സ്പിരിറ്റ് കടത്തുകാരെ ഗുണ്ടാലിസ്റ്റിൽ പെടുത്തും; മദ്യാസക്തിയുള്ള പൊലീസുകാരെ ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് അയയ്ക്കും; അതിർത്തിയിൽ കർശന പരിശോധന; മദ്യദുരന്തം സൃഷ്ടിച്ചു മദ്യനയം അട്ടിമറിക്കാനുള്ള ശ്രമം തടയും: കർമ്മപദ്ധതിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം കർശനമായി നടപ്പാക്കാൻ കർമ്മപദ്ധതിക്കു രൂപം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്പിരിറ്റ് കടത്തുന്നവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തും. മദ്യലഭ്യത കുറയ്ക്കുന്നതിനൊപ്പം മദ്യാസക്തി കുറയ്ക്കാനും നടപടി സ്വീകരിക്കും. പൊലീസ് മുൻകൈയെടുത്ത് മദ്യാസക്തർക്ക് കൗൺസിലിങ് നടത്തും. മദ്യാസക്തിയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹിമുക്ത കേന്ദ്രങ്ങളിലേക്ക് അയച്ച് ലഹരിമോചന ചികിത്സ നൽകും. മദ്യം ലഭിക്കാതെയാവുമ്പോൾ മയക്കുമരുന്നിലേക്ക് തിരിയാനുള്ള സാധ്യത അടയ്ക്കാൻ ആവശ്യമായ നിയന്ത്രണം കൊണ്ടുവരും.
അനധികൃത സ്പിരിറ്റ് വരാനുള്ള സാധ്യത കണക്കിലെടുത്ത് അത്തരം പഴുതുകളെല്ലാം അടയ്ക്കാൻ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കാര്യക്ഷമമായ നിയന്ത്രണം ഏർപ്പെടുത്തും. അനധികൃത സ്പിരിറ്റ് റൂട്ട് കണ്ടെത്തുന്നതിനും കടത്ത് തുടയുന്നതിനും പൊലീസിനെ വിന്യസിക്കും. മുൻകാലത്ത് ഈശ്വരമൂർത്തിമാരെയും മണിച്ചന്മാരെയും സൃഷ്ടിച്ചത് രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടായിരുന്നു. അങ്ങനെ വീണ്ടും സംഭവിക്കാതിരിക്കാൻ പൊലീസ് നിതാന്ത ജാഗ്രതപുലർത്തും. അനധികൃത മദ്യക്കടത്തിന് നേതൃത്വം നൽകുന്നവരെയും കൂട്ടുനിൽക്കുന്നവരെയും ഗുണ്ടാനിയമത്തിന്റെ പരിധിയിൽ പെടുത്തും. ഗുണ്ടാനിയമം അതിനായി ആവശ്യമെങ്കിൽ ഭേദഗതി ചെയ്യും.
കടൽ മാർഗ്ഗം സ്പിരിറ്റ് കടത്ത് തടയാൻ കോസ്റ്റൽ പൊലീസിനു നിർദ്ദേശം നൽകും. ട്രെയിൻ മാർഗ്ഗം സ്പിരിറ്റ് കടത്ത് തടയാൽ റെയിൽവെ പൊലീസിനെയും സജ്ജമാക്കും. ഡിസ്റ്റിലറിയിൽ നിന്ന് സ്പിരിറ്റ് ലോബിക്കും വ്യാജമദ്യ സംഘങ്ങൾക്കും സ്പിരിറ്റ് ലഭിക്കുന്നത് തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കും. സംഘടിതമായ വ്യാജമദ്യ ഉത്പാദനവും വ്യാജവാറ്റും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യത തടയുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം ലോബികൾ സജീവമാകാനിടയുള്ള മേഖലകൾ കണ്ടെത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തെറ്റായ പ്രവണതകൾ മുളയിലെ നുള്ളാൻ എക്സൈസും പൊലീസും ചേർന്നു സംയുക്തമായ നടപടി സ്വീകരിക്കും. പുതിയ നയം മൂലം ബഹിഷ്കൃതരാകുന്ന മദ്യലോബിയും മറ്റുള്ളവരും ചേർന്ന അതിശക്തമായ മാഫിയ വെല്ലുവിളി ഉയർത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നിരോധനം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ള സാഹചര്യം കൂടി വിലയിരുത്തി അത്തരം മാഫിയകളെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നേരിടും.
വ്യാജമദ്യ ലോബിക്കു പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സഹായങ്ങൾ നൽകുന്ന രാഷ്ട്രീയക്കാർക്കെതിരെയും ഉദ്യോഗസ്ഥരുടെ പേരിലും മുഖം നോക്കാതെ നടപടിയെടുക്കും. മദ്യക്കടത്ത് കണ്ടെത്താനായി ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. അതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തും. മദ്യവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ക്രിമിനൽ കേസുകളുടെ വിചാരണ സത്വരവും കാര്യക്ഷമമവുമായി നടത്തുന്നതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തും.
സർക്കാരിന്റെ പുതിയ മദ്യനയത്തോടു എതിർപ്പുള്ള ലോബികൾ സംസ്ഥാനത്തൊരു മദ്യദുരന്തം സൃഷ്ടിച്ച് പുതിയ നയം പരാജയമാണെന്നു വരുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഒരു കാരണവശാലും അത്തരം മദ്യദുരന്തം കേരളത്തിൽ ഉണ്ടാവാതിരിക്കാനുള്ള അതിശക്തമായ നടപടി ഉണ്ടാകും. ക്വാളിറ്റി പരിശീലനം നടത്താതെ കൊണ്ടുവരുന്ന വ്യാജമദ്യം, സ്പിരിറ്റ്, വ്യാജവാറ്റ് തുടങ്ങി മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തടയാൻ എക്സൈസും പൊലീസും ചേർന്നു ശക്തമായ നടപടി സ്വീകരിക്കും.
മദ്യത്തിന്റെ ലഹരി കുറയുമ്പോൾ മയക്കുമരുന്നിലേക്കു ഷിഫ്റ്റ് ചെയ്യാനുള്ള സാധ്യത തടയാനായി ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ക്യാമ്പെയ്ൻ ശക്തിപ്പെടുത്തും. കള്ളിൽ മായം ചേർക്കുന്നതും കൃത്രിമമായ കള്ളുത്പാദനവും നിരുത്സാഹപ്പെടുത്താൻ നടപടിയെടുക്കും. വ്യാജ സ്പിരിറ്റ് സംഭരണ, മിശ്രണ കേന്ദ്രങ്ങൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും.
ബാറുകൾ ഇല്ലാതാവുന്നതോടെ ബിവറേജസ് ഔട്ട്ലെറ്റുകൾക്കു മുന്നിലുള്ള ക്യൂ വർധിക്കാനും സംഘർഷമുണ്ടാവാനുമുള്ള സാധ്യത കണക്കിലെടുത്ത് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പാടാക്കും, പട്രോളിങ് ശക്തിപ്പെടുത്തും. ഒക്ടോബർ 2 മുതൽ ഞായറാഴ്ചകൾ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചതിനാൽ ശനിയാഴ്ചകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ തിരക്ക് നിയന്ത്രണാതീതമായി വർദ്ധിക്കുന്നതിനെ ശക്തമായി തടയും.
വൈദ്യശാസ്ത്രപരമായ ആവശ്യം മുൻനിർത്തി മദ്യം സൂക്ഷിക്കാനുള്ള സ്പെഷ്യൽ ലൈസൻസിന്റെ മറവിൽ മദ്യമുല്പാദിച്ചു വിതരണം നടത്തുന്നതിനെ തടയും. തമിഴ്നാട്, കർണ്ണാടക അതിർത്തികളിലും മാഹിയിൽ നിന്നും വിലകുറഞ്ഞ മദ്യം എത്തിക്കാനുള്ള ശ്രമം അതിർത്തി നിരീക്ഷണം ശക്തിപ്പെടുത്തി തടയും.
പുതിയ മദ്യനയം നടപ്പാക്കുന്നതിൽ പൊലീസിന്റെ ഉത്തരവാദിത്വം വലിയതാണ്. ഇതിനായി പൊലീസിന്റെ അംഗബലം വർദ്ധിപ്പിക്കേണ്ടിവരും, മലബാറിൽ മദ്യനിരോധനം നടപ്പാക്കിയിരുന്ന കാലത്ത് പണ്ട് പ്രത്യേക പ്രൊഹിബിഷൻ പൊലീസ് ഉണ്ടായിരുന്നു. പൊലീസിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നും വാഹനങ്ങൾ ലഭ്യമാക്കണമെന്നും സർക്കാരിൽ ആവശ്യപ്പെടുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. മദ്യനയം നടപ്പാക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്ന് ചർച്ചചെയ്തു തീരുമാനിക്കാൻ സെപ്റ്റംബർ 3ന് എല്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ടെങ്കിലും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ഇടപ്പള്ളി ഉണിച്ചിറയിൽ നിന്നും 6720 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസ്സിലെ പ്രതികൾ പിടിയിൽ
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- പഴയങ്ങാടിയിൽ വൻസ്പരിറ്റ് വേട്ട
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍