മമ്മൂട്ടിക്ക് പോലും സഹതാപം; ബാലകൃഷ്ണ പിള്ള എങ്ങനെ ഇത്രയും വലിയ മഹാനായി?
എഡിറ്റോറിയൽ
ഒടുവില്‍ ബാലകൃഷ്ണപിള്ള ജയിലില്‍ ആയി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഒരു മഹാ സംഭവം. അഴിമതിയുടെ പേരില്‍ ഒരു രാഷ്ട്രീയ നേതാവ്, അതും അനേകം വര്‍ഷം മന്ത്രിയായിരിക്കുകയും, മൂന്നു മാസം കഴിയുമ്പോള്‍ വീണ്ടും മന്ത്രിയാകുമെന്ന് ഉറപ്പുണ്ടായിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവ് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അഴിക്കുള്ളില്‍ ആകുക എന്ന് പറഞ്ഞാല്‍ അത്ര നിസ്സാരമായ കാര്യമല്ല.
എന്നിട്ടും നാം ഈ കുറ്റവാളിയോട് എന്തുകൊണ്ട് ഇത്രയധികം സഹതാപം കാണിക്കുന്നത്? എല്ലാ മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും മരണത്തിന് തുല്യമായ നിസ്സംഗതയോടെ സഹതാപത്തോടെ പിള്ളയ്ക്കു വേണ്ടി ക്യാമറയും തൂലികയും ചലിപ്പിക്കുന്നു. മഹാനായ ഒരു മനുഷ്യനുണ്ടായ ഏതോ ഒരു ദിര്‍വിധി എന്നപോലെ പിള്ളയുടെ ചലനങ്ങള്‍ ഒപ്പിയെടുത്ത് വാര്‍ത്തയാക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ സഹതാപത്തോടെ പിള്ളയെ പറ്റി സങ്കടം പറയുന്നു. മത നേതാക്കള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു, ആശംസകള്‍ നല്കുന്നു. ഉടന്‍ ഭരിക്കുവാന്‍ തയ്യാറെടുക്കുന്ന ഒരു മുന്നണി വമ്പന്‍ സ്വീകരണം നല്കുന്നു.
ഇടത് സഹയാത്രികന് എന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള സാക്ഷാല്‍ മമ്മൂട്ടി വീട്ടില്‍ പിള്ളയെ കെട്ടിപ്പിടിച്ച് കരയുന്ന കാഴ്ച്ച അതിനേക്കാള്‍ അസഹനീയമായി. ജയില്‍ ജീവിതത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കുറിച്ച് പലരും പറയുന്നു. ചില മാധ്യമങ്ങള്‍ അച്യുതാനന്ദന്റെ അഹന്തയ്ക്കെതിരെ ആഞ്ഞടിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? കുറ്റം ചെയ്തതിന്റെ പേരില്‍ നിയമം ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി നാം എന്തിന് ഇങ്ങനെ കണ്ണീര് ഒഴുക്കണം?
ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരന് ഈ പിള്ളയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്തിനേറെ കേരളത്തില്‍ പോലും പിള്ളയേക്കാള്‍ ഏറെ പൊതുമുതല്‍ കട്ട നൂറ് നേതാക്കള്‍ എങ്കിലും കാണും. മറ്റ് സംസ്ഥാനങ്ങളിലെ ചില നേതാക്കളെ വച്ചു നോക്കുമ്പോള്‍ പിള്ളയെ അഴിമതിക്കാരന് എന്ന് പോലും പറയാന്‍ കഴിയില്ല. എങ്കിലും പിള്ള പൊതുമുതല്‍ മോഷ്ടിച്ചതിന്റെ പേരിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരും മോഷ്ടിക്കുമ്പോള്‍ എനിക്കു മാത്രം എന്തിന് ശിക്ഷ എന്ന് ചോദിക്കുന്നത് യുക്തി ഭദ്രമല്ല.
പിള്ള ശിക്ഷിക്കപ്പെട്ടതും മറ്റുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതും എന്തുകൊണ്ട് എന്നാണ് നാം ചിന്തിക്കേണ്ടത്. ഇന്ത്യയുടെ ഏറ്റവും വലിയ ശാപം അഴിമതിയാണെന്ന് എത്രയോനാളായി പറയുന്നതാണ്. കാലം ഏറെ മാറി വിദ്യാസമ്പന്നരും ചെറുപ്പക്കാരുമായവര് അധികാരത്തിലെത്തിയിട്ടും ഈ അഴിമതിക്ക് അറുതി വന്നില്ല. മുന്‍പ് സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ നിന്നായിരുന്നു മോഷണം എങ്കില്‍ ഇന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ മനസ്സറിഞ്ഞ് നല്കുന്ന കോടാനുകോടികള്‍ ആയി എന്നു മാത്രം.
ഈ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഭരണ-പ്രതിപക്ഷം തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണെന്നും എല്ലാവര്ക്കും അറിയാം. മാധ്യമ മുതലാളിമാര്‍ ഇത്തരം അഴിമതി കേസിന്റെ ഭാഗമാകുന്നതോടെ ഇത് പലപ്പോഴും വെളിയില്‍ അറിയാതെ പോകുന്നു. ഇനി അഥവാ ഇത്തരം സംഭവങ്ങള്‍ വെളിയില്‍ വന്നാലും ശക്തമായ ഭരണ-പ്രതിപക്ഷ കൂട്ടുകച്ചവടം മൂലം കോടതിയില്‍ എത്തുമ്പോള്‍ തെളിവുകള്‍ ഇല്ലാതെ രക്ഷപെടുന്നു.
അതുകൊണ്ട് തന്നെ മാധ്യമങ്ങളില്‍ വരുന്നതൊന്നും കാര്യമാക്കേണ്ട നമുക്ക് എല്ലാം ഒത്തു തീര്‍ക്കാം എന്നുകരുതി കോടാനുകോടി അടിച്ചുമാറ്റുന്നവരായി മാറിയിരിക്കുകയാണ് രാഷ്ട്രീയത്തിലേയും ഉദ്യോഗസ്ഥ തലത്തിലേയും ഈ അഴിമതിക്കൂട്ടം. കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസില്‍ നിന്നും രക്ഷപെടുത്തിയത് സാക്ഷാല്‍ ഇ.കെ നായനാരുടെ ഓഫീസ് ആയിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ വ്യക്തമാണല്ലോ ഈ അഴിമതി കൂട്ടുകെട്ടിന്റെ ആഴം. ശക്തനായ മന്ത്രി ആയി തിരിച്ചുവരുന്നതിന് ഏതാനും മാസം അവശേഷിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി നവീണ്ടും വിചാരണ ചെയ്യപ്പെടുന്നത് പ്രതിഷേധത്തിന്റെ മിടുക്കുകൊണ്ടല്ല, സ്വന്തം അളിയന്റെ പക കൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍ ഇത് വീണ്ടും വ്യക്തമാകുന്നു. ജസ്റ്റിസ് ബാലകൃഷ്ണന്, ജസ്റ്റിന് തങ്കപ്പന് വിവാദങ്ങളിലൂടെ വ്യക്തമാകുന്നത് നിയമ സംവിധാനവും ഈ അവിശുദ്ധ കൂട്ടുകെട്ടിനൊപ്പമാണെന്നാണ്.
എന്നിട്ടും എങ്ങനെ പിള്ള മാത്രം ശിക്ഷിക്കപ്പെട്ടു. പിള്ളയ്ക്ക് പ്രത്യേക കോടതി നല്കിയ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരെ അപ്പീല്‍ പോകേണ്ട എന്ന് അന്ന് ഭരിച്ചിരുന്ന യുഡിഎഫ് ചിന്തിച്ചത് സ്വാഭാവികം. എന്നാല്‍ അന്ന് എന്തുകൊണ്ട് പ്രതിപക്ഷം മിണ്ടാതിരിക്കുന്നു എന്ന് ചിന്തിച്ചപ്പോള്‍ മുന്‍പ് പറഞ്ഞ് കൂട്ടുകച്ചവടത്തിന്റെ ആഴം വ്യക്തമാകുന്നു. അതിനു ശേഷം ഇവിടെ അധികാരത്തിലെത്തിയ എല്‍ഡിഎഫും അപ്പീലിന് പോയില്ല. ഇതാണ് ഈ കൂട്ടുകച്ചവടത്തിന്റെ ഒരു രീതി.
എന്നും ഒറ്റയാന് പോരാട്ടം നടത്തിയിരുന്ന അച്യുതാനന്ദന് സ്വന്തം നിലയില്‍ സുപ്രീം കോടതിയില്‍ പോയി നല്കിയ പരാതിയാണ് ഇപ്പോള്‍ പിള്ളയെ അഴിക്കുള്ളില്‍ ആക്കിയത്. പിള്ളയ്ക്കെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും കരുണാകരനെതിരെയും ഒക്കെ വിഎസ് ഇങ്ങനെ ഒറ്റയാന് പോരാട്ടം നടത്തിയപ്പോള്‍ അത് ഈ രാജ്യത്ത് നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടുകച്ചവട തത്വ ശാസ്ത്രത്തിന് എതിരാവുകയായിരുന്നു. ഇവിടെയാണ് അച്യുതാനന്ദന് എന്ന രാഷ്ട്രീയ നേതാവിന്റെ പ്രസക്തി. വിഎസ് എന്ന മനുഷ്യന്റെ ഇച്ഛാശക്തിയെ നമുക്ക് അഭിനന്ദിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇയാളെ അവഹേളിക്കാതിരിക്കുവാനുള്ള ഉത്തരവാദിത്തമെങ്കിലുമില്ലേ?
വിഎസിന്റെ വികസന കാഴ്ച്ചപ്പാടുകളോട് നമുക്ക് വിയോജിക്കാം. പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ വിഎസ് പിലര്‍ത്തുന്ന നിഷ്കളങ്കമായ സമീപനം ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. എന്നാല്‍ കേരളത്തില്‍ ഇടത് വലത് കക്ഷികളുടെ അവിശുദ്ധമായ കൂട്ടുകച്ചവടത്തിനെതിരെ വിഎസ് എടുക്കുന്ന ധീരമായ സമീപനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കുവാന്‍ കഴിയില്ല. പിള്ളയോട് സഹതാപം കാണിക്കുമ്പോള്‍ നാം മറന്നുപോകുന്നത് ഇത്തരം ധീരവും സത്യസന്ധവുമായ ഇടപെടലുകളെകുറിച്ചാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍