മന്ത്രി പി ജെ ജോസഫ് പെണ്ണു പിടിയൻ അല്ലെന്ന് കോടതി പറയുമ്പോൾ സുരഭി ദാസിന്റെയും പിസി ജോർജിന്റെയും പേരിൽ കേസ് എടുക്കാത്തത് എന്തുകൊണ്ട്?
എഡിറ്റോറിയൽ
'എസ്.എം.എസ് കേസിൽ മന്ത്രി പി ജെ ജോസഫിനെ തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് രമ്യാ മേനോൻ കുറ്റവിമുക്തനാക്കി. ജോസഫിനെതിരെ അടിമാലി സ്വദേശി സുരഭിദാസ് നൽകിയ കേസിലാണ് വിധി. ജോസഫ് കുറ്റം ചെയ്തിട്ടില്ലെന്നു തനിക്കു മനസ്സിലായതായി സുരഭിദാസ് കോടതി മുൻപാകെ മൊഴി നൽകിയിരുന്നു. പരാതി തുടർന്നു കൊണ്ടുപോകാൻ താൽപര്യമില്ലെന്നും സ്വമേധയാ കേസ് വേണ്ടെന്ന് വയ്ക്കുകയാണെന്നും ബോധിപ്പിച്ചു. പി.ജെ. ജോസഫ് മൊബൈലിൽ നിന്ന് സുരഭിദാസിന് അശ്ലിലസന്ദേശം അയച്ചെന്നായിരുന്നു കേസ്.
പി.ജെ ജോസഫിനു വേണ്ടി അഭിഭാഷകരായ ബി.രാമൻപിള്ള, കെ.ടി.തോമസ്, ജോസി ജേക്കബ് എന്നിവർ ഹാജരായി.'
ഇത് ഇന്നത്തെ എല്ലാ പത്രങ്ങളിലും ഒരു കോളത്തിൽ വന്ന ഒരുവാർത്തയാണ്. മന്ത്രി ആയിരിക്കവെ ജോസഫ് അശ്ലീല സന്ദേശം ഒരു പെൺകുട്ടിക്ക് അയച്ചു എന്ന അവിശ്വസനീയമായ ആരോപണം ഉയർന്നപ്പോൾ പത്രങ്ങൾക്ക് ഒരു കോളം ആയിരുന്നില്ല വാർത്ത. ഇതിൽ എവിടെയാണ് നീതി? മന്ത്രി അശ്ലീല സന്ദേശം അയച്ചു എന്ന വാർത്ത വായിച്ച ജോസഫ് ഒരു പെണ്ണ് പിടിയനാണ് എന്ന് ചിന്തിച്ച് കഴിയുന്ന അനേകം പേർ ഈ വാർത്ത ഇന്ന് ശ്രദ്ധിച്ചെന്നു വരുമോ? ജോസഫിന് ഒരു ബന്ധവും ഇല്ല എന്ന് പരാതിക്കാരി പറയുമ്പോൾ ഈ ആരോപണം വഴി ജോസഫിന് ഉണ്ടായ അപമാനത്തിന് ആരുത്തരം നൽകും? ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ച പെൺകുട്ടിയെ പിടിച്ച് അകത്തിടേണ്ടതല്ലേ? ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടതല്ലേ?
കുറ്റകരമായ ഈ മൗനം മാദ്ധ്യമങ്ങളുടെ ഭാഗത്ത് മാത്രമല്ല. മന്ത്രി ജോസഫോ ജോസഫിന്റെ അനുയായികളോ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ജോസഫിനെ കരി വാരി തേക്കാൻ പിസി ജോർജും ക്രൈം നന്ദകുമാറും ചേർന്നൊരുക്കിയ കഥ ആയിരുന്നു എന്നാണ് ഇടക്ക് പറഞ്ഞ് കേട്ടത്. അങ്ങനെയെങ്കിൽ ജോസഫും അനുയായികളും തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച കാപാലികർക്കെതിരെ പരസയമായി രംഗത്ത് വരേണ്ടേ. താൻ പെണ്ണുപിടിയനാണ് എന്നെഴുതിയ മാദ്ധ്യമങ്ങളോട് എന്തേ ഒന്നും മിണ്ടാത്തത് എന്ന് ചോദിക്കേണ്ടേ? എന്തുകൊണ്ടാണ് ജോസഫ് ഒന്നും മിണ്ടാത്തത്. ജോസഫ് ശരിക്കും കുറ്റവാളിയാണ് എന്ന് പരസ്യമായി പറഞ്ഞ ചീഫ് വിപ്പും ജോസഫിന്റെ പാർട്ടിക്കാരനുമായ പിസി ജോർജും എന്താണ് ഒന്നും മിണ്ടാത്തത്.
ഈ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് നമുക്ക് രണ്ട് നിഗമനങ്ങളിലാണ് എത്താവുന്നത്. ഒന്ന്, ജോസഫ് മുൻപ് പറഞ്ഞിരുന്നത് പോലെ പിസി ജോർജും ക്രൈം നന്ദകുമാറും ചേർന്ന് ജോസഫിന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയാണിത്. ഒടുവിൽ സത്യം തെളിഞ്ഞിരിക്കുന്നു. രണ്ട്, ജോസഫ് ശരിക്കും പ്രതി തന്നെയാണ് സ്വാധീനവും പണവും ഉപയോഗിച്ച് പരാതിക്കാരിയെക്കൊണ്ട് കേസ് പിൻവലിച്ചിരിക്കുന്നു. ഇതിൽ ഏതാണ് ശരി എന്നു നിശ്ച്ചയിക്കാൻ തൽക്കാലം മാർഗ്ഗങ്ങൾ ഒന്നുമില്ല.
കോടതിയിൽ പെൺകുട്ടി പറഞ്ഞതു പോലെയും കോടതി അംഗീകരിച്ചതു പോലെയും ജോസഫ് കുറ്റക്കാരനല്ല എന്ന വാദം നമുക്ക് തൽക്കലത്തേക്ക് ശരിയെന്ന് കരുതാം. അങ്ങനെയങ്കിൽ വലിയ ചില ചോദ്യങ്ങൾ ഇവിടെ ഉന്നയിക്കപ്പെടേണ്ടതുണ്ട്. വഴിയെ പോകുന്ന ആർക്കും ആരെക്കുറിച്ചും ഒരു പരാതി ഉന്നയിക്കാം, ആ പരാതിയുടെ പേരിൽ പേര് പരാമർശിക്കപ്പട്ട വ്യക്തിക്കെതിരെ കേസ് എടുക്കാം. ആ കേസിന്റെ അടിസ്ഥാനത്തിൽ പത്ര മാദ്ധ്യമങ്ങളിൽ വാർത്ത എഴുതാം എന്നതാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന സമ്പ്രദായം. ഈ പ്രവണത അതിന്റെ ഏറ്റവും വലിയ ഭീകരതയിൽ നിലനിൽക്കുന്നത് കേരളത്തിലാണ്. പരാതിയുടെ അടിസ്ഥാനം ഒന്നുംകാണിക്കാതെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുക്കുകയും അത് അപ്പോൾ തന്നെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. വാസ്തവത്തിൽ ജീവിത കാലം മുഴുവൻ മാന്യമായി ജീവിച്ച ഒരാളായിരിക്കാം തട്ടിപ്പുകാരനും പെണ്ണ് പിടിയനും ഒക്കെയായി മാറുന്നത്.
ഈ കേസിലെ പ്രതി മന്ത്രി ആയിരുന്നതിനാൽ അറസ്റ്റ് ഉണ്ടായില്ല എന്നു മാത്രം, ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ അറസ്റ്റ് ഉണ്ടാവുകയും 15 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തേനെ. അതിനു ശേഷം ഒന്നോ രണ്ടോ കൊല്ലം അതിന്റെ പിന്നാലെ നടന്ന ശേഷം വെറുതെ വിടുമ്പോൾ പീഢനത്തിന്റെ പേരിൽ മുമ്പ് വാർത്ത എഴുതിയ മാദ്ധ്യമങ്ങൾ കണ്ടെന്നു നടിക്കുകയില്ല. കുറ്റവിമുക്തനാക്കപ്പെട്ടു തിരിച്ചുവന്നാലും അനേകം പേരുടെ മനസിൽ പ്രതിചേർക്കപ്പെട്ട ആൾ പെണ്ണുപിടിയനും പീഢകനുമായി മാറുന്നു. നമ്പി നാരായണന്റെ അവസ്ഥയാണ് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കേസ്. എന്നാൽ നമ്മുടെ ചുറ്റിനും ഇങ്ങനെ ഇരയാകുന്ന അനേകം പേരുണ്ട്. സ്വന്തം നിരപരാധിത്വം വ്യക്തമാക്കാൻ അവസരം ലഭിക്കാത്ത ഹതഭാഗ്യരാണ് അവർ.
ഈ സാഹചര്യത്തിന് ഒരു മാറ്റം ഉണ്ടാവേണ്ടതില്ലേ? ഒരാൾക്കെതിരെ മറ്റൊരാൾ പരാതി കൊടുത്തു എന്നതിന്റെ പേരിൽ മാത്രം അയാളെ കുറിച്ച് പത്ര മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നത് എങ്കിലും ഒഴിവാക്കാൻ നിയമ നിർമ്മാണം നടത്തേണ്ടതില്ലേ? പൊലീസ് കേസിന്റെ പേരിൽ മാത്രം വാർത്ത എഴുതുന്ന സംവിധാനത്തിന് അറുതി വരുത്തേണ്ടതില്ലേ? വ്യാജപരാതി ആണ് എന്നു തെളിഞ്ഞാൽ പരാതി ഉന്നയിച്ചവരെയും അതിന്റെ പിന്നിൽ കളിച്ചവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ സ്വാഭാവികമായ ഒരു നിയമ സംവിധാനവും ഉണ്ടാകേണ്ടതില്ലേ? ഇവിടെ പെൺകുട്ടി കോടതിയിൽ പറയുന്നു ജോസഫ് കുറ്റക്കാരനല്ല എന്ന്. അപ്പോൾ മുൻപ് ജോസഫിനെതിരെ വ്യാജ പരാതി ഉന്നയിച്ച യുവതിയെ അറസ്റ്റ് ചെയ്തു അകത്തിടാൻ എന്തണ് തടസ്സം. അതുപോലെ തന്നെ ജോസഫ് പറഞ്ഞിട്ടുണ്ട് പിസി ജോർജാണ് ഗൂഡാലോചനയുടെ പിന്നിലെന്ന്. എങ്കിൽ എന്തുകൊണ്ട് ജോർജിനെതിരെ കേസ് എടുക്കുന്നില്ല? നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ഇത്തരം ചില കാര്യങ്ങൾ അത്യാവശ്യം തന്നെയാണ്.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- ഗൂഢാലോചന തുറന്ന് പറഞ്ഞ് പിസി ജോർജും; സോളാർ വിവാദം ആളിക്കത്തുമ്പോൾ
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍