സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഫ്രാൻസിലെ നിരപരാധികൾ കൂട്ടക്കൊലയ്ക്ക് ഇരയാകുമായിരുന്നോ? സിറിയയുടെ കണ്ണുനീരിന് നേരെ അറബ് രാഷ്ട്രങ്ങളെപ്പോലെ മുഖം തിരിച്ചിരുന്നെങ്കിൽ യൂറോപ്പിന് ഇങ്ങനെ കരയേണ്ടി വരുമായിരുന്നോ?
എഡിറ്റോറിയൽ
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക ഭീകരതയാണ് എന്നു പറയുന്നതിൽ ആർക്കെങ്കിലും അഭിപ്രായഭിന്നത ഉണ്ടാകുമെന്ന് തോന്നുന്നില്ല. പണ്ടൊക്കെ ഇസ്ലാമിക ഭീകരത എന്ന വാക്കുപോലും ഉപയോഗിച്ചാൽ നാനാഭാഗത്ത് നിന്നും ആക്രമണം പതിവായിരുന്നു. എന്നാൽ ഇന്ന് അതൊരു സത്യമായി ഇസ്ലാമിക ലോകം പോലും അംഗീകരിച്ചിരിക്കുന്നു. ലോകത്ത് ഒരു മതവും മറ്റുള്ളവരെ കൊല്ലാനോ ഇല്ലാതാക്കാനോ പഠിപ്പിക്കില്ല എന്നിരിക്കെ നിരപരാധികളെ കൊന്നൊടുക്കിയും പാവങ്ങളുടെ തല അറുത്തും ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പെടുക്കാൻ ഒരു പറ്റം കാപാലികർ നടത്തുന്ന ശ്രമം ഒരു മതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ തന്നെ ഛിന്നഭിന്നമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
പാരീസിൽ നടന്ന കൂട്ടക്കൊല ആ കഠിനമായ ആധുനിക ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായങ്ങളാണ്. ജാതിയും മതവും വർണ്ണവും നിറവും ഒന്നുമില്ലാത്ത അനേകം നിരപരാധികളാണ് അവിടെ മരിച്ചുവീണത്. ഇറാഖിലും സിറിയയിലും സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിലും അഫ്ഗാനിസ്ഥാനിലുമൊക്കെ ദൈനംദിനം ഇങ്ങനെ അനേകം നിരപരാധികൾ ഇതേ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്നു. ഇത്തരം ആക്രമണങ്ങൾ ഏത് നിമിഷവും ഉണ്ടായേക്കാം എന്ന് ഭയന്ന് ബ്രിട്ടനും ജെർമനിയും അടങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളും, റഷ്യയും ഇന്ത്യയുമൊക്കെ ഉറക്കമിളയ്ക്കുന്നു. അല്പമെങ്കിലും ഇക്കാര്യത്തിൽ ഭയം കുറവുള്ളത് ലോകത്ത് രണ്ട് രാഷ്ട്രങ്ങൾക്ക് മാത്രമാണ്, അമേരിക്കയ്ക്കും ഇസ്രയേലിനും.
പരിശുദ്ധ ഖുറാന്റെ ചില ഏടുകൾ സാന്ദർഭികമായി എടുത്ത് വച്ച് പ്രവാചകൻ അന്യമത വിശ്വാസികളെ വധിക്കാൻ പഠിപ്പിക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കാൻ ഒരു വലിയ വിഭാഗം സജീവമാണ്. അതിലെ വാസ്തവം ചൂണ്ടിക്കാട്ടി ഇസ്ലാമിനെ പ്രതിരോധിക്കാനോ അക്രമങ്ങൾക്കെതിരെ കടുത്ത നിലപാട് എടുക്കാനോ യഥാർത്ഥ ഇസ്ലാമിന് ഒരു പരിധിക്കപ്പുറം വിജയിക്കാൻ സാധിക്കുന്നില്ല. മോദിയുടെ യുഎഇ സന്ദർശനം വരെ ഗൾഫ് രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ച് ഐസിസ് അടങ്ങിയ ഭീകരർക്ക് ഓശാന പാടുന്നവരും നേരിയ സഹിഷ്ണുത പോലുമില്ലാത്തവരുമായ ഒരു വലിയ വിഭാഗം മലയാളികളെ നമുക്ക് കാണാൻ കഴിയുമായിരുന്നു. എന്തായാലും ആ വിഭാഗം ഇപ്പോൾ ഏതാണ്ട് പൂർണ്ണമായും പിന്മാറിയിരിക്കുന്നു എന്നത് തന്നെ ആശ്വാസകരമായ വസ്തുതയാണ്.
ഇന്ന് ഫ്രാൻസ് ഒലിപ്പിക്കുന്ന കണ്ണുനീർ അല്ലെങ്കിൽ പശ്ചാത്യലോകം അനുഭവിക്കുന്ന ചങ്കിടിപ്പ് ഒരു പരിധി വരെ അവർ സ്വയം വരുത്തിവച്ച വിനയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടർത്ഥത്തിലാണ് അത് പറയേണ്ടത്. ഒന്ന് പാശ്ചാത്യ ലോകത്തിന് സ്വന്തമായുള്ള മനുഷ്യാവകാശം മനുഷ്യസ്നേഹം എന്നിവയുടെ ദുരന്തമാണിത്. ഇപ്പോൾ ബോബ് പൊട്ടിച്ചവരിൽ ചിലർ ഏതാനും ആഴ്ചകൾക്ക് മുമ്പ് അഭയം തേടി സിറിയയിൽ നിന്നും എത്തിയവരാണ് എന്നത് ഇതിന് തെളിവായി മാറുന്നു. സിറിയയിൽ നിന്നും വീടും കൂടും നഷ്ടപ്പെട്ട് ആയിരങ്ങൾ കടൽ താണ്ടിയും പുഴ നീന്തിക്കൊണ്ടും ജീവൻ പണയപ്പെടുത്തി എത്തിയപ്പോൾ അവരെ രണ്ട് കൈയും നീട്ടി സ്വീകരിച്ചതാണ് യൂറോപ്പ് ചെയ്ത തെറ്റ്.
ഒഴുകിയെത്തിയവരുടെ എണ്ണം പെരുകിയപ്പോൾ ഇടയ്ക്ക് അവർ അതിർത്തി അടയ്ക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ എന്തായിരുന്നു ഒരു ബഹളം. കണ്ണിൽ ചോരയില്ലാത്ത പാശ്ചാത്യ ലോകത്തെ ഓർത്ത് നമ്മൾ ആക്രോശിക്കുകയായിരുന്നില്ലേ? അഭയാർത്ഥികൾക്കൊപ്പം ഭീകരരും എത്തുന്നു എന്ന വിശ്വസനീയമായ വാർത്ത ലഭിച്ചപ്പോൾ അതേക്കുറിച്ച് ചില നിയന്ത്രണങ്ങൾ ആലോചിച്ചപ്പോൾ നമ്മൾ ഉറക്കെ അവരുടെ ജനാധിപത്യ ബോധത്തെ പരിഹസിച്ചു. എന്നിട്ട് ഇപ്പോൾ നമ്മൾ സുരക്ഷിതരായി നമ്മുടെ വീടുകളിൽ കഴിയുമ്പോൾ ഈ പരിഹാസവും പഴിയും കേട്ടവർ അതിന്റെ ദുരന്തം ഏറ്റ് വാങ്ങുന്നു. പാരീസ് നഗരത്തിൽ പൊലിഞ്ഞുപോയ ഓരോ ജീവനും മഹത്തായ മാനവികതയുടെ അധ്യായങ്ങളാവുന്നത് ഇങ്ങനെയാണ്.
എന്തുകൊണ്ടാണ് നമ്മളാരും കണ്ണ് തുറക്കാത്ത അറബ് രാഷ്ട്രങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ടില്ല? ഈ അഭയാർത്ഥികളെ മുഴുവൻ സ്വീകരിക്കാൻ ഈ അറബ് രാഷ്ട്രങ്ങൾക്ക് സാധിക്കുമായിരുന്നില്ലേ? അത് ആരും ചോദിക്കുന്നില്ല. ഇവർ ഇപ്പോൾ മാത്രമല്ല അബദ്ധം കാണിച്ചത് എന്നതും ശ്രദ്ധിക്കണം. ഒരൊറ്റ കറുത്ത വർഗ്ഗക്കാരനോ അറബിയോ ഏഷ്യക്കാരനോ ഈ രാജ്യത്ത് കയറിപ്പറ്റുമായിരുന്നില്ല അവർക്ക് മാനവികത ഇല്ലായിരുന്നെങ്കിൽ. അറബ് രാഷ്ട്രങ്ങൾ ഇപ്പോഴും വിദേശികളെ ജോലിക്കെടുത്ത് ആവശ്യം കഴിഞ്ഞ് തിരിച്ചയക്കാറുണ്ട്. എന്നാൽ പാശ്ചാത്യ ലോകം അവിടെ വിദേശികളെ സ്വീകരിച്ച് അവന് തുല്യ പരിഗണന നൽകി പൗരത്വവും മറ്റ് ആവശ്യങ്ങളും നൽകി അവരുടെ ഭാഗമാക്കി വളർത്തിയ ശേഷം അവരാൽ തിരിച്ചടി ഏറ്റെടുക്കുകയാണ് ഇപ്പോൾ. അതാണ് ചരിത്രത്തിലെ ഏറ്റവും ഹീനമായ തമാശ.
അതേസമയം അമേരിക്കൻ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ നടന്ന ശ്രമങ്ങൾക്ക് യൂറോപ്പ് അറിയാതെയെങ്കിലും ഓശാന പാടിയത് ഈ ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ട് എന്ന് സമ്മതിക്കാതിരുന്നുകൂടാ. എണ്ണ ലക്ഷ്യമിട്ടു കൊണ്ട് അമേരിക്ക പശ്ചിമേഷ്യയിൽ നടത്തിയ അനാവശ്യ ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം. മുസ്ലിം ഹൃദയം മുറിച്ചെടുത്ത് സ്വദേശികളെ പുറത്താക്കി ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ രൂപീകരണം മുതൽ ആരംഭിച്ച അവസ്ഥാണ് ഇന്ന് യുദ്ധമായും കലഹമായും ഖിലാഫത്തായുമൊക്കെ മാറിയിരിക്കുന്നത്.
ഇസ്രയേലിന് ഭിക്ഷണി ഉയർത്താൻ ഇടയുള്ള ഒരു രാജ്യത്തെയും വളരാൻ സമ്മതിക്കരുത് എന്ന വാശിയും താല്പര്യവും കൂടിക്കുഴഞ്ഞാണ് ഇതുവരെ പശ്ചിമേഷ്യയിൽ രാഷ്ട്രീയം രൂപം കൊണ്ടത്. സദ്ദാം ഹുസൈൻ എന്ന ഭരണാധികാരിയെ അനാവശ്യമായി കൊന്നൊടുക്കിയില്ലായിരുന്നെങ്കിൽ ഐസിസ് പിറക്കുമായിരുന്നോ എന്ന ഒറ്റ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ മതി ഈ പ്രശ്നത്തിന് പരിഹാരമാകാൻ. ഇറാഖ് പോലെ വളരെ സങ്കീർണമായ ഒരു രാജ്യത്തെ ഒരുമിപ്പിച്ച് കൊണ്ടുപോയിരുന്നത് ഹുസൈന്റെ സാമ്രാജ്യം ആയിരുന്നു എന്ന് ഇപ്പോഴെങ്കിലും അമേരിക്ക തിരിച്ചറിയട്ടെ. ഹുസൈൻ കൊല്ലപ്പെട്ടതോടെ വിഷവിത്തുകൾ ഐസിസിന്റെ രൂപത്തിൽ വെളിയിൽ വരികയായിരുന്നു.
ഇറാനെയും സിറിയെയും ശിഥിലീകരിക്കാൻ
ഇപ്പോൾ നടത്തുന്ന ശ്രമങ്ങളും ഐസിസിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. സിറിയയിൽ വിമതരെ ഇറക്കി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഐസിസിനെ വളർത്തിയത്. മുമ്പ് അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെ എതിർത്ത് നടത്തിയ ഇടപെടൽ ബിൽ ലാദനെ സൃഷ്ടിച്ചു എന്നറിയാവുന്ന അമേരിക്ക അത് വീണ്ടും ഇങ്ങനെ ആവർത്തിക്കുന്നത് മനഃപൂർവ്വം അല്ല എന്ന് പറയാമോ? ഇന്ന് ലോകം നേരിടുന്ന ഏറ്റവും വിലയ ഭീകരതയുടെ ഉത്തരവാദിത്തത്തിൽ നിന്നും അമേരിക്കയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല എന്ന് തീർച്ച.
ഐസിസിനെ തുടച്ചു നീക്കാൻ റഷ്യ നടത്തിയ ശ്രമങ്ങളോട് അമേരിക്ക കാട്ടിയ ചെറുത്തുനിൽപ്പാണ് എല്ലാവരും കണ്ടത്. ഇനിയെങ്കിലും ചരിത്രത്തിന്റെ ഏടുകൾ തിരുത്തി ലോകം ഒരുമിച്ചുനിന്ന് ഈ ഭീകരതയിൽ നിന്നും നമ്മുടെ ലോകത്തെ രക്ഷിക്കേണ്ടിയിരിക്കുന്നു. ഐസിസിനെ തുടച്ചു നീക്കേണ്ടത്, നിരപരാധികളെ കൊല്ലുന്ന എല്ലാ സംഘടനകളും ഇല്ലാതാക്കേണ്ടത് ഈ ലോകത്തിന്റെ നിലനില്പിന് ആവശ്യമാണ്. അതിന് മൂലകാരണമായ ഭരണകൂട ഭീകരതകൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്നു പറയുമ്പോൾ തന്നെ ഭിന്നതകൾ മാറ്റി വച്ച് ഒരുമിച്ച് നിന്ന് തുടച്ചു നീക്കിയില്ലെങ്കിൽ ഈ ലോകം അവർ തുടച്ചു നീക്കും. അതിനുള്ള വെളിപാടായി വേണം പാരീസ് ആക്രമണം പാഠമാകാൻ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്