നിങ്ങൾ നാലാം തൂൺ ആണെങ്കിൽ അവർ മൂന്നാം തൂൺ ആണ്; ഇല്ലാത്ത അവകാശങ്ങൾക്ക് വേണ്ടി നുണ എഴുതി വിജയിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്; മാദ്ധ്യമ സുഹൃത്തുക്കളോട് സ്‌നേഹപൂർവ്വം ചില കാര്യങ്ങൾ കൂടി
എഡിറ്റോറിയൽ
അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന് ഏതാണ്ട് നാലു മാസം പ്രായം ആകുന്നു. പ്രശ്‌നം കൂടുതൽ വഷളായത് അല്ലാതെ അണുവിട പോലും മുൻപോട്ട് പോയിട്ടില്ല. അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും എന്താണോ ആദ്യം മുതൽ പറയുന്നത് അവിടെ തന്നെ രണ്ട് കൂട്ടരും ഉറച്ചു നിൽക്കുന്നു. ജാനാധിപത്യം ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു വിലപിച്ച കൊണ്ട് മാദ്ധ്യമങ്ങൾ നിരന്തരം എഴുതുന്നു. സ്വന്തമായി പത്രം ഇല്ലാത്തതുകൊണ്ട് ഓരോ വിഷയത്തിലും അഭിഭാഷകർക്ക് പറയാനുള്ളത് ആരും അറിയുന്നില്ല.
മൂന്നര മാസക്കാലം നിരവധി വാർത്തകൾ പത്രങ്ങളിൽ വന്നു. നിരന്തരം ആക്രമിക്കപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുടെ ദയനീയ സ്ഥിതികളെ കുറിച്ചായിരുന്നു കൂടുതൽ വാർത്തകളും. അഭിഭാഷകർക്കിടയിൽ തന്നെ സെബാസ്റ്റ്യൻ പോളിനെപോലെയുള്ളവർ മാദ്ധ്യമ പ്രവർത്തകരായി രംഗത്തു വന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും അഭിഭാഷകർക്ക് എതിരായി. സുപ്രീം കോടതി ജഡ്ജിമാർ ഇടപെടുന്നു, അഭിഭാഷകരോട് വിശദീകരണം ചോദിച്ചു ഉടൻ അഭിഭാഷകർ കീഴടങ്ങും എന്നു തുടങ്ങിയ വാർത്തകൾ വന്നു കൊണ്ടിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമ സംഘടനകൾ വരെ കേരളത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് അനുകൂലമായി രംഗത്തു വന്നു.
ഏറ്റവും ഒടുവിൽ പ്രതീക്ഷയോടെ മാദ്ധ്യമ പ്രവർത്തകർ കണ്ടത് പ്രസിഡന്റ് പ്രണബ് മുഖർജിയുമായി നടത്തിയ കൂടി കാഴ്ചയും സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹർജിയും ആയിരുന്നു. ഒരു പക്ഷേ പ്രശ്‌ന പരിഹാരത്തിന് എടുക്കാൻ കഴിയുന്ന അങ്ങേയറ്റത്തെ നിലപാട് ആയിരുന്നു അത്. സർവ്വ നീതിപീഠങ്ങൾക്കും അതീതമായി സ്ഥിതി ചെയ്യുന്ന പ്രസിഡന്റ് വിശദീകരണം ചോദിച്ചു ഹൈക്കോടതി ഒരു കത്തെഴുതിയാൽ പോലും അഭിഭാഷകർക്ക് കീഴടങ്ങേണ്ടി വരും എന്നായിരുന്നു കണക്കുകൂട്ടൽ. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരായ സുപ്രീം കോടതി ഇടപെട്ടാലും പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് കരുതപ്പെട്ടു.
എന്നാൽ മാദ്ധ്യമ പ്രവർത്തകർക്ക് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണങ്ങൾ ഒന്നും ലഭിച്ചില്ല. സുപ്രീം കോടതി റിട്ട് ഹർജി പരിഗണിച്ചെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് പ്രതീക്ഷിക്കാൻ സാധിക്കുന്ന ഒരു പ്രതികരണവും ഇനിയും ലഭിച്ചിട്ടില്ല. മീഡിയ റൂം തുറക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഹൈക്കോടതി രജിസ്റ്റർ നൽകിയ വിശദീകരണം സ്വീകരിക്കുന്ന സമീപനമാണ് സുപ്രീം കോടതി കാട്ടിയത്. മുതിർന്ന അഭിഭാഷകർ ഇടപെട്ടു പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കൂ എന്നു പറഞ്ഞു സുപ്രീം കോടതി കേസ് മാറ്റി വയ്ക്കുക ആയിരുന്നു. കോടതിയുടെ ഇന്നലത്തെ പരാമർശം നൽകുന്ന സൂചന അനുസരിച്ച് മാദ്ധ്യമ പ്രവർത്തകർക്ക് പ്രതിക്ഷിക്കാൻ വകയൊന്നുമില്ല എന്നു സാരം.
ഈ വിഷയത്തിൽ എക്കാലത്തും ഞങ്ങൾ കൂടുതൽ പിന്തുണ നൽകിയിരുന്നത് അഭിഭാഷകർക്കായിരുന്നു എന്നു പറയുന്നതിൽ ഒട്ടും നാണമില്ല. അതിനു രണ്ട് മൂന്നു കാരണങ്ങൾ ഉണ്ട്. വെറും ഒരു പരാതി മാത്രം ഉണ്ടെങ്കിൽ ആരെ കുറിച്ചും എന്തും എഴുതാം എന്ന നമ്മുടെ മാദ്ധ്യമ രീതിയോടുള്ള വിയോജിപ്പാണ് ആദ്യത്തേത്. മാദ്ധ്യമ മത്സരങ്ങൾക്കിടയിൽ ഞങ്ങളും അതേ വഴി തന്നെയാണ് പിന്തുടരുന്നത്. എന്നാൽ അതിനു അറുതി വരണം എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ, എന്നു മാത്രമല്ല വീണിടത്ത് കിടുന്നു ഉരുളാതെ ആരോപിത വിധേയന്റെ ഭാഗം കൂടി കേൾപ്പിക്കാൻ ഞങ്ങൾ എക്കാലത്തും ശ്രദ്ധിക്കാറുണ്ട്. നിർഭാഗ്യവശാൽ വേട്ടക്കാരന്റെ റോളിൽ മാത്രമാണ് നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളും ചാനലുകളും പ്രവർത്തിക്കുന്നത്.
ഏതെങ്കിലും ഒരു ഭാഗത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. ജനാധിപത്യത്തിൽ എല്ലാവരുടെയും ശബ്ദം ഒരു പോലെ മുഴങ്ങി കേൾക്കണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അഭിഭാഷക - മാദ്ധ്യമ തർക്കം ഉണ്ടായപ്പോൾ അഭിഭാഷകരുടെ ഭാഗം പൂർണ്ണമായും ബ്ലാക്ക് ഔട്ട് ചെയ്യുകയും മാദ്ധ്യമ പ്രവർത്തകർക്ക് ഹിതകരമായ കാര്യങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണ് മാദ്ധ്യമങ്ങൾ ചെയ്തത്. അതുകൊണ്ട് മറുവശത്തിന്റെ ശബ്ദം കൂടി ഞങ്ങൾ നൽകാൻ ശ്രമിച്ചു എന്നു മാത്രം. അഭിഭാഷകർക്ക് അവരുടെ നിലപാട് വിശദീകരിക്കാൻ മറുനാടൻ മാത്രം ആയിരുന്നു ഒരു വേദി ഉണ്ടായിരുന്നത് എന്നത് അംഗീകരിക്കേണ്ടതാണ്. പൊതുസമൂഹത്തിന്റെ അഭിപ്രായം രൂപീകരിക്കാൻ മാദ്ധ്യമങ്ങൾ പങ്കു വഹിക്കുമ്പോൾ അതു നിഷ്പക്ഷം ആവണം എന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്.
അഭിഭാഷക -മാദ്ധ്യമ തർക്കത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ഭാഗത്തു നിരവധി ഗുരുതരമായ പാളിച്ചകൾ ഉണ്ടായി എന്നത് ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. ഒരു സ്ത്രീപീഡന കേസിലെ പ്രതിയുടെ പേര് പ്രസിദ്ധീകരിച്ചത് മാത്രമാണ് വിഷയം എന്ന നിലയിൽ ആദ്യം മുതൽ വിഷയത്തെ ലഘൂകരിക്കാൻ മാദ്ധ്യമ പ്രവർത്തകർ നടത്തിയ ശ്രമം ആണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. അനേകം അഭിഭാഷകർ ഇത്തരം കേസുകളിൽ കുടുങ്ങുകയും വാർത്തയാവുകയും ചെയ്തിട്ടും അന്നൊന്നും ഇല്ലാത്ത പ്രതിഷേധം ഇന്നു എങ്ങനെ ഉണ്ടായി എന്നതാണ് ഓർക്കേണ്ടത്. മാഞ്ഞൂരാൻ വിഷയം കൈകാര്യം ചെയ്തതിൽ അഭിഭാഷക അസോസിയേഷനിൽ ഉണ്ടായ ഭിന്നതെയക്കുറിച്ച് വന്ന നിറം പിടിപ്പിച്ച പത്ര വാർത്തയെ ഒരു സംഘം അഭിഭാഷകർ ചോദ്യം ചെയ്തപ്പോൾ ആണ് പ്രശ്‌നം ആരംഭിക്കുന്നത്.
ഇതിനെ തുടർന്ന് കോടതിയിലേക്ക് മാർച്ച് നടത്തിയും പ്രതിഷേധം സംഘടിപ്പിച്ചും മാദ്ധ്യമ പ്രവർത്തകർ കാര്യങ്ങൾ വഷളാക്കുകയായിരുന്നു. ഇതു അടുത്ത ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലേക്ക് കൂടി വ്യാപിച്ചതോടെ പ്രശ്‌നങ്ങൾ കൈവിട്ടു പോയി. സൂചികൊണ്ട് എടുക്കേണ്ട സംഭവം തൂമ്പാ കൊണ്ട് എടുത്തിട്ടും പരിഹരിക്കാതെ പോയത് മാദ്ധ്യമ പ്രവർത്തകുടെ പിടി വാശി മൂലം ആയിരുന്നു. മാദ്ധ്യമങ്ങൾ സ്വന്തമായി ഉള്ളതുകൊണ്ട് എഴുതി തോൽപ്പിക്കാം എന്നു അവർ കരുതിയിടത്താണ് കാര്യങ്ങൾ കൈവിട്ടു പോയത്. നിരന്തമായ നിറം പിടിപ്പിച്ച വാർത്തകൾ ഒരു ചർച്ച പോലും സാധ്യമല്ലാത്ത വിധത്തിൽ സാഹചര്യത്തെ മുൻപോട്ട് കൊണ്ടു പോയി.
സുപ്രീം കോടതിയുടെ പരിഗണനയിൽ കേസ് കിടക്കുമ്പോഴും നിരന്തരം മാദ്ധ്യമ പ്രവർത്തകർ പ്രകോപനങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു. കോടതിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്ന ഒറ്റ വിഷയം മാത്രമാണ് മാദ്ധ്യമപ്രവർത്തകർക്ക് അനുകൂലമായി ഉണ്ടായിരുന്നത്. എന്നാൽ അങ്ങനെ ഒരു പ്രശ്‌നം ഇല്ലെന്ന് അഭിഭാഷകർ തീർത്തു പറയുന്നു. അതുകൊണ്ട് തന്നെ പ്രശ്‌നപരിഹാരത്തിനുള്ള ഏക വഴി ജാഡ മാറ്റി വച്ചു അഭിഭാഷകരുമായി ചർച്ച നടത്തുക മാത്രമാണ്. അതിന് തുനിയാതെ ദിവസവും വാർത്തകൾ എഴുതുകയും വനിത പത്രപ്രവർത്തകരെ രംഗത്ത് ഇറക്കി സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ കേസു കൊടുക്കുകയും ഒക്കെ ചെയ്താൽ ഒരു കാരണവശാലും പ്രശ്‌നപരിഹാരം ഉണ്ടാവില്ല എന്നതാണ് സത്യം.
ഏറ്റവും ഒടുവിൽ എറണാകുളം കോടതിയിൽ ഉണ്ടായ പ്രശ്‌നം മാത്രം എടുക്കുക. അഭിഭാഷകർക്ക് ഇരിക്കാനുള്ള ബെഞ്ചിൽ ഇരുന്ന മാദ്ധ്യമ പ്രവർത്തകരോട് അവിടെ ഇരിക്കരുതെന്ന് ചിലർ പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം എന്നു മനോരമയും മാതൃഭൂമിയും അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനു വിസമ്മതിച്ച ഒരു വനിത അടക്കമുള്ള മാദ്ധ്യമ പ്രവർത്തകർ പ്രശ്‌നങ്ങളിലേക്ക് നയിക്കുക ആയിരുന്നു. കോടതി ബെഞ്ചുകൾ അഭിഭാഷകർക്ക് മാത്രം അർഹതപ്പെട്ടതാണ് എന്നറിയാതെയുള്ള ഒരു നിലപാട് ആയിരുന്നു അത്. സാക്ഷികളായും മറ്റും എത്തുന്ന രോഗികൾക്ക് ഇരിക്കാൻ അനുമതി നൽകാറുണ്ടെങ്കിലും അഭിഭാഷകരുടെ ബെഞ്ചിൽ അനുമതി ഇല്ലാതെയിരിക്കാൻ ആർക്കും അവകാശമില്ല. അതു മനസ്സിലാക്കാതെ അവിടെ കയറി ഇരിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ ഉണ്ടായ സംഘർഷത്തിന് മാദ്ധ്യമപ്രവർത്തകർ മാത്രമാണ് കുറ്റക്കാർ എന്നു പറയേണ്ടിയിരിക്കുന്നു.
മാദ്ധ്യമ പ്രവർത്തകരുടെ ഇത്തരം ഒരു അജ്ഞത അഭിഭാഷക - മാദ്ധ്യമ തർക്കത്തിൽ വലിയ പങ്ക് വഹിച്ചു എന്നു ചൂണ്ടിക്കാട്ടാതെ വയ്യ, സാർ ഇരുട്ടുകൊണ്ട് അവർ മതിൽ പണിയുന്നു എന്ന തലക്കെട്ടോടെ സുപ്രീം കോടിതി ചീഫ് ജസ്റ്റിസിന് കേരളപ്പിറവി ദിനത്തിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലെ വിവരക്കേടുകൾ ആണ് ഇതിൽ പ്രധാനം. ഈ കത്തിൽ ചീഫ് ജസ്റ്റിസിനോട് മാദ്ധ്യമങ്ങൾ ആവശ്യപ്പെടുന്നത് ഇങ്ങനെയാണ്: ''ഏതൊരാളെയും പോലെ മാദ്ധ്യമ പ്രവർത്തകർക്കും കോടതിയിലെത്താമെന്ന ക്ഷണം വെറുമൊരു ചടങ്ങാണ്. ജഡ്ജിമാരുടെ പി.എസ്. ഓഫിസുകളിൽ ഞങ്ങൾക്ക് പ്രവേശനമില്ല. ജഡ്ജിമാർ തുറന്ന കോടതിയിൽ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പി.എസ്./പി.എ.മാരിൽ നിന്ന് കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനാണ് ചേംബറുകളോടു ചേർന്നുള്ള പി.എസ്. ഓഫീസുകളിൽ മാദ്ധ്യമ പ്രവർത്തകർ എത്തിയിരുന്നത്. ഹൈക്കോടതിയിലെ മീഡിയാ റൂം അടഞ്ഞു കിടക്കുന്നു. പഴയ ഹൈക്കോടതി മന്ദിരത്തിൽ 1992 മുതൽ പ്രവർത്തിച്ചു വന്നതും പുതിയ മന്ദിരത്തിൽ അതിന്റെ രൂപരേഖയിൽ ഉൾപ്പെടുത്തി അനുവദിച്ചുതന്നതുമായ മീഡിയാ റൂം ആണ് അടഞ്ഞു കിടക്കുന്നത്''
ഈ പ്രസ്താവന വഴി മാദ്ധ്യമ പ്രവർത്തകരെ സഹായിച്ചിരുന്ന കോടതി ജീവനക്കാരെയാണ് അവർ ബലിയാടാക്കിയത്. കക്ഷികളുടെ കേസ് വിവരങ്ങൾ സംബന്ധിച്ചു നിയമങ്ങളിൽ പറയുന്ന കർക്കശമായ സ്വകാര്യതയുടെ ലംഘനമാണ് ജഡ്ജിമാർ തുറന്ന കോടതിയിൽ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പി.എസ്./പി.എ.മാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ഒരുപക്ഷേ ജഡ്ജിമാർ അതു അറിഞ്ഞിരിക്കണം എന്നു പോലുമില്ല ചില ജഡ്ജിമാർ ഇങ്ങനെ വിധി പകർപ്പുകൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നുണ്ടെങ്കിൽ അതു നിയമവിരുദ്ധവും കക്ഷികളുടെ മൗലികാവകാശത്തിന്റെ മേലും സ്വകാര്യതയുടെ മേലും ഉള്ള കടന്നു കയറ്റവുമാണ്. അതു അനർഹമായി നേടിയ ശേഷം അവകാശം ആണ് എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ബഹളം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
മീഡിയ റൂമിന്റെ കാര്യവും ഇങ്ങനെ തന്നെ. ജനാധിപത്യത്തോടുള്ള ഉത്തരവാദിത്തം മൂലം കോടതി നൽകിയ ആനുകൂല്യം ആണ് മീഡിയ റൂം. അതു അവകാശമായി കരുതയപ്പോൾ ആണ് അടച്ചു പൂട്ടിയത്. അതിനി കിട്ടണമെങ്കിൽ കോടതി തന്നെ കനിയണം. അതു ലഭിക്കണമെങ്കിൽ അഹങ്കാരം മാറ്റി വച്ചു അവരോടു അപേക്ഷിക്കണം. അല്ലാതെ ഞങ്ങൾ പത്രക്കാരാണ്, എഴുതി നാറ്റിക്കും എന്ന സാധാരണ നിലപാട് എടുത്താൽ ഒരു തരത്തിലും നേടാൻ സാധിക്കില്ല. അതു മനസ്സിലാക്കി വിവേകപൂർണ്ണമായ നിലപാട് എടുക്കാൻ ഇനിയെങ്കിലും ശ്രമിച്ചില്ലെങ്കിൽ തോൽവി ഏറ്റുവാങ്ങാൻ മാത്രം ആയിരിക്കും വിധിയെന്നു മറക്കരുത്.
ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേരള പിറവി ദിനത്തിൽ കേരളത്തിൽ എത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകർ എടുത്ത നിലപാട് ഈ പ്രശ്‌നം പരിഹരിക്കാൻ അവർക്ക് ഒരു താൽപ്പര്യവും ഇല്ല എന്നതിന് തെളിവായി മാറുക ആയിരുന്നു. കോടതിയുടെ ഒരു പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തുന്നവരെ ഇറക്കി വിട്ടാൽ ചിഫ് ജസ്റ്റിസിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ അവർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയുമായിരുന്നല്ലോ. എന്നാൽ ആ പരിപാടി ബഹിഷ്‌കരിച്ചതോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപിൽ മാദ്ധ്യമ പ്രവർത്തകർ കുറ്റക്കാരാവുക ആയിരുന്നു. ഇത്തരം മണ്ടത്തരങ്ങൾ കാട്ടിയ ശേഷം പിടിവാശി ജയിക്കാൻ കാത്തിരുന്നാൽ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. എന്താണ് അഭിഭാഷകരുടെ പ്രശ്‌നം എന്നു ചോദിച്ച് മനസ്സിലാക്കി അതിനു പരിഹാരം ഉണ്ടാക്കി മര്യാദയ്ക്ക് കോടതിയിൽ പോയി റിപ്പോർട്ടിംങ് തുടങ്ങുക മാത്രമാണ് മാദ്ധ്യമ പ്രവർത്തകരുടെ മുൻപിലെ എക വഴി. അതു മറക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍