അവതാരങ്ങളുടെ ആക്രമണത്തിൽ നിന്നും ഈ സർക്കാരിനെ കാക്കാൻ കരുതി ഇരിക്കുക; അഴിമതിക്കാർ അഴിയെണ്ണുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനാധിപത്യം ഉണ്ടിവിടെ; ജേക്കബ് തോമസിനെതിരെയുള്ള ഗൂഢാലോചന തന്റേടത്തോടെ നേരിടാൻ മിസ്റ്റർ പിണറായി താങ്കൾക്ക് കഴിയുമോ?
എഡിറ്റോറിയൽ
ഒരു ഐപിഎസ് ഓഫീസർ ചുമതല ഒഴിയണം എന്നാവശ്യപ്പെടുന്നതോ ഒരു ഐപിഎസ് ഓഫീസറെ സ്ഥലം മാറ്റുന്നതോ ഒന്നും സാധാരണ ഗതിക്ക് ഒരു പ്രധാന വാർത്ത ആവേണ്ട കാര്യമല്ല. എന്നാൽ ഇന്നലെ മുതൽ ഒരു മന്ത്രിയുടെ രാജിക്ക് തുല്ല്യമായ ചർച്ചയാണ് ജേക്കബ് തോമസ് എന്ന ഐപിഎസ് ഓഫീസറുടെ ഒരു കത്തുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത്. വിജിലൻസ് ഡയറക്ടറായി നാലു മാസം ജോലി ചെയ്ത ഡിജിപി ജേക്കബ് തോമസ് തന്നെ പദവി ഒഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു നൽകിയ കത്താണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.
അവൈലബിൾ സെക്രട്ടറിയേറ്റ് വിളിച്ചു ഭരിക്കുന്ന പാർട്ടി ചർച്ചചെയ്യുക, ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും കൂടി കാണുക, മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തുക, തുടങ്ങിയ കാര്യങ്ങളാണ് ഇതിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത്. ഐഎഎസുകാരും ഐപിഎസുകാരും കൂട്ടം ചേർന്നു നീക്കങ്ങൾ നടത്തുന്നു. ഭരണസ്തംഭനം പോലും ഇതുമായി ബന്ധപ്പെട്ടു ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ജേക്കബ് തോമസിന്റെ രാജിക്കത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാനുള്ള കാരണം സത്യസന്ധനെന്ന അദ്ദേഹത്തിനുള്ള സൽപ്പേര് തന്നെയാണ്. അഴിമതിക്കെതിരെ ഒറ്റയാൻ പോരാട്ടം നടത്തുന്ന ശ്രീ ജേക്കബ് തോമസ് വിജിലൻസിനെ സ്വതന്ത്രമാക്കാനും, അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും നിലയ്ക്കു നിർത്താനും ഗൗരവതരമായ നടപടികൾ ആണ് എടുക്കുന്നത്. മുൻ സർക്കാരിന്റെ കാലത്തെ പ്രധാന വില്ലനായിരുന്ന കെ എം മാണിക്കെതിരായും, കെ ബാബുവിനെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മറ്റു അനേകം മന്ത്രിമാരും ഉദ്യോഗസ്ഥരും വിജിലൻസിന്റെ കത്തിമുനയിലാണ്. സ്പോർട്സ് കൗൺസിൽ പോലെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ അഴിമതിയും അന്വേഷണ പരിധിയിൽ വന്നു കഴിഞ്ഞു.
അതിനിടയിലാണ് അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ജേക്കബ് തോമസിനെതിരെ ശക്തമായ അഴിമതി ആരോപണം ഉണ്ടാകുന്നത്. വർഷങ്ങൾക്ക് മുൻപ് കൊച്ചി തറമുഖ ട്രസ്റ്റ് എംഡി ആയിരുന്നപ്പോൾ സോളാർ പാനൽ ഏർപ്പെടുത്തിയ വകയിൽ സർക്കാരിന് നഷ്ടമുണ്ടായി എന്നതിന്റെ പേരിലാണ് കേസ്. പലരും കരുതുന്നത് ആ അഴിമതി സംബന്ധിച്ച് ഇപ്പോൾ പുറത്തു വന്ന അന്വേഷണ റിപ്പോർട്ട് ആണ് ഇതെന്നാണ്. വാസ്തവം നേരെ മറിച്ചാണ്. ബാർ കോഴ വിഷയത്തിൽ ആർക്കും വഴങ്ങാതെ മാണിക്കെതിരെ ഉറച്ച നിലപാടെടുത്തപ്പോൾ മാണിക്കു ലഭിച്ച ഒരു പരാതിയുടെ വെളിച്ചത്തിൽ മാണിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തുന്നത്. എട്ടു പത്തു വർഷം മുൻപ് നടന്ന ഒരു വിഷയത്തെ അടിസ്ഥാനമാക്കി മാണിയുടെ താൽപ്പര്യം പ്രകാരം ഉണ്ടാക്കിയ റിപ്പോർട്ട് പക്ഷേ പുറത്തെടുക്കാൻ മാണിക്കോ ഉമ്മൻ ചാണ്ടിക്കോ ധൈര്യം ഉണ്ടായിരുന്നില്ല.
ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിക്കാൻ എനിക്കറിയാം എന്നു പരസ്യമായി പറഞ്ഞ ഉമ്മൻ ചാണ്ടിക്ക് തൊടാനാകാതെ പോയത് ആ റിപ്പോർട്ടിന്റെ പേരിൽ നടപടി എടുത്താൽ പണി കിട്ടുമെന്ന് അറിഞ്ഞു തന്നെ ആയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും നിരവധി തവണ സമ്മർദ്ദം ചെലുത്തിയതാണ്. ഇപ്പോൾ അത് പുറത്ത് വന്നതും ചർച്ചയായതും രാഷ്ട്രീയ കാര്യങ്ങൾ കൊണ്ടല്ല എന്നതാണ് നേര്. തരക്കേടില്ലാത്ത ഒരു ഉദ്യോഗസ്ഥൻ എന്നു പേരുകേട്ട ഇപ്പോഴത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെയും അഴിമതിയുടെ പേരിൽ നിരവധി തവണ വിമർശന വിധേയനായ ടോം ജോസിനെതിരെയും ഉണ്ടായ ചില അന്വേഷണങ്ങളാണ് കാര്യങ്ങളുടെ ഗതി തിരിച്ചു വിട്ടത്. ഒന്നിനും വഴങ്ങാത്ത ജേക്കബ് തോമസിന്റെ വിജിലൻസ് അന്വേഷണത്തിൽ പണികിട്ടുമെന്ന് ഉറപ്പായപ്പോൾ അവരത് വീണ്ടും ചർച്ചചെയ്യുക ആയിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുൻപ് ജേക്കബ് തോമസിനെതിരെയുള്ള റിപ്പോർട്ട് ആദ്യം ലഭിക്കുന്ന മാദ്ധ്യമം മറുനാടൻ ആയിരുന്നു. കൃത്യമായ ലക്ഷ്യത്തോടെയാണ് ആ റിപ്പോർട്ട് എത്തിയതെന്ന് അറിയാവുന്നതുകൊണ്ട് ഞങ്ങൾ ജേക്കബ് തോമസിനെതിരെ നീക്കം സജീവമായി എന്നു പറഞ്ഞു കൊണ്ടു അതു റിപ്പോർട്ട് ചെയ്തു. അതു കഴിഞ്ഞു കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് മലയാള മാദ്ധ്യമങ്ങൾ അതു സജീവമായി എടുത്തത്. മനോരമ പോലൊരു പത്രത്തിന്റെ ഒന്നാം പേജിൽ നാലു കോളത്തിൽ ആ വാർത്ത വന്നപ്പോൾ തന്നെ ഗൂഢാലോചന വ്യക്തമായിരുന്നു. കെഎം എബ്രഹാമും മനോരമയും തമ്മിലുള്ള കുടുംബ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. മറ്റ് പല ഉദ്യോഗസ്ഥന്മാർക്കെതിരെ ഉണ്ടായ പോലെ വലിയ അഴിമതി ആരോപണം ആയിരുന്നില്ല എന്നു മാത്രമല്ല ഒട്ടും കാലിക പ്രസക്തമല്ലാത്ത വിഷയവും ആയിരുന്നു എന്നോർക്കണം. എന്നിട്ടും ഇതു വലിയ ചർച്ച ആയത് തന്നെ ഗൂഢാലോചനയുടെ ലക്ഷ്യം വ്യക്തമായിരുന്നു.
ജേക്കബ് തോമസിനെതിരെ വാർത്ത വെളിയിൽ വന്നതോടെ എല്ലാ പാർട്ടികളും ഉണർന്നു. പ്രധാനമായും അതു സന്തോഷിപ്പിച്ചത് കെഎം മാണിയെയും കെ ബാബുവിനെയും ആയിരുന്നു. ടിഒ സൂരജ് അടക്കമുള്ള അനേകം ഉദ്യോഗസ്ഥരും അക്കൂട്ടത്തിൽ ചേർന്നു. വി എസ് ശിവകുമാറിനെ പോലെ അന്വേഷണം നേരിടാൻ ഇടയുള്ള എല്ലാ രാഷ്ട്രീയക്കാർക്കും അതൊരു അവസരമായിരുന്നു. സ്വജനപക്ഷപാത വിഷയത്തിൽ വിജിലൻസ് കേസെടുത്തതിനാൽ രാജിവെയ്ക്കേണ്ടി വന്ന ഇപി ജയരാജനും ഇതൊരു അവസരമായി കരുതുകയായിരുന്നു. സിപിഎമ്മിന് താൽപ്പര്യമുള്ള അനേകം ഉദ്യോഗസ്ഥരും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിൽ ഡിപ്ലോമ എടുത്തിട്ടുള്ള ചില നേതാക്കളും ഈ അവസരം മുതലെടുത്തു. കോടിയേരി ബാലകൃഷ്ണനെപ്പോലെയുള്ള നേതാക്കളുടെ നിലപാട് ജേക്കബ് തോമസ് മാറണം എന്നു തന്നെ ആയിരുന്നു. അത്തരം ഒരു സമ്മർദ്ദം ശക്തമായി വന്നതോടെയാണ് വിജിലൻസ് ഡയറക്ർ പദവി ഒഴിയണമെന്ന് അപേക്ഷിച്ചു കത്തു നൽകിയത്.
ദീർഘവീക്ഷണത്തോടെ ജേക്കബ് തോമസ് ചെയ്ത ഒരു പ്രവർത്തിയാണ് വിവാദത്തിന് കാരണമായത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സോളാർ പാനലുകൾ തുറമുഖ ഓഫീസിൽ സ്ഥാപിച്ചപ്പോൾ വലിയ മുടക്കു മുതൽ ഉണ്ടായി എന്നത് നേരാണ്. എന്നാൽ സർക്കാർ ഏജൻസികളായ സിഡ്കോയും കെൽട്രോണുമായിരുന്നു സോളാർ പാനലുകൾ സ്ഥാപിച്ചത് എന്നതാണ് എല്ലാവരും മറക്കുന്നത്. സോളാർ പാനലുകളിൽ നിന്നും ലാഭം ഉണ്ടാകണമെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചേ പറ്റു എന്നു എല്ലാവർക്കും അറിയാം. ജേക്കബ് തോമസിന് ശേഷം വന്ന ഉദ്യോഗസ്ഥർ അതിനു തയ്യാറാവാതെ വന്നപ്പോൾ മുടക്കിയ പണം വെറുതെ ആവുക ആയിരുന്നു. അതുകൊണ്ട് തന്നെ പദ്ധതി ഇട്ടയാളെയല്ല പദ്ധതി മുടക്കിയ ആളെയാണ് പ്രതിചേർക്കേണ്ടത്. എന്നാൽ ഇവിടെ ദീർഘവീക്ഷണത്തോടെ ഒരു പദ്ധതി ഇട്ടതിന് ജേക്കബ് തോമസ് ഇപ്പോൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്.
ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാൽ ഒരു ഉദ്യോഗസ്ഥന് ഒരു പദ്ധതിയും ചെയ്യാൻ സാധിക്കുകയില്ല എന്നതാണ് സത്യം. എല്ലാ പദ്ധതികളും വിഭാവനം ചെയ്യുന്ന പോലെ വിജയിക്കണമെന്ന് എന്തുറപ്പാണുള്ളത്. എന്നാൽ അഴിമതിയിലൂടെ പണം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കണ്ടെത്തിയതെങ്കിലും ഈ ആരോപണത്തിൽ കഴമ്പുണ്ട് എന്നു കരുതാമായിരുന്നു. ഇവിടെ അത്തരം ഒരു ആരോപണം ഇല്ല എന്നോർക്കണം. ഇത് പറയുമ്പോൾ ഒരു കാര്യം സമ്മതിക്കാതിരിക്കാൻ പറ്റില്ല. ജേക്കബ് തോമസ് ഇപ്പോൾ വിജിലൻസിന്റെ ചുവന്ന കൊടി കാണിക്കുന്ന പല ഉദ്യോഗസ്ഥരും സമാനമായ പരാതി ഉന്നയിക്കുന്നുണ്ട്. സാങ്കേതികമായി മാത്രം കുറ്റക്കാരനാകുന്ന അഴിമതികളെ കണ്ടില്ലെന്നു നടിക്കാൻ ജേക്കബ് തോമസും ശ്രമിക്കേണ്ടതുണ്ട്. അഴിമതി നടത്തുക, സർക്കാർ പദ്ധതി അട്ടിമറിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ചെയ്യുന്ന ഇടപാടുകളായിരിക്കണം കണ്ടെത്തേണ്ടതും വിചാരണ ചെയ്യപ്പെടേണ്ടതും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജേക്കബ് തോമസ് കേരളത്തിലെ അഴിമതിവിരുദ്ധ മുഖമാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് മലയാളികളുടെ ആവശ്യമാണ്. പിണറായി സർക്കാരിനെ കുറിച്ചു ജനങ്ങൾക്ക് ഇപ്പോഴും വലിയ പ്രതീക്ഷയാണുള്ളത്. അടിസ്ഥാനപരമായ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക, അഴിമതി തുടച്ചു നീക്കുക, സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് പിണറായി സർക്കാർ ഇപ്പോൾ ശ്രദ്ധിക്കുന്നത്. അതിന് തടസ്സമായി നിൽക്കുന്നതൊക്കെ മാറ്റിമറിക്കാൻ പിണറായി ശ്രമിക്കുന്നുണ്ട്. ബന്ധുനിയമനം വിഷയത്തിൽ മന്ത്രിസഭയിലെ രണ്ടാമന്റെ സ്ഥാനം തെറിച്ചതും, പൊതു മേഖലാ സ്ഥാപന നിയമനങ്ങൾക്ക് പൊതു മാനദണ്ഡങ്ങൾ കൊണ്ടുവന്നതും ആ അർത്ഥത്തിൽ വലിയ പാഠങ്ങളാണ്. മറ്റൊരു സർക്കാരിനും ഇത്തരം ഇച്ഛാശക്തിയോടെ ഒരു തീരുമാനം എടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നത് തന്നെ പിണറായി ചൂണ്ടിക്കാട്ടിയതുപോലെ തന്നെ ചില അവതാരങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ആണ്. അത്തരം അവതാരങ്ങളെ അകറ്റി നിർത്താൻ ജേക്കബ് തോമസിനെപ്പോലെയുള്ളവർ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അവതാരങ്ങൾ മാറി നിൽക്കുന്നത് പുത്തലത്ത് ദിനേശനെപ്പോലെയുള്ള നിഷ്കാമകർമ്മികൾ ഉള്ളതുകൊണ്ടാണ് എന്നു അറിയാവുന്നവർക്കറിയാം. അത്തരക്കാരെ പുകച്ചുനീക്കാൻ തൽപ്പര കക്ഷികൾ കള്ളക്കഥകളുമായി എത്തും. അത്തരത്തിലുള്ള ഒരു ശ്രമം ആണ് ജേക്കബ് തോമസിനെതിരെ നടക്കുന്നത്. അവതാരങ്ങളെ പിടികൂടി ഉള്ള അന്തസ് ഇല്ലാതാക്കാൻ ഇത്തരം നീക്കങ്ങൾ ചെറുത്തു തോൽപ്പിക്കണം. ജേക്കബ് തോമസിനെ പോലെയുള്ള ഉദ്യോഗസ്ഥൻ തന്നെ വിജിലൻസ് നോക്കണമെന്നും അതുകൊണ്ട് വിട്ടുപോകാൻ സമ്മതിക്കില്ലെന്നും തന്റേടത്തോടെ പരസ്യ പ്രസ്താവന നടത്താൻ മുഖ്യമന്ത്രിക്കാവണം. അതാണ് ജനങ്ങൾ പിണറായി സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്.
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- ജേക്കബ് തോമസിനെ പക പിന്തുടരുമ്പോൾ
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്