അപ്പൻ കോഴയാണ് മകൻ കോഴിയും; ഇനി മുതൽ ഞങ്ങളും മാണിയെയും മകനെയും തെറി വിളിക്കാം; ഒരു പ്രയോജനവുമില്ലാതെ ഈ നഷ്ടക്കച്ചവടത്തിൽ നിന്നും പിന്മാറട്ടെ
എഡിറ്റോറിയൽ
ബാർ കോഴ വിവാദത്തിൽ ശ്രദ്ധേയമായ ചില റിപ്പോർട്ടുകൾ മറുനാടൻ മലയാളി പുറത്തുകൊണ്ടു വന്നിരുന്നു. മറുനാടൻ ആദ്യം മുതൽ പറഞ്ഞ വസ്തുതകളിലേക്കാണ് പിൽക്കാലത്ത് കാര്യങ്ങളിൽ പലതും എത്തിയത്. കെഎം മാണി ബാർ കോഴ ഇടപാടിൽ കൈക്കൂലി വാങ്ങിയെന്ന തിയറിയിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ മാണി മാത്രമല്ല കൈക്കൂലിക്കാർ എന്ന നിലപാടിലായിരുന്നു ഞങ്ങൾ ആദ്യം മുതൽ. കെ. ബാബും ചെന്നിത്തലയും അടക്കമുള്ള മന്ത്രിമാർക്ക് ബാർ കോഴയിൽ ഉള്ള പങ്കിനെ കുറിച്ച് ഏറ്റവും ആദ്യം എഴുതിയ മാദ്ധ്യമം മറുനാടൻ ആയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മുൻനിർത്തി പിസി. ജോർജും അടൂർ പ്രകാശും ചേർന്നൊരുക്കിയ തിരക്കഥയായിരുന്നു ബാർ കോഴ മുതൽ നടന്ന സംഭവങ്ങൾ എന്ന ഞങ്ങളുടെ വാദത്തെ സാധൂകരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരൊറ്റ ചോദ്യത്തിന് ഉത്തരം തേടിയാൽ മാത്രം ഈ തിരക്കഥ സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാവും. പരസ്പരം മക്കളെ കെട്ടിച്ച് കൊടുത്ത് ബന്ധം ഊട്ടിയുറപ്പിക്കാൻ ഒരുങ്ങുന്നതിനിടയിൽ തന്റെ അടുത്ത സുഹൃത്ത് അടൂർ പ്രകാശ് മന്ത്രി ആയിരിക്കുന്ന മന്ത്രി സഭയെ അട്ടിമറിക്കുന്ന തരത്തിലുള്ള വെളപ്പെടുത്തലുകൾ നടത്താൻ ബിജു രമേശിന് എങ്ങനെ കഴിയും എന്ന ഒറ്റ ചോദ്യം മാത്രം.
ഇതുമായി ബന്ധപ്പെട്ട ഒരുപാട് ദുരൂഹ ചോദ്യങ്ങൾ ഉണ്ട്. കെഎം മാണിയെ ഏറ്റവും വലിയ കള്ളനായി ചിത്രീകരിക്കുന്നവർ എന്തു കൊണ്ട് ബാബുവിന്റെയും ചെന്നിത്തലയുടെയും ശിവകുമാറിന്റെയും പേര് വന്നിട്ടും മിണ്ടാതിരിക്കുന്നു എന്നതാണ് അതിൽ ഒരു ചോദ്യം? പ്രതിപക്ഷ നേതാവ് വി എസ് പോലും മാണിയെ മാത്രം ആണ് ഇപ്പോഴും കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി ആക്കാം എന്ന ജോർജിന്റെ പ്രഖ്യാപനത്തിൽ തുടങ്ങിയ കെണിയിൽ മാണി വീണു പോയതിന്റെ ദയനീയമായ ദുരന്തമാണ് നമ്മൾ കാണുന്നത്.
ഇന്നിപ്പോൾ അവിടെ നിന്നും ഒരുപടി കൂടി കടന്ന് സരിതയിലും ജോസ് കെ മാണിയിലും എത്തിയിരിക്കുന്നു സംഭവങ്ങൾ. അനേകം കള്ളന്മാർക്കിടയിലെ ഒരു കള്ളനായ മാണിയെ ഫോക്കസ് ചെയ്യുന്നത് പോലെയാണ് അനേകം വ്യഭിചാരികൾക്കിടയിലെ ഒരു വ്യഭിചാരിയെ ഫോക്കസ് ചെയ്യുന്നതും. സരിതയുടെ കത്തിൽ മന്ത്രിമാരും എംഎൽഎമാരും അടക്കം അനേകരുടെ പേര് പരാമർശിക്കപ്പെട്ടിട്ടും ജോസ് കെ മാണിയെ കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെടുന്നതിലെ രാഷ്ട്രീയം ബാർ കോഴ വിവാദത്തിലേതിന് തുല്ല്യമാണ്.
യാതൊരു തെളിവും ഇല്ലാതെ ജോർജ് ദിവസവും അനേകം ആരോപണങ്ങൾ ആണ് മാണിക്കും മകനും എതിരെ പുറത്ത് വിടുന്നത്. ഇത്രയധികം കാര്യങ്ങൾ അറിയാവുന്ന ജോർജിന് എന്തു കൊണ്ട് തെളിവുകൾ പുറത്ത് വിട്ട് കൂടാ എന്ന് ആരും ചോദിക്കുന്നേയില്ല. പല ആരോപണങ്ങളും പ്രത്യക്ഷത്തിൽ തന്നെ തമാശയായി അനുഭവപ്പെടാറുണ്ടെങ്കിലും അവയെല്ലാം നന്നായി മാർക്കറ്റ് ചെയ്യാൻ ജോർജിന് കഴിയുന്നത് ജോർജിന്റെ സാമർത്ഥ്യം കൊണ്ട് തന്നെയാണ്. മാണി കള്ളനല്ലെന്നോ മാണിയുടെ മകൻ വ്യഭിചാരിയല്ലെന്നോ ഞങ്ങൾ ഒരിടത്തും സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ശത്രുതയോടെ ഒരാൾ പറയുന്ന കാര്യങ്ങൾ അതേ പടി വിഴുങ്ങുന്നതിലെ അനൗചിത്യം ഞങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. എക്കാലവും മറുനാടൻ അങ്ങനെ ആയിരുന്നു. ഏത് ക്രിമിനലിനും പറയാനുള്ളത് കൂടി കേൾക്കണം എന്ന അടിസ്ഥാന മാദ്ധ്യമ പ്രവർത്തന നിയമം ഞങ്ങൾ എക്കാലത്തും പാലിച്ചിരുന്നു. നിർഭാഗ്യവശാൽ മറുനാടൻ മലയാളി ചരിത്രത്തിലെ ഏറ്റവും കനത്ത വിമർശനം ആണ് ഈ നിലപാടിന്റെ പേരിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. സത്യസന്ധമായ ഞങ്ങളുടെ നിലപാടുകളെ അംഗീകരിക്കുന്നവരാണ് ഭൂരിപക്ഷം വായനക്കാരും എന്നതുകൊണ്ടാവും അവർ ഒരുപോലെ ഞങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത്.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി മാദ്ധ്യമങ്ങൾ ഉയർത്തി കാട്ടുന്ന ജോർജിന്റെ ഒട്ടേറെ അഴിമതികളുടെ രേഖകൾ ഞങ്ങളുടെ കൈയിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഒരെണ്ണം പ്രസിദ്ധീകരിച്ചപ്പോഴേക്കും ഞങ്ങൾക്കെതിരെയുള്ള വിമർശനം കടുക്കുകയാണ് ചെയ്തത്. അഴിമതി വിരുദ്ധ നിയമ പ്രകാരം സൃഷ്ടിക്കപ്പെട്ട ആദ്യ ജനപ്രിതനിധിയാണ് ജോർജ് എന്ന വാർത്ത പ്രസിദ്ധീകരിച്ച മറുനാടനെ അനുകൂലിക്കാൻ ആരുമില്ലായിരുന്നു. പത്താം ക്ലാസ്സിൽ പഠിച്ചപ്പോൾ സ്വന്തം അദ്ധ്വാനം കൊണ്ട് അഞ്ചര ഏക്കർ ഭൂമി വാങ്ങി തുടങ്ങിയ ഒട്ടേറെ രസകരമായ വാർത്തകളുടെ രേഖകൾ ഞങ്ങളുടെ കൈവശം ഉണ്ടെങ്കിലും ഇനി അവയൊന്നും പ്രസിദ്ധീകരിക്കേണ്ട എന്നാണ് ഞങ്ങളുടെയും തീരുമാനം.ഇന്നിപ്പോൾ അവിടെ നിന്നും ഒരുപടി കൂടി കടന്ന് സരിതയിലും ജോസ് കെ മാണിയിലും എത്തിയിരിക്കുന്നു സംഭവങ്ങൾ. അനേകം കള്ളന്മാർക്കിടയിലെ ഒരു കള്ളനായ മാണിയെ ഫോക്കസ് ചെയ്യുന്നത് പോലെയാണ് അനേകം വ്യഭിചാരികൾക്കിടയിലെ ഒരു വ്യഭിചാരിയെ ഫോക്കസ് ചെയ്യുന്നതും. സരിതയുടെ കത്തിൽ മന്ത്രിമാരും എംഎൽഎമാരും അടക്കം അനേകരുടെ പേര് പരാമർശിക്കപ്പെട്ടിട്ടും ജോസ് കെ മാണിയെ കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെടുന്നതിലെ രാഷ്ട്രീയം ബാർ കോഴ വിവാദത്തിലേതിന് തുല്ല്യമാണ്.
സോഷ്യൽ മീഡിയ എത്തിച്ചേർന്നിരിക്കുന്ന ഉപരിവിപ്ലവമായ നിഗമനങ്ങളുടെ അടിത്തറ മാന്തുക പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കിൽ സിപിഐ(എം), സംഘ പരിവാർ, ലീഗ്, ഇസ്ലാം തുടങ്ങിയ ഏതെങ്കിലും ഒരു സംവിധാനത്തിന് ഇഷ്ടപ്പെടുന്ന നിലപാടായിരിക്കണം ജനകീയമല്ലാത്ത നമ്മുടെ നിലപാട്. അല്ലാതെയുള്ള ഏത് നിലപാടും എത്ര ഉറച്ച ബോധ്യത്തിന്റെ പുറത്താണെങ്കിലും ഗുണകരമായ ഫലം ഉണ്ടാക്കില്ല. കെഎം മാണിയെയും മകനെയും സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം മറുനാടന്റെ വിമർശകർ ഉയർത്തുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കി സഹായിക്കാൻ ഒരു കേരള കോൺഗ്രസ്സുകാരനെ പോലും കണ്ടില്ല. അത്രയ്ക്കും ദുർബലമാണ് മുകളിൽ സൂചിപ്പിച്ചവരല്ലാത്ത സംഘടനകളുടെ സൈബർ സാന്നിദ്ധ്യം.
ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ ബോധ്യം ഉറച്ചതാണെങ്കിലും മറുനാടനെ ഒരു തരത്തിലും സഹായിക്കാത്ത ഈ നിലപാടിൽ നിന്നും ഞങ്ങൾ പിന്മാറുകയാണ്. ജോർജിനെ അഴിമതി വിരുദ്ധ പോരാട്ട നായകനാക്കുന്നതും മാണിയെ കള്ളന്മാരുടെ രാജാവാക്കി മാറ്റുന്നതും മാണിയുടെ മകനെ കോഴികളെ തമ്പുരാനാക്കി മാറ്റുന്നതുമായ വാർത്തയിലേക്ക് ഞങ്ങളും പോവുകയാണ്. മുഖ്യ ധാരാ മാദ്ധ്യമങ്ങൾ പലപ്പോഴും മത - സാമുദായിക സംഘടനകൾക്കെതിരെ നിലപാട് എടുക്കാത്തത് ഈ മാനദണ്ഡം കണക്കാക്കിയാണ്. കാരണം അവയെ തൊടുമ്പോൾ ആർക്കെങ്കിലും ഒക്കെ പൊള്ളും.
മറുനാടനെ സംബന്ധിച്ചിടത്തോളം അതിന്റെ നട്ടെല്ല് വായനക്കാർ തന്നെയാണ്. വായനക്കാർ ഒന്നടങ്കം ഒരു നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ മറ്റൊരു നിലപാട് എടുക്കേണ്ട ഒരു സാഹചര്യം ഇല്ല എന്നത് തന്നെയാണ് സത്യം. പറയാൻ ഉദ്ദേശിക്കുന്നത് എന്തുമാവട്ടെ അത് വായനക്കാർ മനസ്സിലാക്കുന്നത് മറ്റൊരു അർത്ഥത്തിൽ ആണെങ്കിൽ ആ നിലപാട് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് കരുതുന്നതാവും ഉചിതം.
കെഎം മാണിയുടെ ബാർ കോഴയിൽ നിന്നും വീതം കൈപ്പറ്റി കൊണ്ട് ആ അഴിമതിക്കാരനെ സംരക്ഷിക്കുകയാണ് എന്ന് പോലും പലരും ഞങ്ങൾക്കെതിരെ ആരോപിക്കുന്നു. സ്ഥിരം വായനക്കാരിൽ ചിലർ അതിന് സമുദായിക കാരണം കണ്ടെത്തുകയാണ് കൂടുതൽ കഷ്ടം. വാർത്തയുടെ സത്യസന്ധത ഉറപ്പ് വരുത്താൻ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും വഴങ്ങാത്ത മറുനാടനെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമായ ആരോപണം ആണ്. ഈ രണ്ടാഴ്ചക്കുള്ളിൽ പോലും രണ്ട് വലിയ സാമ്പത്തിക പ്രലോഭനങ്ങളെ അതിജീവിച്ചാണ് ഞങ്ങൾ കടന്ന് വരുന്നത്. എത്രയോ സാമ്പത്തിക പ്രലോഭനങ്ങൾ ഞങ്ങളെ തേടി വരുന്നു. അതിനെ ഒക്കെ അതിജീവിച്ച് വളർന്നു വരുന്ന മറുനാടന്റെ മേൽ അനാവശ്യമായി ഒരു കരിനിഴൽ വീഴാൻ ആഗ്രഹിക്കാത്തതിനാലാണ് ഈ നിലപാട് മാറ്റം.ഇന്നിപ്പോൾ അവിടെ നിന്നും ഒരുപടി കൂടി കടന്ന് സരിതയിലും ജോസ് കെ മാണിയിലും എത്തിയിരിക്കുന്നു സംഭവങ്ങൾ. അനേകം കള്ളന്മാർക്കിടയിലെ ഒരു കള്ളനായ മാണിയെ ഫോക്കസ് ചെയ്യുന്നത് പോലെയാണ് അനേകം വ്യഭിചാരികൾക്കിടയിലെ ഒരു വ്യഭിചാരിയെ ഫോക്കസ് ചെയ്യുന്നതും. സരിതയുടെ കത്തിൽ മന്ത്രിമാരും എംഎൽഎമാരും അടക്കം അനേകരുടെ പേര് പരാമർശിക്കപ്പെട്ടിട്ടും ജോസ് കെ മാണിയെ കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെടുന്നതിലെ രാഷ്ട്രീയം ബാർ കോഴ വിവാദത്തിലേതിന് തുല്ല്യമാണ്.
കുവൈറ്റ് റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മണർകാടുകാരൻ വർഗീസ് ഉതുപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൊടിപൊടിക്കുമ്പോഴാണ് ഗൾഫിൽ നിന്നും ഒരു ഇടനിലക്കാരൻ കഴിഞ്ഞാഴ്ച പ്രലോഭനവുമായി വിളിച്ചത്. മറ്റ് മാദ്ധ്യമങ്ങളെ എല്ലാം വശത്താക്കിയെന്നും നിങ്ങൾ തൊടാതിരുന്നാൽ ഞങ്ങൾ ഊരി പോരുമെന്നുമായിരുന്നു ഇടനിലക്കാരന്റെ അവകാശ വാദം. അതിന് എന്ത് വേണം എന്ന് ഞങ്ങൾ പറഞ്ഞാൽ മതിയെന്നും ഇടനിലക്കാരൻ അറിയിച്ചു.
ആ പ്രലോഭനത്തിന് തൊട്ട് പിന്നാലെയാണ് കരിക്കിനേത്ത് ടെക്സ്റ്റയിലിന്റെ പുതിയ ലോജിങ്ങുമായി ബന്ധപ്പെട്ട് പ്രലോഭനം ഉണ്ടാകുന്നത്. ഒരു തൊഴിലാളിയെ കൊന്ന കേസിൽ പ്രതിചേർക്കപ്പെട്ട കരിക്കിനേത്ത് മുതലാളിയെ കുറിച്ചുള്ള പഴയ വാർത്തകൾ നീക്കം ചെയ്യാൻ എത്ര വേണമെങ്കിലും തരാം എന്ന് പറഞ്ഞ് ഏതാനും മാസങ്ങൾക്ക് മുമ്പ് ചിലർ ഞങ്ങളെ സമീപിച്ചിരുന്നു. കഴിഞ്ഞയാഴ്ച കരിക്കിനേത്ത് റിലോജിങ്ങ് ചെയ്തപ്പോൾ കൊലയാളിയുടെ മുഖം കാട്ടിയ സംഭവം വീണ്ടും ഞങ്ങൾ വാർത്ത ആക്കിയപ്പോഴും വാദങ്ങളുമായി ഫോൺ കോൾ വന്നിരുന്നു. അത്തരം പ്രലോഭനങ്ങളെ നിരന്തരം തിരസ്കരിച്ച് വളരുന്ന മറുനാടനെ സംബന്ധിച്ചടുത്തോളം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആരോപണം ഉയരുന്നത് പോലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
ഈ പ്രത്യേക സാഹചര്യത്തിൽ സത്യം വേറെ ആണെങ്കിലും കെഎം മാണിക്കും ജോസ് കെ മാണിക്കും വേണ്ടിയുള്ള നിലപാടിൽ നിന്നും ഞങ്ങൾ പിന്മാറുന്ന കാര്യം ഖേദപൂർവ്വം അറിയിക്കുന്നു. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലെ അനീതി അംഗീകരിച്ചു കൊണ്ടും വായനക്കാരോടാണ് കൂടുതൽ പ്രതിബദ്ധത എന്ന ഒറ്റക്കാരണം കൊണ്ടുമാണ് ഞങ്ങൾ നിലപാട് മാറ്റുന്നത്. ഒരു നിലപാടും മറച്ച് വച്ച് രഹസ്യമായി ചെയ്യേണ്ടതല്ല എന്നുറപ്പുള്ളതു കൊണ്ടാണ് ആ അപ്പനേയും മകനെയും അനുകൂലിച്ച കാര്യം തുറന്ന് പറയുന്നതും കോഴയെയും കോഴിയെയും ഇപ്പോൾ തള്ളിപ്പറയുന്ന് കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നതും. വായനക്കാർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കട്ടെ.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- 'പ്ലസ്ടു കോഴക്കേസിൽ കെ.എം. ഷാജിക്കെതിരേ അന്വേഷണം നടത്താൻ അനുവദിക്കണം'
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്