ ഇത്രമേൽ തിളങ്ങുന്നത്. വെറും 65 ദശലക്ഷം ജനസംഖ്യയുള്ള ബ്രിട്ടന് മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനം നേടാനായത് താരങ്ങളുടെ ആത്മാർത്ഥത കൊണ്ട് മാത്രമാണെന്ന് മാർക്ക് ഇംഗ്ലണ്ട് അഭിപ്രായപ്പെടുന്നു. 1.3 ബില്യൺ ജനങ്ങളുള്ള ചൈനയ്ക്ക് മെഡൽ പട്ടികയിൽ മൂന്നാംസ്ഥാനത്ത് മാത്രമേ എത്താൻ സാധിച്ചിട്ടുള്ളുവെന്നറിയുമ്പോഴാണ് ബ്രിട്ടന്റെ വിജയത്തിന്റെ മഹത്വം ഏറുന്നത്. ഒളിമ്പിക്‌സിനുള്ള 900 കോച്ചുകൾ, ഒഫീഷ്യലുകൾ, ബാക്ക്‌റൂം സ്റ്റാഫുകൾ തുടങ്ങിയ സപ്പോർട്ട് ടീമിനെ നയിക്കുന്നത് മാർക്ക് ഇംഗ്ലണ്ടാണ്.
നിരവധി താരങ്ങളാണ് ബ്രിട്ടനെ റിയോയിൽ സവിശേഷ സ്ഥാനത്തെത്തിച്ചിരിക്കുന്നത്. ഈ നേട്ടങ്ങൾ കൊയ്തവരെ കാത്ത് ബ്രിട്ടീഷ് രാജ്ഞിയും പ്രധാനമമന്ത്രിയും ഒരു പരേഡ് നടത്തും എന്നല്ലാതെ അഞ്ചു നയാ പൈസ പ്രതിഫലമായി നൽകില്ല എന്നോർക്കണം. കാഷ് അവാർഡോ ജോലി വാഗ്ദാനമോ ഒന്നും ഇല്ലാതെയാണ് ബ്രിട്ടീഷുകാർ ഇത്രയും മെഡലുകൾ നേടുന്നത്. അവർക്കാർക്കും പരാതികൾ ഇല്ല. മെഡൽ ലഭിച്ചവർക്കു പ്രത്യേകമായ ഒരു പരിഗണനയും ഇല്ല.ബ്രസീലിൽ മത്സരം നടക്കുന്ന ഇടങ്ങളിൽ ബ്രിട്ടന്റെ മിക്ക താരങ്ങളും ഇതിന് മുമ്പ് വന്നിട്ട് പോലുമില്ല. പലവിധ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടിയിട്ടാണ് ബ്രിട്ടീഷ് താരങ്ങൾ വിജയക്കുതിപ്പ് നടത്തിയത്. കായിക രംഗത്ത് ബ്രിട്ടീഷ് സർക്കാർ നടത്തുന്ന നിർണായകമായ നിക്ഷേപങ്ങൾ ഈ നേട്ടങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാം. മെഡൽ നേടിയ മിക്ക താരങ്ങളും സാധാരണ ജീവിതം നയിക്കുന്നവരാണ്. ഇക്കുറി ബ്രിട്ടന്റെ അഭിമാനം വാനോളമുയർത്തിയ മെഡൽ ജേതാക്കളെല്ലാം തങ്ങളുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. ബോക്‌സിങ് താരമായ നിക്കോള ആദംസിന് തന്റെ ഒളിമ്പിക് കിരീടം റിയോയിലും നിലനിർത്താൻ സാധിച്ചു. 200 മീറ്റർ കനോയ് സിംഗിളിൽ ഗോൾഡ് മെൽ നേടിയ ലിയാം ഹീത്തും സ്ത്രീകളുടെ ട്രിയാത്ത്‌ലോണിൽ ബ്രോൻസ് നേടിയ വിക്കി ഹോളണ്ടും രാജ്യത്തിന്റെ അഭിമാനമുയർത്തി. ഡബിൾ ഡബിളിൽ മിന്നിത്തിളങ്ങിയ മോ ഫറാഹിന്റെ പ്രകടനവും ശ്രദ്ധേയമായി.
4x400 മീറ്റർ റിലേയിൽ ബ്രിട്ടന്റെ എയ്‌ലിഡ്ഹ് ഡോയ്‌ലെ, അൻയിക ഒന്വോറ, എമിലി ഡയമണ്ട്, ക്രിസ്‌ററിനെ ഓഹുറുവോഗ്, എന്നിവർ തിളങ്ങുന്ന പ്രകടനം കാഴ്ച വച്ചാണ് മെഡൽ നേടിയത്. പ്രസ്തുത ഇനത്തിൽ 1992ലെ ബാർസലോണ ഒളിമ്പിക്‌സിന് ശേഷം ബ്രിട്ടൻ നേടുന്ന ആദ്യ മെഡലുമായിരുന്നു ഇത്. കഴിഞ്ഞ ഒളിമ്പിക്‌സിൽ ബ്രിട്ടന്റെ സൈക്ലിങ് ടീം എട്ട് സ്വർണമെഡലുകളും രണ്ട് വെള്ളി മെഡലുകളും രണ്ട് ബ്രോൺസ് മെഡലുകളും നേടിയിരുന്നു. ഈ വർഷം ബ്രാഡ്‌ലെ വിഗിൻസ് നയിക്കുന്ന സൈക്ലിങ് ടീം ആറ് ഗോൾഡ് മെഡലുകളും നാല് വെള്ളി മെഡലുകളും രണ്ട് ബ്രോൺസുമാണ് കരസ്ഥമാക്കിയത്. സ്വർണമെഡൽ വേട്ടയിൽ ഇപ്രാവശ്യം മുന്നിലെത്തിയ ബ്രിട്ടീഷ് താരങ്ങളാണ് കെന്നിയും ട്രോട്ടും. ഇതിൽ കെന്നിക്ക് ആറ് സ്വർണ മെഡലുകളും ട്രോട്ടിന് നാല് സ്വർണമെഡലുകളുമാണ് നേടാൻ സാധിച്ചത്. ഇന്ന് നടക്കുന്ന പുരുഷന്മാരുടെ സൂപ്പർഹെവി വെയിറ്റ് ഫൈനലിൽ ബ്രിട്ടന്റെ ജോയ് ജോയ്‌സ് ഫ്രാൻസിന്റെ ടോണി യോകയെ തോൽപിച്ച് മെഡൽ നേടുമെന്ന് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ നിരവധി താരങ്ങളാണ് ബ്രിട്ടനെ റിയോയിൽ സവിശേഷ സ്ഥാനത്തെത്തിച്ചിരിക്കുന്നത്. ഈ നേട്ടങ്ങൾ കൊയ്തവരെ കാത്ത് ബ്രിട്ടീഷ് രാജ്ഞിയും പ്രധാനമമന്ത്രിയും ഒരു പരേഡ് നടത്തും എന്നല്ലാതെ അഞ്ചു നയാ പൈസ പ്രതിഫലമായി നൽകില്ല എന്നോർക്കണം. കാഷ് അവാർഡോ ജോലി വാഗ്ദാനമോ ഒന്നും ഇല്ലാതെയാണ് ബ്രിട്ടീഷുകാർ ഇത്രയും മെഡലുകൾ നേടുന്നത്. അവർക്കാർക്കും പരാതികൾ ഇല്ല. മെഡൽ ലഭിച്ചവർക്കു പ്രത്യേകമായ ഒരു പരിഗണനയും ഇല്ല. ഇന്ത്യയിൽ ക്രിക്കറ്റ് മാത്രമെ കളിയായുള്ളു എന്നാരോപിക്കുന്നവർ അറിയേണ്ടത് ബ്രിട്ടനിൽ ഫുട്‌ബോൾ മാത്രമെ കളിയായുള്ളൂ എന്നാണ്. ഫുട്‌ബോൾ താരങ്ങൾ അവിടെ ദൈവങ്ങൾക്കു തുല്യമാണ്. ഇത്തരം വീരാരാധനകൾ ലോകം മുഴുവൻ ഉണ്ട്. അതൊന്നുമല്ല യഥാർത്ഥ കാരണം.
കളിക്കളങ്ങളിൽ വിജയം നേടുന്നവർക്ക് അവിടെ പ്രത്യേക മാന്യതയുണ്ട്. മികച്ച താരങ്ങളെ കണ്ടെത്താൻ പദ്ധതികൾ ഉണ്ട്. അവർക്ക് പരിശീലനം നൽകാൻ പദ്ധതികൾ ഉണ്ട്. അതിൽ ഒരു തരത്തിലുള്ള രാഷ്ട്രീയവും കലരില്ല. അവർ ഒളിമ്പിക്‌സിന് പോകുന്നത് പങ്കെടുക്കാൻ അല്ല, മെഡൽ വാങ്ങാൻ ആണ്. കായികതാരങ്ങൾ ഇവിടെ പഠിക്കാത്തവരും, കുഴപ്പക്കാരും ആണെങ്കിൽ ബ്രിട്ടനിൽ അവർ പ്രത്യേക ആദരവ് അർഹിക്കുന്ന പ്രഗത്ഭരാണ്. എന്നു വച്ചാൽ സമൂഹം കായികതാരങ്ങൾക്ക് മാന്യമായ പദവി നൽകുന്നു എന്നർത്ഥം. ഇന്ത്യക്ക് ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ കതിരിൽ വളം വയ്ക്കുന്ന ഏർപ്പാട് നിർത്തണം. ഒരു കാരണവശാലും അടുത്ത ഒളിമ്പിക്‌സിൽ ഇപ്പോഴത്തെ നിലയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ എട്ടു വർഷം കഴിഞ്ഞുള്ള ഒളിമ്പിക്‌സിൽ ഒരു മെഡൽ വാങ്ങാൻ ഇപ്പോൾ പദ്ധതി ഇട്ടാൽ സാധിക്കും. അതിന് പട്ടാളത്തെയും പൊലീസിനെയും ഒന്നും നിയമിക്കണ്ട കാര്യമില്ല. ചൈന എന്തു ചെയ്യുന്നു എന്നറിയാൻ ചാരന്മാരെ നിയോഗിക്കേണ്ട കാര്യവുമില്ല. തുറന്ന പുസ്തകം പോലെ പ്രവർത്തിക്കുന്ന ബ്രിട്ടനിലേക്ക് പണി അറിയാവുന്ന ഒരു സംഘത്തെ അയച്ചാൽ മതി.
സർക്കാർ ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചോ സ്വാധീനമുള്ളവർ പ്രത്യേക ആനുകൂല്യം കൈപ്പറ്റിയോ സ്പോർട്സ് അഡ്‌മിനിസ്‌ട്രേഷനു വേണ്ടി അനേകം വകുപ്പുകൾ രൂപീകരിച്ചോ ഒന്നുമല്ല ഇവർ കാര്യങ്ങൾ ചെയ്യുന്നത്. സ്പോർട്സ് ലോട്ടറി എന്ന പേരിൽ ഒരു ലോട്ടറി നടത്തുകയും ആ ഫണ്ട് മുഴുവൻ കായിക വികസനത്തിന് വേണ്ടി നൽകുകയും ചെയ്യുന്നു. ആ ഫണ്ട് കിട്ടാൻ ഒരു പ്രത്യേക മാനദണ്ഡം ഉണ്ടാക്കിയിരിക്കുന്നു. ഓരോ ഇനത്തിലും ഓരോ പ്രായത്തിലും ചെയ്യേണ്ട യോഗ്യതകൾ നിശ്ചയിക്കുന്നു. ആ യോഗ്യതകൾ ഉള്ളവർക്കു ഓട്ടോമാറ്റിക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇങ്ങനെ വളർന്നു വരുമ്പോൾ ആനുകൂല്യങ്ങളുടെ തുക കൂടുന്നു. അതേസമയം സ്വന്തം ചെലവ് നടത്താൻ ഇവർ ജോലി ചെയ്യാനും മടിക്കാറില്ല. ഇത് വീതംവെയ്ക്കുന്നത് കായിക സംഘടനകളാണ്. അതിൽ രാഷ്ട്രീയമില്ല.
വളരെ ലളിതമായ ഒരു രീതി മൂലം കായിക ഭരണം സമ്പൂർണമായി രാഷ്ട്രീയ വിമുക്തമായിരിക്കുകയാണ്. പദ്ധതികൾ രൂപീകരിച്ചു അവർ തന്നെ നടപ്പിലാക്കുന്നു. വലിയ സ്റ്റേഡിയങ്ങളും ആധുനിക സൗകര്യങ്ങളും നൽകുന്നു. പരിശീലകർ പലപ്പോഴും സൗജന്യമായി പരീശീലനത്തിന് ഒരുങ്ങുന്നു. സ്‌കൂളുകളും കോളേജുകളും എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി നൽകുന്നു. ഇത്രയും ഒക്കെ ചെയ്താൽ മതി നമുക്കും മെഡലുകൾ നേടാം. അതിനുള്ള നടപടികളാണ് ആരംഭിക്കേണ്ടത്.
ഇന്ത്യക്ക് ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ആഗ്രഹം ഉണ്ടെങ്കിൽ കതിരിൽ വളം വയ്ക്കുന്ന ഏർപ്പാട് നിർത്തണം. ഒരു കാരണവശാലും അടുത്ത ഒളിമ്പിക്‌സിൽ ഇപ്പോഴത്തെ നിലയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ എട്ടു വർഷം കഴിഞ്ഞുള്ള ഒളിമ്പിക്‌സിൽ ഒരു മെഡൽ വാങ്ങാൻ ഇപ്പോൾ പദ്ധതി ഇട്ടാൽ സാധിക്കും. അതിന് പട്ടാളത്തെയും പൊലീസിനെയും ഒന്നും നിയമിക്കണ്ട കാര്യമില്ല. ചൈന എന്തു ചെയ്യുന്നു എന്നറിയാൻ ചാരന്മാരെ നിയോഗിക്കേണ്ട കാര്യവുമില്ല. തുറന്ന പുസ്തകം പോലെ പ്രവർത്തിക്കുന്ന ബ്രിട്ടനിലേക്ക് പണി അറിയാവുന്ന ഒരു സംഘത്തെ അയച്ചാൽ മതി. അവർ ഒന്നോ രണ്ടോ മാസം അവിടെ താമസിച്ച് എല്ലാം കണ്ടു പഠിക്കട്ടെ.
കായിക ഭരണം രാഷ്ട്രീയ വിമുക്തമാക്കുക. കളിയറിയാവുന്ന വിദഗ്ധരേയും പണം ഒഴുക്കാൻ താൽപര്യമുള്ള സ്വകാര്യ കമ്പനികളെയും കായികതാരങ്ങളെയും പണി ഏൽപ്പിക്കുക. വിദഗ്ധരുടെ ഒരു സംഘത്തെ ബ്രിട്ടനിൽ പോയി പഠിക്കാൻ ഏർപ്പാടാക്കുക. അവർ തിരിച്ചുവന്ന് നൽകുന്ന ശുപാർശ അനുസരിച്ച് കായിക രംഗം അടിമുടി പരിഷ്‌കരിക്കുക. ഇതിനുള്ള ശ്രമം നടത്തിയാലേ ഇവിടെ മാറ്റം ഉണ്ടാകു. അതിനുള്ള ധൈര്യം പ്രധാനമന്ത്രി കാണിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Stories you may Like
- യൂത്ത് ഒളിമ്പിക്‌സിനും സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ
- ട്വന്റി 20 ക്രിക്കറ്റിനെയും ഒളിംപിക്സിലെടുത്തു! ലൊസാഞ്ചലസ് ഒളിംപിക്സിൽ പിച്ചൊരുങ്ങും
- മറുനാടന്‍ പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണം
- TODAY
- LAST WEEK
- LAST MONTH
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍