ജഡ്ജിമാർ ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കരുത്; കോടതിയുടെ അധികാരപരിധി ലംഘനത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിൽക്കണം; ശുംഭൻ വിളികേട്ട് പൊട്ടിത്തെറിക്കും മുമ്പ് കോടതി സ്വയം നന്നാകട്ടെ
എഡിറ്റോറിയൽ
കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഇന്നലെ ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാർ നടത്തിയ പരമാർശങ്ങൾ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും മോശമായ കോടതി ഇടപെടലുകളിൽ ഒന്നായി ആയിരിക്കും ചരിത്രം രേഖപ്പെടുത്തുക. ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയമനിർമ്മാണ സഭയ്ക്കൊപ്പം ഭരണഘടനാ ശില്പികൾ നൽകിയ സ്ഥാനത്തെ അധിക്ഷേപിക്കുന്ന അനേകം കോടതി ഇടപെടലുകളിൽ ഒന്നായി വേണം ഈ ഇടപെടലിനെ വ്യാഖ്യാനിക്കാൻ. ബാറുടമകളുടെ താൽപര്യം കോടതിയുടേയും താൽപര്യം ആയി മാറുന്നു എന്നു സാധാരണക്കാർക്ക് തോന്നുന്ന തരത്തിലുള്ള നിയമവിരുദ്ധവും ഭരണഘടന അനുശാസിക്കുന്ന ക്രമങ്ങൾക്കെതിരെയുള്ള വെല്ലുവിളിയും നിറഞ്ഞതായി വേണം ഈ വിധിയെ കാണാൻ.
പൊതുസ്ഥലത്ത് യോഗം നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ സിപിഐ(എം) നേതാവ് ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗം ഇവിടെ പ്രസക്തമാണ്. ജീവിത യാഥാർത്ഥ്യങ്ങളോ ഭരണഘടനയോ വേണ്ടതുപോലെ മനസ്സിലാക്കാതെ ചില്ലുമേടയിലും ശീതീകരിച്ച മണിമാളികകളിലും കഴിയുന്നവർ വിധി പറയുമ്പോൾ അതെത്രമാത്രം ജനവിരുദ്ധമാകും എന്നതിനുള്ള ഉദാഹരണമായി മാറുകയാണ് ഈ കോടതിപരമാർശം. ജയരാജനെ പോലെയുള്ളവരുടെ പരമാർശങ്ങളുടെ പേരിൽ ക്ഷുഭിതരാകുകയും അഭിപ്രായം പറയുകയും ചെയ്തതിന്റെ പേരിൽ പഴഞ്ചൻ നിയമം തട്ടിയെടുത്ത് അവരെ ജയിലിൽ പിടിച്ചിടുകയും ചെയ്യുന്നതിന് മുമ്പ് കോടതികൾ ആത്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു.
കൈക്കൂലി തരുന്നവർക്കൊക്കെ ലൈസൻസ് നൽകി രാഷ്ട്രീയക്കാർ വലിയ കുഴപ്പമില്ലാതെ ബാറുകൾ നടത്തിയിരുന്ന കാലത്ത് കമ്മിഷനും വിവേചനവും സ്റ്റാർ വ്യവസ്ഥയും ഒക്കെ പറഞ്ഞ് ആദ്യം പ്രശ്നങ്ങൾ സൃഷ്ടിച്ചത് കോടതിയാണ്. കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട കമ്മീഷന്റെ റിപ്പോർട്ടിനെയാണ് വിവേചനം എന്നു പറഞ്ഞ് കോടതി തള്ളിയത്. സർക്കാരിന്റെ നയത്തിന് വിരുദ്ധമായി ചിലർക്ക് ലൈസൻസ് കൊടുക്കാനും ചിലരുടേത് പൂട്ടാനും ഒക്കെയുള്ള സ്ഥിരതയില്ലാത്ത വിധികൾ കൊണ്ട് കോടതി ഇതിനോടകം അപഹാസ്യമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ പിന്നിലെ കഥകൾ തേടി പോയാൽ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടും എന്നതുകൊണ്ടാണ് ആരും അതിന് മുതിരാത്തത് എന്നു കോടതിക്ക് തന്നെ അറിവുള്ളതാണ്. അതുകൊണ്ട് അതവിടെ നിൽക്കട്ടെ.
ഇവിടെ നമ്മൾ ചർച്ച ചെയ്യേണ്ടത് ബാർ വിഷയത്തിൽ കോടതി എടുക്കുന്ന സ്ഥിരതയില്ലാത്ത നിലപാടിനെക്കുറിച്ചല്ല. ഇന്നലത്തെ കോടതി വിധിയെക്കുറിച്ചുമല്ല. ഒരു വിഷയത്തിൽ എന്തുവിധി പറയണമെന്നു തീരുമാനിക്കേണ്ടത് കോടതിയാണ്. അത് യുക്തിസഹമല്ലെന്ന് തോന്നിയാൽ നാം ചെയ്യേണ്ടത് അതിനെക്കാൾ വലിയ കോടതിയെ സമീപിക്കുകയാണ്. ഇവിടെ പ്രസക്തമായത് ബാർ വിഷയത്തിൽ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇന്നലെ സുധീരൻ അയച്ച സർക്കുലറിനെക്കുറിച്ചുള്ള കോടതിയുടെ പരാമർശങ്ങൾ ആണ്. കെപിസിസി പ്രസിഡന്റിന്റെ സർക്കുലർ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്ന് കണ്ടെത്തിയ ഡിവിഷൻ ബെഞ്ച് സുധീരനെ വിമർശിക്കാനായി സൗകര്യ പൂർവ്വമെടുത്ത വാക്കുകൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്.
രാഷ്ട്രീയ മേലാളന്മാരുടെ ഇത്തരം ആജ്ഞകൾ നിയമത്തിലുള്ള കൈകടത്തലാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ഒരു ജനകീയ വിഷയം ഉയർത്തിപ്പിടിക്കുകയും പാർട്ടിയുടെ നയം അർത്ഥാശങ്കയില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്ത സുധീരനെതിരെ രാഷ്ട്രീയ മേലാളൻ എന്ന തികച്ചും നെഗറ്റീവ് ആയ ഒരു പദം പ്രയോഗിച്ചത് പോലും നല്ല ഉദ്ദേശത്തോടെയാണ് എന്നു അംഗീകരിക്കാൻ കഴിയില്ല. കോടാനുകോടികൾ തട്ടിയെടുക്കുന്ന കള്ളന്മാരേയും സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രമാക്കിയ നേതാക്കളേയും നോവിക്കാൻ മടിക്കുന്ന കോടതി സുധീരനെ പോലെ ജനകീയനായ ഒരു നേതാവിനെതിരെ നടത്തിയ പരാമർശം ഇപ്പോൾ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ബാർവിഷയത്തിൽ ജനങ്ങളുടെ നിലപാടിനൊപ്പം നിന്ന സുധീരനെ മോശക്കാരനാക്കാനുള്ള ശ്രമം സർവ്വ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് ഈ പരാമർശം എന്നു കരുതേണ്ട സാഹചര്യമാണ് ഉള്ളത്.ഇത്രയും കടുത്ത വിമർശനം ഏറ്റുവാങ്ങാൻ സുധീരൻ ചെയ്ത ഭരണഘടന വിരുദ്ധമായ പ്രവർത്തിയെന്താണ്? തെരഞ്ഞെടുപ്പ് സമയത്ത് സുധീരൻ പ്രസിഡന്റായിരിക്കുന്ന പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ ശ്രദ്ധിക്കണം എന്നു പറഞ്ഞ് സുധീരന്റെ പാർട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാർക്ക് കത്തെഴുതി എന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അതിന്റെ സെക്രട്ടറിമാർക്കോ നൽകിയ ഒരു ഉത്തരവായിരുന്നു അതെങ്കിൽ ഭരണഘടനാവിരുദ്ധം എന്ന കോടതിയുടെ വാദം അംഗീകരിക്കാമായിരുന്നു. സുധീരൻ ചെയ്തത് താൻ പ്രസിഡന്റ് ആയിരിക്കുന്ന പാർട്ടിയുടെ ലേബലിൽ അധികാരത്തിൽ എത്തിയവരോട് ആ പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പിലാക്കണം എന്നാവശ്യപ്പെടുക മാത്രമാണ്. ഇത്രയും കടുത്ത വിമർശനം ഏറ്റുവാങ്ങാൻ സുധീരൻ ചെയ്ത ഭരണഘടന വിരുദ്ധമായ പ്രവർത്തിയെന്താണ്? തെരഞ്ഞെടുപ്പ് സമയത്ത് സുധീരൻ പ്രസിഡന്റായിരിക്കുന്ന പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ ശ്രദ്ധിക്കണം എന്നു പറഞ്ഞ് സുധീരന്റെ പാർട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാർക്ക് കത്തെഴുതി എന്നതാണ് അത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അതിന്റെ സെക്രട്ടറിമാർക്കോ നൽകിയ ഒരു ഉത്തരവായിരുന്നു അതെങ്കിൽ ഭരണഘടനാവിരുദ്ധം എന്ന കോടതിയുടെ വാദം അംഗീകരിക്കാമായിരുന്നു. സുധീരൻ ചെയ്തത് താൻ പ്രസിഡന്റ് ആയിരിക്കുന്ന പാർട്ടിയുടെ ലേബലിൽ അധികാരത്തിൽ എത്തിയവരോട് ആ പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പിലാക്കണം എന്നാവശ്യപ്പെടുക മാത്രമാണ്. ഇത് ഭരണഘടനാ ലംഘനം ആണ് എന്ന് ഒരു കോടതി പറയുന്നെങ്കിൽ ആ കോടതിക്ക് ഭരണഘടനയെക്കുറിച്ച് എന്തുതരം ജ്ഞാനം ആണ് ഉള്ളത് എന്നു സംശയിക്കേണ്ടിവരും.
ഇന്ത്യൻ ഭരണഘടനയും പിന്നീടുണ്ടായ ജനപ്രാധിനിത്യ നിയമവും കൂറുമാറ്റ നിരോധന നിയമവും പോലെയുള്ളവയിൽ വ്യക്തമായി തന്നെ രാഷ്ട്രീയ പാർട്ടികളുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. പാർട്ടിയുടെ നയമാണ് അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ നയമല്ല നടപ്പിലാക്കേണ്ടത് എന്നു ഇവയൊക്കെ വ്യക്തമാക്കുന്നു. പാർട്ടിക്ക് വിരുദ്ധമായി നിലപാട് എടുക്കുന്നവരെ പുറത്താക്കാൻ നിയമനിർമ്മാണം നടത്തിയിരിക്കുന്നു. പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയവർ അത് നടപ്പിലാക്കിയില്ലെങ്കിൽ അവർക്കെതിരെ നിയമനടപടികൾ എടുക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നു. ഇതൊന്നും അറിയാതെ പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ ശ്രമിച്ചതിന് സുധീരനെ ക്രിമിനലും കൊള്ളക്കാരനുമാക്കിയ കോടതിയുടെ പരാമർശം അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവും കോടതികൾക്ക് ഭരണഘടന നൽകിയിട്ടുള്ള അധികാരപരിധിയുടെ ലംഘനവുമാണ്.
നിയമനിർമ്മാണ സഭകളെ അങ്ങേയറ്റം ആദരിക്കുന്ന കോടതികൾ നാടിന്റെ ജനാധിപത്യത്തിന്റെ മൂലക്കല്ലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏഴാംകൂലികളായി കാണുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. നിയമനിർമ്മാണ സഭകൾക്ക് ഉള്ളത് പോലെ തന്നെ ചില അധികാരങ്ങൾ ഇവർക്കും ഉണ്ട്. അത് ചെയ്യുന്നതിന്റെ പേരിൽ വിരട്ടുകയും പുച്ഛിക്കുകയും ചെയ്യുന്ന രീതിയാണ് ആദ്യം മാറ്റേണ്ടത്. ബാറുകൾക്ക് ലൈസൻസ് നൽകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവർക്ക് അധികാരം ഉണ്ടെങ്കിൽ അത് നടപ്പിലാക്കാനും അനുവദിക്കേണ്ടതാണ്.
ചില്ലുമേടയിൽ ഇരുന്ന് ജനവിരുദ്ധമായ വിധികൾ പറയുമ്പോൾ കോടതിയലക്ഷ്യം എന്ന ഉമ്മാക്കിയെ പേടിച്ച് ജനാധിപത്യ കക്ഷികൾ മിണ്ടാതിരിക്കുന്നതിന്റെ കുഴപ്പമാണിത്. പൊതുസ്ഥലത്ത് ജാഥ നിരോധിച്ച കോടതി വിധിക്കെതിരെ സിപിഐ(എം) നേതാവായ ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തെ വലിയ അപരാധമായി കരുതി ജയരാജനെ ഒറ്റപ്പെടുത്തിയ മറ്റ് പാർട്ടികൾക്കുള്ള പാഠം കൂടിയാണിത്. സുധീരനെതിരെയുള്ള വിമർശനം ഒരു കോൺഗ്രസ് നേതാവിനെതിരെയുള്ള വിമർശനമായി മാത്രം കരുതി തള്ളിക്കളയാതെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമായി കരുതി രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവരും ഒരുമിക്കേണ്ട സമയം ആയിരിക്കുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഈ കേസിന് അപ്പീൽ പോകുകയും ആ അപ്പീലിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കക്ഷി ചേരുകയുമാണ് വേണ്ടത്.പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയവർ അത് നടപ്പിലാക്കിയില്ലെങ്കിൽ അവർക്കെതിരെ നിയമനടപടികൾ എടുക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നു. ഇതൊന്നും അറിയാതെ പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ ശ്രമിച്ചതിന് സുധീരനെ ക്രിമിനലും കൊള്ളക്കാരനുമാക്കിയ കോടതിയുടെ പരാമർശം അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവും കോടതികൾക്ക് ഭരണഘടന നൽകിയിട്ടുള്ള അധികാരപരിധിയുടെ ലംഘനവുമാണ്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ മുളയിലേ നുള്ളിക്കളയാൻ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഒരുമിച്ച് നിൽക്കണം. എന്നാൽ മാത്രമേ കോടതികളും സ്വയം വിമർശനം നടത്തുകയുള്ളൂ. ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഭരണഘടനയുടെ 19-1എ അനുഛേദത്തിൽ നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ഉത്തമബോധ്യത്തോടെ നടത്തിയ ഈ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമാണ് എന്നു കണ്ടെത്തിയാൽ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഞങ്ങളും ഒരുക്കമാണ് എന്നറിയിക്കട്ടെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്