നിങ്ങളുടെ അജ്ഞതയെ സദാചാരം എന്ന ചാക്കിൽ കെട്ടി ഈ നാട് മലീമസമാക്കരുത്; ചുംബന സമരത്തിൽ അശ്ലീലം കണ്ടെത്തുന്ന വാനരന്മാരോടും ഹനുമാന്മാരോടും പറയാനുള്ളത്
എഡിറ്റോറിയൽ
കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് എന്ന ചുംബനകൂട്ടായ്മയെക്കുറിച്ച് ആദ്യം വാർത്ത എഴുതുന്ന മാദ്ധ്യമം മറുനാടൻ മലയാളി ആയിരുന്നു. ഇങ്ങനെ ഒരു ആലോചന പുരോഗമനവാദികളായ ചിലരുടെ മനസ്സിൽ തെളിയുകയും അതവർ സൗഹൃദ കൂട്ടായ്മയുമായി പങ്ക് വയ്ക്കുകയും ചെയ്ത് കിസ് ഓഫ് ലൗ എന്നൊരു ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്ത സമയത്ത് തന്നെ ഞങ്ങൾ അത് റിപ്പോർട്ട് ചെയ്തു. തുടർന്ന് ചാനലുകളും മുഖ്യധാരാ മാദ്ധ്യമങ്ങളും ഇതേറ്റെടുത്തതോടെ കിസ് ഓഫ് ലവ് ഒരു വലിയ തരംഗമായി മാറി. കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് വിജയിച്ചത് അതിൽ പങ്കെടുത്തവരുടെ എണ്ണം കൊണ്ടായിരുന്നില്ല. അത് കാണാൻ എത്തിയ ലൈംഗിക ദാഹികളായ സദാചാര വാദികളെ കൊണ്ടും സോഷ്യൽ നെറ്റുവർക്കിൽ ഇരുന്ന് കല്ലെറിഞ്ഞ കപടസദാചാരവാദികളെക്കൊണ്ടും ആയിരുന്നു.
അതിനിർണ്ണായകമായ വിഷയങ്ങളിൽ മറക്കാതെ എഡിറ്റോറിയൽ എഴുതുന്ന മറുനാടൻ മലയാളി എന്തുകൊണ്ട് ചുംബന സമരത്തെക്കുറിച്ച് എഡിറ്റോറിയൽ എഴുതിയില്ല എന്നു ചോദിച്ച് കൊണ്ടും ആ സമര രീതിയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും പറഞ്ഞ് കൊണ്ട് കുറേ വായനക്കാർ സമീപിച്ചിരുന്നു. സംഭവിക്കുന്നത് റിപ്പോർട്ട് ചെയ്യുക എന്നതിനപ്പുറം ഒരു നിലപാട് എടുക്കേണ്ട പ്രധാനപ്പെട്ട കാര്യമായി ഞങ്ങൾ ഇതിനെ കണ്ടിരുന്നില്ല. ഈ ഭൂമിയുടെ അവകാശികളായ ആദിവാസികൾ കയറി കിടക്കാനൊരിടം തേടി സെക്രട്ടറിയേറ്റിന് മുമ്പിൽ നില്പ് സമരം നടത്തുന്നതുപോലെയുള്ള ഒട്ടേറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ അത്രയേറെ പ്രധാനമാണ് ചുംബിക്കാനുള്ള അവകാശം എന്ന വിശ്വാസം ഇല്ലാതിരുന്നതുകൊണ്ടാണ് കേവലം റിപ്പോർട്ടിങ്ങിന് അപ്പുറം ഒരു നിലപാട് വ്യക്തമാക്കേണ്ട എന്നു ഞങ്ങൾ തീരുമാനിച്ചത്.
കൊച്ചിയിലെ സമരത്തിൽ എടുത്ത് പറയാനുണ്ടായിരുന്ന ഒരേയൊരു കാര്യം ലൈംഗിക ദാരിദ്യം മുറ്റിയ സദാചാര വാദികളുടെ തള്ളിക്കയറ്റമായിരുന്നു. ഒപ്പം കല്ലും കുറുവടിയുമായി എത്തിയ ഫാസിസ്റ്റ് സംഘടനകളുടെ കടന്നുകയറ്റവും. ഇത് രണ്ടും അപകടകരമായ രോഗമായി നിലനിൽക്കുകയാണെന്നും രണ്ടും കൂടുതൽ ശക്തമാവുകയും സജീവമായി വളരുകയാണെന്നും കോഴിക്കോട്ടെ സമരം തെളിയിച്ചു. കൊച്ചിയിലെ പൊലീസുകാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെങ്കിൽ കോഴിക്കോട്ടെ പൊലീസ് ഈ കപടസദാചാര വാദികളുടെ കുഴലൂത്തുകാരായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. പ്രതിഷേധിക്കാനെത്തിയവരെ അക്രമിക്കുകയും അവരെ പൊലീസ് സ്റ്റേഷനിൽ അടയ്ക്കുകയും മാംസദാഹികളായ വാനര സ്നേഹികളുടെ കയ്യിലേയ്ക്ക് മർദ്ദിക്കാനായി അവരെ വിട്ടുകൊടുക്കകയും ചെയ്തു.
അതിനെക്കാൾ ഭീതിതമായ കാഴ്ച കണ്ടാൽ കടിച്ച് കീറാൻ നടക്കുന്ന ഹിന്ദു-മുസ്ലിം മൗലികവാദ സംഘടനകളും അതിന്റെ നേതാക്കളും ഭിന്നത മറന്ന് ഒരുമിച്ച് ചേർന്ന് വ്യത്യസ്തമായ രീതിയിൽ സമരം നടത്താൻ ശ്രമിച്ചവരെ അടിച്ചോടിക്കാൻ കൂട്ട് നിന്നു എന്നതാണ്, തരം കിട്ടിയാൽ കടിച്ച് കീറി തിന്നാൻ നടക്കുന്ന ചില താലിബാൻ സംഘമാണ് ഇവിടെ ഒരുമിച്ചത്. കോഴിക്കോട് ഡൗൺ ടൗൺ കഫേയിലെ ആക്രമണം മുതൽ സദാചാര സംരക്ഷകർക്കായി മുമ്പിൽ എത്തിയ സംഘപരിവാർ സംഘടനകൾക്ക് പിന്തുണ നൽകിയത് ഇസ്ലാമിക മൗലികവാദ സംഘടനകൾ തന്നെയായിരുന്നു. ഫേസ്ബുക്കിലും മറ്റും നടക്കുന്ന ചർച്ചകളിൽ ഇവർ തമ്മിൽ ഏറ്റുമുട്ടാത്ത ഒരേ ഒരു വിഷയമാണ് ഈ ചുംബനം, ചുംബനസമരത്തെ അനുകൂലിക്കുന്നവരെല്ലാം മാവോയിസ്റ്റുകളുമാണെന്ന് മുദ്ര കുത്തപ്പെട്ട് കഴിഞ്ഞു. എന്നുവച്ചാൽ ഞങ്ങൾ മതമൗലികവാദികൾ ഇന്ത്യൻ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നവരാണെന്നും നിങ്ങൾ അരാജകവാദികൾ ആ സംസ്ക്കാരം
ഇല്ലാതാക്കുന്നവരാണെന്നും അർത്ഥം.കണ്ടാൽ കടിച്ച് കീറാൻ നടക്കുന്ന ഹിന്ദു-മുസ്ലിം മൗലികവാദ സംഘടനകളും അതിന്റെ നേതാക്കളും ഭിന്നത മറന്ന് ഒരുമിച്ച് ചേർന്ന് വ്യത്യസ്തമായ രീതിയിൽ സമരം നടത്താൻ ശ്രമിച്ചവരെ അടിച്ചോടിക്കാൻ കൂട്ട് നിന്നു എന്നതാണ്, തരം കിട്ടിയാൽ കടിച്ച് കീറി തിന്നാൻ നടക്കുന്ന ചില താലിബാൻ സംഘമാണ് ഇവിടെ ഒരുമിച്ചത്. കോഴിക്കോട് ഡൗൺ ടൗൺ കഫേയിലെ ആക്രമണം മുതൽ സദാചാര സംരക്ഷകർക്കായി മുമ്പിൽ എത്തിയ സംഘപരിവാർ സംഘടനകൾക്ക് പിന്തുണ നൽകിയത് ഇസ്ലാമിക മൗലികവാദ സംഘടനകൾ തന്നെയായിരുന്നു.
ഈ വൃത്തികെട്ട മനോഭാവത്തിന്റെ അഴിഞ്ഞാട്ടമാണ് കുറേ ദിവസങ്ങളായി സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ. മാന്യരെന്നും ആശയ ദാരിദ്ര്യമുള്ള
വരെന്നും നമ്മൾ കരുതുന്ന പലരും ഈ കപടസദാചാര ദാഹത്തിന്റെ ആളുകളായി മാറിയിരിക്കുന്നു. ഇത്തരക്കാർക്കാണ് ഒരു ആണും പെണ്ണും ഒരുമിച്ച് നടന്നാൽ വഴിയിൽ തടയുന്നതും ബഹളം ഉണ്ടാക്കുന്നതും. എന്താണ് ഇവർ പറയുന്ന ഈ സദാചാരം' തനിക്ക് ലഭിക്കാത്തത് വേറൊരാൾക്ക് കിട്ടുമ്പോൾ ഉണ്ടാകുന്ന അസൂയ മാത്രമല്ലേ ഇത്? വിവാഹത്തിന് പുറത്തോ വിവാഹത്തിന് മുമ്പോ ഒരിക്കലെങ്കിലും ലൈംഗിക മോഹത്തോടെ ഒന്നു ചുംബിക്കുക പോലും ചെയ്യാത്ത എത്ര പേരുണ്ടാകും ഈ നാട്ടിൽ? ഹനുമാൻ സേനയെന്നും വാനരസേനയെന്നും ഒക്കെ പറഞ്ഞ്
തെരുവിൽ ഇറങ്ങി ആഭാസത്തരം കാണിക്കുന്ന ഈ സംഘം ആദ്യം സ്വയം ചോദിച്ച് നോക്കുക. സംഘപരിവാർ വാതോരാതെ സംസാരിക്കുന്ന ഹൈന്ദവ സംസ്കാരത്തിൽ ലൈംഗികതയും സ്ത്രീയും ഒക്കെ നല്ലവണ്ണം നിർവ്വചിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇവർക്കറിയാത്തതു കൊണ്ടാണോ? പുരാതന ക്ഷേത്രങ്ങളിൽ മുഴുവൻ നഗ്നദേവതകളുടെ രതിബന്ധങ്ങളുടെ ചിത്രം വരച്ച് വച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഇവരാരും ചിന്തിച്ചിരുന്നില്ലേ? സത്യസന്ധതയില്ലാത്ത മനുഷ്യരെ സത്യസന്ധമായി വിലയിരുത്തിയ മഹർഷി രജനീഷിന്റെ പുസ്തകങ്ങൾ ഇവരൊക്കെ ആദ്യം വായിച്ച് നോക്കട്ടെ. അപ്പോൾ തന്നെ മനസ്സിന്റെ രോഗം പാതി മാറിക്കിട്ടും.രണ്ട് പേർ തമ്മിൽ ചുംബിച്ചതിന്റെ പേരിൽ ഒരു ഹോട്ടൽ അടിച്ച് തകർക്കപ്പെട്ടതിനെ തുടർന്ന് സ്വാഭാവികമായി ജനിച്ച ഒരു പ്രതിഷേധം മാത്രമായിരുന്നു. ഇതിനെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വിഷയമായി ഉയർത്തിക്കൊണ്ടുവന്നത് ചുംബന സമരക്കാരെ എതിർക്കുന്ന താലിബാനിസ്റ്റുകൾ തന്നെയാണ്. കൊച്ചിയിലെയാണെങ്കിലും ശരി കോഴിക്കോട്ടെയാണെങ്കിലും ശരി ഈ സമരം ഉയർത്തിയവരാരും തങ്ങൾ പരസ്യമായി ലൈംഗിക താൽപര്യത്തോടെ ചുംബിക്കുമെന്ന് പറഞ്ഞിട്ടുമില്ല.
വാസ്തവത്തിൽ ചുംബന സമരം സംഘപരിവാറും താലിബാനും ആരോപിക്കുന്നത് പോലെ ഒരു ലൈംഗിക അരാജകത്വമല്ല. ഇതിനെ ന്യായീകരിക്കാൻ മുകളിലത്തെ പാരഗ്രാഫിൽ ഞങ്ങൾ സൂചിപ്പിച്ചതുപോലെ ഒരു ലൈംഗിക സ്വാതന്ത്ര്യം പ്രഖ്യാപിക്കലുമായിരുന്നില്ല. രണ്ട് പേർ തമ്മിൽ ചുംബിച്ചതിന്റെ പേരിൽ ഒരു ഹോട്ടൽ അടിച്ച് തകർക്കപ്പെട്ടതിനെ തുടർന്ന് സ്വാഭാവികമായി ജനിച്ച ഒരു പ്രതിഷേധം മാത്രമായിരുന്നു. ഇതിനെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വിഷയമായി ഉയർത്തിക്കൊണ്ടുവന്ന ചുംബന സമരക്കാരെ എതിർക്കുന്ന താലിബാനിസ്റ്റുകൾ തന്നെയാണ്. കൊച്ചിയിലാണെങ്കിലും ശരി കോഴിക്കോട്ടെയാണെങ്കിലും ശരി ഈ സമരം ഉയർത്തിയവരാരും തങ്ങൾ പരസ്യമായി ലൈംഗിക താൽപര്യത്തോടെ ചുംബിക്കുമെന്ന് പറഞ്ഞിട്ടുമില്ല. അവരാരും അതിന് തുനിഞ്ഞിട്ടുമില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് സമീപനത്തെയും അതിനെ നേരിട്ട പൊലിസിന്റെ ദുർമാതൃകാ സമീപനത്തെയും എതിർക്കാൻ വേണ്ടി നടത്തിയ ഒരു പ്രതിഷേധം മാത്രമായിരുന്നു ഇത്. തികച്ചും സദാചാരനിഷ്ടമായ ഒരു പ്രതിഷേധത്തെ ലൈംഗിക അരാജകത്വമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചവരാണ് യഥാർത്ഥ സാമൂഹ്യ ദ്രോഹികൾ.
ചുംബന സമരത്തിൽ കാമുകനും കാമുകിയും മാത്രമല്ല ഭാര്യയും ഭർത്താവും സഹോദരനും സഹോദരിയും സുഹൃത്തുക്കളും എല്ലാം ഒരുമിച്ചിരുന്നു. അതൊന്നും മനസ്സിലാക്കാതെയാണ് ചിലർ കുറുവടിയുമായി നിരത്തിലിറങ്ങിയത്. ഈ കുറുവടിക്കാർ തങ്ങളുടെ അജ്ഞതയെക്കാളും ലോകത്തെക്കുറിച്ചുള്ള അറിവില്ലായ്മയ്ക്കു പകരമായി നമ്മുടെ നാട്ടിൽ അശാന്തി വിതറുകയാണ് ചെയ്യുന്നത്. പരിഷ്കൃത ജീവിത വ്യവസ്ഥിതികൾ ഉള്ളിടങ്ങളിലൂടെ ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തികൾക്കെതിരെ ശ്രദ്ധേയമായ സമര പരിപാടികൾ നടത്താറുണ്ട്. ലോകത്ത് എത്രയോ തവണ പരസ്യമായ മുലയൂട്ടൽ സമരങ്ങൾ നടന്നിരിക്കുന്നു. ഒരു കടയിൽ വച്ച് കുഞ്ഞിനെ മുലയൂട്ടിയത് തടഞ്ഞതിന് പ്രതികാരമായി ആ സ്ഥാപനത്തിന്റെ ഉടമയുടെ വീട്ട് വാതിൽക്കൽ കഴിഞ്ഞ ആഴ്ചയിൽ അഞ്ഞൂറോളം യുവതികൾ പരസ്യമായി മുലയൂട്ടിയത് മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇത്തരത്തിലുള്ള അനേകം സമരങ്ങൾ ലോകത്തെമ്പാടും അരങ്ങേറിയിട്ടുണ്ട്. ആ സമരത്തിന്റെ പ്രത്യേകത മൂലം അവയ്ക്ക് വാർത്താ പ്രാധാന്യം കിട്ടുകയും അതുവഴി അത്തരം തെറ്റുകൾ ആവർത്തിക്കുന്ന സാഹചര്യം ഒഴിവാകുകയും ചെയ്യും. ഇത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.
ഉക്രൈൻ എന്ന രാജ്യത്ത് തുടങ്ങിയ ഫെമിൻ എന്ന സ്ത്രീവിമോചന പ്രസ്താനം ലോകമെമ്പാടുമുള്ള ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ മുമ്പിൽ എത്തി മാറുമറയ്ക്കാതെ സമരം ചെയ്യുന്നത് സ്ഥിരം വാർത്തയാണ്. പോപ് ഫ്രാൻസിസിന്റെ മുമ്പിൽ പോലും ഇവർ ഈയിടെ സമരവുമായി ചെന്നിരുന്നു. എന്നിട്ടൊന്നും അവരാരും അതൊരു വലിയ ധാർമ്മിക പ്രതിഷേധമാക്കി കണക്കാക്കിയിട്ടില്ല. ഇവിടെ പക്ഷെ പരിശുദ്ധമായ ഒരു ചുംബനം പോലും സദാചാരം ഇല്ലാതാക്കുമത്രെ. ഉള്ളിൽ അടിച്ചമർത്തി വച്ചിരിക്കുന്ന വികാരങ്ങൾ നേരെ വിപരീതമായി പ്രതികരിക്കുന്ന മലയാളിയുടെ കാപട്യമാണ് ഇവിടെ തെളിയുന്നത്. ഈ കപട സദാചാരത്തിന് അറുതി വരുത്തിയില്ലെങ്കിൽ കേരളം ആർക്കും തിരിഞ്ഞുനോക്കാൻ പറ്റാത്ത ഗുണ്ടാ സാമ്രാജ്യമായി മാറും. ഈ രാജ്യത്തെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് സമരം ചെയ്യാനുള്ള അവകാശം പൊലിസ് അംഗീകരിക്കണം. അത് കാണുന്നവരുടെ മാനസിക വൈകല്യം പുറത്തെടുത്ത് ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കണം. ഗുണ്ടായിസവുമായി ഇറങ്ങുന്ന മാനസിക രോഗികളെ പിടിച്ച് അകത്തിടണം. ഇങ്ങനെയൊക്കെയെ ഈ പ്രശ്നത്തിന് പ്രതിവിധി ഉണ്ടാക്കാൻ പറ്റു.
Stories you may Like
- മറുനാടന് പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- ഇനി വീണാ വിജയന് വേണ്ടി ദേശാഭിമാനി പ്രതികരിക്കും
- പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; കടന്നാക്രമിച്ചു സതീശൻ
- എംഎൽഎ മറ്റെല്ലാം മാറ്റിവെച്ച് നടത്തുന്ന വെല്ലുവിളികൾക്ക് സമമാണ് പാർട്ടി സെക്രട്ടറിയുടെ ആക്രോശങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്