ഒന്നുകിൽ ആ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണം; അല്ലെങ്കിൽ ആ വിദ്യാർത്ഥികളെക്കൊണ്ട് നുണ പറയിച്ചവരെ: സാമൂതിരി സ്കൂൾ പീഡനം ഇങ്ങനെ തീർന്നാൽ മതിയോ?
എഡിറ്റോറിയൽ
രണ്ടു ദിവസം മുൻപ് മനോരമ ചാനൽ ആയിരുന്നു ആ വാർത്ത ആദ്യം ബ്രേക്ക് ചെയ്തത്. കോഴിക്കോട്ടെ സാമൂതിരി സ്കൂളിലെ ഒരു അദ്ധ്യാപകൻ അവിടുത്തെ വിദ്യാർത്ഥിനികളെ ഒരു മുറിയിൽ അടച്ച് പൂട്ടി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും നിരന്തരമായി അവഹേളിക്കുകയും ചെയ്യുന്നു എന്നായിരുന്നു ആ റിപ്പോർട്ട്. സ്കൂളിന്റെ പേര് പുറത്തുപറയാതെ മനോരമ നടത്തിയ റിപ്പോർട്ടിൽ ആരോപിച്ചത് ആ അദ്ധ്യാപകൻ 21 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നായിരുന്നു. പതിവുപോലെ മിക്ക മലയാളം ചാനലുകളും ഈ വാർത്ത ഏറ്റെടുത്തു. ഒരു പ്രമുഖ സ്കൂൾ എന്ന നിലയിലുള്ള റിപ്പോർട്ട് അധാർമ്മികമാണെന്ന് തോന്നിയതുകൊണ്ട് ഞങ്ങളുടെ കോഴിക്കോട് ലേഖകൻ റാഫി പൊലീസുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പേരും റിപ്പോർട്ട് ചെയ്തു.
വ്യക്തികളും സംഘടനകളും വരെ പീഡന കേസ് ശത്രുനിഗ്രഹത്തിന് ഉപയോഗിക്കുന്നതിനാൽ സാധാരണഗതിക്ക് ഒരു പീഡന കേസ് ഉയർന്നു വന്നാൽ ആരും ആദ്യം സംശയിക്കും. ഈ സംശയം ഈ വിഷയത്തിൽ ഞങ്ങൾക്ക് ഇല്ലാതെ പോയത് മനോരമ ചാനൽ സംപ്രേഷണം ചെയ്ത പെൺകുട്ടികളുടെ മൊഴി മൂലമായിരുന്നു. തനി കോഴിക്കോടൻ ഭാഷയിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ പറഞ്ഞ മൊഴി മനസ്സാക്ഷിയുള്ള ആരെയും നൊമ്പരപ്പെടുത്തുന്നത് ആയിരുന്നു. അതുകൊണ്ടാണ് വാർത്ത വെളിയിൽ വന്ന ഉടൻ ഞങ്ങളുടെ ലേഖകൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വിവരം തിരക്കിയത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായെന്നും നിജസ്ഥിതി അന്വേഷിക്കാൻ സർക്കിൾ ഇൻസ്പെക്ടറെ സ്കൂളിലേക്ക് അയച്ചിട്ടുണ്ട് എന്നുമായിരുന്നു കമ്മീഷണറുടെ മറുപടി. സ്കൂളിന്റെ പേര് വെളിപ്പെടുത്താൻ കമ്മീഷണർ കാട്ടിയ വിമുഖത തന്നെ ദുരൂഹമായി തോന്നിയിരുന്നു.
21 കുട്ടികളെ പീഡിപ്പിച്ച സംഭവം വലിയൊരു വിവാദമായി മാറേണ്ടതാണെങ്കിലും അന്ന് വൈകുന്നേരത്തോടെ വാർത്തയുടെ ചൂട് ചോർന്നൊലിക്കുന്നതാണ് കണ്ടത്. വാർത്ത വെളിയിൽ കൊണ്ടുവന്ന മനോരമ ചാനൽ തന്നെ പതിയെ പിറകോട്ട് പോയി. പീഡനകഥ വ്യാജം ആണ് എന്ന് പറഞ്ഞ് മറ്റ് ചാനലുകളും മുങ്ങി. പീഡന കഥ വ്യാജം ആണെന്ന് പൊലീസും വ്യക്തമാക്കിയതോടെ കേരള സമൂഹത്തിൽ വലിയ വിവാദം ആകേണ്ട ഒരു സംഭവം അവിടെ അവസാനിച്ചു. വാർത്ത വെളിയിൽ കൊണ്ടുവന്ന ചാനലുകളും പത്രങ്ങളും പുതിയ വിവാദ വിഷയങ്ങൾ തേടി പോയി. എന്നാൽ ഈ സംഭവം ഉണർത്തിയ നൊമ്പരം മനസ്സാക്ഷിയുള്ള മലയാളികളുടെ മനസ്സിൽ അവശേഷിക്കുകയാണ്.
ഈ സംഭവം വെളിയിൽ കൊണ്ട് വന്നതിന്റെ പേരിൽ പുറത്താക്കപ്പെട്ട പിടിഎ പ്രസിഡന്റ് മറുനാടൻ മലയാളിയോട് ഇപ്പോഴും പറയുന്നത് പീഡനം നടന്നു എന്നും പെൺകുട്ടികളുടെ മൊഴിയുണ്ടെന്നുമാണ്. എന്നാൽ മുൻ പിടിഎ പ്രസിഡന്റും അച്ചടക്ക നടപടിക്ക് വിധേയനായ ഒരു ഹിന്ദി അദ്ധ്യാപകനും ചേർന്നൊരുക്കിയ വ്യാജ പരാതിയാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്കൂൾ മാനേജ്മെന്റ്. പൊലീസും സ്കൂൾ മാനേജ്മെന്റിന്റെ വാദമാണ് അംഗീകരിക്കുന്നത്. ഇവിടെ രണ്ട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ അദ്ധ്യാപകൻ നിരപരാധി ആണെങ്കിൽ അയാളെ പീഡകനാക്കി മാറ്റിയവരൊക്കെ ശിക്ഷിക്കപ്പെടേണ്ടതല്ലേ എന്നതാണ് ആദ്യ ചോദ്യം. രണ്ടാമത്തെ ചോദ്യം അങ്ങനെ എങ്കിൽ ചില വിദ്യാർത്ഥിനികൾ ഒളിക്യാമറയ്ക്ക് മുമ്പിൽ അദ്ധ്യാപകൻ സ്വകാര്യ ഭാഗത്ത് പിടിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം എന്തെന്നതാണ്.
രണ്ട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ അദ്ധ്യാപകൻ നിരപരാധി ആണെങ്കിൽ അയാളെ പീഡകനാക്കി മാറ്റിയവരൊക്കെ ശിക്ഷിക്കപ്പെടേണ്ടതല്ലേ എന്നതാണ് ആദ്യ ചോദ്യം. രണ്ടാമത്തെ ചോദ്യം അങ്ങനെ എങ്കിൽ ചില വിദ്യാർത്ഥികൾ ഒളിക്യാമറയ്ക്ക് മുമ്പിൽ അദ്ധ്യാപകൻ സ്വകാര്യ ഭാഗത്ത് പിടിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം എന്തെന്നതാണ്. നിരപരാധിയായ ഒരു അദ്ധ്യാപകനെ 21 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ആളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി എടുക്കുന്നില്ലെങ്കിൽ അത് നമ്മുടെ നിയമ വ്യവസ്ഥയോടും ആ മനുഷ്യനോടും ചെയ്യുന്ന ക്രൂരതയ്യാണ്. അതിനെക്കാൾ ഗുരുതരമായ തെറ്റ് സ്കൂൾ വിദ്യാർത്ഥിനികളോട് വ്യാജപീഡന ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചവരുടെയാണ്. ഇത് അവരുടെ ഭാവി ജീവിതത്തെപ്പോലും ബാധിക്കുന്ന സംഭവം ആണ് എന്നു വരുമ്പോൾ. പൊലീസ് അന്വേഷണത്തിൽ വ്യാജം ആണെന്ന് കണ്ടെത്തി എന്ന് പറയുമ്പോൾ അതിനർത്ഥം പീഡിപ്പിച്ചു എന്നു പറഞ്ഞ പെൺകുട്ടികൾ മൊഴി മാറ്റിയെന്നു തന്നെയാണ്. മൊഴി മാറ്റിയവരോട് എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ഒരു മൊഴി ആദ്യം നല്കിയതെന്ന് പൊലീസ് സ്വാഭാവികമായും ചോദിക്കണമല്ലോ? അപ്പോൾ ആരാണ് തങ്ങളെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നും പെൺകുട്ടികൾ പറഞ്ഞിരിക്കണം. അങ്ങനെ എങ്കിൽ ഒട്ടും സമയം കളയാതെ അതിനു കാരണമായവരെ അറസ്റ്റ് ചെയ്ത് കേസ് എടുക്കാൻ പൊലീസിനു സാധിക്കും. വ്യാജ പീഡന ആരോപണങ്ങൾ ഉണ്ടാക്കുന്നവർക്കൊക്കെ ഒരു മാതൃകയായി ഇതുമാറുകയും വേണം.
ഇത്തരത്തിൽ ഒരു സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നു കേൾക്കുന്നത് ഈ സംഭവത്തിൽ ദുരൂഹത അവശേഷിപ്പിക്കുന്നു. വ്യാജ ആരോപണത്തിന് ഇരയായ അദ്ധ്യാപകനോ സ്കൂൾ മാനേജ്മെന്റോ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ടിട്ടുമില്ല. അതിന് തയ്യാറാകാത്തതിൽ നിന്നും മനസ്സിലാക്കേണ്ടത് വിദ്യാർത്ഥിനികളെ ചിലർ സ്വാധീനിച്ച് മൊഴിയിൽ നിന്നും പിന്മാറ്റി എന്നും പരസ്പരധാരണയുടെ പുറത്ത് പ്രശ്നം പരിഹരിച്ചു എന്നുമാണ്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇങ്ങനെ ഒരു ഒത്തുതീർപ്പാണ് ഇവിടെ നടന്നതെങ്കിൽ അതിനർത്ഥം കുരുന്നു പെൺകുട്ടികളെ പീഡിപ്പിച്ച ഒരു അദ്ധ്യാപകനും ഇരകളുടെ മുമ്പിലൂടെ കൂസലില്ലാതെ നടക്കുന്നു എന്നു തന്നെയാണ്. ഈ പെൺകുട്ടികൾ വീണ്ടും ഇയാളുടെ ഇരകളായി മാറിയെന്നു വരാം.
ഒന്നുകിൽ പീഡകനായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. അല്ലെങ്കിൽ നിരപരാധിയായ അദ്ധ്യാപകനെ കുടുക്കാൻ ശ്രമിച്ചവരെ കണ്ടെത്തി അവർക്കു മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. ഇത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ രമേശ് ചെന്നിത്തലയുടെ പൊലീസ് ചെയ്യുന്നത് നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുകയാണ്.ഇവിടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിക്കേണ്ടത്. പരാതി കിട്ടിയില്ല എന്നതു മാത്രം ഇത്രയും വിവാദമായ ഒരു വിഷയത്തിൽ ഇടപെടാതിരിക്കാനുള്ള കാരണമായി പൊലീസ് കണ്ടുകൂടാ. പൗരന്റെ സ്വത്തിനും ജീവനും മാനത്തിനും ഒക്കെ സംരക്ഷണം നല്കേണ്ട പൊലീസ് ഒരു ക്രിമിനൽ പ്രവൃത്തിയുടെ സൂചന ലഭിച്ചാൽ പോലും ഇടപെടുകയും അന്വേഷിച്ച് സത്യം കണ്ടെത്തുകയും ചെയ്യാൻ ബാദ്ധ്യസ്ഥരാണ്. നമ്മുടെ നാടിന്റെ നല്ല ഭാവിക്ക് വേണ്ടി ഒന്നുകിൽ പീഡകനായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. അല്ലെങ്കിൽ നിരപരാധിയായ അദ്ധ്യാപകനെ കുടുക്കാൻ ശ്രമിച്ചവരെ കണ്ടെത്തി അവർക്കു മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക. ഇത് ചെയ്യാൻ സാധിച്ചില്ലെങ്കിൽ രമേശ് ചെന്നിത്തലയുടെ പൊലീസ് ചെയ്യുന്നത് നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുകയാണ്.
Stories you may Like
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- മറുനാടന് പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്