മന്ത്രിയുടെ അടുപ്പക്കാരന് നീതി നേടി കൊടുക്കാനുള്ള ധൃതി ഈ ഭൂമിയുടെ അവകാശികൾക്ക് കൂടി നൽകുമോ? പ്രൊഫസറെ ഒരു മണിക്കൂർ പ്രിൻസിപ്പൽ ആക്കി റിട്ടെയർ ചെയ്യിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും തന്നെ; പിണറായി ഭയപ്പെടേണ്ടത് ഇത്തരം അവതാരങ്ങളെ
എഡിറ്റോറിയൽ
'ഡോ. ശശികുമാറിന് സീനിയോറിറ്റി പ്രകാരം രണ്ട് വർഷം മുൻപ് തന്നെ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പളായി സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. ഇടത് യൂണിയൻ നേതാവ് എന്ന നിലയിൽ അത് രണ്ട് വർഷം വൈകിപ്പിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിനും കഴിഞ്ഞു. സംഘടനാ പ്രവർത്തനം നടത്തിയ കുറ്റത്തിന് കഴിഞ്ഞ അഞ്ചു വർഷം അദ്ദേഹത്തെ ചവിട്ടിത്തേച്ചിട്ടിരിക്കുകയായിരുന്നുവെന്നും പറയാം. ഒരോ തവണയും പ്രമോഷനുകൾക്കു വേണ്ടി അദ്ധ്യാപകർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം എന്ന നിബന്ധനയെ എതിർത്തതാണ് അദ്ദേഹത്തിന്റെ കുറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്.
ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ട ന്യായമയാ പ്രൊമോഷൻ അടിയന്തിരമായി നൽകി. ഇന്നലെ വിരമിച്ചാലും ഇന്ന് വിരമിച്ചാലും പ്രൊമോഷൻ പ്രമോഷനാണ്. പ്രമോഷൻ അന്യായമായിരുന്നെന്നോ, അദ്ദേഹത്തിന് യോഗ്യതയില്ലായിരുന്നുവെന്നോ ആരും പറയുന്നുമില്ല. ഐ.ഐ.ടി മദ്രാസിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എം.ടെക്കും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയ അദ്ദേഹം പലതവണ സിൻഡിക്കേറ്റ് സെനറ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഏതായാലും യുഡിഎഫ് കാലത്തെ പല വിസി മാരേക്കാളും അക്കാദമിക് യോഗ്യതയുള്ള വ്യക്തിയാണന്ന കാര്യം അപവാദപ്രചാരകർ മറന്ന് പോകരുതായിരുന്നു.
എഐസിടി വ്യവസ്ഥകൾ അനുസരിച്ച് അസിസ്റ്റന്റ് അസോസിയേറ്റ്, പ്രൊഫസർ, പ്രൊഫസർ എന്നൊക്കെയുള്ള വ്യത്യാസമേയുള്ളു. പ്രിൻസിപ്പൾ എന്ന തസ്തികയ്ക്ക് പ്രത്യേകം ശമ്പള സ്കെയിലില്ല. അതായത് അദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസിപ്പളിന്റെ ആനുകൂല്യങ്ങൾ പറ്റി സർവ്വീസിൽ ഇരിക്കുന്നയാളാണ്. സർക്കാരിന് യാതൊരു സാമ്പത്തിക ബാദ്ധ്യതയും അദ്ദേഹത്തിന് രണ്ട് മണിക്കൂർ നേരത്തേക്ക് പ്രിൻസിപ്പൾ പദവി നൽകി ആ കസേരയിൽ ഇരുത്തിയതുകൊണ്ട് ഉണ്ടാകുന്നില്ല. മറിച്ച്, ഒരു വ്യക്തിക്ക് നീതി ഉറപ്പാക്കുന്നതിൽ ഭാഗഭാക്കായി എന്ന് അഭിമാനിക്കകയും ചെയ്യാം.
പറഞ്ഞു വന്നത് പ്രൊഫ. ശശികുമാറിനെ തിരു. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പളായി നിയമിച്ചത് തികച്ചും രാഷ്ട്രീയമായ തീരുമാനമായിരുന്നു എന്നതാണ്. അതിൽ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടുമില്ല, അത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുമില്ല. വിദ്യാഭ്യാസ മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയും അംഗീകരിച്ച നിയമനമാണത്. ഇതൊക്കെ കൂടി ചെയ്യാനാണ് സർ, ജനങ്ങൾ 'ഇടതുമുന്നണിയെ' അധികാരത്തിലേറ്റിയത്. ഈ വസ്തുതകളൊക്കെ കൂടി ഒന്നന്വേഷിച്ചിട്ട് അച്ചു നിരത്താനുള്ള ഉത്സാഹം ശ്രീ ഷാജൻ സ്കറിയ കാണിക്കണമായിരുന്നു. കാരണം താങ്കൾ താറ് കോരിയൊഴിച്ചത് ശ്രീ. രവീന്ദ്രനാഥ് എന്ന മാന്യനായ ഒരു മനുഷ്യന്റെ മുഖത്ത് കൂടിയാണ്.
വാർത്തയിൽ പരാമർശ വിധേയനായ മന്ത്രി സി രവീന്ദ്രനാഥിന്റെ വിശ്വസ്ഥതയിലോ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലോ സംശയം ഇല്ലാത്തത് പോലെ തന്നെ അനധികൃതമായി പ്രൊമോഷൻ ലഭിച്ചു എന്നു ആരോപിക്കപ്പെടുന്ന ശശികുമാറിന്റെ യോഗ്യതയിലും ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് ആദ്യമേ പറയട്ടെ.പിന്നെ, താങ്കൾക്ക് വളച്ചൊടിച്ച ഈ വാർത്ത എത്തിച്ചു തന്ന, സ്വാശ്രയ സ്വകാര്യ എഞ്ചിനീയറിങ് ലോബികൾ വിചാരിച്ചാൽ ഡോ. ശശികുമാറിനെ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിൽ നിന്നും മാറ്റി നിറുത്താമായിരിക്കും. പക്ഷേ, പഴയതുപോലെ അവർക്കൊന്നും അവരുടെ കളിയും നടത്തി ഈ സർക്കാരിന്റെ കാലത്ത് മുന്നോട്ട് പോകാനാവില്ലെന്ന് കൂടി പറഞ്ഞേക്ക്... ഈ വാർത്തയും അവിടെ നോട്ട് ചെയ്തിട്ടുണ്ടെന്ന് അവരോട് പറഞ്ഞേര് മോനേ...:
ഇടത് സൈബർ ലോകത്തെ ബുദ്ധി കേന്ദ്രങ്ങളിൽ ഒരാളായ ശ്രീ ടികെ സുജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്. വിഷയം ഇന്നലെ മറുനാടൻ മലയാളി അടക്കം ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച ഒരു പ്രൊമോഷൻ വിഷയമാണ്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ പ്രിൻസിപ്പലിനെ പാലക്കാട്ടേയ്ക്ക് സ്ഥലം മാറ്റി ഒരു മണിക്കൂർ പ്രൊമോഷൻ നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത സുഹൃത്തും ഇടത് യൂണിയൻ നേതാവുമായ ശ്രീ ശശികുമാറെ പ്രിൻസിപ്പൽ ആക്കി എന്ന വാർത്തയാണ് പരാമർശ വിഷയം. ഈ വാർത്തയിൽ പരാമർശ വിധേയനായ മന്ത്രി സി രവീന്ദ്രനാഥിന്റെ വിശ്വസ്ഥതയിലോ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലോ സംശയം ഇല്ലാത്തത് പോലെ തന്നെ അനധികൃതമായി പ്രൊമോഷൻ ലഭിച്ചു എന്നു ആരോപിക്കപ്പെടുന്ന ശശികുമാറിന്റെ യോഗ്യതയിലും ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് ആദ്യമേ പറയട്ടെ.
ഒരു ദിവസം കൊണ്ട് അപേക്ഷ നൽകലും ചട്ടപ്രകാരമുള്ള പരിഗണനകളും ഒഴിവാക്കാൻ വേണ്ടി ഒരാളുടെ സ്ഥലമാറ്റവും എല്ലാം പൂർത്തിയാക്കി റിട്ടയർ ചെയ്യുന്ന ദിവസത്തിന്റെ അവസാന മണിക്കൂർ പ്രൊമോഷൻ ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് എന്നതാണ് ആദ്യത്തെ കാര്യം. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ സംവിധാനങ്ങൾ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ചട്ടലംഘനം നിയമവിരുദ്ധവും അഴിമതിയുമാണ്.എന്നാൽ ഇതൊരു അഴിമതിയും സ്വജനപക്ഷപാതവും ആണെന്നും, ജനാധിപത്യപരവുമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ സ്വീകരിക്കേണ്ട വഴിയല്ലെന്നു തീർത്തു പറയട്ടെ. ശ്രീ ശശികുമാറിന് അർഹതപ്പെട്ട പ്രൊമോഷൻ ആണ് ലഭിച്ചത് എന്ന് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഇതൊരു അഴിമതി ആണ് എന്ന് പറയുന്നത്. അഴിമതി എന്നാൽ അതിൽ സാമ്പത്തിക ലാഭം ഉണ്ടാവണമെന്നില്ല. സ്വജനപക്ഷപാതവും അഴിമതിയുടെ വകുപ്പിൽ പെടും. ഇവിടെ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങൾ ആണുള്ളത്. ഒരു ദിവസം കൊണ്ട് അപേക്ഷ നൽകലും ചട്ടപ്രകാരമുള്ള പരിഗണനകളും ഒഴിവാക്കാൻ വേണ്ടി ഒരാളുടെ സ്ഥലമാറ്റവും എല്ലാം പൂർത്തിയാക്കി റിട്ടയർ ചെയ്യുന്ന ദിവസത്തിന്റെ അവസാന മണിക്കൂർ പ്രൊമോഷൻ ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് എന്നതാണ് ആദ്യത്തെ കാര്യം. ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ സംവിധാനങ്ങൾ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ചട്ടലംഘനം നിയമവിരുദ്ധവും അഴിമതിയുമാണ്.
ഇത്തരം അനീതി മൂലം എട്ടും പത്തും വർഷമായി ശമ്പളം പോലും ലഭിക്കാത്ത എത്രയോ പേരുണ്ട് സർക്കാർ സർവ്വീസിൽ. ഡെപ്യൂട്ടി കളക്ടറായി ജോലിക്ക് കയറിയാൽ മൂന്നാം വർഷം ഐഎഎസ് കിട്ടുന്ന നാടാണ് നമ്മുടേത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കം ഇന്നു സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുടെ പ്രധാനപ്പെട്ട തലവന്മാരെല്ലാം ഇങ്ങനെ സർവ്വീസിൽ കയറിയവരാണ്. എന്നാൽ കാൽനൂറ്റാണ്ടായി ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ കയറിയ ഒരു ദളിതൻ ഇപ്പോഴും ആ പോസ്റ്റിൽ തന്നെ തുടരുകയാണ്. ഇവരൊന്നും ഒരു മണിക്കൂർ കൊണ്ട് നടപടി ക്രമങ്ങൾ ഉണ്ടാക്കി പ്രൊമോഷൻ ആഗ്രഹിക്കുന്നവരല്ല. എന്നെങ്കിലും നീതി ലഭിക്കുമെന്ന് കരുതുന്നവരാണ്. അവർക്കൊക്കെ തുടർച്ചയായി നിഷേധിക്കപ്പെടുന്ന നീതി ഒരു സുപ്രഭാതത്തിൽ ശ്രീ ശശികുമാറിന് നൽകിയത് സ്വജനപക്ഷപാതം ആണ് എന്ന് പറയുന്നതിൽ ആർക്കാണ് സംശയം ഉള്ളത്.
കാൽനൂറ്റാണ്ടായി ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ കയറിയ ഒരു ദളിതൻ ഇപ്പോഴും ആ പോസ്റ്റിൽ തന്നെ തുടരുകയാണ്. ഇവരൊന്നും ഒരു മണിക്കൂർ കൊണ്ട് നടപടി ക്രമങ്ങൾ ഉണ്ടാക്കി പ്രൊമോഷൻ ആഗ്രഹിക്കുന്നവരല്ല. എന്നെങ്കിലും നീതി ലഭിക്കുമെന്ന് കരുതുന്നവരാണ്. അവർക്കൊക്കെ തുടർച്ചയായി നിഷേധിക്കപ്പെടുന്ന നീതി ഒരു സുപ്രഭാതത്തിൽ ശ്രീ ശശികുമാറിന് നൽകിയത് സ്വജനപക്ഷപാതം ആണ് എന്ന് പറയുന്നതിൽ ആർക്കാണ് സംശയം ഉള്ളത്.അവർക്കൊന്നും ലഭിക്കാത്ത നീതി ശ്രീ ശശികുമാറിന് ലഭിച്ചത് മന്ത്രിയുടെ സുഹൃത്ത് അല്ലെങ്കിൽ യൂണിയൻ നേതാവ് എന്ന ഒറ്റക്കാരണം കൊണ്ടാണ് എന്ന് പറയുന്നതിൽ യാതൊരു ആശങ്കയും ഞങ്ങൾക്കില്ല. ഇങ്ങനെ ധൃതിപിടിച്ച് നീതി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധനെങ്കിൽ ഒരു നിമിഷം പോലും വൈകാതെ പാവപ്പെട്ട ആദിവാസികൾക്ക് വീടും ഭൂമിയും കൊടുക്കട്ടെ. നമ്മുടെ ആദിവാസികളുടെ ദയനീയ അവസ്ഥയെക്കുറിച്ച് ഞങ്ങൾ എന്തെങ്കിലും പറയേണ്ടതുണ്ടോ? ഈ ഭൂമിയുടെ അവകാശികളായ ആദിവാസികൾ എന്തുകൊണ്ടാണ് സ്വന്തമായി വീടോ മണ്ണോ ഇല്ലാത്തവരായി മാറിയത്. അവർക്ക് വേണ്ടി നീക്കി വയ്ക്കപ്പെടുന്ന പണത്തിന്റെ ചെറിയൊരു അംശമെങ്കിലും അവരുടെ കൈകളിൽ എത്താൻ ഏതെങ്കിലും സർക്കാർ ശ്രമിക്കാറുണ്ടോ?
ചെങ്ങറ സമരം മുതൽ നിൽപ്പ് സമയം വരെ ആദിവാസികൾ നടത്തിയ ഒട്ടുമിക്ക സമരങ്ങളും ഒത്തു തീർത്തത് ഭൂമി കൊടുക്കാം എന്ന വാഗ്ദാനം നൽകിയാണ്. എന്നിട്ടെന്തേ അവർക്ക് മാത്രം നീതി ഇല്ലാത്തത്? എന്തുകൊണ്ടാണ് എല്ലാ സർക്കാരുകളും അവരോട് മാത്രം നുണ പറയുന്നത്? എന്തുകൊണ്ടാണ് നിരന്തരമായി വാക്ക് പറഞ്ഞിട്ടും അവർക്ക് മാത്രം ഭൂമി വീതിച്ചു കൊടുക്കാൻ കഴിയാത്തത്? മറ്റൊരു മഴക്കാലം കൂടി വരുമ്പോൾ നനഞ്ഞൊലിക്കുന്ന കൂരകളിൽ അന്തിയുറങ്ങാൻ അവരെ തള്ളിവിടുന്നതിനെ ഓർത്ത് എന്തു കൊണ്ടാണ് ആർക്കും ഒരു വേവലാതിയും ഇല്ലാത്തത്. എന്തു കൊണ്ടാണ് ശശികുമാറിന് നീതി നടത്തി കൊടുക്കാൻ കാട്ടിയ ധൃതിയോ അതിന്റെ ആയിരത്തിൽ ഒന്നു അശംമോ ആദിവാസികളുടെ വിഷയം തീർക്കാനായി ഉപയോഗിക്കാത്തത്?
രാഷ്ട്രീയ വൈരാഗ്യം തീർക്കുകയോ, അല്ലെങ്കിൽ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയോ ചെയ്യുന്ന എല്ലാ ഫയലുകളിലും തീർപ്പു കൽപ്പിക്കുന്നതിനോ അവർക്ക് നീതി നേടി കൊടുക്കുന്നതിനോ ഒരെതിർപ്പും ഞങ്ങൾക്കില്ല. അങ്ങനെ ചെയ്യുമ്പോൾ നൽകാവുന്ന തുല്ല്യ പരിഗണന മാത്രമേ ശ്രീ ശശികുമാറിനും നൽകാവൂ എന്ന് മാത്രമാണ് പറയാൻ ശ്രമിക്കുന്നത്.രാഷ്ട്രീയ വൈരാഗ്യം തീർക്കുകയോ, അല്ലെങ്കിൽ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയോ ചെയ്യുന്ന എല്ലാ ഫയലുകളിലും തീർപ്പു കൽപ്പിക്കുന്നതിനോ അവർക്ക് നീതി നേടി കൊടുക്കുന്നതിനോ ഒരെതിർപ്പും ഞങ്ങൾക്കില്ല. അങ്ങനെ ചെയ്യുമ്പോൾ നൽകാവുന്ന തുല്ല്യ പരിഗണന മാത്രമേ ശ്രീ ശശികുമാറിനും നൽകാവൂ എന്ന് മാത്രമാണ് പറയാൻ ശ്രമിക്കുന്നത്. വാസ്തവത്തിൽ ഇതിന് വേണ്ടി ഒരു നിയമം നിർമ്മിക്കുയോ ആവശ്യം എങ്കിൽ ഓർഡിനൻസ് ഇറക്കുകയോ പോലും ചെയ്യാവുന്നതാണ്. ചുവപ്പ് നാട അഴിച്ചു ഇങ്ങനെ ഇരയാകപ്പെട്ട എല്ലാവർക്കും പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകട്ടെ. അതു മന്ത്രിയുടെ സുഹൃത്തിന് അല്ലെങ്കിൽ യൂണിയൻ നേതാവിന് എന്ന പരിഗണനയുടെ പുറത്താവരുത് എന്ന് മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്.
ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ ശ്രീ രവീന്ദ്രനാഥിനെ കാണുന്നത്. കേളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള ഒരു മന്ത്രിയാണ് അദ്ദേഹം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ ഇത്തരം ചെറിയ കാര്യങ്ങളിൽ കൂടി അങ്ങ് ശ്രദ്ധിച്ചേ മതിയാവൂ. ശ്രീ ഇഎംഎസ് മന്ത്രിസഭ ആദ്യം അധികാരം ഏറ്റപ്പോൾ ഇക്കാര്യം അദ്ദേഹം പ്രത്യേകം വ്യക്തമാക്കിയിരുന്നു. അതിന്റെ ഒരു തുടർച്ചയാണ് ആദ്യ പത്ര സമ്മേളനങ്ങളിൽ ആവർത്തനങ്ങൾ എന്ന പദപ്രയോഗം വഴി മുഖ്യ മന്ത്രി നടത്തിയത്. യൂണിയൻ ആണെങ്കിലും ശരി പാർട്ടിയെങ്കിലും. ശരി, വീട്ടുകാർ ആണെങ്കിലും ശരി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കാര്യങ്ങൾ ചെയ്തു വിവാദത്തിലാക്കാതിരിക്കാനുള്ള വിവേകം മന്ത്രി കാണിക്കണം. അതിന് പ്രേരിപ്പിക്കുന്ന അവതാരങ്ങളെ അകറ്റി നിർത്തുക തന്നെ വേണം. അല്ലെങ്കിൽ കേരളം ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ആ മന്ത്രിസഭയെ തേടി ഇങ്ങനെ വിവാദങ്ങൾ എത്തി കൊണ്ടിരിക്കും. സോഷ്യൽ മീഡിയായുടെ കാലത്ത് ഒരു വിവാദത്തിനും പൂട്ടിടാൻ ഒരു പിആർഡി പരസ്യത്തിനും സാധിക്കില്ല എന്ന് മനസ്സിലാക്കണം.
Stories you may Like
- മന്ത്രി ബിന്ദുവിനെതിരെ പുതിയ ആരോപണം
- യോഗ്യതയില്ലാത്ത അദ്ധ്യാപകരെ സർക്കാർ കോളേജ് പ്രിൻസിപ്പൽമാരായി നിയമിക്കുന്നു;
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- കോളജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പൽ, പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ്
- മുഹമ്മദ് ഹനീഷ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് തിരിച്ചെത്തി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്